ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 17, 2012

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി
തിരുവനന്തപുരം: വ്യക്തികളുടെയും സംഘടനകളുടെയും ഇ^മെയില്‍ നിരീക്ഷിക്കാനുള്ള കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം വ്യക്തമാക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളും അടക്കമുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെയും അവകാശങ്ങളുടെയും ലംഘനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണം.
ഒമ്പത് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോളിഡാരിറ്റിയുടെയും സംസ്ഥാന സമിതി അംഗത്തിന്റെയും ഇ^മെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ പത്രപ്രവര്‍ത്തകരും പി.വി. അബ്ദുല്‍വഹാബ് എം.പിയും മതസംഘടനകളും ഉള്‍പ്പെടെ പൊലീസ് നിരീക്ഷണപട്ടികയില്‍ പെടുന്നു. ഒരു മതവിഭാഗത്തെ ഉന്നം വെച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ഇതില്‍ 258 പേരും മുസ്ലിംകളാണെന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൌരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നുവെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാവില്ല. ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം വ്യക്തമാക്കണം.
തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്ലിം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ്, സംസ്ഥാന സെക്രട്ടറി കെ. സജീദ് എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

Thanks