ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 11, 2012

ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 
 
 ചേലോറയില്‍ സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു
ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി കസ്റ്റഡിയിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധസമരം തുടങ്ങിയത്. ഉപരോധം കാരണം മേലേചൊവ്വ^മട്ടന്നൂര്‍^ഏച്ചൂര്‍^ചക്കരക്കല്ല് ഭാഗങ്ങളിലേക്ക് ഗതാഗതം നിലച്ചു.
യാത്രക്കാര്‍ വലഞ്ഞു. ഒടുവില്‍ വൈകീട്ട് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. കണ്ണൂര്‍ നഗരസഭാധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് നടപടി വൈകിയതിനാല്‍ ഉപരോധ സമരം 4.30 വരെ നീണ്ടു. നാട്ടുകാര്‍ ചെയര്‍പേഴ്സനെതിരെയും നഗരസഭയുടെ കൊള്ളരുതായ്മക്കെതിരെയും മുദ്രാവാക്യം മുഴക്കി.
ഉപരോധ സമരത്തില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ നേതാക്കള്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. പുരുഷോത്തമന്‍, സമരനായിക പന്ന്യോട് ശ്യാമള, വെല്‍ഫെയര്‍ പാര്‍ട്ടിഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.എല്‍. അബ്ദുസ്സലാം, ചാലോടന്‍ രാജീവന്‍, ടി.എന്‍. രമ്യന്‍, കെ. ബുഷ്റ, രമേശന്‍ മാമ്പ, വാര്‍ഡ് മെംബര്‍ ബിന്ദു ജയരാജ്, കെ. പ്രദീപന്‍, വട്ടപ്പൊയില്‍ ജുമുഅത്ത് പള്ളി സെക്രട്ടറി അബൂബക്കര്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് 4.30 ഓടെ സിറ്റി സി.ഐ സദാനന്ദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരപ്പന്തലില്‍ ഇടിച്ചുകയറിയ വണ്ടി കസ്റ്റഡിയിലെടുത്തശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
നഗരസഭയുടെ നിരുത്തരവാദ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് മേലില്‍ ഒരുവിധ ചര്‍ച്ചക്കും സമരസമിതി തയാറല്ലെന്നും ഇത് ജനങ്ങളുടെ കുടിവെള്ളത്തിനുവേണ്ടിയുള്ള അന്തിമ സമരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment

Thanks