ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 9, 2010

mangooose


കാഞ്ഞിരോട്ട് കീരിശല്യം രൂക്ഷം

കാഞ്ഞിരോട്: കാഞ്ഞിരോട്ടും പരിസരപ്രദേശങ്ങളിലും കീരികളുടെ ഉപദ്രവം വര്‍ധിച്ചുവരുന്നത് നാട്ടുകാരില്‍ ഭീതിപരത്തുന്നു. കാഞ്ഞിരോട്, തലമുണ്ട പ്രദേശങ്ങളിലെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കീരികളുടെ കടിയേറ്റിരുന്നു. കടിയേറ്റവര്‍ ഇപ്പോഴും ചികില്‍സയിലാണ്. കീരിയുടെ കടിയേറ്റ പശു കഴിഞ്ഞദിവസം ചത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി.
കീരിയുടെ കടിയേറ്റാല്‍ നല്‍കേണ്ട കുത്തിവെപ്പിന് വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമല്ലാത്തതാണ് ഇതിനു കാരണം. കീരികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാവുന്നത് കാല്‍നടയാത്രക്കാരാണത്രെ. ആക്രമണത്തെ പ്രതിരോധിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വടിയുമായാണ് നടക്കാറുള്ളത്. തൊഴിലാളികളെ ലഭ്യമല്ലാത്തതു കാരണം പറമ്പുകളില്‍ കാടുവളര്‍ന്നതാണ് കീരിശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
09-09-2010/madhyamam/ch musthafa