ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 5, 2012

പെട്ടിപ്പാലം സമരം : ചര്‍ച്ചക്കില്ലാത്തത് വഞ്ചിക്കപ്പെട്ടതിനാല്‍ -പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം സമരം :
ചര്‍ച്ചക്കില്ലാത്തത് വഞ്ചിക്കപ്പെട്ടതിനാല്‍ -പൊതുജനാരോഗ്യ സമിതി
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാകാതെ പൊതുജനാരോഗ്യ സംരക്ഷണ സമിതി  ജനാധിപത്യ മര്യാദ പാലിക്കുന്നില്ലെന്ന ആക്ഷേപം അസംബന്ധമാണെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദശാബ്ദങ്ങളുടെ പഴക്കമുള്ള പെട്ടിപ്പാലം  മാലിന്യപ്രശ്നത്തില്‍ സമരം നടന്നപ്പോഴൊക്കെ പൊതുജനാരോഗ്യ സമിതി അധികാരികളുമായി ചര്‍ച്ച നടത്തി കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഒറ്റ കരാര്‍ വ്യവസ്ഥ പോലും പാലിക്കാന്‍ തലശേãരി നഗരസഭയോ മറ്റ് അധികാരികളോ തയാറായില്ല. ആര്‍.ഡി.ഒ മുതല്‍ മന്ത്രിതലം വരെ നടന്ന ചര്‍ച്ചകളില്‍ മുന്നണി പങ്കെടുത്തിട്ടുണ്ട്.
മാലിന്യ നിക്ഷേപം നിശ്ചിത കാലയളവിനുള്ളില്‍ അവസാനിപ്പിക്കാമെന്ന എല്ലാ  ഉറപ്പുകളും  അധികാരികള്‍ ലംഘിക്കുകയായിരുന്നു. പുന്നോല്‍ നിവാസികളെ സ്ഥിരമായി വഞ്ചിക്കാനുള്ള ചടങ്ങ് മാത്രമായി ചര്‍ച്ചകള്‍ മാറിയതോടെയാണ് ചര്‍ച്ചക്കില്ലെന്ന നിലപാട് കൈക്കൊണ്ടത്. പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കില്ലെന്നും പ്ലാന്റ് സ്ഥാപിക്കില്ലെന്നും നഗരസഭ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയാല്‍ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുല്‍ന്നാസിര്‍ പറഞ്ഞു.
 നഗരസഭാധികാരികള്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തി സ്ത്രീകളും വിദ്യാര്‍ഥിനികളുമുള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ കള്ളകേസ് ചുമത്തുകയാണ്. വിശാല സമരമുന്നണി നടത്തിയ പ്രതിഷേധ ജ്വാല പരിപാടിയിലും മാലിന്യ വിരുദ്ധ സമിതി നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചിലും പൊതുജനാരോഗ്യ സംരക്ഷണ സമിതി പങ്കെടുത്തിട്ടില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളില്‍ സമിതി പ്രവര്‍ത്തകരും പ്രതികളാണ്.
മുന്‍ ചെയര്‍മാനായ കൌണ്‍സിലറുടെ സമ്മര്‍ദഫലമായാണ് ജാമ്യം ലഭിക്കാത്ത 354ാം വകുപ്പ് സ്ത്രീകള്‍ക്കെതിരെ ചുമത്തേണ്ടിവന്നതെന്ന് പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ്. അഞ്ച് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. പൊലീസ് അനുമതിയോടെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ കുടുംബധര്‍ണക്കെതിരെ കേസെടുത്തത് നഗരസഭയുടെ അനുമതിയില്ലെന്ന കാരണത്താലാണ്.
ഇക്കാലം വരെ പുതിയസ്റ്റാന്‍ഡില്‍ നടത്തിയ പരിപാടിക്ക് നഗരസഭയുടെ അനുവാദം ആരും വാങ്ങിയ ചരിത്രമില്ല. പൊതുസ്ഥലത്ത് പരിപാടി നടത്താനുള്ള അവകാശത്തിന് സി.പി.എം മുറവിളി കൂട്ടുമ്പോള്‍ ഇതേ പാര്‍ട്ടി ഭരിക്കുന്ന നഗരസഭ ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കേസ് ചുമത്തുന്നത് വൈരുധ്യമാണെന്ന് സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഏപ്രില്‍ വരെയുള്ള സമര പരിപാടികളും സമിതി ആവിഷ്കരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസഹായി കണ്‍വീനര്‍ കെ.പി. അബൂബക്കര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, നൌഷാദ് മാടോള്‍, പുന്നോല്‍ പ്രവാസി കൂട്ടായ്മ (യു.എ.ഇ)പ്രതിനിധി അബ്ദുല്‍ ജലീല്‍, കെ.പി. സാലിഹ എന്നിവരും പങ്കെടുത്തു.  

No comments:

Post a Comment

Thanks