ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 10, 2013

HELP


SOLIDARITY

 

BAITHUZAKATH





wanted


സകാത്ത് സംഗമം

സകാത്ത് സംഗമം
കണ്ണൂര്‍: ബൈത്തുസകാത്ത് സംഘടിപ്പിക്കുന്ന സകാത്ത് സംഗമവും സാമ്പത്തിക സെമിനാറും മാര്‍ച്ച് 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. സകാത്ത് സംഗമം വൈകീട്ട് 4.30ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. പി. സലിം അധ്യക്ഷത വഹിക്കും. നിരാലംബര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സംഗമ സപ്ളിമെന്‍റ് പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് സാമ്പത്തിക സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ വിഷയമവതരിപ്പിക്കും.

Saturday, March 9, 2013

WOMENS DAY

 
 
 

ജി വനിതാദിനം ആചരിച്ചു
 കണ്ണൂര്‍ :ജി കണ്ണൂര്ജില്ലാ അന്താരാഷ്ട്ര വനിതാദിനം സ്ത്രീസുരക്ഷാ ദിനമായി ആചരിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളില്സ്ത്രീ സുരക്ഷാ ക്ലാസ്സുകളും ക്യാമ്പസുകളില്പ്രതിഷേധ റാലികളും കൊളാഷ് പ്രദര്ശനവും  നടന്നു.വനിതാ ദിനത്തോടനുബന്ധിച്ച്  സാമൂഹിക സാംസ്കാരിക മേഖലകളില്സേവനമര്പ്പിച്ചു കൊണ്ടിരിക്കുന്ന  വനിതകളെ ആദരിച്ചു .കണ്ണൂര്ശാന്തിദീപം സ്പെഷ്യല്സ്കൂള്മേധാവി റാണി ടീച്ചര്‍,സ്വാമിനി വൈശാലി തോട്ടട, പെട്ടിപ്പലം സമര നായിക ജബീന ഇര്ഷാദ്,യുവ കവിയത്രി പി.പി റഫീന, സ്വതന്ത്ര സമര കാലത്ത് സംഭാവന അര്പ്പിച്ച നബീസുമ്മ പള്ളിക്കര എന്നിവരെ ജി ജില്ല പ്രസിഡന്റ്ഹസ്ന.സി പൊന്നാട അണിയിച്ചു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ടി സമീറ ജി ജില്ല വൈസ് പ്രസിഡന്റ്ശബാന..ന്‍,  ജോയിന്സെക്രട്ടറി നസ്രീന കെ.കെ, പി ആര്സെക്രട്ടറി മര്ജാന എസ് എല്പി തുടങ്ങിയവര്സംബന്ധിച്ചു.


പ്രഭാഷണം സംഘടിപ്പിച്ചു

 പ്രഭാഷണം സംഘടിപ്പിച്ചു
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ‘സാമൂഹിക വിഷയങ്ങളിലെ ഇസ്ലാമിക സാന്നിധ്യം’ എന്ന വിഷയത്തില്‍ നാസര്‍ ചെറുകരയും ‘ഇസ്ലാമിക പ്രസ്ഥാനത്തിന്‍െറ വ്യതിരിക്തത’ എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും പ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍ സ്വാഗതവും മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ആഹ്ളാദകരം- സോളിഡാരിറ്റി

ആഹ്ളാദകരം- സോളിഡാരിറ്റി
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ പൗരാവകാശ പ്രവര്‍ത്തകരും സാമൂഹ്യ പ്രസ്ഥാനങ്ങളും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും നിയമ പോരാട്ടത്തിന്‍്റെയും ആഹ്ളാദകരമായ വിജയമാണ് മകളുടെ വിവഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കിട്ടിയ അനുമതിയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍്റ് പി.ഐ.നൗഷാദ് പ്രസ്താവനയില്‍ അറിയിച്ചു. കേരള ഗവണ്‍മെന്‍്റ് ആത്മാര്‍ഥമായും ഫലപ്രദമായും ഇടപെട്ടാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കും. സര്‍ക്കാര്‍ ഇടപെടലിന് നിയമ പരമായ സാധ്യതയടക്കം നിലനില്‍ക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക്
തീറെഴുതാനുള്ള നീക്കം ചെറുക്കും
-സോളിഡാരിറ്റി
കോഴിക്കോട്: നഷ്ടക്കണക്ക് പറഞ്ഞ് കെ.എസ്.ആര്‍.ടി.സിയും  കോടിക്കണക്കിന് വരുന്ന ആസ്തികളും വന്‍കിട കുത്തകകള്‍ക്ക് തീറെഴുതാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ മുന്നറിയിപ്പു നല്‍കി.
സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസലടിക്കുക, കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തുന്ന സ്വകാര്യ സൂപ്പര്‍ സര്‍വീസുകള്‍ നിയന്ത്രിക്കുക, അധിക തസ്തികകള്‍ വെട്ടിച്ചുരുക്കുക തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും പൂട്ടാന്‍ പോകുന്നുവെന്ന് പരിതപിക്കാന്‍ ഒരു മന്ത്രിയെ കേരളത്തിനാവശ്യമില്ല. സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി അപലപനീയം -ജമാഅത്ത് അമീര്‍

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി
അപലപനീയം -ജമാഅത്ത് അമീര്‍
ന്യൂദല്‍ഹി: ബംഗ്ളാദേശ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണലിന്‍െറ വിധി ക്രൂരവും അപലപനീയവുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ ഉമരി പ്രസ്താവനയില്‍ പറഞ്ഞു. 1971ല്‍ കിഴക്കന്‍ പാകിസ്താനില്‍ നടന്ന പ്രശ്നങ്ങളില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്ക് ശൈഖ് മുജീബുറഹ്മാനില്‍നിന്നും വ്യത്യസ്തമായ നിലപാടാണുണ്ടായിരുന്നത് എന്നത് ശരിയാണ്. പക്ഷേ, അത് അപരാധമായി കണക്കാക്കപ്പെടരുത്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള വ്യക്തികളും സംഘടനകളും എല്ലാ ദേശത്തും ഉണ്ടായിട്ടുണ്ട്. അവരെ കള്ളക്കേസില്‍പെടുത്തി ക്രൂരമായ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല. അതാണിപ്പോള്‍ ബംഗ്ളാദേശില്‍ സംഭവിക്കുന്നത്.
ബംഗ്ളാദേശില്‍ ജനകീയാടിത്തറയുള്ള ജമാഅത്തെ ഇസ്ലാമിയെ തകര്‍ക്കാനുള്ള  ബോധപൂര്‍വ ശ്രമമാണിത്. ശൈഖ് മുജീബുറഹ്മാന്‍ പോലും തന്‍െറ ശത്രുക്കളുടെ പട്ടികയില്‍ ജമാഅത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് ശൈഖ് ഹസീന മറക്കരുത്. ബംഗ്ളാദേശിനെ സാമ്പത്തികമായും സാമൂഹികമായും വളര്‍ത്താന്‍ ഏറെ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ രാജ്യത്തിന്‍െറ ഭരണത്തിലും ഭാഗഭാക്കായി. ഇത്തരം ചരിത്ര വസ്തുതകള്‍ മുന്നില്‍വെച്ചാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തേണ്ടത്. ഇതെല്ലാം അവഗണിച്ച് തലമുറകള്‍ക്കുശേഷം പഴയ പ്രശ്നം കുത്തിപ്പൊക്കി നിരപരാധികളെ ശിക്ഷിക്കുന്നത് ശൈഖ് ഹസീനയുടെയും ബംഗ്ളാദേശിന്‍െറയും പ്രതിച്ഛായ മോശമാക്കാനേ ഉപകരിക്കൂ. ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാര നടപടിയില്‍നിന്ന് പിന്തിരിയണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

ZAKATH


CAMP


WANTED


WANTED



ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണം - സോളിഡാരിറ്റി

ആശുപത്രി അധികൃതര്‍ക്കെതിരെ
കേസെടുക്കണം - സോളിഡാരിറ്റി
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടന്ന പീഡന ശ്രമവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കെതിരെയും കേസെടുക്കണമെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീകളെ പരിചരിക്കാന്‍ ഒരു സുരക്ഷയുമില്ലാതെ പുരുഷന്‍മാരെ നിയോഗിച്ച ആശുപത്രി മാനേജ്മെന്‍റും സംഭവത്തിന് ഉത്തരവാദികളാണ്. ഈ മേഖലയില്‍ കര്‍ശന പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഏരിയ പ്രസിഡന്‍റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. പി.എ. ശഹീദ്, പി.പി. സക്കീര്‍, ജസീം എന്നിവര്‍ സംസാരിച്ചു. 

Thursday, March 7, 2013

മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക് വീണ്ടും മികവിന്‍െറ അംഗീകാരം

 മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക്
വീണ്ടും മികവിന്‍െറ അംഗീകാരം
മുണ്ടേരി: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യു.പി സ്കൂളിന് തുടര്‍ച്ചയായി രണ്ടാം തവണയും ലഭിച്ചു. ബഹിരാകാശ വാരം 2012ന്‍െറ ഭാഗമായി സ്കൂളില്‍ ഒരാഴ്ച നടത്തിയ വിവിധ പരിപാടികള്‍ക്കാണ് അംഗീകാരം. വി.എസ്.എസ്.സി തിരുവനന്തപുരം നടത്തിയ ചടങ്ങില്‍ ഡയറക്ടര്‍ വിജയരാഘവന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പുരസ്കാരം കൈമാറി.
സ്കൂള്‍ സയന്‍സ് ക്ളബിന്‍െറയും ശാസ്ത്രാധ്യാപകനായ പി. സുമേശന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരു സംഘം കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.  അവാര്‍ഡ് സ്വീകരിച്ച അധ്യാപകരെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിച്ചു. പി.വി. ഉഷ, പി. അബ്ദുല്‍ റഹീം, കെ. രാഗേശന്‍, പി.സുമേശന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരിമൊട്ടയില്‍ കുട്ടികളെയും അധ്യാപകരെയും ആനയിച്ച് റാലി നടന്നു.

പാസ്പോര്‍ട്ട് മേള ഒമ്പതിന്

 പാസ്പോര്‍ട്ട് മേള  ഒമ്പതിന്
കണ്ണൂര്‍: ഹജ്ജ്, അവധിക്കാല സീസണ്‍ എന്നിവ കാരണം പാസ്പോര്‍ട്ട് അപേക്ഷകരുടെ വര്‍ധന പരിഗണിച്ച് കണ്ണൂര്‍, പയ്യന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് മേള നടത്തുന്നു. മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പതു മണി മുതല്‍ 1.15 വരെയാണ് മേള.  പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയ്ന്‍റ്മെന്‍റുകള്‍ മാര്‍ച്ച് അഞ്ചിന് ഒരു മണി മുതല്‍ ലഭ്യമാകും. അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ആപ്ളിക്കേഷന്‍ രജിസ്ട്രേഷന്‍ നമ്പര്‍ (എ.ആര്‍.എന്‍) എടുക്കുകയും മാര്‍ച്ച് ഒമ്പതിന് അപ്പോയ്ന്‍റ്മെന്‍റ് എടുക്കുകയും വേണം. ഇതിന്‍െറ പ്രിന്‍റൗട്ടും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും മേളക്കത്തെുന്നവര്‍ കൊണ്ടുവരണം.

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം
കണ്ണൂര്‍:  എളയാവൂര്‍ ഐ.എം.ടി ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പ്രേമന്‍, പി.ടി.എ പ്രസിഡന്‍റ് ഫബീന, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി. അസ്സു ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്വാഗതവും സുരയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Wednesday, March 6, 2013

ഖുര്‍ആന്‍ ഗവേഷണ മത്സര വിജയികളെ അനുമോദിച്ചു

 ഖുര്‍ആന്‍ ഗവേഷണ മത്സര
വിജയികളെ അനുമോദിച്ചു
പെരിങ്ങാടി: മജ്ലിസ് തഅ്ലീമുല്‍ ഇസ്ലാമി സംസ്ഥാന തലത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ ഗവേഷണ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ അല്‍ഫലാഹ് കോളജ് വിദ്യാര്‍ഥിനികളെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുന്നാസര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എം. ദാവൂദ്, വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ്, സി.കെ. അബ്ദുല്‍ ജലീല്‍, ശംസീര്‍ മാസ്റ്റര്‍, ബിസ്മിന എന്നിവര്‍ സംസാരിച്ചു. പി.കെ. അബ്ദുല്ല സ്വാഗതവും വി.എം. ശ്രീഷ നന്ദിയും പറഞ്ഞു.

Tuesday, March 5, 2013

SOLIDARITY


SPEECH


FAMILY MEETING

 
 
 

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം അനുവദിക്കണം -എസ്.ഐ.ഒ

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം
അനുവദിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന്‍െറ കീഴില്‍ ഐ.ഐ.ടി,എന്‍.ഐ.ടി, മറ്റു കേന്ദ്ര സഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് സി.ബി.എസ്.സിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷക്ക് സെന്‍റര്‍ മലബാറില്‍ അനുവദിക്കണമെന്ന് എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശ പരീക്ഷ ഏപ്രില്‍ ഒമ്പത്, 22, 23, 25 തീയതികളിലാണ്. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷ നടക്കുന്നത് ഏപ്രില്‍ 22 മുതല്‍ 25 വരെയാണ്. അതിനാല്‍ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പരീക്ഷക്കാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുള്ളത്.
കേരളത്തില്‍ എറണാകുളത്ത് മാത്രമായിരുന്നു പരീക്ഷക്ക് കേന്ദ്രമുണ്ടായിരുന്നത്. ഒറ്റ കേന്ദ്രമായതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പ്രവേശ പരീക്ഷക്ക് അവസരം ലഭിച്ചിരുന്നില്ല. കേരള എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന മറ്റു തീയതികളില്‍ പരീക്ഷക്ക് അവസരം ലഭിച്ചവര്‍ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കേണ്ട അവസ്ഥയായിരുന്നു.
ഇതിനു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കേരളത്തില്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു. 50 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മലബാറില്‍ ഒറ്റ സെന്‍ററും അനുവദിച്ചില്ല. മലബാര്‍ മേഖലയിലെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Monday, March 4, 2013

MADHYAMAM WEEKLY


PRABODHANAM WEEKLY


ഇന്ത്യന്‍ മുജാഹിദീന്‍: ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്ത്

 ഇന്ത്യന്‍ മുജാഹിദീന്‍: ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്ത്
 ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ ഭീകരസംഘടനയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും മുസ്ലിം യുവാക്കള്‍ക്കെതിരെ തുടരുന്ന ഭീകരവേട്ട അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഐജാസ് മുഹമ്മദ് മിര്‍സയെ പിരിച്ചുവിടുകയും മറുഭാഗത്ത് കേണല്‍ പുരോഹിതിന് ശമ്പളം നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജമാഅത്ത് വിമര്‍ശിച്ചു. കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയിട്ടില്ളെന്നും ജമാഅത്ത് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ബംഗ്ളാദേശിലെ അതിക്രമങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബംഗ്ളാദേശ് സര്‍ക്കാര്‍ നിയോഗിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ നീതിപൂര്‍വകമായ വിചാരണ നടത്താതെയാണ് ബംഗ്ളാദേശ് നേതാക്കള്‍ക്ക് വധശിക്ഷ വിധിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു അയല്‍പക്ക രാജ്യം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ആശങ്കയുണ്ട്.
1971ലെ ബംഗ്ളാദേശ് സ്വാതന്ത്ര്യസമര കാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനെന്ന പേരില്‍ 2010ല്‍ സ്ഥാപിച്ച ട്രൈബ്യൂണല്‍ പ്രതിപക്ഷ പാര്‍ട്ടികളായ ജമാഅത്തെ ഇസ്ലാമിയെയും ബംഗ്ളാദേശ് നാഷനല്‍ പാര്‍ട്ടിയെയുമാണ് ലക്ഷ്യമിടുന്നത്. ഈ രണ്ടു പാര്‍ട്ടികള്‍ക്കുമെതിരെ ഭരണകക്ഷിയായ അവാമി ലീഗിനെ പിന്തുണക്കുന്നവര്‍ തുടങ്ങിയതാണ് ഷാഹ്ബാഗ് മൂവ്മെന്‍റ്. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ജനരോഷം വ്യാപകമായതിനിടയിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.
യുദ്ധക്കുറ്റവിചാരണക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബംഗ്ളാദേശിലെ യുദ്ധക്കുറ്റ വിചാരണയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഇന്‍റര്‍നാഷനല്‍ ബാര്‍ അസോസിയേഷന്‍, ബ്രിട്ടീഷ് ബാര്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി, യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട അമേരിക്കന്‍ അംബാസഡര്‍ എന്നിവരെല്ലാം വ്യക്തമാക്കിയതാണെന്നും അവര്‍ പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ജനറല്‍ ഇഖ്ബാല്‍ മുല്ല, സെക്രട്ടറിമാരായ ഇജാസ് മുഹമ്മദ് അസ്ലം, മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച്
തണ്ണീര്‍ത്തടം നികത്തുന്നു
കണ്ണൂര്‍: അധികൃതരുടെ വിലക്ക് ലംഘിച്ച് മുണ്ടേരിക്കടവില്‍ അവധിദിനത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍ തുടരുന്നു.
പക്ഷിസങ്കേതമായി പ്രഖ്യാപിച്ച മുണ്ടേരിക്കടവിലെ പറക്കാട് അമ്പാട് ഭാഗത്താണ് ഞായറാഴ്ച റവന്യൂ അധികൃതരുടെയും പൊലീസിന്‍െറയും വിലക്ക് മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ഇവിടെ സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് നശിപ്പിച്ച് കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്തി നീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് കഴിഞ്ഞദിവസം തഹസില്‍ദാറും പൊലീസും ഇടപെട്ട് തടഞ്ഞിരുന്നു. കൃഷിവകുപ്പും അനധികൃത നിര്‍മാണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് ഞായറാഴ്ച നിര്‍മാണം പുനരാരംഭിച്ചത്. പക്ഷിനിരീക്ഷണത്തിനത്തെിയ കോളജ് വിദ്യാര്‍ഥികളുടെ സംഘം ഇത് കണ്ടത്തെി കണ്ണൂര്‍ തഹസില്‍ദാറെ വിവരമറിയിക്കുകയായിരുന്നു. നികത്തിയ തണ്ണീര്‍ത്തടം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ ‘നഞ്ച’ വിഭാഗത്തില്‍ ഉള്‍പ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന പുഴയോര ഭൂമി രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ‘തോട്ടം’ ആക്കി മാറ്റിയാണ് കൈയേറ്റവും നികത്തലും നടത്തുന്നതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
 സ്ഥലം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പോക്കുവരവ് തടഞ്ഞിരുന്നു.  ഇവിടെ സര്‍വേ നമ്പര്‍ 35/1ല്‍പെട്ട ഭാഗത്ത് 4.5 ഏക്കറോളം നെല്‍വയല്‍ ഈവിധം രേഖകളില്‍ കൃത്രിമം കാട്ടി കരഭൂമിയാക്കി മാറ്റിയതായി പറയുന്നു. മുണ്ടേരിക്കടവ് നീര്‍ത്തടം സര്‍ക്കാര്‍ ഏറ്റെടുത്ത് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തണ്ണീര്‍ത്തടം കൈയേറ്റം രൂക്ഷമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുണ്ടേരി കൈപ്പാട് മേഖലയില്‍ നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍, കൃഷി ഓഫിസര്‍ ജീവരാജ്, വില്ളേജ് ഓഫിസര്‍ സമീര്‍ എന്നിവര്‍ കൈയേറ്റം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Courtesy: Madhyamam