ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 28, 2011

വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി

 വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി
തലശേãരി: പുന്നോല്‍ ഫക്രൂദീന്‍ മന്‍സിലില്‍ തങ്ങളകത്ത് ടി.കെ. മമ്മൂട്ടി (83)യുടെ നിര്യാണത്തോടെ നഷ്ടമായത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളിയെ.
തലശേãരി നഗരസഭയുടെ പെട്ടിപ്പാലത്തെ മാലിന്യനിക്ഷേപം രോഗിയാക്കിയ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി 17 വര്‍ഷമായി കടുത്ത ആസ്ത്മയുടെയും ശ്വാസംമുട്ടലിന്റെയും പിടിയിലായിരുന്നു. മാലിന്യനിക്ഷേപമാണ് തന്നെ രോഗിയാക്കിയതെന്ന് അദ്ദേഹം  പറഞ്ഞിരുന്നു.
 ആദ്യകാലത്ത് മാലിന്യവിരുദ്ധ പോരാട്ടത്തിന് നിയമവഴി തേടിയതില്‍പെട്ടയാളാണ് മമ്മൂട്ടിക്ക. 1996 മുതല്‍ പത്ത് വര്‍ഷം അദ്ദേഹം ശുദ്ധ വായുവും വെള്ളവുമുള്ള പുന്നോലിനായി കോടതി വരാന്തകള്‍ കയറിയിറങ്ങി.
പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടില്‍  മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലെന്ന് വരുമ്പോള്‍ മാലിന്യമല കത്തിച്ച് സ്ഥലം കണ്ടെത്തുന്ന രീതി നഗരസഭ സ്വീകരിച്ചിരുന്നു. ഉച്ചക്കുശേഷമായിരുന്നു ഒരു മുന്‍കരുതലുമില്ലാതെ മാലിന്യമലക്ക് അനധികൃതമായി തീയിട്ടിരുന്നത്. പുന്നോലില്‍ വിഷപുക വ്യാപിക്കുമ്പോള്‍ നഗരസഭാ ധികാരികളെയും ഫയര്‍ഫോഴ്സിനെയും ആദ്യം വിളിച്ച് പരാതിപ്പെടുന്ന ആള്‍ മമ്മൂട്ടിക്കയായിരുന്നു. 
നിരന്തര ഇടപെടലിന്റെയും കോടതി ഉത്തരവിന്റെയും ഫലമായിരുന്നു ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നഫീസയും അലര്‍ജി മൂലം കഷ്ടപ്പെടുകയാണ്. 16,500 രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിച്ചാണ് ഈ വീട്ടുകാര്‍ കഴിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് പെട്ടിപ്പാലത്ത് സമരമുഖം തുറന്നപ്പോള്‍ തന്റെ അസുഖം അവഗണിച്ചും സമരപന്തലില്‍ മമ്മൂട്ടിക്ക എത്തി. മക്കളായ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് നേതാവ് ജബീന ഇര്‍ഷാദ്, മാലിന്യനിക്ഷേപത്തിനെതിരെ ദേശീയ മനുഷ്യാവകാശ ക്മമീഷനെ സമീപിച്ച മുഹമ്മദ് ഫാറൂഖ് എന്നിവര്‍ പോരാട്ട വഴിയില്‍ മമ്മൂട്ടിക്കയുടെ മാതൃക പിന്‍പറ്റുന്നു. ടി.കെ. മമ്മൂട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ പുന്നോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

Thanks