ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 17, 2013

JEELANI


സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ് ഇന്ന്

 സോളിഡാരിറ്റി
സോഷ്യല്‍ ഓഡിറ്റിങ് ഇന്ന് 
തൃശൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ് ഞായറാഴ്ച രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ ആക്ടിവിസ്റ്റ് ഡോ.ടി.ടി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ‘യുവജനം’ സെഷനില്‍ എം.ബി. രാജേഷ് എം.പി, എം. ലിജു, അഡ്വ.കെ. രാജന്‍, സെലീന പ്രക്കാനം, കെ.കെ. ഷാഹിന, രേഖാരാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംബന്ധിക്കും.
‘സാംസ്കാരികം’ സെഷനില്‍ എം.പി. പരമേശ്വരന്‍, സി.പി. ജോണ്‍, ഡോ.കെ. ഗോപകുമാര്‍, എം.ജി. രാധാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, സി.എസ്. ചന്ദ്രിക, ഡോ.ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവരും സമരപക്ഷ സെമിനാറില്‍ കെ.പി. ശശി, സി.ആര്‍. നീലകണ്ഠന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, വിളയോടി വേണുഗോപാല്‍, ജിയോ ജോസ്, റോബിന്‍, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവരും പങ്കെടുക്കും. സോളിഡാരിറ്റി ദൃശ്യമാധ്യമ അവാര്‍ഡിനര്‍ഹരായ പി. സുരേഷ്കുമാര്‍ (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടി.വി), എ.എസ്. അജിത്കുമാര്‍ (ഡോക്യുമെന്‍ററി സംവിധാനം) എന്നിവരെ ആദരിക്കും. സോളിഡാരിറ്റി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമാപന പ്രഭാഷണം നടത്തും. പരിപാടി www.youthspring.in എന്ന വെബ് സൈറ്റില്‍ തല്‍സമയം കാണാം.

സിവില്‍ സര്‍വീസ്: സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം -എസ്.ഐ.ഒ

 സിവില്‍ സര്‍വീസ്: സര്‍ക്കാര്‍ ഉത്തരവ്
സ്വാഗതാര്‍ഹം -എസ്.ഐ.ഒ
കോഴിക്കോട് : ഈ വര്‍ഷം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സമഗ്രപരിഷ്കാരമെന്ന  പേരില്‍ യു.പി.എസ്.സി കൊണ്ടുവന്ന നിബന്ധനകള്‍ താല്‍ക്കാലികമായി മരവിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പ്രാദേശിക ഭാഷയില്‍ എഴുതുന്നതിന് പ്രസ്തുത ഭാഷ പഠനമാധ്യമമാക്കി ബിരുദം നേടണമെന്നും 25ല്‍ കുറയാത്ത അപേക്ഷകര്‍ ഈ ഭാഷയില്‍ ഉണ്ടാകണമെന്നും അല്ളെങ്കില്‍ ഇംഗ്ളീഷിലോ ഹിന്ദിയിലോ ആണ് പരീക്ഷയെഴുതേണ്ടത് എന്നുമാണ് യു.പി.എസ്.സി നിര്‍ദേശം. ഇത് ന്യൂനപക്ഷങ്ങളെയും എസ്.സി/എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങളെയും രാജ്യത്തിന്‍െറ ഉയര്‍ന്ന തസ്തികകളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗമായാണ് നടപ്പാക്കിയത്. ഭരണഘടന അംഗീകരിച്ച ഭാഷകളില്‍ പരീക്ഷയെഴുതാനുള്ള സൗകര്യം നിലനില്‍ക്കുന്നതിനായിരുന്നു പാര്‍ലമെന്‍റ് അംഗങ്ങളുടെ സമ്മര്‍ദ പ്രകാരം സര്‍ക്കാര്‍ കൊണ്ടുവന്ന ഈ താല്‍ക്കാലിക തീരുമാനം. ഇത് സ്ഥിരമാക്കി ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.