ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 15, 2010

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി


വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മുണ്ടേരി മായന്‍മുക്ക് ജയന്‍പീടികയില്‍ സുബൈറിനെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. 15ലധികം പേരില്‍നിന്ന് വിസ നല്‍കാമെന്ന പേരില്‍ പണം തട്ടിയെന്നാണ് പരാതി. മുണ്ടേരി പന്ന്യോട്ട്മൂലയിലെ കെ.വി. പ്രസാദ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 15 പേരില്‍നിന്ന് 75,000 രൂപ വീതമാണ് ഈടാക്കിയതത്രെ.വിസ ശരിയായതിനാല്‍ വൈദ്യപരിശോധനയും മറ്റും ചെയ്യാനും ഇയാള്‍ നിര്‍ദേശിച്ചതായി പരാതിയില്‍ പറഞ്ഞു. 21 ദിവസത്തിനകം പുറപ്പെടേണ്ടിവരുമെന്നും അറിയിച്ചിരുന്നുവത്രെ. എന്നാല്‍, പണം നല്‍കി ഒന്നര മാസമായിട്ടും വിസ ലഭിക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് പ്രതി സ്ഥലത്തില്ലെന്നറിയുന്നത്.
madhyamam/14-11-2010

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികള്‍ക്ക് ദുരിതം


ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികള്‍ക്ക് ദുരിതം
കാഞ്ഞിരോട്: ബസുകള്‍ സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവുന്നു. വാരം സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ബസ് ജീവനക്കാരുടെ അവഗണനമൂലം ദുരിതമനുഭവിക്കുന്നത്.
ഇരിട്ടി^മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ഈ സ്റ്റോപ്പില്‍ സ്ഥിരമായി നിര്‍ത്താറില്ലത്രെ. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലയിലെ മിക്ക സ്കൂള്‍ അനുബന്ധ സ്റ്റോപ്പുകളിലും ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാവുന്നുണ്ടെങ്കിലും രണ്ടു പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായതിനാല്‍ ഈ സ്റ്റോപ്പില്‍ ഹോം ഗാര്‍ഡിന്റെ സേവനം പരിഗണിച്ചില്ല.
സ്റ്റോപ്പിന്റെ ഒരുഭാഗം ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലും മറുഭാഗം കണ്ണൂര്‍ ടൌണ്‍ സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ ഹോം ഗാര്‍ഡ് സേവനം ലഭ്യമാക്കേണ്ടത് ആരാണെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് പലപ്പോഴും ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാഗ്വാദങ്ങളില്‍ എത്തിച്ചേരാനിടയാക്കുന്നു. ബസുകള്‍ വിദ്യാര്‍ഥികളെ അവഗണിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വീടുകളില്‍ എത്തുന്നത് ഏറെ വൈകിയാണെന്നാണ് രക്ഷിതാക്കളുടെ പരാതി. പലതവണ സ്കൂള്‍ അധികൃതര്‍ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കാത്തതില്‍ അധ്യാപകരില്‍ അമര്‍ഷമുണ്ട്.
ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കി വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
14-11-2010/madhyamam