ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 21, 2012

പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
തലശ്ശേരി:  പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരമുഖത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ക്ക് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാക്കളടക്കം 58 പേര്‍ അറസ്റ്റിലായി. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകനെയും പൊലീസ് പിടികൂടി. സമരക്കാര്‍ സംഘടിക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ അകലെ വരെ വളഞ്ഞ പൊലീസ് വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിയെ മര്‍ദിച്ചു. സംഘര്‍ഷം ശമിച്ചശേഷം ദേശീയപാതയില്‍ കൂടി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായി.
അതിനിടെ, മാലിന്യം കൊണ്ടുവന്ന തലശ്ശേരി നഗരസഭയുടെ ടിപ്പര്‍ ലോറി പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കത്തിച്ചു. ഇതിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.
 സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ രാവിലെ 11 മുതലും ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയും ഹര്‍ത്താലാചരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരക്കാണ് കൃത്യമായ ആസൂത്രണത്തോടെ തലശ്ശേരി ഡിവൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ 400ഓളം വരുന്ന വന്‍ പൊലീസ് സംഘം പെട്ടിപ്പാലത്തത്തെിയത്. തലശ്ശേരി സി.ഐ എം.പി. വിനോദ്, എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ധര്‍മടം എസ്.ഐ ജയരാജ്, ന്യൂമാഹി എസ്.ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പൊലീസുകാരടക്കം സുസജ്ജമായിരുന്നു പൊലീസ്. മൂന്നോളം സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയ പൊലീസ് സമീപത്തെ എല്ലാ രാഷ്ട്രീയ, യുവജന സംഘടനകളുടെ കൊടികളും അഴിച്ച് തീകൊടുത്തു.
പന്തലിലുണ്ടായിരുന്ന രാഷ്ട്രപിതാവിന്‍െറ ചിത്രവും തീവെച്ച് നശിപ്പിച്ചതായി ആരോപണമുണ്ട്. നഗരസഭയുടെ അഞ്ച് മാലിന്യവണ്ടികള്‍ ഒന്നൊന്നായി ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഈ സമയം സമരക്കാരടക്കം നാട്ടുകാര്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ കൊടുവള്ളി ഗവ. വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ എ.കെ. അഷ്റഫിനെ മര്‍ദിച്ച് ജീപ്പില്‍ കയറ്റി. ബസ് കാത്തിരുന്ന, സമരവുമായി ബന്ധമില്ലാത്ത പലരേയും അടിച്ചോടിച്ചതായി പറയുന്നു.
പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍  പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് നേതാവ് ജബീന ഇര്‍ഷാദ്, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, മാലിന്യവിരുദ്ധ സമിതി നേതാവ് സിദ്ദീഖ് സന, സ്ഥലത്തത്തെിയ സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് എന്നിവരുള്‍പ്പെടെ 40 ഓളം പേരെ അസ്റ്റ് ചെയ്തു. തുടര്‍ന്ന് രാവിലെ 8.30ഓടെ സംയുക്തസമരസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തവെ പ്രകോപനമില്ലാതെ പൊലീസ്  പ്രകടത്തിനിടയിലേക്ക് ഇരച്ചുകയറി ലാത്തിച്ചാര്‍ജ് നടത്തി. ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇത്. പലരേയും വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കേറ്റ 15 പേരില്‍ 10 പേര്‍ സ്ത്രീകളാണ്. ഏഴും പത്തും വയസ്സുള്ള കുട്ടികളും പരിക്കേറ്റവരി ലുള്‍പ്പെടും. ഈ സമയമാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായത്. കല്ളേറില്‍ ബസിന്‍െറ ചില്ല് തകര്‍ന്നു.
11.30ഓടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ KL 58 D7187 ടിപ്പര്‍ ലോറിക്ക് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചത്. പൊലീസ് ബന്തവസ്സുള്ള സമയത്താണ് വാഹനം കത്തിയത്. വാഹനത്തിന് തീവെച്ചതെന്ന് കരുതുന്നയാളെ പൊലീസ് നോക്കിനില്‍ക്കേ കടലില്‍ നിന്ന് ബോട്ടത്തെി രക്ഷപ്പെടുത്തി കൊണ്ടുപോയി.  പരിക്കേറ്റ 15 പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവരില്‍ 19 പേര്‍ വൈകീട്ട് ജാമ്യമെടുത്തു.
സമരമുഖത്ത് കുട്ടികളെ പങ്കെടുപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23ാം വകുപ്പനുസരിച്ച് കേസെടുത്തതായി ഡിവൈ. എസ്.പി വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരൊഴികെ മറ്റുള്ളവര്‍ക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷ ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സാഹില്‍, കെ.പി. അര്‍സു തുടങ്ങിയവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് അതിക്രമത്തില്‍ പുന്നോല്‍ നടുങ്ങി
തലശ്ശേരി: സംരക്ഷിക്കേണ്ടവര്‍ തന്നെ മര്‍ദിച്ചൊതുക്കിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെ ഒരു ദേശം മുഴുവനും ഭീതിയിലായി. ശുദ്ധവായുവിനും വെള്ളത്തിനും വേണ്ടി സമാധാനപരമായി സമരം ചെയ്ത തങ്ങളെ കൈക്കരുത്തില്‍ പൊലീസ് നേരിടുമെന്ന് പുന്നോലുകാര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസ് ഇടപെടലുണ്ടാവില്ളെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനവും നാട്ടുകാര്‍ വിശ്വസിച്ചു.
പക്ഷേ, കൃത്യമായ ആസൂത്രണത്തോടെ 400ഓളം പൊലീസ് ബറ്റാലിയന്‍ ഒന്നടങ്കം എത്തിയത് സമരപന്തല്‍ പൊളിച്ച് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാന്‍ മാത്രമായിരുന്നില്ല;  നാട്ടുകാരുടെ സമരൈക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു. സമരവുമായി ബന്ധവുമില്ലാത്തവരെപ്പോലും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പുന്നോല്‍ സലഫി മസ്ജിദിന് സമീപം ‘സലിംസി’ല്‍ സഹല്‍ (18) രാവിലെ 9.15ഓടെ ബഹളം കേട്ട് റോഡിലേക്കിറങ്ങിയതാണ്. നാല് പൊലീസുകാര്‍ ചേര്‍ന്ന് സഹലിനെ ഓടിച്ച് സ്വന്തം വീട്ടുമുറ്റത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞെന്ന് പറഞ്ഞായിരുന്നു ഇത്. സ്വന്തം ഉമ്മയുടെയും സഹോദരിയുടെയും കണ്‍മുന്നിലായിരുന്നു സഹലിന് മര്‍ദനമേറ്റത്. മര്‍ദനത്തിനിടെ സിവില്‍ പൊലീസ് ഓഫിസറുടെ നെയിംപ്ളേറ്റ് അടര്‍ന്ന് മുറ്റത്തുവീണു. തുടര്‍ന്ന് സഹലിനെ പൊലീസ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. യുവാവ് നിരപരാധിയാണെന്ന് വീട്ടുകാരും നാട്ടുകാരും ആണയിടുന്നു.
 സമരരംഗത്തെ സജീവ സാന്നിധ്യമായ സി.പി. അഷ്റഫിനെ വളഞ്ഞിട്ടാണ്  മര്‍ദിച്ചത്. മിസ്വ എന്ന പത്തുവയസ്സുകാരിയെ കരണത്തടിച്ചു. മിസ്വയുടെ ഉമ്മ റനീഷയുടെ കഴുത്തിലെ ഷാള്‍ പിടിച്ച് വലിച്ചിഴച്ചു. ഇവരെ കാല്‍മുട്ടുകൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഏഴ് വയസുകാരി മര്‍വയും പരിക്കേറ്റവരിലുള്‍പ്പെടുന്നു.
52 കാരി റാബിയ അറസ്റ്റ്വരിക്കാന്‍ വിസമ്മതിച്ച് റെയില്‍പാളത്തോട് കൈ ചേര്‍ത്ത് പിടിച്ചപ്പോള്‍ കൈക്കായിരുന്നു ലാത്തിയടി. പി.എം. ജമാലിനെയും ഭാര്യയെയും പൊലീസ് കൊണ്ടുപോയത് വീട്ടില്‍ തനിച്ചുള്ള 13 കാരി മകള്‍ ഫൗമിയെ കൂടെക്കൂട്ടാന്‍ സമ്മതിക്കാതെ. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍വെച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിനെ ഡിവൈ.എസ്.പികരണത്തടിച്ചു. വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാറിന് ധര്‍മടം സ്റ്റേഷനിലായിരുന്നു മര്‍ദനം.
തലശ്ശേരി, ധര്‍മടം സ്റ്റേഷനുകളിലായാണ് അറസ്റ്റിലായവരെ പാര്‍പ്പിച്ചിട്ടുള്ളത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേശീയപാത ഉപരോധം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലായി 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാലിന്യവണ്ടി കത്തിച്ചതിന് പ്രത്യേകം കേസെടുത്തതായി ഡിവൈ.എസ്.പി പറഞ്ഞു.  ബസിന് കല്ളെറിഞ്ഞെന്ന കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ഷഫീഖ്, സഹല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് പിടികൂടിയ ഷഫീഖിനെ റോഡിലിട്ടും പൊലീസ് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചു.
പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: എ.പി.അര്‍ഷാദ്  (42), സി.പി. അഷ്റഫ് (47), കെ.എം. അഷ്ഫാഖ് (36), ഷരീഫ (50), സുഹ്റ (53), ജുബൈരിയ (32), റാബിയ (52), സീബ (27), മറിയം സിതാര (29), മര്‍വ (7), മിസ്വ (10), റനീഷ (32), നഫീസ (50), സുബൈദ നാലകത്ത് (50), ഷബ്ന (27).

No comments:

Post a Comment

Thanks