ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 9, 2012

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം’

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ
നിജസ്ഥിതി പുറത്തുകൊണ്ടുവരണം’
 കരുനാഗപ്പള്ളി: അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട മുഴുവന്‍ ദുരൂഹമരണങ്ങളുടെയും നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാന്‍ ഭരണകൂടം തയാറാകണമെന്ന് പ്രക്ഷോഭസമ്മേളനത്തില്‍ ആവശ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാനകമ്മിറ്റി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭസമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
നാട്ടില്‍ അനീതിയുണ്ടായാല്‍ അതിനെതിരെ കലാപമുണ്ടായില്ളെങ്കില്‍ ആ നാട് കത്തിയമരുമെന്ന് പ്രഖ്യാപിച്ച പുരോഗമന സംഘടനകളും ഒഴിഞ്ഞുമാറുന്ന ഘട്ടത്തില്‍, ആത്മീയതയുടെ മറവിലുള്ള ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം വിലമതിക്കുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത പ്രമുഖ അഭിഭാഷകനും നൈതിക സംവാദത്തിന്‍െറ പത്രാധിപരുമായ അഡ്വ. ആര്‍. പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ആരെയും കണ്ടാല്‍ ചിരിക്കുന്ന സത്യാന്വേഷിയായ ഒരു പരദേശിയുടെ മരണം മതേതര മാനവികതയുടെ ആലയങ്ങളെന്ന് പ്രചരിപ്പിക്കുന്നിടത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സത്നം സിങ്ങിന്‍െറ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ ജനം വിശ്വസിക്കുന്നില്ല. ജനങ്ങള്‍ക്ക് സംശയമില്ലാത്ത അന്വേഷണമാണ് വേണ്ടത്. പുരോഗമന യുവജനരാഷ്ട്രീയപാര്‍ട്ടികള്‍ വഞ്ചനപരമായ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളും ആത്മീയകൊലപാതകങ്ങളും നാട്ടുനടപ്പായിരിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു.
ആത്മീയത സുതാര്യമായിരിക്കണമെന്നും അമൃതാനന്ദമയീ മഠത്തില്‍ ആത്മീയത കാപാലികതയുടെ ക്രൗര്യം വെളിപ്പെടുത്തുന്നതായും ഇത് സാക്ഷാല്‍ ആത്മീയതക്ക് അപമാനമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.പി.  അബ്ദുറഹ്മാന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു. ആത്മീയ മഠങ്ങള്‍ യുവതയെ കാത്ത് പല്ലിളിച്ചുകൊണ്ടിരിക്കുകയാണെന്നും മത കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള പ്രക്ഷോഭം അത് എളുപ്പമല്ളെന്ന കാര്യം ഓര്‍ക്കണമെന്നും സാമൂഹികപ്രവര്‍ത്തകന്‍ ടി.എന്‍. ജോയ് പറഞ്ഞു. 23 കാരനായ പരദേശി ദാഹിച്ച് പട്ടിയെപ്പോലെ ഇഴഞ്ഞ് കക്കൂസിലെ വെള്ളം കുടിച്ച് മരിച്ചതിന്‍െറ നിജസ്ഥിതി അറിയേണ്ടതും അറിയിക്കേണ്ടതും ഇതിന് സത്യസന്ധവും വിശ്വാസ്യവുമായ അന്വേഷണമാണ് വേണ്ടതെന്നും പരിസ്ഥിതിപ്രവര്‍ത്തകനായ ടി.കെ. വിനോദന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.എം. ഷെരീഫ്, എസ്.ഐ.ഒ ജില്ലാപ്രസിഡന്‍റ് ഫാസില്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് എ.എ കബീര്‍ സ്വാഗതവും ജില്ലാസെക്രട്ടറി അനീഷ് യൂസഫ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks