ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

നദീസംയോജനനീക്കം അപകടകരം -സോളിഡാരിറ്റി

നദീസംയോജനനീക്കം
അപകടകരം -സോളിഡാരിറ്റി
കോട്ടയം:  നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. പമ്പ, അച്ചന്‍കോവില്‍ നദികളുടെ ഒരു ഭാഗം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകുന്നത് വേമ്പനാട് തണ്ണീര്‍ പ്രദേശത്തിന്‍െറ നാശത്തിനിടയാക്കും.  കുട്ടനാട്ടിലെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യ തിരുവിതാംകൂറിലെയും ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷകാലത്ത് നദികളിലെ വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യുന്നു എന്നതാണ് നദീസംയോജനത്തിന് പറയുന്ന ന്യായം. വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്ന് പറയുന്നതുതന്നെ അബദ്ധമാണ്. നിരവധി ജൈവ പ്രവര്‍ത്തനങ്ങള്‍ ആ ഒഴുക്ക് നിര്‍വഹിക്കുന്നുണ്ട്. കടലിന്‍െറ ആവാസ വ്യവസ്ഥയില്‍ നദീജലത്തിനും സുപ്രധാന പങ്കുണ്ട്. എല്ലാ പ്രകൃതി വിഭവങ്ങളും നേര്‍ക്കുനേരെ മനുഷ്യനു വേണ്ടി മാത്രമാണെന്ന ധാരണയില്‍നിന്നാണ് ഈ വാദഗതി. മറ്റ് ജീവികളുടെ താല്‍പ്പര്യങ്ങളും പരിഗണിക്കുമ്പോള്‍ മാത്രമെ മനുഷ്യനുവേണ്ടി പോലും അവ നിലനില്‍ക്കുകയുള്ളൂ.
5.6 ലക്ഷം കോടി രൂപ ചെലവ് വരുന്ന നദീസംയോജനം ലോകബാങ്കിന്‍െറയോ എ.ഡി.ബിയുടെയോ സഹായത്തോടെയെ നടപ്പാക്കാനാകൂ. പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പരിചരണം ഏറ്റെടുക്കാന്‍ പോകുന്നതും ഈ ഏജന്‍സികളായിരിക്കും.
 രാജ്യത്തെ നദികള്‍ രാജ്യത്തിന് നഷ്ടപ്പെടുന്ന ഗുരുതര സ്ഥിതിയാകും ഇതിലൂടെയുണ്ടാവുക. ഇന്ത്യയുടെ ജലസമ്പത്തില്‍ കണ്ണുനട്ടിരിക്കുന്ന പെപ്സി-കോള കമ്പനികള്‍ക്ക് രാജ്യത്ത് 55 ഫാക്ടറികളാണുള്ളത്.
 11 എണ്ണം കൂടി തുടങ്ങാന്‍ പോവുകയാണ്. അതിന്  വെള്ളം ലഭ്യമാക്കുക എന്ന ലോകബാങ്ക് അജണ്ടയാണ് നദീസംയോജന പദ്ധതിക്കുപിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് വി.എ. ഇബ്രാഹിം, ജില്ലാ മീഡിയാ സെക്രട്ടറി വി.ആര്‍. ജമാല്‍, അബ്ദുല്‍ ലത്തീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks