ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 12, 2013

ARAMAM MONTHLY


YOUTH SPRING 2013


അപകട ഭീഷണിയുയര്‍ത്തി മത്സ്യമാര്‍ക്കറ്റ്

 അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.

കിണറ്റില്‍ മലിനജലം; വെള്ളത്തിനായി നെട്ടോട്ടം

 
 കിണറ്റില്‍ മലിനജലം;
വെള്ളത്തിനായി നെട്ടോട്ടം
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറ്റില്‍ മലിനജലം. വ്യാപാരികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കിണറിലെ വെള്ളം മലിനമായതിനാല്‍ ടൗണിലെ ഹോട്ടലുകളും ജ്യൂസ് കടകളും പൂട്ടിയിരിക്കുകയാണ്.
കിണറിനരികെയുള്ള തണല്‍മരത്തിലെ പക്ഷികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളുടെയും അറവു മാലിന്യങ്ങളുടെയും ഭാഗങ്ങള്‍  കിണറ്റിലാണ് പതിക്കുന്നത്.
ഇവയുടെ കാഷ്ഠവും വന്‍തോതില്‍ കിണറുകളില്‍ പതിക്കുന്നുണ്ട്. കിണറ്റിലെ വെള്ളം മലിനമായിട്ട് മാസങ്ങളായെങ്കിലും കുടിവെള്ളത്തിന് മറ്റ് പരിഹാരമായിട്ടില്ല.
വ്യാപാരികള്‍ പരിസരത്തുള്ള വീടുകളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

 വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പെരിങ്ങത്തൂര്‍: കൂത്തുപറമ്പ് മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം പെരിങ്ങത്തൂരില്‍ നടന്നു. മണ്ഡലം സെക്രട്ടറി ബി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ജോസഫ് ജോണ്‍, കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ടി.എം. സൂപ്പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം 500 ദിവസം പിന്നിട്ടു

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം
500 ദിവസം പിന്നിട്ടു
ചക്കരക്കല്ല്: ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച അന്തിമസമരം 500 ദിവസം പിന്നിട്ടു. മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ കുടിവെള്ളം മലിനമായതോടെ 2011 ഡിസംബര്‍ 26നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തുവന്നത്. ദിവസവും 15 ലോഡ് മാലിന്യവണ്ടികള്‍ ചേലോറയിലത്തെിയിരുന്നു. പ്ളാസ്റ്റിക് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് ശുദ്ധവായുവരെ മലിനമാക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. സമരം ശക്തമായതോടെ മാലിന്യവരവ് ക്രമേണ കുറഞ്ഞുതുടങ്ങിയെങ്കിലും സമരത്തെ നഗരസഭാധികൃതര്‍ ശക്തമായി നേരിട്ടു. എന്നാല്‍, കരുത്തോടെ പിടിച്ചുനിന്ന ജനകീയ സമരമുന്നണിയുടെ സമരവീര്യത്തിന് മുന്നില്‍ നഗരസഭക്ക് നിലപാട് മാറ്റേണ്ടിവന്നു.
സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരമുന്നണി കണ്‍വീനര്‍ കെ.കെ. മധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പൊലീസ് സാന്നിധ്യത്തില്‍ മാലിന്യം തള്ളാനത്തെിയ വണ്ടി തടഞ്ഞ സമരക്കാരായ വീട്ടമ്മമാരെയും കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു. അതിനിടയില്‍ പലതവണ സമവായചര്‍ച്ച നടന്നെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറയില്‍ തള്ളുന്ന മാലിന്യം കവറുകളിലാക്കി നഗരസഭാ ഓഫിസില്‍ വിതറിയതുള്‍പ്പെടെ സമരരീതി സ്വീകരിച്ച സമരക്കാര്‍ സമരമുഖത്ത് വീറോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒട്ടനവധി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായില്ല. ക്രമേണ ചേലോറയിലേക്കുള്ള മാലിന്യവണ്ടികളുടെ വരവ് ഗണ്യമായി കുറക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഒരു ലോഡ് മാലിന്യം മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരു ലോഡായി കുറഞ്ഞതായി നാട്ടുകാര്‍ അവകാശപ്പെട്ടു.
അതേസമയം, മാലിന്യവരവ് കുറഞ്ഞെങ്കിലും ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ളെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ പഞ്ചായത്ത്വക ലോറികളില്‍ പരിമിതമായ തോതില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളൊന്നുമില്ളെന്ന് കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു. അതോടൊപ്പം മാലിന്യവിരുദ്ധസമരത്തിന്‍െറ വിജയമാഘോഷിക്കാന്‍ സമരസമിതി ആലോചിക്കുന്നുണ്ടെന്നും വിവിധ സമരനായകരെയും മറ്റു പ്രദേശങ്ങളിലെ മാലിന്യനിക്ഷേപത്തിന്‍െറ ഇരകളെയും പങ്കെടുപ്പിക്കുമെന്നും കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു.
ഇന്നലെ സമരമുന്നണി നേതാക്കളായ ചാലാടന്‍ രാജീവന്‍, കെ.കെ. മധു, പിഷാരടി ഗോപാലന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിച്ചു. മാലിന്യം തള്ളല്‍ നിര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു.