ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 16, 2013

YOUTH SPRING




മലര്‍വാടി വീട് പദ്ധതി ഉദ്ഘാടനം ഇന്ന്

മലര്‍വാടി വീട് പദ്ധതി
ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാനാടിസ്ഥാനത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീട് പദ്ധതിയുടെ  ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കണ്ണൂരില്‍ പയ്യന്നൂര്‍ മണ്ഡലം എം.എല്‍.എ സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരവഞ്ചാലിലെ മലര്‍വാടി ബാലസംഘം അംഗമായ സ്നേഹ എന്ന കുട്ടിക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ചിത്രകാരി ആരിത വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം നിര്‍വഹിക്കും.

സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി

 സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം
യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി
കോഴിക്കോട്: വ്യത്യസ്ത ആവിഷ്കാരങ്ങളോടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ 10ാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കം പൂര്‍ത്തിയായി. പതിവു സമ്മേളന അജണ്ട തിരുത്തിയാണ് യൂത്ത് സ്പ്രിങ് എന്ന പേരില്‍ മേയ് 17, 18, 19 തീയതികളില്‍ സംഘടനയുടെ ദശവാര്‍ഷിക പരിപാടി നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രത്യേകം സജ്ജമാക്കിയ പന്തലില്‍, ഒരേസമയം വിവിധ വേദികളില്‍ വ്യത്യസ്ത പരിപാടികള്‍ ഉണ്ടാവും. 17ന് രാവിലെ 10ന്  ബ്രിട്ടണിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും യുദ്ധവിരുദ്ധ കൂട്ടായ്മ നേതാവുമായ സല്‍മാ യാഖൂബ് പരിപാടി  ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് ഭൂഷണ്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വൈവിധ്യം നിറഞ്ഞ ആശയാവിഷ്കാരവുമായി നടക്കുന്ന പ്രദര്‍ശനമാണ് യൂത്ത് സ്പ്രിങ്ങിന്‍െറ സവിശേഷതയെന്ന് സംഘാടകര്‍ പറഞ്ഞു. വികസന ബദല്‍ മാതൃകകള്‍, പ്രവാസി യൂത്ത് പവലിയന്‍, പരിസ്ഥിതി സൗഹൃദ കാര്‍ഷിക- പാര്‍പ്പിട മാതൃകകള്‍,  ആനുകാലിക വിഷയങ്ങള്‍ ആവിഷ്കരിക്കുന്ന ശില്‍പങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തിനായി തിയറ്ററും സജ്ജമായിട്ടുണ്ട്. സോളോ പെര്‍ഫോമന്‍സുകള്‍ക്കുവേണ്ടി ഓപണ്‍ സ്റ്റേജുമുണ്ട്.
സേവന പ്രതിഭകളെ ആദരിക്കുന്ന വേദി ഒന്നില്‍ 17ന് ഡോ. ഇദ്രീസ്, മുരുകന്‍ തെരുവോരം, ലൈലാ സെന്‍, വി. മുഹമ്മദ് കോയ, കെ.ബി. ജോയ്, സിദ്ദീഖ് കളന്‍തോട്, ഫാ. ഡേവിഡ് ചിറമേല്‍, ഡോ. പന്ന്യന്‍ കുര്യന്‍, റഈസ് വെളിമുക്ക് എന്നിവരെ ആദരിക്കും. ജനപ്രതിനിധികളുടെയും മികച്ച ക്ളബുകളുടെയും റിയാലിറ്റി ഷോ, യൂത്ത് കള്‍ചര്‍ സംവാദം, കവിസദസ്സ്, മെലോഡ്രാമ എന്നിവയാണ് ഒന്നാംദിവസത്തെ പരിപാടികള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവ സംരംഭകരുടെ അനുഭവം പങ്കിടല്‍, യുവജന പ്രതിനിധി സംഗമം, ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, കഥാചര്‍ച്ച, യുവജന രാഷ്ട്രീയ സിമ്പോസിയം, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ എന്നീ പരിപാടികളുണ്ടാവും. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30ന് അമേരിക്കയിലെ ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ നോര്‍മല്‍ ഫിങ്കല്‍സ്റ്റീന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന് റവലൂഷന്‍ ബാന്‍ഡോടെ യൂത്ത് സ്പ്രിങ് സമാപിക്കും.

ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി

 ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി
തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറുമായ എസ്.എ.ആര്‍. ഗീലാനി. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്ന കാലത്തോളം നിരാലംബരായി തീര്‍ന്ന ഇരകള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ‘വംശീയ ജനാധിപത്യത്തിനെതിരെയുള്ള ഓര്‍മപ്പെടുത്തലാണ് ബീമാപള്ളി’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തിയ പ്രതിഷേധ സംഗമം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീലാനി.
പൊലീസിന്‍െറ ആസൂത്രിത അതിക്രമമാണ് ബീമാപള്ളിയില്‍ നടന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷമാണെന്നാണ് പൊലീസ് ഉണ്ടാക്കിയ കഥ. സംഭവിച്ചതെന്താണെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പക്ഷേ, അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് പറയുന്ന ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ദിരഗാന്ധി വധവുമായി ബന്ധപ്പെട്ട് 150ഓളം സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അവരിലാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ലഭിച്ചില്ല. കശ്മീരില്‍ 17ഉം 18ഉം വര്‍ഷങ്ങളായി ഭര്‍ത്താക്കന്മാര്‍ എവിടെയെന്നറിയാതെ കഴിയുന്ന പകുതി വിധവകളായ സ്ത്രീകള്‍ നിരവധിയാണ്. പിതാക്കളെവിടെയെന്ന് അവരുടെ മക്കള്‍ ചോദിക്കുന്നു. ഭര്‍ത്താക്കന്മാരെ അന്വേഷിച്ച് ന്യൂദല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധ സമരത്തിനൊരുങ്ങിയ കുടുംബാംഗങ്ങളെ ആട്ടിയോടിച്ചു. ദല്‍ഹി പ്രസ്ക്ളബില്‍ പോലും അവര്‍ക്ക് ഇടം നല്‍കിയില്ല.
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്നു. മാധ്യമങ്ങളും അതിന് കൂട്ടുനില്‍ക്കുന്നു. ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ. അവകാശ നിഷേധങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പോരാടണം. അവകാശങ്ങള്‍ ചോദിച്ച് വാങ്ങണം. ചോദ്യങ്ങള്‍ ഉയരുന്നിടത്തുമാത്രമേ അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബീമാപള്ളിയില്‍ നടന്നത് ഏകപക്ഷീയമായ പൊലീസ് വെടിവെപ്പായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു. ചരിത്രത്തിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പട്ടികയില്‍ ബീമാപള്ളി വെടിവെപ്പും ചേര്‍ക്കപ്പെടും. കുറ്റവാളികള്‍ ആരാണെന്ന് വ്യക്തമായിട്ടും അവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഭരണം ഒരുക്കുന്നത്. എന്നാല്‍ സമൂഹം കുറ്റവാളിയാക്കപ്പെട്ടവര്‍ക്ക് ഇനി രക്ഷപ്പെടാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി.കെ. ഫാറൂഖ്, കെ.കെ. കൊച്ച്, അഡ്വ. ഷാനവാസ്, വര്‍ഷ ബഷീര്‍, അഷ്റഫ് കടയ്ക്കല്‍, റെനി ഐലിന്‍, കെ. ഷാഹിര്‍, അബ്ദുല്‍ അസീസ്  തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, May 15, 2013

വൈദ്യുതി ഓഫിസ് ഉപരോധിച്ചു

 


വൈദ്യുതി ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ വൈദ്യുതി ഭവന്‍ ഉപരോധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് ഷമീം, സി.പി. റഹ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മധു കക്കാട് സ്വാഗതവും സാജിദ സജീര്‍ നന്ദിയും പറഞ്ഞു. ഉപരോധത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എ. ഉമര്‍, ആയിഷ ടീച്ചര്‍, എല്‍.പി. മുഹമ്മദ് അശ്റഫ്, പി. ഫാറൂഖ്, വി.കെ. അബ്ദുല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വളപട്ടണം: വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളപട്ടണം ഇലക്ട്രിസിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. കോയ, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. ഷിരോസ്, സലാം ഹാജി, സക്കീര്‍, അശ്റഫ്, അബ്ബാസ് മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് 17 മുതല്‍ കോഴിക്കോട്ട്

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
17 മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് മേയ് 17, 18, 19 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ബര്‍മിങ്ഹാം യുദ്ധവിരുദ്ധ കൂട്ടായ്മയുടെ അധ്യക്ഷയുമായ സല്‍മ യാക്കൂബ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും.
വേറിട്ട കണ്ടുപിടിത്തങ്ങളുടെയും ബദല്‍ വികസന മാതൃകകളുടെയും പ്രദര്‍ശനം, പോരാട്ട ഗാനങ്ങളുടെ അവതരണമായ റെവലൂഷന്‍ ബാന്‍ഡ്, മൂന്നു ദിനം നീളുന്ന ഫിലിം ഫെസ്റ്റ്, തെരുവ്/അരങ്ങ് നാടകങ്ങള്‍, സമരാവിഷ്കാരങ്ങള്‍, വേറിട്ട സാമൂഹിക സേവന പ്രവര്‍ത്തകരുടെ സംഗമം, പ്രവാസി യൂത്ത്, യുവജന രാഷ്ട്രീയ, സംസ്കാര സംവാദങ്ങള്‍, യുവ സംരംഭകരുടെ ഒത്തുചേരല്‍, ന്യൂമീഡിയാ രംഗത്തെ പ്രമുഖരുടെ ടോക് ഷോ, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി വിവിധ പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കുക. അമേരിക്കന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റിന്‍, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക ഡോ. സാറാ മര്‍സേക്ക്, പ്രശാന്ത് ഭൂഷന്‍, കെ. സച്ചിദാനന്ദന്‍, എ.കെ. രാമകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പൂക്കാട് കലാവേദി അവതരിപ്പിക്കുന്ന നാടകം, അമീന്‍ യാസര്‍ നേതൃത്വം നല്‍കുന്ന സംഗീത നിശ, എന്നിവയും അരങ്ങേറും. സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ യുവാക്കളുടെ പാട്ടും പോരാട്ടവും സംഗമിക്കുന്ന ആഘോഷങ്ങളാണ്  യൂത്ത് സ്പ്രിങ്ങിലൂടെ സാധ്യമാകുന്നതെന്ന് പി.ഐ. നൗഷാദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി. മുഹമ്മദ് വേളം, കളത്തില്‍ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവരും പങ്കെടുത്തു.

അഹ്മദ് ഹാജി

 
അഹ്മദ് ഹാജി
മുണ്ടേരി: വാരം ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന മുണ്ടേരി കണ്ണിച്ചാങ്കണ്ടി ഹൗസില്‍ കെ. അഹ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: കെ.കെ. ഫൈസല്‍ (സോളിഡാരിറ്റി കണ്ണൂര്‍ ജില്ല സമിതി അംഗം), നഫീസ, ബുഷ്റ. മരുമക്കള്‍: ഹംസ (പുറത്തീല്‍),  അസൈനാര്‍ (ചെറുകുന്ന്), ഷാഹിന (വാരം). സഹോദരങ്ങള്‍: ഹംസ (കാഞ്ഞിരോട്), പരേതരായ അബ്ദുല്ല, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Tuesday, May 14, 2013

ARAMAM

 

ആരാമം ഏരിയാതല പ്രചാരണം തുടങ്ങി

 ആരാമം ഏരിയാതല പ്രചാരണം തുടങ്ങി
 ഇരിട്ടി:ആരാമം വനിതാമാസിക ഇരിട്ടി ഏരിയ പ്രചാരണത്തിന് തുടക്കമായി.ഇരിട്ടി ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സ കെ.സി.വിലാസിനി ടീച്ചര്‍ക്ക് വി.എം.സാജിദ ആദ്യ കോപ്പി നല്‍കി.ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാവിഭാഗം വൈസ്:പ്രസിഡന്റ് കെ.എന്‍.സുലൈഖ,പി.വി.സ്വാബിറ സംസാരിച്ചു.

ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം

 
 ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം
 ഉളിയില്‍: സ്ത്രീ സുരക്ഷാ കാമ്പയിന്‍്റെ ഭാഗമായിഇരി"ിഏരിയാജി.ഐ.ഒവിദ്യാര്‍ത്ഥിനി സംഗമം നടത്തി. സംഗമത്തില്‍ഏരിയാപ്രസിഡന്‍്റ്എം.കെ. ശബ്ന അധ്യക്ഷതവഹിച്ചു. "മീഡിയഅറിഞ്ഞതുംഅറിയാത്തതും' എ വിഷയംആസ്പദമാക്കിഐഡിയല്‍കോളേജ് പ്രിന്‍സിപ്പല്‍ വി.കെസാദിഖും, "നിയമസുരക്ഷയും വനിതകളും' എ വിഷയത്തെ അധികരിച്ച്അഡ്വക്കറ്റ് കെ.ഇ.എന്‍ മജീദും ക്ളാസ്സെടുത്തു. സ്ത്രീ സുരക്ഷാ കാമ്പയിന്‍ പ്രമേയംജി.ഐ.ഒജില്ലാ പ്രസിഡന്‍്റ് സി. ഹസ്ന വിശദീകരിച്ചു. ഏരിയാസിക്ര"റിഷഹനാസ്ഇരിക്കൂര്‍, ജില്ലാസമിതിയംഗംസഫ്ലാസ്എിവര്‍സംസാരിച്ചു.

സായാഹ്ന സദസ്സ് നടത്തി

 സായാഹ്ന സദസ്സ് നടത്തി
മുണ്ടേരി: തീവ്രവാദത്തെ തിരിച്ചറിയുക, സമാധാനത്തിനായി ഒന്നിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മുണ്ടേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറമ്പില്‍ സായാഹ്ന സദസ്സ് നടത്തി. എം.വി. റിയാസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി അശ്റഫ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു.
എം.പി. മുഹമ്മദലി, അബ്ദുല്ലത്തീഫ് പന്നിയൂര്‍, റഷീദ് സഖാഫി മെരുവമ്പായി, കെ.പി.എ. വഹാബ്, ഹാഷിം അരിയില്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. സലാം, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ആഷിഖ് മുക്കണ്ണി സ്വാഗതവും എം. മഹറൂഫ് നന്ദിയും പറഞ്ഞു.

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി
ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹിറാ മസ്ജിദ് ഗ്രൗണ്ടില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. സയ്യിദ് എലങ്കമല്‍, പി.ബി.എം. ഫര്‍മീസ്, സി.കെ. മുനവിര്‍, വി.എന്‍. ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ.ഐ.എസ്.ഇ.ആര്‍ സെലക്ഷന്‍

 
‘വിറാസ്’ വിദ്യാര്‍ഥിനിക്ക്
ഐ.ഐ.എസ്.ഇ.ആര്‍ സെലക്ഷന്‍
പയ്യന്നൂര്‍: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ (വിറാസ്) അവസാന വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിക്ക്  ജെ.ഇ.എസ്.ടി (ജോയന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ്) പരീക്ഷയില്‍ മികച്ച നേട്ടം. തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചില്‍ (ഐ.ഐ.എസ്.ഇ.ആര്‍) ഫിസിക്സില്‍ ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡിക്ക് വിറാസിലെ കെ.എം. ആനിസക്കാണ് സെലക്ഷന്‍ ലഭിച്ചത്. കേരളത്തില്‍ നിന്നും ആകെ രണ്ട് കുട്ടികള്‍ക്കാണ് ജെ.ഇ.എസ്.ടി പരീക്ഷയില്‍ ഐ.ഐ.എസ്.ഇ.ആര്‍  സെലക്ഷന്‍ ലഭിച്ചത്.  ആനിസയെ മാനേജ്മെന്‍റും പ്രിന്‍സിപ്പലും അധ്യാപകരും അനുമോദിച്ചു.

സോളിഡാരിറ്റി എഫ്.സി പഴയങ്ങാടി’ ജേതാക്കള്‍

 
സോളിഡാരിറ്റി എഫ്.സി
പഴയങ്ങാടി’  ജേതാക്കള്‍
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ‘സോളിഡാരിറ്റി എഫ്.സി പഴയങ്ങാടി’ താണ പൂത്താലം സ്പോര്‍ട്സ് ക്ളബിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ടൂര്‍ണമെന്‍റ് സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഫിഫ സന്തോഷ് സമ്മാനദാനം നിര്‍വഹിച്ചു.

വൈദ്യുതി ഓഫിസ് ഉപരോധം ഇന്ന്

നിരക്ക് വര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി വൈദ്യുതി ഓഫിസ്
ഉപരോധം ഇന്ന്

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍ ഉപരോധിക്കും.
 ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് ഉപരോധം. സര്‍ക്കാറിന്‍െറ വൈദ്യുതി മേഖലയിലെ തെറ്റായ നയസമീപനങ്ങളുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്  അംഗീകരിക്കാനാവില്ല. വര്‍ഷം തോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ഉപയോഗം നിഷേധിക്കാനാണ് നീക്കം. വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരുന്നത് വന്‍കിട ഉപഭോക്താക്കള്‍ക്കും വ്യവസായ മേഖലക്കും വേണ്ടിയാണ്. എന്നാല്‍ അവര്‍ക്കു മേല്‍ വരുത്തിയ നിരക്ക് വര്‍ധനയേക്കാള്‍ അഞ്ച് ശതമാനം അധികമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്. സര്‍ക്കാര്‍ ഇത് തിരുത്തണമെന്നതാണ്  പ്രക്ഷോഭത്തിന്‍െറ ആവശ്യം.

Monday, May 13, 2013

ISLAMIC SPEECH


കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരം: ഐക്യദാര്‍ഢ്യ സദസ്സ്

കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സദസ്സ്
പുതിയതെരു: കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മേയ് 16ന് വൈകീട്ട് അഞ്ചിന് കക്കാട് പുഴയോരത്ത് ബഹുജന ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുഴ മലിനീകരണത്തിനെതിരെ ജനമന$സാക്ഷി ഉണര്‍ത്താനും പുഴ നശീകരണത്തിന് കൂട്ടുനില്‍ക്കുന്ന ഭരണാധികാരികളുടെ നിസ്സംഗനിലപാടില്‍ പ്രതിഷേധിച്ചുമാണ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്.
ഐക്യദാര്‍ഢ്യ സദസ്സ് പരിസ്ഥിതി പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗവുമായ മധു കക്കാട് ഉദ്ഘാടനം ചെയ്യും.

PRINCIPAL WANTED


WEEKLY


VANITHA ISLAMIYA COLLEGE


KERALA HAJJ


ANSAR WOMENS COLLEGE


നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ ബന്ധമില്ളെന്ന് ബന്ധുക്കള്‍

നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ
ബന്ധമില്ളെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കള്ളമാണെന്നും നാറാത്ത് കേസില്‍ പ്രതിയാക്കപ്പെട്ട ഫഹദിന് തീവ്രവാദ ബന്ധമില്ളെന്നും ഫഹദിന്‍െറ ബന്ധുവും സുഹൃത്തുക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് ഹഫദിന്‍െറ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. കുടുക്കിമൊട്ടയില്‍ ശറഫിയ ട്രാവല്‍സ് നടത്തുന്ന ഫഹദിന്‍െറ അക്കൗണ്ടിലേക്ക് യാത്രാടിക്കറ്റുകളുമായി ബന്ധപ്പെട്ടും, വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫറിന്‍െറ ഏജന്‍സി നടത്തുന്നതിനാല്‍ ഇടപാടുകാര്‍ അയക്കുന്ന പണവും എത്തിയിരുന്നു. കൂടാതെ ഖത്തറിലെ ഫഹദിന്‍െറ സുഹൃത്തായ സലീം വീട് നിര്‍മിക്കുന്നതിനായി ഫഹദിന്‍െറ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. അനധികൃത ഇടപാടു നടത്തിയതായുള്ള ഒരു രേഖയും ട്രാവല്‍സ് റെയ്ഡ് ചെയ്ത  പൊലീസിന് കണ്ടത്തൊനായിട്ടില്ല. 
ഫഹദിന്‍െറ വീട് ഇതുവരെ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ല. നാട്ടുകാരും ഈ കുടുംബത്തെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഫഹദിന്‍െറ സഹോദരീ ഭര്‍ത്താവ്  എ.വി. സമ്രം, സുഹൃത്തുക്കളായ ടി.സി. സജിന്‍, ടി.വി. അബ്ദുല്‍ ഖാദര്‍, പി.സി. ഷഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Courtesy:Madhyamam

ഹൈകോടതി വിധി ദൗര്‍ഭാഗ്യകരം -എസ് ഐ ഒ

ഹൈകോടതി വിധി
ദൗര്‍ഭാഗ്യകരം -എസ് ഐ ഒ

കോഴിക്കോട്: സി.ബി.എസ്.ഇ സ്കൂള്‍തലത്തില്‍ നടത്തിയ ഇന്‍േറണല്‍ പരീക്ഷ എഴുതിയവരെയും പ്ളസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ പരിഗണിക്കണമെന്ന ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ്. പൊതുപരീക്ഷ എഴുതിയ വിദ്യാര്‍ഥികളോടുള്ള അനീതിയാണ് കോടതിവിധിയെന്നും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, May 12, 2013

ARAMAM MONTHLY


YOUTH SPRING 2013


അപകട ഭീഷണിയുയര്‍ത്തി മത്സ്യമാര്‍ക്കറ്റ്

 അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.

കിണറ്റില്‍ മലിനജലം; വെള്ളത്തിനായി നെട്ടോട്ടം

 
 കിണറ്റില്‍ മലിനജലം;
വെള്ളത്തിനായി നെട്ടോട്ടം
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറ്റില്‍ മലിനജലം. വ്യാപാരികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കിണറിലെ വെള്ളം മലിനമായതിനാല്‍ ടൗണിലെ ഹോട്ടലുകളും ജ്യൂസ് കടകളും പൂട്ടിയിരിക്കുകയാണ്.
കിണറിനരികെയുള്ള തണല്‍മരത്തിലെ പക്ഷികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളുടെയും അറവു മാലിന്യങ്ങളുടെയും ഭാഗങ്ങള്‍  കിണറ്റിലാണ് പതിക്കുന്നത്.
ഇവയുടെ കാഷ്ഠവും വന്‍തോതില്‍ കിണറുകളില്‍ പതിക്കുന്നുണ്ട്. കിണറ്റിലെ വെള്ളം മലിനമായിട്ട് മാസങ്ങളായെങ്കിലും കുടിവെള്ളത്തിന് മറ്റ് പരിഹാരമായിട്ടില്ല.
വ്യാപാരികള്‍ പരിസരത്തുള്ള വീടുകളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

 വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പെരിങ്ങത്തൂര്‍: കൂത്തുപറമ്പ് മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം പെരിങ്ങത്തൂരില്‍ നടന്നു. മണ്ഡലം സെക്രട്ടറി ബി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ജോസഫ് ജോണ്‍, കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ടി.എം. സൂപ്പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം 500 ദിവസം പിന്നിട്ടു

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം
500 ദിവസം പിന്നിട്ടു
ചക്കരക്കല്ല്: ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച അന്തിമസമരം 500 ദിവസം പിന്നിട്ടു. മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ കുടിവെള്ളം മലിനമായതോടെ 2011 ഡിസംബര്‍ 26നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തുവന്നത്. ദിവസവും 15 ലോഡ് മാലിന്യവണ്ടികള്‍ ചേലോറയിലത്തെിയിരുന്നു. പ്ളാസ്റ്റിക് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് ശുദ്ധവായുവരെ മലിനമാക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. സമരം ശക്തമായതോടെ മാലിന്യവരവ് ക്രമേണ കുറഞ്ഞുതുടങ്ങിയെങ്കിലും സമരത്തെ നഗരസഭാധികൃതര്‍ ശക്തമായി നേരിട്ടു. എന്നാല്‍, കരുത്തോടെ പിടിച്ചുനിന്ന ജനകീയ സമരമുന്നണിയുടെ സമരവീര്യത്തിന് മുന്നില്‍ നഗരസഭക്ക് നിലപാട് മാറ്റേണ്ടിവന്നു.
സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരമുന്നണി കണ്‍വീനര്‍ കെ.കെ. മധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പൊലീസ് സാന്നിധ്യത്തില്‍ മാലിന്യം തള്ളാനത്തെിയ വണ്ടി തടഞ്ഞ സമരക്കാരായ വീട്ടമ്മമാരെയും കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു. അതിനിടയില്‍ പലതവണ സമവായചര്‍ച്ച നടന്നെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറയില്‍ തള്ളുന്ന മാലിന്യം കവറുകളിലാക്കി നഗരസഭാ ഓഫിസില്‍ വിതറിയതുള്‍പ്പെടെ സമരരീതി സ്വീകരിച്ച സമരക്കാര്‍ സമരമുഖത്ത് വീറോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒട്ടനവധി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായില്ല. ക്രമേണ ചേലോറയിലേക്കുള്ള മാലിന്യവണ്ടികളുടെ വരവ് ഗണ്യമായി കുറക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഒരു ലോഡ് മാലിന്യം മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരു ലോഡായി കുറഞ്ഞതായി നാട്ടുകാര്‍ അവകാശപ്പെട്ടു.
അതേസമയം, മാലിന്യവരവ് കുറഞ്ഞെങ്കിലും ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ളെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ പഞ്ചായത്ത്വക ലോറികളില്‍ പരിമിതമായ തോതില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളൊന്നുമില്ളെന്ന് കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു. അതോടൊപ്പം മാലിന്യവിരുദ്ധസമരത്തിന്‍െറ വിജയമാഘോഷിക്കാന്‍ സമരസമിതി ആലോചിക്കുന്നുണ്ടെന്നും വിവിധ സമരനായകരെയും മറ്റു പ്രദേശങ്ങളിലെ മാലിന്യനിക്ഷേപത്തിന്‍െറ ഇരകളെയും പങ്കെടുപ്പിക്കുമെന്നും കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു.
ഇന്നലെ സമരമുന്നണി നേതാക്കളായ ചാലാടന്‍ രാജീവന്‍, കെ.കെ. മധു, പിഷാരടി ഗോപാലന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിച്ചു. മാലിന്യം തള്ളല്‍ നിര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു.