ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 31, 2012

NEW YEAR 2013


PRABODHANAM WEEKLY


ദല്‍ഹിയിലെ പീഡന മരണം: വ്യാപക പ്രതിഷേധം

ദല്‍ഹിയിലെ
പീഡന മരണം:
വ്യാപക പ്രതിഷേധം
ഇരിക്കൂര്‍: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായ യുവതി മരിച്ചതില്‍ വ്യാപക പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.  എന്‍.വി. താഹിറിന്‍െറഅധ്യക്ഷതയില്‍ ചേര്‍ന്ന സോളിഡാരിറ്റി യോഗം അനുശോചിച്ചു. കെ. മഷ്ഹൂദ്, കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യംതള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഒംബുഡ്സ്മാനിലും കേസ് നിലനില്‍ക്കേ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫും പ്രസിഡന്‍റ് യു.കെ. സെയ്തും ആവശ്യപ്പെട്ടു.
ന്യൂമാഹി: പുന്നോലിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീയിട്ട മുനിസിപ്പല്‍ അധികൃതരുടെ നടപടി ധിക്കാരപരവും മനുഷ്യത്വരഹിതാവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.വി. അര്‍ഷാദും ടി.വി. രാഘവനും പറഞ്ഞു.
തലശ്ശേരി: പെട്ടിപ്പാലത്തെ നഗരസഭയുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീയിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന തലശ്ശേരി നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. നഗരസഭയുടെ ധിക്കാരത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലുമാവാതെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മൗനവ്രതം പാലിക്കുന്ന ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ഭരണസമിതി അംഗങ്ങളുടെയും നടപടിയിലും സമിതി പ്രതിഷേധിച്ചു.

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

 പെട്ടിപ്പാലം ട്രഞ്ചിങ്
ഗ്രൗണ്ടില്‍ തീപിടിത്തം
 ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നത് പ്രദേശവാസികളെയും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരെയും ആശങ്കയിലാഴ്ത്തി. ദശകങ്ങളായി തലശ്ശേരി നഗരമാലിന്യം തള്ളിയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക് കുപ്പികള്‍, പഴയ ടയറുകള്‍ ഉള്‍പ്പടെയുള്ളവക്ക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയും രൂക്ഷഗന്ധവുംകൊണ്ട് നിറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെട്ടതിനാല്‍ പ്രദേശത്തെ ഒട്ടേറെ പേര്‍ ആരോഗ്യപ്രശ്നവുമായി കഴിയുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗം ബാധിച്ച വയോജനങ്ങള്‍ പുക ശ്വസിച്ചതിനെതുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ അഡ്വ. റഹീം നാലു മാസംമുമ്പ് കോസ്റ്റല്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് മാലിന്യം തള്ളാന്‍പാടില്ളെന്ന് അതോറിറ്റി ഡയറക്ടര്‍ നഗരസഭക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യംതള്ളിയതിന്‍െറ തോതും തീരദേശ നിയമലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പെട്ടിപ്പാലം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്.
ട്രഞ്ചിങ് യാര്‍ഡും കടലും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താനും തീരദേശ അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തുടര്‍ച്ചയായി തള്ളുന്നതും ഓംബ്ഡസ്മാന്‍ സ്ഥലം സന്ദര്‍ശിക്കുന്നതോടെ നേരിട്ടു മനസ്സിലാക്കുമെന്നതിനാലാണ് കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് കത്തിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പെട്ടിപ്പാലത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയെന്ന നഗരസഭയുടെ പതിവു ശൈലിയാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിടുന്നതിലൂടെ സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ 30നും നവംബര്‍ ഒന്നിനും വിവിധ സംഘടനകള്‍ ആരംഭിച്ച മാലിന്യവിരുദ്ധ പ്രക്ഷോഭം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതെന്നത് സംശയാസ്പദമാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നഗരസഭ നടത്തുന്ന ജനദ്രോഹ നിലപാടുകളുടെ യഥാര്‍ഥ തെളിവുകള്‍ നശിപ്പിക്കാനാണ് തീയിട്ടതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.

വിജയം രചിച്ച് ചേലോറ സമരം

 
 വിജയം രചിച്ച് ചേലോറ സമരം
 ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിനെതിരെ അന്തിമ സമരത്തിലേര്‍പ്പെട്ട  പ്രദേശവാസികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയാണ് 2012 വിടപറയുന്നത്. 2011 ഡിസംബര്‍ 26നാണ് ചേലോറയില്‍ മാലിന്യവിരുദ്ധ അന്തിമസമരം ആരംഭിച്ചത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലേറെ കിണറുകളില്‍ മാലിന്യം കലര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണ സംവിധാനം താറുമാറായതോടെയാണ് സമരം ശക്തമായത്. സമരമുഖത്ത് ഉറച്ചുനിന്നവരെ പലതവണ ലാത്തിചാര്‍ജ് ചെയ്തു നീക്കി പൊലീസ് അകമ്പടിയോടെ മാലിന്യം തള്ളുകയും ചെയ്തു.
ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍ണമായി സമരം ചെയ്ത വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസുകളില്‍ കുടുക്കി ജയിലിലടച്ച് സമരത്തെ അടിച്ചൊതുക്കാനും ശ്രമം നടന്നു. സമരസമിതി നേതാവ് മധു ചേലോറയെ സമരപന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായി. സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായത്തെിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ച ചേലോറ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സമരക്കാരെ കൈയൊഴിഞ്ഞെങ്കിലും പ്രദേശവാസികളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സഗരസഭക്ക് കീഴടങ്ങേണ്ടിവന്നു. പ്ളാസ്റ്റിക് മാലിന്യം ചേലോറയില്‍ തള്ളുന്നത് ഒഴിവാക്കാനും മാലിന്യത്തിന്‍െറ അളവ് 80 ശതമാനമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
ദിനംപ്രതി 10 ലോഡ് മാലിന്യം തള്ളിയിരുന്ന ചേലോറയില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലോഡ് മാലിന്യമാണ് തള്ളുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലുണ്ടായ മാറ്റവും ജനകീയ സമരത്തിന്‍െറ വിജയമാണെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമരത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സമരപ്പന്തലില്‍ നാട്ടുകാര്‍ മെഴുകുതിരി തെളിച്ചു. രാജീവന്‍ ചാലോടന്‍ അധ്യക്ഷത വഹിച്ചു. മധു ചേലോറ, രാജീവന്‍, കെ. പ്രദീപന്‍, രേഷ്മ രാജീവന്‍, വി. രാധ, ടി. ഷാജി, ടി. റാണി, ടി.എം.രമ്യന്‍, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുസ്സലാം ഹാജി, ടി.എം. മജീദ്, ജ്യോതി എന്നിവര്‍ സംസാരിച്ചു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം

 പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
ചക്കരക്കല്ല്: ദല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകവും സോളിഡാരിറ്റി യൂനിറ്റും ആവശ്യപ്പെട്ടു.കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍സലാം, സി.ടി. അഷ്കര്‍, അഹമ്മദ് കുഞ്ഞി, സി.ടി. ശഫീഖ്, കെ.വി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.