ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 11, 2012

ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റി; സമരനേതാവിന് പരിക്ക്

 
ചേലോറ സമരപ്പന്തലിലേക്ക് ലോറി ഇടിച്ചുകയറ്റിയ നിലയില്‍. 
ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ
മാലിന്യവണ്ടി ഇടിച്ചുകയറ്റി; 
സമരനേതാവിന് പരിക്ക്

ചേലോറ ട്രഞ്ചിങ് മാലിന്യ വിരുദ്ധ സമരസമിതിയുടെ പന്തലിലേക്ക് പുലര്‍ച്ചെ കണ്ണൂര്‍ നഗരസഭയുടെ മാലിന്യലോറി ഇടിച്ചുകയറ്റി. പന്തലില്‍ ഉറങ്ങുകയായിരുന്ന സമര നേതാവിന് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാവും ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.കെ. മധു (51) വിനെ തോളെല്ല് പൊട്ടി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. പന്തലിലുണ്ടായിരുന്ന വി.വി. ബാബു, പി.വി. പ്രദീപന്‍ എന്നിവര്‍ പ്രാഥമിക  കര്‍മത്തിനായി പുറത്തുപോയതായിരുന്നു. നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുന്നതിനെതിരെ രണ്ടാഴ്ചയായി ഉപരോധസമരം നടന്നുവരുകയായിരുന്നു.
രണ്ടാഴ്ചയിലധികമായി നഗരസഭാ വളപ്പില്‍ കെട്ടിക്കിടക്കുന്ന മാലിന്യ വണ്ടികള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഇരുട്ടിന്റെ മറവില്‍ ചേലോറയില്‍ തള്ളാന്‍  നഗരസഭ ശ്രമിക്കുന്നതായി സമരനേതാക്കള്‍ പറഞ്ഞു. ട്രഞ്ചിങ് ഗ്രൌണ്ടിന്റെ പ്രവേശ കവാടത്തിലായിരുന്നു സമരപ്പന്തല്‍.  വട്ടപ്പൊയില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി കണക്ഷന്‍ ഓഫാക്കി, മാലിന്യ വണ്ടിയുടെ ഹെഡ്ലൈറ്റണച്ചാണ് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭയുടെ പേരുള്ള കെ.എല്‍ 13/ഡബ്ല്യു 481 നമ്പര്‍ ലോറിയിലാണ് മാലിന്യമെത്തിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ മധുവിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച ഡ്രൈവറും മറ്റും പിന്നാലെ വന്ന ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രെ.  സാധാരണ പുലര്‍ച്ചെ നാലര മണിക്ക് മാലിന്യം തള്ളാന്‍ വണ്ടി വരാറില്ല. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയാണ് മാലിന്യവണ്ടിചേലോറയില്‍ എത്താറ്. സമരകാലത്താകട്ടെ പൊലീസിന്റെ അകമ്പടിയോടുകൂടിയേ മാലിന്യവണ്ടി എത്താറുള്ളൂ. പന്തലിലേക്ക് വണ്ടിയിടിച്ച് കയറ്റിയതറിഞ്ഞ് ഏതാനും പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തെത്തിയത്. സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച വണ്ടി റോഡ് ഉപരോധ സമരത്തെത്തുടര്‍ന്ന് വൈകീട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.   പതിറ്റാണ്ടുകളായി നടക്കുന്ന സമരത്തിനെതിരായ അതിക്രമം അവകാശ സമരങ്ങള്‍ നടത്തുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്കും സെക്രട്ടറിക്കുമെതിരെ കൊലപാതക  ശ്രമത്തിന് കേസെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പരിക്കേറ്റ കെ.കെ. മധു

No comments:

Post a Comment

Thanks