ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 20, 2011

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല -ശൈഖ് മുഹമ്മദ് കാരകുന്ന്

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല
-ശൈഖ് മുഹമ്മദ് കാരകുന്ന്
തലശേãരി: ജനകീയ പോരാട്ടങ്ങളെ ഭരണാധികാരികള്‍ക്ക് അവഗണിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. പുന്നോല്‍ പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ  സംരക്ഷണ സമിതിയുടെ മാലിന്യ വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത ആദ്യതീരുമാനങ്ങളെല്ലാം രാഷ്ട്രീയ പിന്‍ബലമില്ലാതെ വിജയംകണ്ട എന്‍ഡോസള്‍ഫാന്‍, ചെങ്ങറ തുടങ്ങിയ സമരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതിനാല്‍ ജീവിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍ തുടങ്ങിയിരിക്കുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണ സമരത്തിന് അദ്ദേഹം ഉറപ്പുനല്‍കി.  ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ജബീന ഇര്‍ഷാദ്, പി.എം. അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
ഇടത് നേതാക്കള്‍ക്ക് കോടതി
വിധിയെക്കുറിച്ച് അജ്ഞത -
പൊതുജനാരോഗ്യ സമിതി
തലശേãരി: കോടതി വിധിയെക്കുറിച്ച അജ്ഞത മൂലമാണ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് പെട്ടിപ്പാലത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പ്രസ്താവന നടത്തിയതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് ഉടന്‍ നിര്‍ത്തുമെന്നും കണ്ടിക്കലില്‍ ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്നും 1999ല്‍ നഗരസഭ സത്യവാങ്മൂലം നല്‍കിയതാണ്. പൊതുജനങ്ങള്‍ക്ക് ദ്രോഹകരമാകുന്ന മാലിന്യംതള്ളല്‍ നിരോധിക്കണമെന്നാണ് കേസില്‍ സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2004ല്‍ നഗരസഭക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്ത കേസിലും നഗരസഭയുടെ വാദം തള്ളി മാലിന്യം തള്ളാന്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായാലും മാലിന്യംതള്ളല്‍ നിയമവിരുദ്ധമാണ്.
പ്രശ്നം പരിഹരിക്കാനല്ല, ഭീമമായ ഫണ്ട് ഉറപ്പാക്കുന്നതിലാണ് നഗരസഭക്ക് താല്‍പര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഭൂമാഫിയയെന്ന് അധിക്ഷേപിക്കുന്നവര്‍ സ്വന്തം അണികളില്‍ നിന്നുതന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ സമരസ്ഥലത്ത് ഉയര്‍ന്നത് ഇതിന് തെളിവാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ പറഞ്ഞു.

No comments:

Post a Comment

Thanks