ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 14, 2011

SOLIDARITY VARAM

SOLIDARITY THALASSERY

 ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന്
ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക്
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി
തലശേãരി: അപകട ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാരോപിച്ച് ഐ. ഐ. എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ എന്ന സ്ഥാപനത്തിന്റെ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇതോടെ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിച്ചു.
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫ്ലൈഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം  നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശേãരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SOLIDARITY KANNUR

നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്: 
വാദപ്രതിവാദങ്ങളുമായി
സോളിഡാരിറ്റി ടേബിള്‍ടോക്
കണ്ണൂര്‍: മുഴുവന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും നിയമംമൂലം നിരോധിക്കണമെന്ന് സോളിഡാരിറ്റിയും നെറ്റ്വര്‍ക് തട്ടിപ്പിലെ ഇരകളും. ഡയറക്ട് ഉല്‍പന്ന മാര്‍ക്കറ്റിങ് സംരക്ഷിച്ചുകൊണ്ട് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഡയറക്ട് മാര്‍ക്കറ്റിങ് അസോസിയേഷന്‍ (ഫിഡ്മ) പ്രസിഡന്റും ആര്‍.എം.പി പ്രതിനിധിയുമായ ഡോ. ഷംസുദ്ദീന്‍. പുതിയ നിയമം വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് മുഴുവന്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളും പൂര്‍ണമായും നിരോധിക്കണമെന്ന് അഡ്വ. മഹേഷ് വി. കൃഷ്ണന്‍. 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്; തെറ്റും ശരിയും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൌണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് വാദപ്രതിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
'സ്വപ്നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്^സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം ^അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന  കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് ^നൌഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നന്ദിയും പറഞ്ഞു.