ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 2, 2013

KAOSER


DTP


MALARVADY


ARAMAM


തലശ്ശേരിയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -സോളിഡാരിറ്റി

തലശ്ശേരിയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -സോളിഡാരിറ്റി
തലശ്ശേരി: നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് സോളിഡാരിറ്റി നാരങ്ങാപ്പുറം യൂനിറ്റ് ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. സമീപകാലത്ത് നിര്‍മിച്ച ബൈപാസ് റോഡുപോലും തകര്‍ന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. നഗരം പല നിലയിലും വീര്‍പ്പുമുട്ടുമ്പോള്‍ പ്രതിപക്ഷം മൗനംതുടരുന്നത് ദുരൂഹതയുണര്‍ത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വംനല്‍കാന്‍ പ്രസിഡന്‍റ് ഷാനിദ് മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെക്രട്ടറി അബ്ദുസമദ് സംസാരിച്ചു.

മാലിന്യത്തിന് തീപിടിച്ച സംഭവം: കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു

മാലിന്യത്തിന് തീപിടിച്ച സംഭവം:
കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു
 ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീപിടിച്ച സംഭവം പരിശോധിക്കാന്‍ ജില്ല കലക്ടറും സംഘവുമത്തെി. കഴിഞ്ഞ രണ്ടുദിവസങ്ങളായി മാലിന്യത്തിന് തീപിടിച്ചത് ജനങ്ങളില്‍ ഭീതിപരത്തിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ജനവാസ കേന്ദ്രങ്ങളിലേക്ക് തീപടര്‍ന്ന് ദുര്‍ഗന്ധം പരത്തിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറും സംഘവും സ്ഥലം സന്ദര്‍ശിച്ചത്. അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട മാലിന്യകൂമ്പാരങ്ങള്‍ നിരപ്പാക്കി മണ്ണിട്ട് മൂടാനും പ്രദേശത്ത് രണ്ടുദിവസത്തെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീപിടിത്തത്തില്‍ നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
എന്നാല്‍, 2011 മാര്‍ച്ചോടെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന കലക്ടറുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ളെന്ന് സമരനേതാക്കള്‍ പരാതിപ്പെട്ടു. കലക്ടര്‍ക്കൊപ്പം ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, കൗണ്‍സിലര്‍ എം.കെ. മോഹനന്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍. രാജു, സി.സി.എഫ് ഓഫിസര്‍ ജയപ്രസാദ്, വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.ഒ. മോഹനന്‍, ചക്കരക്കല്ല് എസ്.ഐ സുരേഷ്ബാബു, അസി. സി.സി.എഫ് ഓഫിസര്‍ ശ്രീകുമാര്‍, സമര നേതാക്കളായ രാജീവന്‍, മധു ചേലോറ, ഷൈജ, സദ്ഗുരു രാധ, റാണി, രേഷ്മ തുടങ്ങിയവരുമുണ്ടായിരുന്നു.

സര്‍ക്കാറുകളുടെ മുന്‍ഗണന കോര്‍പറേറ്റുകള്‍ക്ക് -എസ്.ക്യു.ആര്‍. ഇല്‍യാസ്

 സര്‍ക്കാറുകളുടെ മുന്‍ഗണന
കോര്‍പറേറ്റുകള്‍ക്ക് 
-എസ്.ക്യു.ആര്‍. ഇല്‍യാസ്
തിരുവനന്തപുരം: സാധാരണക്കാരന്‍െറ താല്‍പര്യങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്. ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന പ്രക്ഷോഭത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്നു.
 ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണം. വികസനത്തിന്‍െറ പേരില്‍ ദുരിതമനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് മതിയായ പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കുന്നില്ല. തുച്ഛവിലയ്ക്ക് ഭൂമി ബലമായി പിടിച്ചെടുത്ത് ഭൂമാഫിയകള്‍ക്കും കുത്തകകള്‍ക്കും കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടി, ഹമീദ് വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ശശി പന്തളം സ്വാഗതവും ജില്ലാ പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച ബഹുജന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈസ്പ്രസിഡന്‍റുമാരായ തെന്നിലാപുരം രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍, ജില്ലാ നേതാക്കളായ അഷ്റഫ് കല്ലറ, അബ്ദുല്‍ അസീസ്, റഷീദ് റാന്നി, മോഹന്‍ സി. മാവേലിക്കര, ഷിബു കടുത്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.
രണ്ടുമാസത്തെ പ്രക്ഷോഭപരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം പ്രക്ഷോഭജാഥകള്‍, സമരത്തെരുവുകള്‍, ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.