ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 30, 2012

TOPCO

 ടോപ്കോ ഗ്രൂപ്പ് 
വിജയത്തിന്റെ പടവുകളില്‍
ചൂഷണ മുക്തമായ വ്യാപാര രംഗം എന്ന ലക്ഷ്യവുമായി കണ്ണൂരിലെ ബിസിനസ് മേഖലയിലേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് വിജയത്തിന്റെ പടവുകള്‍ ഒരോന്നായി പിന്നിടുന്നു. ചെന്നൈയില്‍ പ്ളാസ്റിക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപാര രംഗത്ത് വേരുന്നിയ എടയന്നൂര്‍ സ്വദേശി സി.എം. ഉസ്മാന്‍ ഹാജിയുടെയും ടി.കെ നഫീസയുടെയും മകന്‍ ടി. കെ. അബ്ദുള്‍ അസീസിന്റെയും സഹോദരി ഭര്‍ത്താവ് പി.സി.മൂസ്സ ഹാജിയുടെയും നേതൃത്വത്തില്‍ വളര്‍ന്നുവന്ന ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇന്ന് കണ്ണൂര്‍ നഗരത്തിലും മലയോര മേഖലയിലും സ്വര്‍ണ്ണം, വസ്ത്രം തുടങ്ങി വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായി മാറി കഴിഞ്ഞു. ചെന്നൈയിലെ സംസം പ്ളാസ്റിക് വ്യാപാരത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ മൊത്ത കച്ചവട രംഗത്തേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് 1992 ല്‍ മട്ടന്നൂരില്‍ ടോപ്കോ ജ്വല്ലറി ആരംഭിച്ചതോടെയാണ് റീട്ടേല്‍ രംഗത്തേക്ക് പ്രവേശിച്ചത് കണ്ണൂരിലെ ബാങ്ക് റോഡില്‍ പിന്നിട് ആരംഭിച്ച ടോപ്കോ സംസം ജ്വല്ലറി നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുകയാണ്.
    സംസ്ഥാനത്തു മാത്രമല്ല പുറത്തും അടുത്ത മാസം ഷോറുമുകള്‍ ആരംഭിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ന്യായ വിലയുമാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങളെ സഹായിച്ചത്. മട്ടന്നൂരില്‍  അത്യാധുനിക ടെക്സ്റയില്‍ ഷോറും, കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍  ഷോറുമുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും. 
    സത്യസന്ധമായ വ്യാപാരം എന്ന സദുദ്ദേശ്യമാണ് ടോപ്കോ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് പറയുന്നു. വെറും ലാഭം കൊയ്യുവാനുള്ള മേഖലയല്ല വ്യാപാരം. ഉപഭോക്താവ് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ശരിയായമൂല്യം ലഭിക്കേണ്ടതുണ്ട്. വ്യാപാരത്തെ ജനകീയമാക്കുവാനും മൂല്യവത്കരിക്കാനുമുള്ള പുതിയപദ്ധതികള്‍ ടോപ്കോ ഗ്രൂപ്പിന്റെ പരിഗണനയില്‍ ഉണ്ട്. വ്യാപാരത്തില്‍ കിട്ടുന്ന ലാഭവിഹിതത്തിന്റെ വലിയ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത് ടോപ്കോ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. വ്യാപാര രംഗത്ത് ടി.കെ.നസീര്‍, ടി.കെ. മുനീര്‍ എന്നിവര്‍ അസീസിന്റെ സഹായികളാണ്.   

No comments:

Post a Comment

Thanks