ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 31, 2012

SOLIDARITY


SOLIDARITY


JIH KANNUR


MYL


നോര്‍ക്ക പഠന ക്യാമ്പ്

നോര്‍ക്ക പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി നവംബര്‍ 12ന് പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) നടത്തുന്നു. കണ്ണൂര്‍ ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയിലാണ് ക്യാമ്പ്. വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2304885, 0497 2765310, 9847984777, 9447619044.

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു -സോളിഡാരിറ്റി

 മുഖ്യമന്ത്രി ജനങ്ങളെ
കബളിപ്പിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: ഭൂവിനിയോഗ നിയമം അട്ടിമറിച്ചും മെട്രോ റെയില്‍ വിഷയത്തില്‍ കേന്ദ്രവുമായി ഒത്തുകളിച്ചും മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും കൃഷി, റവന്യൂ വകുപ്പുകളെ അറിയിക്കാതെയുമാണ് കേരള ഭൂവിനിയോഗ ബില്‍ അട്ടിമറിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ ഭൂ ഉപയോഗബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എമര്‍ജിങ് കേരളയുടെ ഭാഗമായി കൃഷിഭൂമി ടൂറിസത്തിനും കൃഷിയിതര ആവശ്യങ്ങള്‍ക്കും വേണ്ടി വിട്ടുകൊടുക്കില്ളെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കി കേന്ദ്രതലത്തില്‍ ഗൂഢാലോചന നടത്തുകയും കേരളത്തില്‍ ഡി.എം.ആര്‍.സിക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നത് വഞ്ചനയാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.
അതിവേഗ റെയില്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് മറുവശത്ത് സര്‍വേ നടപടികള്‍ തുടരുന്നു. ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കയും സുരക്ഷാ പ്രശ്നങ്ങളും പരിഹരിച്ചേ മുന്നോട്ടുപോകൂ എന്ന ഉറപ്പ് പാലിക്കാതെ, ജനവാസ മേഖലകളിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനവിരുദ്ധ നടപടികളുമായിട്ടാണ് മുഖ്യമന്ത്രി മുന്നോട്ടുപോവുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, റസാഖ് പാലേരി, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.  

Tuesday, October 30, 2012

സോളിഡാരിറ്റി യൂനിറ്റ് രൂപവത്കരിച്ചു

സോളിഡാരിറ്റി യൂനിറ്റ് രൂപവത്കരിച്ചു

തലശ്ശേരി: സോളിഡാരിറ്റി സൈദാര്‍പള്ളി യൂനിറ്റ് രൂപവത്കരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം കെ. നിയാസ്, സി.ടി. ഖാലിദ്, എം. ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. ജസീല്‍ (പ്രസി.), എം.പി. റഷാദ് (സെക്ര.), കെ.പി.കെ. ഫര്‍ജിന്‍ മുഹമ്മദ് (വൈസ് പ്രസി.), എം.പി. ഫായിഖ് (ജോ.സെക്ര.), ഫായിഖ് (ട്രഷ.)

ഈദ് സൗഹൃദ സംഗമം

 ഈദ് സൗഹൃദ സംഗമം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി അഴിയൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഖാലിദ് മൂസ നദ്വി ഉദ്ഘാടനം ചെയ്തു. സി.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. ഫാ. എഡ്വിന്‍ തുണ്ടത്തില്‍, മുഹമ്മദലി, കൃഷ്ണന്‍ അടിയോടി,  ശുഐബ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.

ഈദ് സംഗമം

  ഈദ് സംഗമം
 അഴീക്കോട്: ജമാഅത്തെ ഇസ്ലാമി അഴീക്കോട് ഘടകം പൂതപ്പാറ ഐഡിയല്‍ സെന്‍ററില്‍ ഈദ് സംഗമം നടത്തി. ഹല്‍ഖ നാസിം അബ്ബാസ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ മാസ്റ്റര്‍, സതീശന്‍, ബാലകൃഷ്ണന്‍, വി.പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. എം. ഹാരിസ് സ്വാഗതം പറഞ്ഞു.

തുറന്ന ചര്‍ച്ച ഒന്നിന്

‘കേരള രാഷ്ട്രീയം: സാമുദായികത,
വര്‍ഗീയത’ തുറന്ന ചര്‍ച്ച ഒന്നിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘കേരള രാഷ്ട്രീയം: സാമുദായികത, വര്‍ഗീയത’ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്തും. നവംബര്‍ ഒന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് പരിപാടി. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.വി. ജയരാജന്‍ (സി.പി.എം), സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്), അഡ്വ. പി.വി. സൈനുദ്ദീന്‍ (മുസ്ലിംലീഗ്), രാധാകൃഷ്ണന്‍ കൂടാളി (വെല്‍ഫെയര്‍ പാര്‍ട്ടി), പി. മുജീബ് റഹ്മാന്‍ (ജമാഅത്തെ ഇസ്ലാമി) എന്നിവര്‍ പങ്കെടുക്കും.

Monday, October 29, 2012

ഈദ് സംഗമം

 
 
 
 
 ഈദ് സംഗമം
കാഞ്ഞിരോട്: മസ്ജിദുല്‍ ഹുദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ ഈദ് സംഗമം നടത്തി.  ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല  പ്രസിടന്‍്റ്  ടി. കെ. മുഹമ്മദലി ഉല്‍ഘാടനം ചെയ്തു.  എസ്. എൈ. ഓ. ജില്ലാ വൈസ്  പ്രസിഡന്‍്റ് ഷംസീര്‍ ഇബ്രാഹിം ഈദ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഹുദ കമ്മിറ്റി പ്രസിഡന്‍്റ് ഡോ. സി. കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു  പി. സി. അജ്മല്‍ ഖിറാഅത്ത് നടത്തി. കാഞ്ഞിരോട്  ഇസ്ലാമിയ ട്രസ്റ്റ് സെക്രട്ടറി ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും മസ്ജിദുല്‍ ഹുദ കമ്മിറ്റി സെക്രട്ടറി പി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു.
കാഞ്ഞിരോട്  മുസ്ലിം ജമാഅത്ത് കമ്മിറ്റി മഹല്ല് ഭാരവാഹികളായ സി. കെ. മുസ്തഫ ,പി. കെ. മുസ്തഫ, സി. പി. അബ്ദുള്ള കുട്ടി  തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.







ഗെയിലിന്‍െറ വാദം പൊളിയുന്നു

 
 
പൈപ്പിടുന്ന വയലില്‍ കൃഷി;
ഗെയിലിന്‍െറ വാദം പൊളിയുന്നു
 പയ്യന്നൂര്‍: ഗ്യാസ് പൈപ്പിടുന്നതിന് ഏറ്റെടുത്ത വയലുകളില്‍ നെല്‍കൃഷി ഉള്‍പ്പെടെയുള്ള ഹ്രസ്വകാല വിളവിറക്കാനാവുമെന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ വാദം പൊളിയുന്നു. പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗങ്ങളില്‍ കൃഷിയിറക്കാനാവില്ളെന്നാണ് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
20 മീറ്ററോളം വീതിയിലുള്ള സ്ഥലമാണ് പൈപ്പ് സ്ഥാപിക്കുന്നതിന് ഗെയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ പകുതിയോളം ഭാഗം പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കും. രണ്ടുമീറ്ററിലധികം ആഴത്തിലായിരിക്കും കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുക. ഈഭാഗത്ത് മണ്ണിട്ട് പൈപ്പ് മൂടും. എന്നാല്‍, മൂടിയ ഭാഗത്ത് കിളക്കാനോ കന്നുപൂട്ടാനോ പവര്‍ടില്ലറുകള്‍ ഉപയോഗിച്ച് ഉഴാനോ സാധിക്കില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുഴിച്ച ഭാഗങ്ങളില്‍ വെള്ളം നിറയുമ്പോള്‍ പവര്‍ടില്ലറുകള്‍ ഇറക്കിയാല്‍ ടയറുകള്‍ കുഴിയിലേക്ക് താഴാനിടയുണ്ട്. കാള പൂട്ടി കൃഷിചെയ്യാനും സാധിക്കില്ല.
കുഴികളും കുളങ്ങളും മറ്റും നികത്തിയ വയലുകളില്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാനാവില്ളെന്നതിനാല്‍ പൈപ്പിട്ട സ്ഥലങ്ങളിലും നിലമൊരുക്കാനാവില്ളെന്ന് കര്‍ഷകരും പറയുന്നു. വേനല്‍കാലങ്ങളില്‍ പച്ചക്കറി കൃഷിയോ മറ്റോ ചെയ്യാമെന്നല്ലാതെ മഴക്കാലത്ത് ഒരുകൃഷിയും ചെയ്യാനാവില്ളെന്നതാണ് സ്ഥിതി. കൃഷിവകുപ്പിന് ഇതറിയാമെങ്കിലും ഇതുവരെ ഇത് വ്യക്തമാക്കിയിട്ടില്ല. മഴക്കാലങ്ങളില്‍ പൈപ്പിന് കുഴിയെടുത്ത സ്ഥലങ്ങളില്‍ ചളിയും ഗര്‍ത്തവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇത് സംരക്ഷണമേഖലയാക്കി പ്രവേശം തടയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കില്‍, പൈപ്പിട്ട സ്ഥലം പൂര്‍ണമായും കര്‍ഷകന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും.
സ്ഥലമേറ്റെടുക്കുമ്പോള്‍ കൃഷിചെയ്യാമെന്നതിനാല്‍ മാര്‍ക്കറ്റ് വിലയുടെ 10 ശതമാനം മാത്രമാണ് കൃഷിക്കാരന് ലഭിക്കുക. പല സ്ഥലങ്ങളിലും റവന്യൂ വകുപ്പിന്‍െറ രേഖകളില്‍ ചെറിയ തുക മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട്, നാമമാത്രമായ തുകക്ക് കൃഷിയിടം ഒഴിഞ്ഞുകൊടുക്കേണ്ടിവരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ കീറിയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. കണ്ണൂര്‍ ജില്ലയില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും വയലുകളിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

MADHYAMAM WEEKLY


ഈദ് സംഗമം

  ഈദ് സംഗമം
 പഴയങ്ങാടി: ബലിപെരുന്നാളിനോടനുബന്ധിച്ച് പഴയങ്ങാടി ഫ്രൈഡെ ക്ളബ് ഈദ് സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് പെരിയ ഗവ. പോളി ടെക്നിക് കോളജ് ലെക്ചറര്‍ കെ.പി. പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ഫ്രൈഡേ ക്ളബ് പ്രസിഡന്‍റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എം.പി. ഭാസ്കരന്‍ നായര്‍, ഡോ. ജാഫര്‍ പാലോട്ട്, ഡോ. ദിനേശ് ചെറുവാട്ട്, പി.എം. ഹനീഫ്, അഡ്വ. ടി.വി. ഹരീന്ദ്രന്‍, പി.വി. അബ്ദുല്ല, പി.എം. ശരീഫ്,  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. ചന്ദ്രാംഗദന്‍, വി.എന്‍. ഹാരിസ്,  ടി.പി. അബ്ബാസ് ഹാജി, ഡോ. സമീര്‍ സൈനില്‍ ആബിദീന്‍ എന്നിവര്‍ സംസാരിച്ചു. മര്‍ജാന്‍ മഹ്മൂദ് പ്രാര്‍ഥന നടത്തി. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും

 
 
 
 ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി ഉദ്ഘാടനം ചെയ്തു.  തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി ഈദ് സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ. ലക്ഷ്മി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
പി. ശാക്കിറ സ്വാഗതവും യു.വി. സുബൈദ നന്ദിയും പറഞ്ഞു. തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ ഗാനവിരുന്നും കലാപരിപാടികളും അവതരിപ്പിച്ചു.