ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 28, 2011

BUS

സ്വീകരണം നല്‍കി
കാഞ്ഞിരോട്: കണ്ണൂര്‍-കാഞ്ഞിരോട് അഞ്ചരക്കണ്ടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കാഞ്ഞിരോട് ബസാറില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
27-02-2011

HAJJ 2011

ഹജ്ജ്: 
അപേക്ഷ സ്വീകരിക്കല്‍ 
മാര്‍ച്ച് 16 മുതല്‍
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ മാര്‍ച്ച് ൧൬ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30വരെ അപേക്ഷ സ്വീകരിക്കും. പതിവുപോലെ മൂന്ന് കാറ്റഗറികളില്‍ തന്നെയാകും ഇത്തവണയും അനുമതി. എന്നാല്‍, ആദ്യത്തെ രണ്ടു കാറ്റഗറികളില്‍ ലഭിക്കുന്ന താമസ സൌകര്യം മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഹറമില്‍നിന്ന് അല്‍പം കൂടി അകലെയായിരിക്കും.  ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി യോഗത്തിലാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഗ്രീന്‍ കാറ്റഗറിക്കു കീഴിലെ താമസം ഹറമില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഉള്ളിലായിരിക്കും. ഇതുവരെ ഒരു കിലോമീറ്ററായിരുന്നു ദൂരപരിധി. വൈറ്റ് കാറ്റഗറിയില്‍ 1.6 കിലോമീറ്റര്‍ എന്ന നിലവിലുള്ള ദൂരപരിധി രണ്ടായും ഉയര്‍ത്തി. മൂന്നാം കാറ്റഗറിയായ അസീസിയയിലെ താമസത്തില്‍ മാറ്റമില്ല. ഇവിടെനിന്ന് ഹറമിലേക്കും തിരികെയും സൌജന്യ ഗതാഗതം അനുവദിക്കും.
മൂന്ന് വിഭാഗങ്ങള്‍ക്കായി യഥാക്രമം 4000 റിയാല്‍, 3200 റിയാല്‍, 2620 റിയാല്‍ എന്ന കണക്കിലുള്ള വിനിമയ തുകയാകും തീര്‍ഥാടകരില്‍നിന്ന് ഈടാക്കുക. ഹറമില്‍നിന്ന് അധികം അകലെയല്ലാതെ  താമസ സൌകര്യം ഒരുക്കുമെന്നതു മാത്രമായിരിക്കും ആദ്യ രണ്ട് കാറ്റഗറികളിലുള്ളവര്‍ക്കുള്ള പരിഗണനയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലൊക്കെ എല്ലാ കാറ്റഗറികളിലും  ഒരേ സൌകര്യമാകും അനുവദിക്കുക.
മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷ ഡൌണ്‍ലോഡ ്ചെയ്യാം. ഇത്തവണ ഒറ്റ അപേക്ഷാ ഫോമായിരിക്കും.
അപേക്ഷക്കൊപ്പം 200 രൂപയുടെ ബാങ്ക് സ്ലിപ് സമര്‍പ്പിച്ചിരിക്കണം.നറുക്കെപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടിനൊപ്പം ആദ്യ ഗഡുവായ 31,000 രൂപയും ജൂണ്‍ 15ന് മുമ്പ് ബാങ്കില്‍ അടച്ചിരിക്കണം. ഏപ്രില്‍ 30 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മേയ് രണ്ടാംവാരം.
റദ്ദായ അപേക്ഷകളിലെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് നടക്കും. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തിമ അപേക്ഷാ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിനു കൈമാറുന്ന അവസാന തീയതി ജൂലൈ 29. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 29വരെ സാവകാശം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ 27ന് പുറപ്പെടും. തീര്‍ഥാടക യാത്രയുടെ ആദ്യഘട്ടം ഒക്ടോബര്‍ 30 ഓടെ അവസാനിക്കും. നവംബര്‍ നാലിന് വെള്ളിയാഴ്ചയായിരിക്കും അറഫാ സംഗമമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ ബാഗേജുകള്‍ക്ക് ഏകീകൃത രീതി നല്‍കണമെന്ന ആവശ്യം  യോഗത്തില്‍ ഉയര്‍ന്നു. 20,25 കിലോഗ്രാമിന്റെ രണ്ട് സ്യൂട്ട്കേസുകള്‍ തീര്‍ഥാടകര്‍ക്ക് കൂടെ കരുതാം. പത്തു കിലോഗ്രം ഹാന്‍ഡ് ബാഗേജ് ഇതിനുപുറമെയാണ്.  കാര്‍ബോഡ് ബോക്സ്, പ്ലാസ്റ്റിക് ബാഗ് എന്നിവയില്‍ ബാഗേജുകള്‍ അനുവദിക്കില്ല. പുണ്യഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ പത്തു കിലോ തൂക്കത്തില്‍ സംസം വെള്ളം അനുവദിക്കും.
അഞ്ചുമുതല്‍ 16വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേരളം എതിര്‍ത്തു. കുട്ടികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല എന്നിരിക്കെ, അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു കേരളം വാദിച്ചത്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ഥാടകരെ ഈ വര്‍ഷം മുതല്‍ എസ്.എം.എസ് മുഖേന അറിയിക്കും.
ഹാജിമാരുടെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്ന സംഘത്തില്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക, ഇത്തവണ സ്വീകരിക്കുന്ന അപേക്ഷകളില്‍ അനുമതി കിട്ടാത്ത മുഴുവന്‍ പേരെയും അടുത്തവര്‍ഷം പരിഗണിക്കുമാറ് നറുക്കെടുപ്പ് ഒറ്റ തവണ മാത്രമാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. ഉത്തര കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരം വിമാനത്താവളം ഉപയോഗപ്പെടുത്താനും ഇക്കുറി അനുവദിച്ചേക്കും.
Courtesy: Madhyamam/27-02-2011

SOLIDARITY KANNUR

സേവന പാതയിലൂടെ സമാജ്വാദി
കോളനിയില്‍ കുടിവെള്ളമെത്തി
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി 
നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: ഭരണസ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സേവനസന്നദ്ധതയും കാരുണ്യവും കൈമുതലാക്കിയ ഒരുസംഘം യുവാക്കളുടെ ആത്മാര്‍പ്പണം സമാജ്വാദി കോളനിയുടെ ചിരകാല ആവശ്യത്തിന് പരിഹാരമേകി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ തോട്ടട സമാജ്വാദി കോളനിയില്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതി കോളനി വാസികളും സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രമുഖരും ഉള്‍പ്പെട്ട വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിന് അറുതി വരുത്തിയ ചടങ്ങ് കോളനിക്ക് ഉത്സവപ്രതീതിയേകി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
മണ്ണും വിണ്ണും മനുഷ്യനെയും വിസ്മരിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടില്‍ നടക്കുന്നതെന്നും ഉള്ളവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലിയര്‍പ്പിക്കേണ്ടിവരുന്നുവെന്ന് പി. മുജീബ്റഹ്മാന്‍ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള വികസനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. വികസന സെമിനാറുകള്‍ കോര്‍പറേറ്റുകളെയും വന്‍കിട കുത്തകകളെയും എങ്ങനെ ഇങ്ങോട്ട് ആകര്‍ഷിക്കാം, നമ്മുടെ നാടിനെ എങ്ങനെ അമേരിക്കയാക്കി മാറ്റാം എന്നാണ് ചര്‍ച്ച ചെയ്യുന്നത്. കോളനികള്‍ക്കും ചേരികള്‍ക്കും ക്രിമിനലുകള്‍ക്കും ജന്മം നല്‍കുന്ന രീതിയിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.
യുവാക്കള്‍ മാഫിയവത്കരണത്തിന്റെയും ക്വട്ടേഷന്‍ സംസ്കാരത്തിന്റെയും ഭാഗമായി മാറുന്നു. ഈ സാഹചര്യത്തില്‍ മൌനവും വിധേയത്വവുമല്ല, മണ്ണും വിണ്ണും പെണ്ണിന്റെ അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ അനാസ്ഥ കാട്ടിയപ്പോള്‍ സമരവും സേവനവും ഒത്തുചേര്‍ന്ന് പദ്ധതിയിലൂടെ, കണ്ണുതുറക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സമാജ്വാദി കോളനിക്കുവേണ്ടി ജില്ലാ പഞ്ചായത്തിന് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പദ്ധതികളില്‍ കോളനി പരിഗണിക്കപ്പെട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ പി. മാധവന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികം പഞ്ചായത്ത് ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടും കോളനിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബ്ലോക് പഞ്ചായത്തംഗം സി. രാഗിണി, പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ബാലകൃഷ്ണന്‍ മുണ്ടേരി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിതാ വിഭാഗം സെക്രട്ടറി എ.ടി. സമീറ, ഡോ. പി. സലീം, മഹ്റൂഫ് ഉളിയില്‍, ടി.കെ.ജംഷീറ, പനയന്‍ കുഞ്ഞിരാമന്‍, എം. ഖദീജ, കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ബഷീര്‍, ടി.കെ. മുഹമ്മദലി, അഡ്വ.കെ.എല്‍. അബ്ദുല്‍ സലാം, കെ.പി. സുകുമാരന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ സമാപനപ്രഭാഷണം നടത്തി. കുടിവെള്ളപദ്ധതിക്ക് പമ്പ്ഹൌസ് സ്ഥാപിക്കാന്‍ ഭൂമി നല്‍കിയ തോട്ടടയിലെ ബാലന് പി. മുജീബ്റഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. കോളനിയില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.കെ. ശുഐബിനും ഉപഹാരം നല്‍കി. ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം. ഷഫീഖ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
എടക്കാട് ഗ്രാമപഞ്ചായത്തില്‍പെട്ട തോട്ടട സമാജ്വാദി കോളനിയില്‍ 180 സെന്റ് ഭൂമിയില്‍ 110 കുടുംബങ്ങളാണ് കഴിയുന്നത്. അടിസ്ഥാനസൌകര്യങ്ങളില്ലാത്ത കോളനിയില്‍ കുടിവെള്ളത്തിനു വേണ്ടിയുള്ള മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും കോളനി വാസികളുടെ ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി ഇടപെടുന്നത്. ഒരു കുഴല്‍ക്കിണറും 15 ടാപ്പുകളും പമ്പ്ഹൌസുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ ടാങ്കും ഉപയോഗപ്പെടുത്തി. നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
Courtesy: Madhyamam/28-02-2011

PAIN & PALLIATIVE


പാലിയേറ്റിവ് വളന്റിയര്‍ ക്യാമ്പ്
കാഞ്ഞിരോട്: കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് വളന്റിയര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ഏച്ചൂര്‍ ഈസ്റ്റ് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു.
 മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 വിവിധ വിഷയങ്ങളില്‍ ഡോ. സി. വിജയന്‍, രാധാകൃഷ്ണന്‍, മിനി, അബ്ദുറഹ്മാന്‍, ബുഷ്റ തുടങ്ങിയവര്‍ ക്ലാസെടുത്തു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ നന്ദി പറഞ്ഞു.
27-02-2011

MUSLIM LEAGUE_PADAYATHRA

മുസ്ലിംലീഗ് പദയാത്ര
മുണ്ടേരി: ഇടത് ദുര്‍ഭരണത്തിനെതിരെ മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത്തല പദയാത്ര ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു.
കോളിന്‍മൂലയില്‍ നടന്ന ചടങ്ങില്‍ അലി, എം.പി. മുഹമ്മദലി, പി. അഷ്റഫ്, ജാഥാ ക്യാപ്റ്റന്‍ പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരോട് ബസാറില്‍ നടന്ന സമാപനയോഗത്തില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു.
27-02-2011
.