ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 22, 2012

ഏച്ചൂരിലെ സംഘര്‍ഷം; 21 പേര്‍ക്കെതിരെ കേസ്

ഏച്ചൂരിലെ സംഘര്‍ഷം;
21 പേര്‍ക്കെതിരെ കേസ്
ഏച്ചൂര്‍ നളന്ദ കോളജ് പരിസരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രൂപേഷ്, പ്രജില്‍ ഷൈലേഷ്, രതീഷ്, ലിജിന്‍, ശ്രീജിത്ത്, ഷിബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ നാല് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

BAITHU ZAKATH KOZHIKODE

AL JAMIA

IFTHAR KIT

SOLIDARITY POSTER

ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം

ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം
തലശ്ശേരി: തലശ്ശേരി ബൈത്തുസ്സകാത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് സി. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്നു. വീട് നിര്‍മാണം, സ്വയം തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലായി കഴിഞ്ഞ വര്‍ഷം 96 പേര്‍ക്ക് സകാത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്‍റ് ടി. അബ്ദുറഹീം, ജനറല്‍ സെക്രട്ടറി പി. അബ്ദുറസാഖ്, ട്രഷറര്‍ എ.കെ. മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഅംഗം അബ്ദുല്ല ഹസ്സന്‍ സകാത്ത് ബോധവത്കരണ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി കെ. റഹ്മത്തുല്ല നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സി. മഹമൂദ് ഹാജി (പ്രസി.), പി. അബ്ദുറസാഖ് (ജന.സെക്ര.), എ.കെ. മുസമ്മില്‍ (ട്രഷ.), ടി. അബ്ദുറഹീം,  കെ. മമ്മൂട്ടി,  അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ് (വൈസ്. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുനാസര്‍, കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ്, കെ. ഹാഷിം ഹാജി (സെക്ര.).
അഡ്വ. വി.പി. അലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മ്യാന്മര്‍ കുരുതി: ലോക മനസ്സാക്ഷി ഉണരണം

മ്യാന്മര്‍ കുരുതി:
ലോക മനസ്സാക്ഷി ഉണരണം
നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ  വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്യയിലെ നല്ളൊരു ശതമാനം ജനങ്ങളും. മാറിമാറിവന്ന മ്യാന്മര്‍ ഭരണകൂടങ്ങളുടെ നിരന്തരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായ ആ ജനത, കാലങ്ങളായി നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. അറാകന്‍ പ്രവിശ്യക്ക് സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും അവിടെയുണ്ട്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യ  മുസ്ലിംകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മേയ് 29ന് ഒരു റോഹിങ്ക്യ  യുവാവും ബുദ്ധമതക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിക്രൂരമായ വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. ഇതിനകം രണ്ടായിരത്തോളം റോഹിങ്ക്യ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി അന്യനാടുകളിലേക്ക് രക്ഷപ്പെട്ടു. പട്ടാള ഭരണകൂടവും ബുദ്ധമത വര്‍ഗീയവാദികളും ചേര്‍ന്നാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്നത്.
റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ വേണ്ടത്ര വന്നിട്ടില്ല. നേരത്തേതന്നെ കടുത്ത മാധ്യമ സെന്‍സര്‍ഷിപ് നിലനില്‍ക്കുന്ന മ്യാന്മറില്‍, റോഹിങ്ക്യ പ്രശ്നവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്ടുകളിലും ചെറുകപ്പലുകളിലും ഇന്തോനേഷ്യയിലും മലേഷ്യയിലും എത്തുന്ന അഭയാര്‍ഥികള്‍ നല്‍കുന്ന വിവരണങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് ആശ്രയം. ലോക ഭരണകൂടങ്ങളും കടുത്ത നിസ്സംഗതയാണ് ഈ വിഷയത്തില്‍ കാണിക്കുന്നത്. റോഹിങ്ക്യകള്‍ക്കെതിരെ വ്യവസ്ഥാപിത വിവേചനവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അതിന്‍െറ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയുണ്ടായി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക്  കോണ്‍ഫറന്‍സിന്‍െറ (ഒ.ഐ.സി) യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു. തുനീഷ്യ, ഈജിപ്ത്, മലേഷ്യ എന്നിവിടങ്ങളിലെ മ്യാന്മര്‍ എംബസികള്‍ക്ക് മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ ബംഗ്ളാദേശിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, അള്‍ട്രാ സെക്കുലര്‍ നയങ്ങള്‍ സ്വീകരിക്കുന്ന ഹസീന വാജിദ് അധികാരത്തിലത്തെിയ ശേഷം വിഷയത്തില്‍ ബംഗ്ളാദേശ് താല്‍പര്യം കാണിക്കുന്നില്ളെന്ന് മാത്രമല്ല, അഭയാര്‍ഥികള്‍ കടന്നുവരുന്നത് തടയാന്‍ അതിര്‍ത്തി അടക്കുകയും ചെയ്തു അവര്‍. ബംഗ്ളാദേശിലെ ചിറ്റഗോങ് കേന്ദ്രീകരിച്ച്, ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണയിലായിരുന്നു റോഹിങ്ക്യ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. എന്നാല്‍, ഹസീന  വാജിദിന്‍െറ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിധേയമായി മുഴുവന്‍ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി. റോഹിങ്ക്യ പ്രശ്നം വേണ്ടത്ര ലോകശ്രദ്ധയിലേക്ക് വരാത്തതിന് ഇതും ഒരു കാരണമാണ്.
ആഗോള മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍െറ പ്രവാചകയായി വാഴ്ത്തുന്ന ഓങ്സാന്‍ സൂചി ഈ പ്രശ്നത്തിലെടുത്ത നിലപാടും അങ്ങേയറ്റം പിന്തിരിപ്പനാണ്. റോഹിങ്ക്യ മുസ്ലിംകള്‍ മ്യാന്മര്‍ പൗരന്മാരല്ളെന്നും അവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് പട്ടാളക്കാരനായ മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഹിങ്ക്യകള്‍ രാജ്യത്തെ പൗരന്മാരാണോ എന്ന് തനിക്കറിയില്ളെന്നാണ് സൂചിയുടെ സുചിന്തതമായ അഭിപ്രായം! പട്ടാള ഭരണകൂടവും സമാധാനത്തിന്‍െറ നൊബേല്‍ ജേതാവായ സൂചിയും ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുകയാണ്. മ്യാന്മറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍   പങ്കെടുക്കാതിരിക്കുന്നതിനാണ് വ്യവസ്ഥാപിതമായ ഈ വംശീയ ശുദ്ധീകരണം നടത്തുന്നതെന്നാണ് റോഹിങ്ക്യകളുടെ നിഗമനം.
അയല്‍രാജ്യമെന്ന നിലക്കും രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമുള്ള രാജ്യമെന്ന നിലക്കും റോഹിങ്ക്യ വിഷയത്തില്‍ ഇടപെടാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. ഇപ്പോള്‍തന്നെ റോഹിങ്ക്യ അഭയാര്‍ഥികളുടെ ഒരു സംഘം ദല്‍ഹിയില്‍ പ്രയാസകരമായ അവസ്ഥയില്‍ കഴിഞ്ഞുപോരുന്നുണ്ട്. മനുഷ്യന്‍ എന്ന വാക്കിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള ക്രൂരമായ കുരുതികള്‍ അരങ്ങേറുമ്പോള്‍ മൗനം അവലംബിക്കുന്ന വിദേശകാര്യ വകുപ്പിന്‍െറ സമീപനം അങ്ങേയറ്റം അപലപനീയമാണ്.
Courtesy:Madhyamam/21-07-2012

സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു

സോളിഡാരിറ്റി
നേതാക്കള്‍ സന്ദര്‍ശിച്ചു
ഇരിട്ടി: ഒമ്പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പുന്നാട് ലക്ഷംവീട് കോളനിയിലെ നാലര വയസ്സുകാരി നിയ കൃഷ്ണയെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ നേതാക്കള്‍ സന്ദര്‍ശിച്ചു. എം. ഷാനിഫ്, ടി.കെ. മുനീര്‍, നൗഷാദ് മത്തേര്‍, ടി.കെ. അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രഭാഷണം

പ്രഭാഷണം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ മസ്ജിദില്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.15നാണ് പ്രഭാഷണം ആരംഭിക്കുക. ശനിയാഴ്ച സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.
ബൈത്തുസ്സകാത്ത്
40ലക്ഷം നല്‍കി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസ്സക്കാത്ത് 40 ലക്ഷത്തോളം രൂപ സകാത്ത് ഫണ്ടായി ശേഖരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി. ബൈത്തുസ്സകാത്തിന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഹുസൈന്‍ ശാന്തപുരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി യു.കെ. സഈദ്, എ.പി. ഹാഷിം, കെ.ടി. അബ്ദുറസാഖ്, കെ.എം. അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ. അബ്ദുല്ല ഹാജി (ചെയര്‍.), കണ്ടത്തില്‍ അബ്ദുല്‍ അസീസ്, വി.കെ. അബ്ദുല്‍ അസീസ് എന്‍ജീനയര്‍, കെ.എം. അബ്ദുറഹിം (വൈസ് ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), എ.പി. ഹാഷിം, യു.കെ. സഈദ്, പി.കെ. അബ്ദുറഹ്മാന്‍ (ജോ. സെക്ര.), പി.കെ. ഇഖ്ബാല്‍ (എടക്കാട് മേഖലാ പ്രസി.), എം.കെ. അബ്ദുസമദ് (മുഴപ്പിലങ്ങാട് മേഖലാ പ്രസി.), എം.കെ. അബ്ദുറഹ്മാന്‍ (കൂടക്കടവ് മേഖലാ പ്രസി.).

വിദ്യാര്‍ഥി സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

വിദ്യാര്‍ഥി സംഘട്ടനം;
അഞ്ചുപേര്‍ക്ക് പരിക്കേറ്റു
ചക്കരക്കല്ല്: ഏച്ചൂര്‍ നളന്ദ കോളജില്‍ കാമ്പസ് ഫ്രണ്ട്-എ.ബി.വി.പി സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മെംബര്‍ഷിപ് വിതരണവുമായി ബന്ധപ്പെട്ട വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കൂടാളിയിലെ അമീര്‍ (20), കൊട്ടാനിച്ചേരിയിലെ അന്‍സാര്‍ (19), കൂടാളിയിലെ റഹീം (20), കസാനക്കോട്ടയിലെ നിഷാദ് (19) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.

പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം -എസ്.ഐ.ഒ

പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം
-എസ്.ഐ.ഒ

കോഴിക്കോട്: പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് പെരുന്നാള്‍ അവധി രണ്ടു ദിവസമാക്കി പുനര്‍നിര്‍ണയിച്ചിരുന്നു. ഓണത്തിന്‍െറ അവധിയെ ബാധിക്കുമെന്ന് കാരണം പറഞ്ഞ് പെരുന്നാളിന്‍െറ അവധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അല്‍ ജാമിഅയില്‍ പി.ജി ഡിപ്ളോമ

അല്‍ ജാമിഅയില്‍
പി.ജി ഡിപ്ളോമ
പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലെ ഫാക്കല്‍റ്റി ഓഫ് ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സിന്‍െറ കീഴിലുള്ള പി.ജി ഡിപ്ളോമ ഇന്‍ ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ഐ.ഇ.എഫ്), ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കീഴിലെ പി.ജി ഡിപ്ളോമ ഇന്‍ അറബിക് ആന്‍ഡ് ഇംഗ്ളീഷ് (പി.ജി.ഡി.എ.ഇ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് ആഗസ്റ്റ് ആറു വരെ അപേക്ഷിക്കാം. ഫോറം www.aljamia.net വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526 566699.