ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label HAJJ. Show all posts
Showing posts with label HAJJ. Show all posts

Thursday, March 1, 2012

ഹജ്ജ് അപേക്ഷാഫോറം

 ഹജ്ജ് അപേക്ഷാഫോറം
കണ്ണൂര്‍: ഹജ്ജ് യാത്രക്കുള്ള അപേക്ഷാഫോറം കലക്ടറേറ്റിലെ ന്യൂനപക്ഷസെല്ലില്‍ (എച്ച് സെക്ഷന്‍) വിതരണം തുടങ്ങി. തെരഞ്ഞെടുപ്പ് ഐഡന്‍റിറ്റി കാര്‍ഡ്/പാസ്പോര്‍ട്ട് എന്നിവയുമായി എത്തിയാല്‍ ഫോറം സൗജന്യമായി ലഭിക്കും.

Saturday, September 24, 2011

HAJJ 2001

ഹജ്ജ് യാത്രയയപ്പ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പി.സി. മുനീര്‍, ബി.എ. റഹ്മാന്‍, ഫര്‍ഹാന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഉമ്മര്‍കുട്ടി സ്വാഗതവും കെ.വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹജ്ജ് പഠനക്ലാസ്
വളപട്ടണം: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26ന് പാപ്പിനിശേãരി മസ്ജിദുല്‍ ഈമാനില്‍ വൈകീട്ട് നാലിന് ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കും. സി.എച്ച്. അബ്ദുല്‍ഖാദര്‍ (മലപ്പുറം), കളത്തില്‍ ബഷീര്‍, വി.എന്‍. ഹാരിസ് എന്നിവര്‍ ക്ലാസെടുക്കും.
ഹജ്ജ് പഠന ക്ലാസ്
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്റ്റംബര്‍ 25ന് ഹജ്ജ് പഠനക്ലാസും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നടക്കും. ഹിറ സെന്ററില്‍ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുക്കും.

Saturday, April 16, 2011

HAJJ 2011

70 വയസ്സ് കഴിഞ്ഞവര്‍ക്ക്
നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി
70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും സഹായിക്കും ഈ വര്‍ഷം മുതല്‍ സംസ്ഥാന ക്വോട്ടയില്‍ നിബന്ധനകള്‍ക്ക് വിധേയമായി നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി. അപേക്ഷകനോ സഹായിയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവരായിരിക്കരുത്. ഇരുവര്‍ക്കും കാലാവധി കഴിയാത്ത അന്താരാഷ്ട്ര പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
സഹായി പുരുഷനോ ഒന്നിച്ച് യാത്ര അനുവദനീയമായ സ്ത്രീയോ ആകാവുന്നതാണ്. അപേക്ഷക സ്ത്രീയാണെങ്കില്‍ സഹായി മെഹറം ആയിരിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷകന് യാത്ര റദ്ദാക്കേണ്ടിവന്നാല്‍ സഹായിയുടെ യാത്രയും റദ്ദാക്കപ്പെടും. അപേക്ഷകനൊപ്പമാണ് സഹായിയും അപേക്ഷിക്കേണ്ടത്. ഇവര്‍ രണ്ടു പേര്‍ മാത്രമേ ഒരു കവറില്‍ ഉള്‍പ്പെടാവൂ. കവറിന് മുകളില്‍ ഹജ്ജ് അപേക്ഷ 2011 സി കാറ്റഗറി എന്നും സഹായിയുടെ അപേക്ഷയുടെ മുകളില്‍ അപേക്ഷകന്റെ പേരും രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് തപാല്‍ മാര്‍ഗം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചിരിക്കണം. നേരിട്ടോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കില്ല.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ച 70 വയസ്സിന് മുകളിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ കവറിലുള്ള ഒരാളെ സഹായിയായി നിശ്ചയിച്ച് കവര്‍നമ്പര്‍ സഹിതം വിവരം അവസാന തീയതിക്കകം ഹജ്ജ് കമ്മിറ്റിയെ രേഖാമൂലം അറിയിക്കണം. ഈ സാഹചര്യത്തില്‍ അവര്‍ക്ക് രണ്ട് പേര്‍ക്ക് മാത്രമായി നറുക്കെടുപ്പില്ലാതെ അനുമതി നല്‍കും. കവറിലെ ബാക്കിയുള്ളവരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവര്‍ എല്ലാം സ്ത്രീകളാണെങ്കില്‍ അവരെ നറുക്കെടുപ്പിന് പരിഗണിക്കുന്നതിന് പുതുതായി ഒരു പുരുഷനെ മെഹറമായി ഉള്‍പ്പെടുത്തണം. പുതിയ മെഹറത്തിന്റെ അപേക്ഷ, അയാളെ മെഹറമായി അനുവദിച്ചും അദ്ദേഹവുമായുള്ള ബന്ധം വ്യക്തമാക്കുന്നതുമായ ബാക്കിയുള്ളവരുടെ സമ്മതപത്രം സഹിതം ഏപ്രില്‍ 30നകം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടണം.
Courtesy: Madhyamam

Tuesday, March 15, 2011

HAJJ 2011

ഹജ്ജ് അപേക്ഷാഫോം
വിതരണം നാളെ മുതല്‍
ഹജ്ജ് 2011നുള്ള അപേക്ഷാഫോം വിതരണം ബുധനാഴ്ച ആരംഭിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൌസ്, സംസ്ഥാനത്തെ 14 ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം പാളയത്തുള്ള ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ ഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളിലും ഫോം ലഭ്യമാണ്.
അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാലില്‍ സ്വീകരിക്കും. അപേക്ഷാഫോം രണ്ട് കോപ്പി പൂര്‍ണമായും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയപോലെ പൂരിപ്പിച്ച് നല്‍കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. മുഴുവന്‍ അപേക്ഷകരുടെയും പണമിടപാടിന്റെ ചുമതല കവര്‍ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍, സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. പൂര്‍ണ ഗര്‍ഭിണികളായവര്‍ ഹജ്ജ് യാത്ര ഒഴിവാക്കണം. രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ നല്‍കരുത്. അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5 സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തിലുള്ള കളര്‍ഫോട്ടോ പതിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. പക്ഷേ ഒരു കവറിലുള്ള മുഴുവന്‍ പേരും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരുമായിരിക്കണം. ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിതകോളത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ മൂന്ന് വര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരറിയിപ്പും കൂടാതെ അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭ്യമല്ല. സംസ്ഥാനത്ത് അനുവദിച്ച ക്വോട്ടയേക്കാള്‍ കൂടുതല്‍ റിസര്‍വ്ഡ് കാറ്റഗറി വിഭാഗത്തില്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. ജനറല്‍ കാറ്റഗറി അപേക്ഷകരെ പരിഗണിക്കില്ല.
ഗ്രീന്‍, വൈറ്റ്, അസീസിയ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരു കോളവും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31634038682 എന്ന അക്കൌണ്ടില്‍ 200 രൂപ വീതം പ്രോസസിങ് ചാര്‍ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചത് ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കില്ല. ഡിമാന്‍ഡ് ഡ്രാഫ്റ്റോ പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്.
അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൌസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 എന്ന വിലാസത്തില്‍ തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അയക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2011 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും എഴുതണം. അപേക്ഷകളുടെ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കണം. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് മുഖ്യ അപേക്ഷകന് അയച്ചുകൊടുക്കും. മേയ് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി മേയ് 14ന് മുമ്പ് ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ 15ന് മുമ്പ് ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട്, വിദേശ വിനിമയ സംഖ്യ, അപേക്ഷകന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രതലത്തിലുള്ള കളര്‍ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ പതിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. ഒരു കവറില്‍പെട്ട എല്ലാ അപേക്ഷകരുടെയും പാസ്പോര്‍ട്ടുകള്‍ ഒന്നിച്ച് സമര്‍പ്പിക്കണം. പാസ്പോര്‍ട്ടുകള്‍ ഭാഗികമായി സ്വീകരിക്കില്ല.
അപേക്ഷാഫോം ലഭിക്കാന്‍ 
തിരിച്ചറിയല്‍ കാര്‍ഡ്വേണം
ഹജ്ജ് 2011 അപേക്ഷഫോം ലഭിക്കാന്‍ ഒരു കവറില്‍ അപേക്ഷിക്കുന്നവരുടെ മുഴുവന്‍പേരുടെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി അഞ്ച് അപേക്ഷകളേ നല്‍കൂ. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ രേഖകളായി കണക്കാക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടാം.
Courtesy:Madhyamam

Friday, March 11, 2011

HAJJ 2011

* തുടര്‍ച്ചയായി നാലുവട്ടം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
* രണ്ടാമത് അവസരം നല്‍കില്ല 
* രണ്ടു വയസ്സുവരെ ഉള്ളവരെ കൂടെ കൊണ്ടുപോകാം* ഹജ്ജ്: അപേക്ഷാ ഫോറം വിതരണം 16 മുതല്‍

2011 ഹജ്ജിനുള്ള അപേക്ഷാ ഫോറം വിതരണം മാര്‍ച്ച് 16ന് ആരംഭിക്കും. 14 ജില്ലാ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, തിരുവനന്തപുരം പാളയത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോറം വിതരണം ചെയ്യുക. ഏപ്രില്‍ 30വരെ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സ്വീകരിക്കും. രജിസ്ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ സര്‍വീസ് മുഖേനയേ അപേക്ഷകള്‍ സ്വീകരിക്കൂ. നേരിട്ട് ഓഫിസില്‍ സ്വീകരിക്കില്ല.
അപേക്ഷാ ഫോറം മൊത്തമായി നല്‍കില്ല. ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്കേ അവസരം നല്‍കൂ. ഫോറം വാങ്ങാനെത്തുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറവും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം മലയാളത്തില്‍ അച്ചടിച്ച നിബന്ധനകളും നല്‍കും. ഇത്തവണ 14 പേരെ ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം ഒരുക്കാന്‍ മക്കയിലേക്ക് ഈ മാസം 29ന് പുറപ്പെടുന്ന കേന്ദ്ര സാങ്കേതിക സംഘത്തില്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി സ്പെഷല്‍ ബില്‍ഡിങ് സബ് ഓഫിസിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നാസറിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതിനിധിയായി നിശ്ചയിച്ചു.
ഇത്തവണ തീര്‍ഥാടകര്‍ക്ക് കൊണ്ടുപോകാനുള്ള ബാഗേജ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കും. മൂന്ന് തരം സ്യൂട്ട്കേസാണ് നല്‍കുക. 25, 20, 10 കിലോ ബാഗേജുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റൊരുതരം ബാഗേജും കൊണ്ടുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.
ഇത്തവണത്തെ ഹജ്ജിനുള്ള വിവിധ ഘട്ടങ്ങളുടെ സമയക്രമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗീകരിച്ചു. മേയ് രണ്ടാം വാരമാണ് തീര്‍ഥാടകരുടെ നറുക്കെടുപ്പ്. നാലാം തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഇവരുടെ എണ്ണം അധികരിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടും ഒന്നാംഗഡുവായ 31,000 രൂപ അടച്ചതിന്റെ രശീതിയും ജൂണ്‍ 15നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. ഹാജിമാര്‍ക്കുള്ള പരിശീലനം മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തും. ജൂണ്‍ 30നകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തവരുടെ അവസരം നഷ്ടപ്പെടും. പകരം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കും.
തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ ആഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 27നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം. അവസാന വിമാനം ഒക്ടോബര്‍ 30നാണ്. നവംബര്‍ നാലിനാണ് അറഫാദിനം. രണ്ടാമത്തെ തവണ തെരഞ്ഞെടുക്കപ്പെടാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. ബദല്‍ ഹജ്ജിനും അവസരം നല്‍കില്ല. രണ്ട് വയസ്സുവരെയുള്ളവരെ തീര്‍ഥാടകര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Courtesy:Madhyamam

Wednesday, March 9, 2011

HAJJ 2011

ഹജ്ജ് ഫോം വിതരണം
ഈ വര്‍ഷത്തെ  ഹജ്ജ് അപേക്ഷാഫോമുകള്‍ മാര്‍ച്ച് 16 മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൌസ്, കലക്ടറേറ്റുകള്‍, മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍നിന്ന് വിതരണം ചെയ്യും. അപേക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാല്‍ മാര്‍ഗം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അപേക്ഷാ ഫോമിനോടൊപ്പം ലഭിക്കും. 2010 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് പണമടച്ചശേഷം വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദാക്കിയവര്‍, പണമടച്ച പ്രകാരമുള്ള കാറ്റഗറി ലഭിക്കാത്തവര്‍ എന്നിവരില്‍ തിരികെ ലഭിക്കാനുള്ള തുക ഇതുവരെയും ലഭിക്കാത്തവര്‍, അവരുടെ കവര്‍ നമ്പര്‍, തിരികെ ലഭിക്കാനുള്ള തുക, പണമടച്ച രശീതികളുടെ പകര്‍പ്പ്, യാത്ര റദ്ദാക്കിയതിന്റെ കാരണം/ കാറ്റഗറി സംബന്ധിച്ച രേഖ എന്നിവ സഹിതം മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷിക്കണം.

Monday, February 28, 2011

HAJJ 2011

ഹജ്ജ്: 
അപേക്ഷ സ്വീകരിക്കല്‍ 
മാര്‍ച്ച് 16 മുതല്‍
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ മാര്‍ച്ച് ൧൬ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30വരെ അപേക്ഷ സ്വീകരിക്കും. പതിവുപോലെ മൂന്ന് കാറ്റഗറികളില്‍ തന്നെയാകും ഇത്തവണയും അനുമതി. എന്നാല്‍, ആദ്യത്തെ രണ്ടു കാറ്റഗറികളില്‍ ലഭിക്കുന്ന താമസ സൌകര്യം മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഹറമില്‍നിന്ന് അല്‍പം കൂടി അകലെയായിരിക്കും.  ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി യോഗത്തിലാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഗ്രീന്‍ കാറ്റഗറിക്കു കീഴിലെ താമസം ഹറമില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഉള്ളിലായിരിക്കും. ഇതുവരെ ഒരു കിലോമീറ്ററായിരുന്നു ദൂരപരിധി. വൈറ്റ് കാറ്റഗറിയില്‍ 1.6 കിലോമീറ്റര്‍ എന്ന നിലവിലുള്ള ദൂരപരിധി രണ്ടായും ഉയര്‍ത്തി. മൂന്നാം കാറ്റഗറിയായ അസീസിയയിലെ താമസത്തില്‍ മാറ്റമില്ല. ഇവിടെനിന്ന് ഹറമിലേക്കും തിരികെയും സൌജന്യ ഗതാഗതം അനുവദിക്കും.
മൂന്ന് വിഭാഗങ്ങള്‍ക്കായി യഥാക്രമം 4000 റിയാല്‍, 3200 റിയാല്‍, 2620 റിയാല്‍ എന്ന കണക്കിലുള്ള വിനിമയ തുകയാകും തീര്‍ഥാടകരില്‍നിന്ന് ഈടാക്കുക. ഹറമില്‍നിന്ന് അധികം അകലെയല്ലാതെ  താമസ സൌകര്യം ഒരുക്കുമെന്നതു മാത്രമായിരിക്കും ആദ്യ രണ്ട് കാറ്റഗറികളിലുള്ളവര്‍ക്കുള്ള പരിഗണനയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലൊക്കെ എല്ലാ കാറ്റഗറികളിലും  ഒരേ സൌകര്യമാകും അനുവദിക്കുക.
മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷ ഡൌണ്‍ലോഡ ്ചെയ്യാം. ഇത്തവണ ഒറ്റ അപേക്ഷാ ഫോമായിരിക്കും.
അപേക്ഷക്കൊപ്പം 200 രൂപയുടെ ബാങ്ക് സ്ലിപ് സമര്‍പ്പിച്ചിരിക്കണം.നറുക്കെപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടിനൊപ്പം ആദ്യ ഗഡുവായ 31,000 രൂപയും ജൂണ്‍ 15ന് മുമ്പ് ബാങ്കില്‍ അടച്ചിരിക്കണം. ഏപ്രില്‍ 30 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മേയ് രണ്ടാംവാരം.
റദ്ദായ അപേക്ഷകളിലെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് നടക്കും. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തിമ അപേക്ഷാ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിനു കൈമാറുന്ന അവസാന തീയതി ജൂലൈ 29. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 29വരെ സാവകാശം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ 27ന് പുറപ്പെടും. തീര്‍ഥാടക യാത്രയുടെ ആദ്യഘട്ടം ഒക്ടോബര്‍ 30 ഓടെ അവസാനിക്കും. നവംബര്‍ നാലിന് വെള്ളിയാഴ്ചയായിരിക്കും അറഫാ സംഗമമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ ബാഗേജുകള്‍ക്ക് ഏകീകൃത രീതി നല്‍കണമെന്ന ആവശ്യം  യോഗത്തില്‍ ഉയര്‍ന്നു. 20,25 കിലോഗ്രാമിന്റെ രണ്ട് സ്യൂട്ട്കേസുകള്‍ തീര്‍ഥാടകര്‍ക്ക് കൂടെ കരുതാം. പത്തു കിലോഗ്രം ഹാന്‍ഡ് ബാഗേജ് ഇതിനുപുറമെയാണ്.  കാര്‍ബോഡ് ബോക്സ്, പ്ലാസ്റ്റിക് ബാഗ് എന്നിവയില്‍ ബാഗേജുകള്‍ അനുവദിക്കില്ല. പുണ്യഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ പത്തു കിലോ തൂക്കത്തില്‍ സംസം വെള്ളം അനുവദിക്കും.
അഞ്ചുമുതല്‍ 16വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേരളം എതിര്‍ത്തു. കുട്ടികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല എന്നിരിക്കെ, അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു കേരളം വാദിച്ചത്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ഥാടകരെ ഈ വര്‍ഷം മുതല്‍ എസ്.എം.എസ് മുഖേന അറിയിക്കും.
ഹാജിമാരുടെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്ന സംഘത്തില്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക, ഇത്തവണ സ്വീകരിക്കുന്ന അപേക്ഷകളില്‍ അനുമതി കിട്ടാത്ത മുഴുവന്‍ പേരെയും അടുത്തവര്‍ഷം പരിഗണിക്കുമാറ് നറുക്കെടുപ്പ് ഒറ്റ തവണ മാത്രമാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. ഉത്തര കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരം വിമാനത്താവളം ഉപയോഗപ്പെടുത്താനും ഇക്കുറി അനുവദിച്ചേക്കും.
Courtesy: Madhyamam/27-02-2011