ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് നാണക്കേട്-ജലാലുദ്ദീന്‍ ഉമരി

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത്
നാണക്കേട്-ജലാലുദ്ദീന്‍ ഉമരി
ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കം രാജ്യത്തിന് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധമായ ലൈംഗിക വൈകൃതങ്ങളെ ശരിയായി ചിന്തിക്കുന്ന മുഴുവന്‍ സ്ത്രീ പുരുഷന്മാരും എതിര്‍ക്കണമെന്ന് അമീര്‍ ആഹ്വാനം ചെയ്തു.
 വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍െറ പേരിലാണ് മനുഷ്യവിരുദ്ധവും  അധാര്‍മികവുമായ സ്വവര്‍ഗരതിക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ ശ്രമം നടത്തുന്നത്. പ്രകൃതിവിരുദ്ധമായ ഇത്തരം വൈകൃതങ്ങള്‍ നിഷിദ്ധമാണെന്ന് ഇസ്ലാം പ്രഖ്യപിക്കുന്നുണ്ട്. മറ്റു മതങ്ങളും ഇതിനെതിരാണ്. ഇത്തരം കാര്യങ്ങളെ നിയമവിധേയമാക്കുന്നതിലൂടെ കുടുംബ സംവിധാനമാണ് തകര്‍ക്കപ്പെടുന്നത്. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷവും ഇരകളായ മുസ്ലിം ജനവിഭാഗത്തോട് നീതി ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ളെന്ന് അമീര്‍ പറഞ്ഞു. വേട്ടക്കാരെ ശിക്ഷിക്കാന്‍  ഇനിയും കഴിയാത്തത് ഖേദകരമാണ്. കലാപത്തിലെ ഇരകള്‍ക്ക് താമസം വിനാ നീതി നല്‍കേണ്ടതുണ്ട്. ജമാഅത്ത് നേതൃത്വത്തിലുള്ള ഇസ്ലാമിക് റിലീഫ് കമ്മിറ്റി നിയമയുദ്ധത്തിലാണ്. കലാപത്തില്‍ തകര്‍ത്ത 500ല്‍പരം മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്. ഇരകളെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്ത് 25 കോടി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഗുജറാത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരും.-അമീര്‍ പറഞ്ഞു.

No comments:

Post a Comment

Thanks