ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 14, 2012

PRABODHANAM WEEKLY

ഡേവിഡ് പൈനാട്ധിനും എം.എസ്. ശ്രീകലക്കും സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്

 ഡേവിഡ് പൈനാട്ധിനും
എം.എസ്.  ശ്രീകലക്കും
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്
കോഴിക്കോട്: പത്ര-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് ദീപിക തൃശൂര്‍ ബ്യൂറോ ന്യൂസ് എഡിറ്റര്‍ ഡേവിഡ് പൈനാട്ധിനെയും ഇന്ത്യാ വിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകലയെയും തെരഞ്ഞെട്ധുു.
ദീപിക ദിനപത്ധ്രില്‍ പ്രസിദ്ധീകരിച്ച 'കാരുണ്യവഴികളിലെ അഴിയാ കുരുക്കുകള്‍' എന്ന പരമ്പരയും ഇന്ത്യാ വിഷനില്‍ ശ്രീകല അവതരിപ്പിച്ച 'ഇനി അവര്‍ പറയട്ടെ' പരമ്പരയിലെ 'കഴ്ധുറ്റം വെള്ള്ധില്‍ ദാഹിച്ചു വലയുന്നവര്‍' എന്ന റിപ്പോര്‍ട്ടുമാണ് പരിഗണിച്ചത്. പ്രഫ. യാസീന്‍ അഷ്റഫ്, കെ. രാജഗോപാല്‍, സി. ദാവൂദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 16ന് ആലുവ ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്ധ്‍കന്‍  അജിത് സാഹി സമ്മാനിക്കും

മലര്‍വാടി ബാല ചിത്രരചനാ മത്സരം അവാര്‍ഡുദാനം

 മലര്‍വാടി ബാല ചിത്രരചനാ മത്സരം
അവാര്‍ഡുദാനം
പാലക്കാട്: മലര്‍വാടി ബാല ചിത്രരചനാ മത്സര്ധിലെ സംസ്ഥാന വിജയികള്‍ക്ക് ചിത്രകാരനും സിനിമാ സംവിധായകനുമായ അമ്പിളി അവാര്‍ഡുകള്‍ വിതരണംചെയ്തു. ആല്ധൂര്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ ആല്ധൂര്‍ സബ്ജില്ല എ.ഇ.ഒ പി.ടി. പത്മനാഭന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ്, ബി.എസ്.എസ് ഗുരുകുലം ബി.എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ബാലാംബിക, പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍, പഞ്ചായ്ധ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റംല ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. മത്സര കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര സ്വാഗതവും ജില്ലാ കോഓഡിനേറ്റര്‍  നാസര്‍ കാരക്കാട് നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവ്ധില്‍ കൂടുതല്‍ പോയന്റ് നേടിയ സ്കൂളിന് മലര്‍വാടി സംസ്ഥാന സമിതി ഏര്‍പ്പെട്ധുിയ ഉപഹാരം ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ് എ.ഇ.ഒ യില്‍നിന്ന് ഏറ്റുവാങ്ങി.

അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്ധ്രില്‍ എം.ബി.എ, ബി.എ എല്‍.എല്‍.ബി കോഴ്സുകളുടെ 2012^13 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിനാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. മേയ് അഞ്ചിന് പ്രവേശ പരീക്ഷ നടക്കും. കോഴിക്കോട് ഫാറൂഖ് കോളജാണ് കേരള്ധിലെ ഏക പരീക്ഷാകേന്ദ്രം. എം.ബി.എക്ക് ഏതെങ്കിലും ഡിഗ്രി കോഴ്സില്‍ 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. എല്‍.എല്‍.ബി കോഴ്സിന് പ്ലസ്ടുവിന് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് യോഗ്യത. 22 വയസ്സില്‍ കൂടാന്‍ പാടില്ല. നടപ്പുവര്‍ഷം യോഗ്യതാ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി ജൂണ്‍ 18ന് മുമ്പ് ബന്ധപ്പെട്ട ഓഫിസില്‍ എ്ധിക്കണം. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അപേക്ഷാഫോമും വിവരങ്ങളും www.amucontrollerexams.com വെബ്സൈറ്റില്‍ ലഭിക്കും.

സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി

 സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം
പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി
കോഴിക്കോട്: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ സായുധ പൊലീസ് സേനയെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ചെറ്ധുുതോല്‍പിച്ച ജനകീയ സമരസമിതി പ്രവര്ധ്‍കരെ ജമാഅ്ധ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ അനുമോദിച്ചു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ധെന്നെ ജനകീയ സമരങ്ങള്‍ വിജയിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് വിളപ്പില്‍ശാല സമരം.
മാലിന്യ നിക്ഷേപം ഉയര്ധ്‍ുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ ഒരു ഡസനോളം സമരങ്ങള്‍ ഇപ്പോള്‍ കേരള്ധില്‍ നടക്കുകയാണ്. ഇട്ധും വല്ധുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ എതിര്‍പക്ഷ്ധാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംസ്ഥാനം രൂപവത്കൃതമായി അരനൂറ്റാണ്ട് പിന്നിട്ടിട്ടും മാലിന്യ സംസ്കരണ വിഷയ്ധില്‍ ഒരു മുന്നേറ്റവും നട്ധാന്‍ കഴിയ്ധാത് നമ്മുടെ ഭരണവ്യവസ്ഥയുടെ ദൌര്‍ബല്യമാണ്. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥതയോടെ ഒരു ശ്രമവും നട്ധ്ധാവര്‍ സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളി പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൌഢ്യമാണ്. ഈ മൌഢ്യമാണ് വിളപ്പില്‍ശാലയിലെ ജനങ്ങളുടെ സമരശക്തിക്കു മുന്നില്‍ തകര്‍ന്നുവീണത്. ഇനിയെങ്കിലും യാഥാര്‍ഥ്യബോധ്ധാടെ പ്രശ്ന്ധ സമീപിക്കാന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധരാവണം ^പി. മുജീബുറഹ്മാന്‍ പറഞ്ഞു.

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട്
വ്യക്തമാക്കണം- പൊതുജനാരോഗ്യ  സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമര്ധിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരപന്തലില്‍ സംസാരിച്ച രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്ധ്‍ക സമിതി യോഗം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി. മോഹനന്‍, കെ.എം. ഷാജി എം.എല്‍.എ, മുസ്ലിംലീഗ് നേതാവ് അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ മന്ത്രിമാരായ കെ.പി. നൂറുദ്ദീന്‍, എന്‍. രാമകൃഷ്ണന്‍, എ.ഡി. മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സമര പന്തലില്ധിെ ആവശ്യങ്ങള്‍ പൂര്‍ണമായും നേടുംവരെ സമരരംഗ്ധുനിന്ന് പിന്‍വാങ്ങരുതെന്ന് ആവശ്യപ്പെടുകയും സമരം വിജയിക്കുന്നതുവരെ തങ്ങള്‍ കൂടെയുണ്ടാകമെന്നും ഉറപ്പു നല്‍കിയിരുന്നു.പൊലീസിനെ ഉപയോഗിച്ച് ഇവിടെ മാലിന്യം തള്ളുകയില്ലെന്ന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍, പി. നാണു, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, കെ. സജീവന്‍, ടി. ഹനീഫ എന്നിവര്‍ സംസാരിച്ചു.