Tuesday, March 22, 2011
Monday, March 21, 2011
KANHIRODE NEWS: KRISHI BHAVAN
കൃഷി ഓഫിസര്‍ അവധിയില്‍;
കര്‍ഷകര്‍ ദുരിതത്തില്‍
കാഞ്ഞിരോട്: കൃഷി ഓഫിസര്‍ അവധിയിലായതുകാരണം കര്‍ഷകര്‍ ദുരിതത്തില്‍. മുണ്ടേരി കൃഷിഭവനിലെ ഓഫിസര്‍ പ്രസവാവധിയിലായതുകാരണം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലത്രെ. ചെമ്പിലോട് കൃഷിഭവന് ഓഫിസര്‍ക്കാണ് ഇവിടത്തെ താല്‍ക്കാലിക ചുമതല. സാമ്പത്തികവര്ഷാവസാനമായതിനാല് ഓരോ കൃഷിഭവനിലും ഭാരിച്ച ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ രണ്ടു കൃഷിഭവനുകളുടെ ചുമതല ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
ഈമാസം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട, മുറിച്ചുമാറ്റപ്പെട്ട തെങ്ങുകള്ക്കുള്ള ആനുകൂല്യം ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇതിനു പുറമെ മുണ്ടേരി കൃഷിഭവനില്‍ മതിയായ ജീവനക്കാരില്ലാത്തതും ആനുകൂല്യങ്ങള്‍ വൈകാന്‍ കാരണമായിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാവുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
JIH KANNUR
ആരോഗ്യ ബോധവത്കരണ ക്ലാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. തീരദേശത്ത് നല്‍കിവരുന്ന സേവനത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. സിറ്റി ആദം സേഠ് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അഴീക്കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹംസ ക്ലാസ് നയിച്ചു. എ.ടി. സമീറ, എ. സറീന, കെ.എം. സഹീദ എന്നിവര്‍ സംസാരിച്ചു.
Sunday, March 20, 2011
CHAKKARAKAL NEWS: BAR
ചക്കരക്കല്ലില്‍ ബാറിനെതിരെ
പ്രതിഷേധം രൂക്ഷമാകുന്നു
പ്രതിഷേധം രൂക്ഷമാകുന്നു
ചക്കരക്കല്ല്: ചക്കരക്കല്ല് ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിനെതിരെ ജനരോഷം ശക്തമാകുന്നു
. ചെമ്പിലോട് പഞ്ചായത്ത് പരിധിയില്‍ ഒരു വിദേശമദ്യ ഷോപ്പ് നേരത്തെ നിലനില്‍ക്കേയാണ് മറ്റൊരു സ്വകാര്യ ബാറിന് അധികൃതര്‍ അനുമതി നല്‍കിയത്.
എന്നാല്‍, ചക്കരക്കല്ലിലെ ഡോ. മുഹമ്മദലിയുടെ സ്വകാര്യ ക്ലിനിക് അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലായതിനാല്‍, ഈ പഴുത് ഉപയോഗിച്ചാണ് ബിവറേജസ് മദ്യ വില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതര്‍ ബിവറേജസ് വില്പന കേന്ദ്രത്തിനെതിരെ നല്കിയ നോട്ടീസ് കാറ്റില്‍പറത്തി ജനങ്ങളോടുള്ള വെല്ലുവിളി രൂപത്തിലാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.
ചക്കരക്കല്ല് ഗവണ്മെന്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യബാര് പ്രവര്‍ത്തനമാരംഭിച്ചതോടെ ചക്കരക്കല്ല് ടൌണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം ഏറെയാണ്. കൌമാരപ്രായക്കാരും യുവാക്കളും മധ്യവയസ്കരുമായ ഒട്ടനേകം ആളുകള്‍ മദ്യത്തിനടിമയായെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബഹുജന കണ്വെന്ഷന് ആവശ്യപ്പെട്ടു.
മദ്യപാനത്തിനെതിരെ ഇന്ന് ചക്കരക്കല്ല് ടൌണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും മാര്‍ച്ച് 22ന് ഏരിയകളില്‍ വാഹനപ്രചാരണ യാത്ര നടത്താനും തീരുമാനമായി. യോഗത്തില്‍ ടി.പി.ആര്. നാഥ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഹമ്മദ് മണിയൂര്‍, സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിം സര്‍വീസ് സെന്റര്‍ ), ഇ. അബ്ദുല്‍സലാം, സി.സി. മാമുഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.കെ. ഫിറോസ് (സോളിഡാരിറ്റി ),കെ.പി. അഷ്റഫ് (എസ്.വൈ.എസ്.), കാര്‍ത്യായനി ടീച്ചര്‍, (മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ) ദിനു മട്ടന്നൂര്‍, കെ.പി. മുത്തലിബ്, കെ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
മദ്യത്തിനെതിരെയുള്ള സമരത്തില്‍ ജനാധിപത്യബോധമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്വെന്ഷന് ആഹ്വാനം ചെയ്തു.
. ചെമ്പിലോട് പഞ്ചായത്ത് പരിധിയില്‍ ഒരു വിദേശമദ്യ ഷോപ്പ് നേരത്തെ നിലനില്‍ക്കേയാണ് മറ്റൊരു സ്വകാര്യ ബാറിന് അധികൃതര്‍ അനുമതി നല്‍കിയത്.
എന്നാല്‍, ചക്കരക്കല്ലിലെ ഡോ. മുഹമ്മദലിയുടെ സ്വകാര്യ ക്ലിനിക് അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലായതിനാല്‍, ഈ പഴുത് ഉപയോഗിച്ചാണ് ബിവറേജസ് മദ്യ വില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതര്‍ ബിവറേജസ് വില്പന കേന്ദ്രത്തിനെതിരെ നല്കിയ നോട്ടീസ് കാറ്റില്‍പറത്തി ജനങ്ങളോടുള്ള വെല്ലുവിളി രൂപത്തിലാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.
ചക്കരക്കല്ല് ഗവണ്മെന്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യബാര് പ്രവര്‍ത്തനമാരംഭിച്ചതോടെ ചക്കരക്കല്ല് ടൌണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം ഏറെയാണ്. കൌമാരപ്രായക്കാരും യുവാക്കളും മധ്യവയസ്കരുമായ ഒട്ടനേകം ആളുകള്‍ മദ്യത്തിനടിമയായെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബഹുജന കണ്വെന്ഷന് ആവശ്യപ്പെട്ടു.
മദ്യപാനത്തിനെതിരെ ഇന്ന് ചക്കരക്കല്ല് ടൌണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും മാര്‍ച്ച് 22ന് ഏരിയകളില്‍ വാഹനപ്രചാരണ യാത്ര നടത്താനും തീരുമാനമായി. യോഗത്തില്‍ ടി.പി.ആര്. നാഥ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഹമ്മദ് മണിയൂര്‍, സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിം സര്‍വീസ് സെന്റര്‍ ), ഇ. അബ്ദുല്‍സലാം, സി.സി. മാമുഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.കെ. ഫിറോസ് (സോളിഡാരിറ്റി ),കെ.പി. അഷ്റഫ് (എസ്.വൈ.എസ്.), കാര്‍ത്യായനി ടീച്ചര്‍, (മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ) ദിനു മട്ടന്നൂര്‍, കെ.പി. മുത്തലിബ്, കെ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
മദ്യത്തിനെതിരെയുള്ള സമരത്തില്‍ ജനാധിപത്യബോധമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്വെന്ഷന് ആഹ്വാനം ചെയ്തു.
ബാറിനെതിരെ ബോധവത്കരണം
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ബാറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണിലും പരിസരത്തെ വീടുകളിലും ബോധവത്കരണം നടത്തി. ബാറിന് സമീപത്തെ വീടുകളില്‍ കയറി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് ബോധവത്കരണം നടത്തിയത്. 22ന് വാഹന പ്രചാരണ ജാഥ നടത്തുമെന്ന് കമ്മിറ്റി അംഗങ്ങളായ ടി.പി.ആര് നാഥ് , സി.എച്ച്. മുഹമ്മദലി ഹാജി, ഇ.അബ്ദുസലാം, കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.
THLASSERY_MYSORE RAIL
തലശേãരി-മൈസൂര്‍ റെയില്‍പാത:
22ന് പാര്‍ലമെന്റ് മാര്‍ച്ച്
22ന് പാര്‍ലമെന്റ് മാര്‍ച്ച്
കണ്ണൂര്‍: തലശേãരി^മൈസൂര്‍ റെയില്‍പാതക്ക് ഉടന്‍ പ്രവര്‍ത്തനാനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 22ന് പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് തലശേãരി^മൈസൂര്‍ റെയില്‍വേ ലൈന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ധര്‍ണ കെ. സുധാകരന് എം.പിയും മാര്‍ച്ച് മൈസൂര്‍ എം.പി എ.എച്ച്. വിശ്വനാഥും ഉദ്ഘാടനം ചെയ്യും. ദല്‍ഹി മലയാളി സമാജം, മൈസൂര്‍ മലയാളി സമാജം, സോളിഡാരിറ്റി, കര്‍ണാടക സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളും പങ്കെടുക്കും.പ്രവര്‍ത്തനാനുമതി നേടിയെടുക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ സമ്മര്ദസമര തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതായി അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കലവൂര്‍ ജോണ്സണ്, എന്‍.വി. രവീന്ദ്രന്, സി. ചന്ദ്രന്, ഇബ്രാഹിംകുട്ടി വള്ളിത്തോട്, അഡ്വ. പി.സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
ധര്‍ണ കെ. സുധാകരന് എം.പിയും മാര്‍ച്ച് മൈസൂര്‍ എം.പി എ.എച്ച്. വിശ്വനാഥും ഉദ്ഘാടനം ചെയ്യും. ദല്‍ഹി മലയാളി സമാജം, മൈസൂര്‍ മലയാളി സമാജം, സോളിഡാരിറ്റി, കര്‍ണാടക സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളും പങ്കെടുക്കും.പ്രവര്‍ത്തനാനുമതി നേടിയെടുക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ സമ്മര്ദസമര തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതായി അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കലവൂര്‍ ജോണ്സണ്, എന്‍.വി. രവീന്ദ്രന്, സി. ചന്ദ്രന്, ഇബ്രാഹിംകുട്ടി വള്ളിത്തോട്, അഡ്വ. പി.സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
Violence
നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസ്:
രണ്ട് പ്രതികള്‍ക്ക് കഠിനതടവ്
രണ്ട് പ്രതികള്‍ക്ക് കഠിനതടവ്
ചെറുപുഴയില്‍ ഒരു മാസം പ്രായമായ നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസില്‍ ഒന്ന്, മൂന്ന് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിന തടവ്.
ഒന്നാം പ്രതി അയന്നൂര്‍ ചിറ്റാരിക്കല്‍ തടത്തില്‍ പറമ്പില്‍ ഷാഫിരി ഫൈസല്‍ (35), മൂന്നാം പ്രതി പാറക്കടവ് ചിറ്റാരിക്കല്‍ കിഴക്കേ വീട്ടില്‍ സതീശന് (34) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. ബാബു ശിക്ഷിച്ചത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ മറ്റുള്ളവരെ കോടതി വിട്ടയച്ചു.
2006 മേയ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് ചെറുപുഴ വയക്കരയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തി പുഴകളില്‍ നിന്ന് മത്സ്യം പിടിച്ചുവിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ കുഞ്ഞാണ് കൊല ചെയ്യപ്പെട്ടത്. തെങ്ങിന്തോപ്പില് കിടന്നുറങ്ങുകയായിരുന്ന നാടോടിക്കൂട്ടത്തിലെ ശകുന്തള എന്ന സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലക്കിടയാക്കിയ സംഭവം.
മാനഭംഗ ശ്രമത്തെ നാടോടികളിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം പിന്നീട് സംഘടിച്ചെത്തിയ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ചവിട്ടേറ്റ് കുഞ്ഞ് കൊല്ലപ്പെട്ടെന്നാണ് കേസ്.
കൃഷ്ണന്റെ ജ്യേഷ്ഠന് പ്രകാശിന്റെ മകള്‍ ദീപയാണ് കൊല്ലപ്പെട്ടത്. രണ്ടാംപ്രതി വയക്കര കാക്കയംചാല്‍ ഷാ എം.ജി എന്ന ഷാവോന്‍ (31), നാലാംപ്രതി വയക്കര പാണ്ടിക്കടവ് കള്ളിയാട്ട് മറ്റത്തില്‍ കെ.കെ വിനോദ്കുമാര്‍ (29), അഞ്ചാംപ്രതി തിമിരി മാടമ്പില്ലത്ത് നൂറുദ്ദീന്‍ (31), ആറാം പ്രതി ചിറ്റാരിക്കല്‍ കൊടക്കാടന്‍ അശോകന് (30), ഏഴാംപ്രതി അയന്നൂര്‍ കതിരുമ്മല്‍ സന്ദീപ് (27), എട്ടാംപ്രതി നെടുഞ്ചാല് വയക്കര കണ്ടംകോട്ടില്‍ ജിനേഷ് (26) എന്നിവരെയാണ് വിട്ടയച്ചത്.
കേസ് ആദ്യം വിചാരണക്കെടുത്ത തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ശബരീനാഥിനെ അടക്കം വിസ്തരിച്ചിരുന്നു. കന്നട, മറാത്തി പരിഭാഷകരുടെ സേവനം വിചാരണ വേളയില്‍ ഉപയോഗിച്ചു. വിസ്താര വേളയില്‍ ശകുന്തള കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.
ഒന്നാം പ്രതി അയന്നൂര്‍ ചിറ്റാരിക്കല്‍ തടത്തില്‍ പറമ്പില്‍ ഷാഫിരി ഫൈസല്‍ (35), മൂന്നാം പ്രതി പാറക്കടവ് ചിറ്റാരിക്കല്‍ കിഴക്കേ വീട്ടില്‍ സതീശന് (34) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. ബാബു ശിക്ഷിച്ചത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ മറ്റുള്ളവരെ കോടതി വിട്ടയച്ചു.
2006 മേയ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് ചെറുപുഴ വയക്കരയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തി പുഴകളില്‍ നിന്ന് മത്സ്യം പിടിച്ചുവിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ കുഞ്ഞാണ് കൊല ചെയ്യപ്പെട്ടത്. തെങ്ങിന്തോപ്പില് കിടന്നുറങ്ങുകയായിരുന്ന നാടോടിക്കൂട്ടത്തിലെ ശകുന്തള എന്ന സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലക്കിടയാക്കിയ സംഭവം.
മാനഭംഗ ശ്രമത്തെ നാടോടികളിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം പിന്നീട് സംഘടിച്ചെത്തിയ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ചവിട്ടേറ്റ് കുഞ്ഞ് കൊല്ലപ്പെട്ടെന്നാണ് കേസ്.
കൃഷ്ണന്റെ ജ്യേഷ്ഠന് പ്രകാശിന്റെ മകള്‍ ദീപയാണ് കൊല്ലപ്പെട്ടത്. രണ്ടാംപ്രതി വയക്കര കാക്കയംചാല്‍ ഷാ എം.ജി എന്ന ഷാവോന്‍ (31), നാലാംപ്രതി വയക്കര പാണ്ടിക്കടവ് കള്ളിയാട്ട് മറ്റത്തില്‍ കെ.കെ വിനോദ്കുമാര്‍ (29), അഞ്ചാംപ്രതി തിമിരി മാടമ്പില്ലത്ത് നൂറുദ്ദീന്‍ (31), ആറാം പ്രതി ചിറ്റാരിക്കല്‍ കൊടക്കാടന്‍ അശോകന് (30), ഏഴാംപ്രതി അയന്നൂര്‍ കതിരുമ്മല്‍ സന്ദീപ് (27), എട്ടാംപ്രതി നെടുഞ്ചാല് വയക്കര കണ്ടംകോട്ടില്‍ ജിനേഷ് (26) എന്നിവരെയാണ് വിട്ടയച്ചത്.
കേസ് ആദ്യം വിചാരണക്കെടുത്ത തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ശബരീനാഥിനെ അടക്കം വിസ്തരിച്ചിരുന്നു. കന്നട, മറാത്തി പരിഭാഷകരുടെ സേവനം വിചാരണ വേളയില്‍ ഉപയോഗിച്ചു. വിസ്താര വേളയില്‍ ശകുന്തള കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.
''അങ്ങനെ ചെയ്യാമോ അവര്‍ ഞങ്ങളോട്'...
ഒരു മാസം മാത്രം പ്രായമായ പിഞ്ചുമോളുടെ മുഖം കണ്ട് കൊതിതീര്‍ന്നിരുന്നില്ല കര്‍ണാടക സ്വദേശി പ്രകാശിന്. അതിനുമുമ്പേ അക്രമികളുടെ ക്രൂരതയാല്‍ ചവിട്ടിയരക്കപ്പെട്ട് ദീപ എന്ന കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു.
'20 വര്‍ഷത്തിലധികമായി കേരളത്തില്‍ വന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെ അവര്‍ ചെയ്യാമോ ഞങ്ങളോട്'? വേദനയോടെ ചോദിക്കുന്നത് ദീപയുടെ പിതാവായ കാര്‍വാര്‍ മുണ്ടുകോട് താലൂക്ക് മൈനഹള്ളി ഗ്രാമത്തിലെ പ്രകാശ് (32) ആണ്. 2006 മേയ് 16ലെ അഭിശപ്ത രാത്രിയിലായിരുന്നു സംഭവം. ചെറുപുഴയില്‍ നിന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിച്ചിരുന്ന നാടോടി സംഘം ചെറുപുഴ വയക്കര ജുമാമസ്ജിദിനടുത്ത തെങ്ങിന്തോപ്പില് കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ കൂട്ടത്തിലെ ഒരു സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം അപമാനിക്കാന്‍ ശ്രമിച്ചതിനെ പുരുഷന്മാര് ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി പത്ത് പേരോളമടങ്ങുന്ന സംഘം പിന്നീടെത്തിയത് പട്ടിക കഷണങ്ങളുമായാണ്. അക്രമം നടത്തി സംഘം രക്ഷപ്പെട്ട ശേഷം പിറ്റേന്ന് രാവിലെയാണ് നിലത്ത് തുണിയില്‍ കിടന്നിരുന്ന ദീപ ചവിട്ടിയരക്കപ്പെട്ട വിവരമറിയുന്നത്. പെരിങ്ങോം പഞ്ചായത്ത് വക സ്ഥലത്താണ് കുഞ്ഞിനെ സംസ്കരിച്ചത്. ആ സമയത്ത് ഭക്ഷണത്തിനും നിയമസഹായത്തിനും തണലായിനിന്നത് പ്രദേശത്തെ സോളിഡാരിറ്റി പ്രവര്‍ത്തകരായിരുന്നെന്ന് പ്രകാശ് നന്ദിയോടെ ഓര്‍ക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പള്ളി ഉസ്താദിനെ സാക്ഷിപറയാന്‍ പ്രേരിപ്പിച്ചതും സോളിഡാരിറ്റി പ്രവര്‍ത്തകരാണ്.
പ്രതികളെ ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് തലശãരി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയ പ്രകാശ് പറഞ്ഞു. പ്രകാശ്^യമുന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു ദീപ. മലപ്പുറം എടവണ്ണപ്പാറയിലാണ് നാടോടിക്കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
'20 വര്‍ഷത്തിലധികമായി കേരളത്തില്‍ വന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെ അവര്‍ ചെയ്യാമോ ഞങ്ങളോട്'? വേദനയോടെ ചോദിക്കുന്നത് ദീപയുടെ പിതാവായ കാര്‍വാര്‍ മുണ്ടുകോട് താലൂക്ക് മൈനഹള്ളി ഗ്രാമത്തിലെ പ്രകാശ് (32) ആണ്. 2006 മേയ് 16ലെ അഭിശപ്ത രാത്രിയിലായിരുന്നു സംഭവം. ചെറുപുഴയില്‍ നിന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിച്ചിരുന്ന നാടോടി സംഘം ചെറുപുഴ വയക്കര ജുമാമസ്ജിദിനടുത്ത തെങ്ങിന്തോപ്പില് കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ കൂട്ടത്തിലെ ഒരു സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം അപമാനിക്കാന്‍ ശ്രമിച്ചതിനെ പുരുഷന്മാര് ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി പത്ത് പേരോളമടങ്ങുന്ന സംഘം പിന്നീടെത്തിയത് പട്ടിക കഷണങ്ങളുമായാണ്. അക്രമം നടത്തി സംഘം രക്ഷപ്പെട്ട ശേഷം പിറ്റേന്ന് രാവിലെയാണ് നിലത്ത് തുണിയില്‍ കിടന്നിരുന്ന ദീപ ചവിട്ടിയരക്കപ്പെട്ട വിവരമറിയുന്നത്. പെരിങ്ങോം പഞ്ചായത്ത് വക സ്ഥലത്താണ് കുഞ്ഞിനെ സംസ്കരിച്ചത്. ആ സമയത്ത് ഭക്ഷണത്തിനും നിയമസഹായത്തിനും തണലായിനിന്നത് പ്രദേശത്തെ സോളിഡാരിറ്റി പ്രവര്‍ത്തകരായിരുന്നെന്ന് പ്രകാശ് നന്ദിയോടെ ഓര്‍ക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പള്ളി ഉസ്താദിനെ സാക്ഷിപറയാന്‍ പ്രേരിപ്പിച്ചതും സോളിഡാരിറ്റി പ്രവര്‍ത്തകരാണ്.
പ്രതികളെ ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് തലശãരി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയ പ്രകാശ് പറഞ്ഞു. പ്രകാശ്^യമുന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു ദീപ. മലപ്പുറം എടവണ്ണപ്പാറയിലാണ് നാടോടിക്കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
Courtesy: Madhyamam
Saturday, March 19, 2011
KANHIRODE NEWS: ROAD
കേബിള്‍ കുഴി: കാഞ്ഞിരോട് ടൌണ്‍ വീര്‍പ്പുമുട്ടുന്നു
കാഞ്ഞിരോട്: കാഞ്ഞിരോട് ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ബി.എസ്.എന്‍.എല്‍ കമ്പനിക്കുവേണ്ടി കേബിള്‍ കുഴിയെടുക്കുന്നതു കാരണമാണ് പൊതുവെ വീതികുറഞ്ഞ റോഡ് കടന്നുപോവുന്ന ഈ കൊച്ചുടൌണ് പ്രയാസപ്പെടുന്നത്.
കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാനപാതയിലെ വീതികുറഞ്ഞ ഇവിടത്തെ റോഡും ടൌണിലെ വളവും പലപ്പോഴും വാഹനാപകടത്തിന് കാരണമായിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന കുരുക്കിനോടൊപ്പം ഇപ്പോള്‍ കുഴിയെടുക്കുന്നതു കൂടി തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ കഴിയാതെ തലങ്ങും വിലങ്ങും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. പരീക്ഷാസമയമായതിനാല്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് വിദ്യാര്‍ഥികളാണ്. ഇത്തരം ടൌണുകളില്‍ രാത്രികാലത്ത് ജോലി ചെയ്താല്‍ ദുരിതം ഒരുപരിധി വരെ കുറക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാനപാതയിലെ വീതികുറഞ്ഞ ഇവിടത്തെ റോഡും ടൌണിലെ വളവും പലപ്പോഴും വാഹനാപകടത്തിന് കാരണമായിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന കുരുക്കിനോടൊപ്പം ഇപ്പോള്‍ കുഴിയെടുക്കുന്നതു കൂടി തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ കഴിയാതെ തലങ്ങും വിലങ്ങും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. പരീക്ഷാസമയമായതിനാല്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് വിദ്യാര്‍ഥികളാണ്. ഇത്തരം ടൌണുകളില്‍ രാത്രികാലത്ത് ജോലി ചെയ്താല്‍ ദുരിതം ഒരുപരിധി വരെ കുറക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
19-03-2011
OBIT_GOPALAN NAMBIAR
ഗോപാലന് നമ്പ്യാര്‍
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ റിട്ട. അധ്യാപകനുമായ കെ. ഗോപാലന് നമ്പ്യാര്‍ (മീനോത്ത് ബാലന് മാസ്റ്റര്‍ -85) നിര്യാതനായി. ഏച്ചൂര്‍ ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ഭാര്യ: ടി.എം. ദേവി അമ്മ.
മക്കള്‍: ജനാര്ദനന് (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്), രമ, രത്നവല്ലി, രാജീവന്, ബാബുരാജ് (ഹാന്‍വീവ്, കണ്ണൂര്‍), വേണുഗോപാലന്‍ (പ്രധാനാധ്യാപകന്, ചേലോറ നോര്‍ത്ത് എല്‍.പി സ്കൂള്‍), രമേശന് (ശിവപുരം ഗവ. എച്ച്.എസ്.എസ് മണക്കടവ്), രാധിക.
മരുമക്കള്‍: കെ. രവീന്ദ്രന്, കെ. മാധവന്), ആര്.കെ. സദാനന്ദന് (കെ.പി.സി.എച്ച്.എസ്.എസ് പട്ടാന്നൂര്‍), പ്രസീത, ലത, രഞ്ജിനി (വാരം യു.പി സ്കൂള്‍), സുപ്രിയ (പുറവൂര് എല്‍.പി സ്കൂള്‍), മഞ്ജു (മലബാര്‍ ടി.ടി.ഐ ചക്കരക്കല്ല്).
19-03-2011
OBIT_MATHU
മാതു
ഏച്ചൂര്‍ കമാല്പീടികക്കു സമീപം പഴശãിവളപ്പില്‍ മാതു (78) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു.
മക്കള്‍: ചന്ദ്രിക, പ്രീത, പരേതയായ സൌമിനി.
മരുമക്കള്‍: ശ്രീധരന് (മാച്ചേരി), പരേതനായ നാരായണന് (തലമുണ്ട).
മരുമക്കള്‍: ശ്രീധരന് (മാച്ചേരി), പരേതനായ നാരായണന് (തലമുണ്ട).
19-03-2011
Thursday, March 17, 2011
Wednesday, March 16, 2011
NABI DINAM 2011 KANHIRODE
നബിദിനാഘോഷവും അവാര്‍ഡുദാനവും
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഈവര്‍ഷത്തെ നബിദിനം ആഘോഷിച്ചു. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന പൊതുയോഗം ഖത്തീബ് ഇ.പി. സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന് അറക്കല്‍ അബ്ദുല്‍റസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.പി.സി ഹംസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സമസ്തയുടെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കുവൈത്ത് കാഞ്ഞിരോട് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ ട്രോഫികളും വിതരണം ചെയ്തു. രാത്രി മദ്റസാ വിദ്യാര്‍ഥികളുടെ കലാവിരുന്നും ദഫ് പ്രദര്‍ശനവും ഉണ്ടായിരുന്നു. സെക്രട്ടറി ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Tuesday, March 15, 2011
HAJJ 2011
ഹജ്ജ് അപേക്ഷാഫോം
വിതരണം നാളെ മുതല്‍
വിതരണം നാളെ മുതല്‍
ഹജ്ജ് 2011നുള്ള അപേക്ഷാഫോം വിതരണം ബുധനാഴ്ച ആരംഭിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൌസ്, സംസ്ഥാനത്തെ 14 ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം പാളയത്തുള്ള ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ ഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളിലും ഫോം ലഭ്യമാണ്.
അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാലില്‍ സ്വീകരിക്കും. അപേക്ഷാഫോം രണ്ട് കോപ്പി പൂര്‍ണമായും പാസ്പോര്ട്ടില് രേഖപ്പെടുത്തിയപോലെ പൂരിപ്പിച്ച് നല്‍കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. മുഴുവന്‍ അപേക്ഷകരുടെയും പണമിടപാടിന്റെ ചുമതല കവര്‍ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍, സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. പൂര്‍ണ ഗര്‍ഭിണികളായവര്‍ ഹജ്ജ് യാത്ര ഒഴിവാക്കണം. രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ നല്‍കരുത്. അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5 സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തിലുള്ള കളര്‍ഫോട്ടോ പതിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. പക്ഷേ ഒരു കവറിലുള്ള മുഴുവന്‍ പേരും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരുമായിരിക്കണം. ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിതകോളത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ മൂന്ന് വര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരറിയിപ്പും കൂടാതെ അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭ്യമല്ല. സംസ്ഥാനത്ത് അനുവദിച്ച ക്വോട്ടയേക്കാള്‍ കൂടുതല്‍ റിസര്‍വ്ഡ് കാറ്റഗറി വിഭാഗത്തില്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. ജനറല്‍ കാറ്റഗറി അപേക്ഷകരെ പരിഗണിക്കില്ല.
ഗ്രീന്‍, വൈറ്റ്, അസീസിയ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരു കോളവും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31634038682 എന്ന അക്കൌണ്ടില്‍ 200 രൂപ വീതം പ്രോസസിങ് ചാര്‍ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചത് ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കില്ല. ഡിമാന്‍ഡ് ഡ്രാഫ്റ്റോ പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്.
അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൌസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 എന്ന വിലാസത്തില്‍ തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അയക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2011 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും എഴുതണം. അപേക്ഷകളുടെ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കണം. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് മുഖ്യ അപേക്ഷകന് അയച്ചുകൊടുക്കും. മേയ് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി മേയ് 14ന് മുമ്പ് ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ 15ന് മുമ്പ് ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട്, വിദേശ വിനിമയ സംഖ്യ, അപേക്ഷകന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രതലത്തിലുള്ള കളര്‍ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ പതിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. ഒരു കവറില്‍പെട്ട എല്ലാ അപേക്ഷകരുടെയും പാസ്പോര്ട്ടുകള് ഒന്നിച്ച് സമര്‍പ്പിക്കണം. പാസ്പോര്ട്ടുകള് ഭാഗികമായി സ്വീകരിക്കില്ല.
അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാലില്‍ സ്വീകരിക്കും. അപേക്ഷാഫോം രണ്ട് കോപ്പി പൂര്‍ണമായും പാസ്പോര്ട്ടില് രേഖപ്പെടുത്തിയപോലെ പൂരിപ്പിച്ച് നല്‍കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. മുഴുവന്‍ അപേക്ഷകരുടെയും പണമിടപാടിന്റെ ചുമതല കവര്‍ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍, സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. പൂര്‍ണ ഗര്‍ഭിണികളായവര്‍ ഹജ്ജ് യാത്ര ഒഴിവാക്കണം. രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ നല്‍കരുത്. അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5 സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തിലുള്ള കളര്‍ഫോട്ടോ പതിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. പക്ഷേ ഒരു കവറിലുള്ള മുഴുവന്‍ പേരും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരുമായിരിക്കണം. ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിതകോളത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ മൂന്ന് വര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരറിയിപ്പും കൂടാതെ അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭ്യമല്ല. സംസ്ഥാനത്ത് അനുവദിച്ച ക്വോട്ടയേക്കാള്‍ കൂടുതല്‍ റിസര്‍വ്ഡ് കാറ്റഗറി വിഭാഗത്തില്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. ജനറല്‍ കാറ്റഗറി അപേക്ഷകരെ പരിഗണിക്കില്ല.
ഗ്രീന്‍, വൈറ്റ്, അസീസിയ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരു കോളവും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31634038682 എന്ന അക്കൌണ്ടില്‍ 200 രൂപ വീതം പ്രോസസിങ് ചാര്‍ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചത് ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കില്ല. ഡിമാന്‍ഡ് ഡ്രാഫ്റ്റോ പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്.
അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൌസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 എന്ന വിലാസത്തില്‍ തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അയക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2011 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും എഴുതണം. അപേക്ഷകളുടെ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കണം. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് മുഖ്യ അപേക്ഷകന് അയച്ചുകൊടുക്കും. മേയ് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി മേയ് 14ന് മുമ്പ് ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ 15ന് മുമ്പ് ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട്, വിദേശ വിനിമയ സംഖ്യ, അപേക്ഷകന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രതലത്തിലുള്ള കളര്‍ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ പതിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. ഒരു കവറില്‍പെട്ട എല്ലാ അപേക്ഷകരുടെയും പാസ്പോര്ട്ടുകള് ഒന്നിച്ച് സമര്‍പ്പിക്കണം. പാസ്പോര്ട്ടുകള് ഭാഗികമായി സ്വീകരിക്കില്ല.
അപേക്ഷാഫോം ലഭിക്കാന്‍
തിരിച്ചറിയല്‍ കാര്‍ഡ്വേണം
ഹജ്ജ് 2011 അപേക്ഷഫോം ലഭിക്കാന്‍ ഒരു കവറില്‍ അപേക്ഷിക്കുന്നവരുടെ മുഴുവന്‍പേരുടെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി അഞ്ച് അപേക്ഷകളേ നല്‍കൂ. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ രേഖകളായി കണക്കാക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടാം.
Courtesy:Madhyamam
SUMMER
വേനല്ച്ചൂട്്; ജാഗ്രത പാലിക്കണം
ജില്ലയില്‍ കഠിനമായ വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രമേഷ് അറിയിച്ചു. വേനല്‍ക്കാലത്ത് ധാരാളമായി വെള്ളം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടുമുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കണം.
യാത്രാവേളകളിലും വേണ്ടത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. വെയിലത്ത് പണിയെടുക്കുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. ഉച്ച 12 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമത്തിന് നീക്കിവെക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം.
കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. കാല്‍നടക്കാര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, വീടിനകത്ത് ധാരാളം കാറ്റു കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. വ്യക്തിശുചിത്വം പാലിക്കുക, ദിവസവും രണ്ടുനേരം കുളിക്കുക, വിയര്‍പ്പ് കൂടുതലുള്ളവര്‍ കൈയും മുഖവും ഇടക്കിടെ കഴുകുക, 65 വയസ്സിനുമേല്‍ പ്രായമുള്ളവരുടെയും നാലു വയസ്സിനുതാഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നിവയും പാലിക്കേണ്ടതാണ്.
ജലലഭ്യത കുറയുന്നതുകൊണ്ടും വെള്ളത്തിന്റെ ഗുണമേന്മ മോശമാകുന്നതുകൊണ്ടും വയറിളക്ക രോഗങ്ങളും മറ്റ് ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയും വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാറുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും വീടിനു പുറത്തു പോകുമ്പോള്‍ കുടിവെള്ളം കരുതുകയും റോഡരികിലും മറ്റും വില്പനക്കു വെച്ചിരിക്കുന്ന ഗുണമേന്മ ഉറപ്പില്ലാത്ത പാനീയങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യണം.
കിണറുകള്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക, ചീഞ്ഞതും മോശമായതുമായ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ സാധനങ്ങള്‍ ഈച്ചയും മറ്റു പ്രാണികളും വരാതെ മൂടിവെക്കുക, വയറിളക്കമുണ്ടെങ്കില്‍ ഒ.ആര്.എസ് ലായനി കഴിക്കുക, അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഡി.എം.ഒ അറിയിച്ചു.
യാത്രാവേളകളിലും വേണ്ടത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. വെയിലത്ത് പണിയെടുക്കുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. ഉച്ച 12 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമത്തിന് നീക്കിവെക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം.
കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. കാല്‍നടക്കാര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, വീടിനകത്ത് ധാരാളം കാറ്റു കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. വ്യക്തിശുചിത്വം പാലിക്കുക, ദിവസവും രണ്ടുനേരം കുളിക്കുക, വിയര്‍പ്പ് കൂടുതലുള്ളവര്‍ കൈയും മുഖവും ഇടക്കിടെ കഴുകുക, 65 വയസ്സിനുമേല്‍ പ്രായമുള്ളവരുടെയും നാലു വയസ്സിനുതാഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നിവയും പാലിക്കേണ്ടതാണ്.
ജലലഭ്യത കുറയുന്നതുകൊണ്ടും വെള്ളത്തിന്റെ ഗുണമേന്മ മോശമാകുന്നതുകൊണ്ടും വയറിളക്ക രോഗങ്ങളും മറ്റ് ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയും വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാറുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും വീടിനു പുറത്തു പോകുമ്പോള്‍ കുടിവെള്ളം കരുതുകയും റോഡരികിലും മറ്റും വില്പനക്കു വെച്ചിരിക്കുന്ന ഗുണമേന്മ ഉറപ്പില്ലാത്ത പാനീയങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യണം.
കിണറുകള്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക, ചീഞ്ഞതും മോശമായതുമായ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ സാധനങ്ങള്‍ ഈച്ചയും മറ്റു പ്രാണികളും വരാതെ മൂടിവെക്കുക, വയറിളക്കമുണ്ടെങ്കില്‍ ഒ.ആര്.എസ് ലായനി കഴിക്കുക, അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഡി.എം.ഒ അറിയിച്ചു.
Obit_Aysha Hajjumma
ആയിഷ ഹജ്ജുമ്മ
പള്ളിക്കച്ചാലില്‍ സംസം മന്‍സിലില്‍ പരേതനായ കെ.ടി. മമ്മുഹാജിയുടെ ഭാര്യ പി.സി. ആയിഷ ഹജ്ജുമ്മ (58) നിര്യാതയായി.
മക്കള്‍: സുബൈര്‍ ഹാജി (സിദ്ദാപുരം), റഫീഖ്, സമീര്‍ ഹാജി (സിദ്ദാപുരം), ഖദീജ, സഫീറ, നസീറ.
മക്കള്‍: സുബൈര്‍ ഹാജി (സിദ്ദാപുരം), റഫീഖ്, സമീര്‍ ഹാജി (സിദ്ദാപുരം), ഖദീജ, സഫീറ, നസീറ.
ജാമാതാക്കള്‍: മുഹമ്മദ് അശ്റഫ് (ഇരിക്കൂര്‍), സലീം (ഫാഷന്‍സ് തലശേãരി), നൌഷാദ് (മുരിങ്ങോളി ടെക്സ്റ്റൈല്‍സ് മാനന്തവാടി), ഷഹന, സഫീറ, അനീസ.
സഹോദരങ്ങള്‍: അമ്മോട്ടി, അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് ഹാജി (സെക്രട്ടറി, പുറവൂര് ജമാഅത്ത് കമ്മിറ്റി), അഹമ്മദ്കുട്ടി (മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്), ഫാത്തിമ.
12.03.2011
Friday, March 11, 2011
NEW KERALA DEVELOPMENT FORUM
കൊച്ചി: സോളിഡാരിറ്റി ഒരുക്കുന്ന പുതിയ കേരളം വികസന ഫോറം ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30 ന് എറണാകുളം ടൌണ്‍ഹാളില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന് അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം. സുധീരന്, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
വൈകുന്നേരം 6.30 ന് മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്, ഒ. അബ്ദുറഹ്മാന്, ജോണി ലൂക്കോസ്, എം.വി. നികേഷ്കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന 'പുതിയകേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്ത്തികേയന്, കെ.ആര്. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന് പ്രശാന്ത് ഭൂഷണ് ഉദ്ഘാടനം ചെയ്യും. മെയിന്‍സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്. നീലകണ്ഠന്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം 6.30 ന് മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്, ഒ. അബ്ദുറഹ്മാന്, ജോണി ലൂക്കോസ്, എം.വി. നികേഷ്കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന 'പുതിയകേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്ത്തികേയന്, കെ.ആര്. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന് പ്രശാന്ത് ഭൂഷണ് ഉദ്ഘാടനം ചെയ്യും. മെയിന്‍സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്. നീലകണ്ഠന്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും.
പുതിയ കേരളം വികസന ഫോറം
തല്‍സമയ സംപ്രേഷണം
കൊച്ചി: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറത്തിന്റെ സുപ്രധാന സെഷനുകള്‍ തല്‍സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കിയതായി ജനറല്‍ കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ് അറിയിച്ചു.തല്‍സമയ സംപ്രേഷണം
www.keraladevelopmentforum.com
www.solidarityym.org
www.solidarityy.net
www.jihkerala.org
എന്നീ വെബ് സൈറ്റുകളില്‍ പരിപാടി ലൈവായി കാണാം.HAJJ 2011
* തുടര്‍ച്ചയായി നാലുവട്ടം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
* രണ്ടാമത് അവസരം നല്‍കില്ല
* രണ്ടാമത് അവസരം നല്‍കില്ല
* രണ്ടു വയസ്സുവരെ ഉള്ളവരെ കൂടെ കൊണ്ടുപോകാം* ഹജ്ജ്: അപേക്ഷാ ഫോറം വിതരണം 16 മുതല്‍
2011 ഹജ്ജിനുള്ള അപേക്ഷാ ഫോറം വിതരണം മാര്‍ച്ച് 16ന് ആരംഭിക്കും. 14 ജില്ലാ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, തിരുവനന്തപുരം പാളയത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോറം വിതരണം ചെയ്യുക. ഏപ്രില്‍ 30വരെ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സ്വീകരിക്കും. രജിസ്ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ സര്‍വീസ് മുഖേനയേ അപേക്ഷകള്‍ സ്വീകരിക്കൂ. നേരിട്ട് ഓഫിസില്‍ സ്വീകരിക്കില്ല.
അപേക്ഷാ ഫോറം മൊത്തമായി നല്‍കില്ല. ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്കേ അവസരം നല്‍കൂ. ഫോറം വാങ്ങാനെത്തുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറവും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം മലയാളത്തില്‍ അച്ചടിച്ച നിബന്ധനകളും നല്‍കും. ഇത്തവണ 14 പേരെ ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം ഒരുക്കാന്‍ മക്കയിലേക്ക് ഈ മാസം 29ന് പുറപ്പെടുന്ന കേന്ദ്ര സാങ്കേതിക സംഘത്തില്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി സ്പെഷല്‍ ബില്‍ഡിങ് സബ് ഓഫിസിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നാസറിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതിനിധിയായി നിശ്ചയിച്ചു.
ഇത്തവണ തീര്‍ഥാടകര്‍ക്ക് കൊണ്ടുപോകാനുള്ള ബാഗേജ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കും. മൂന്ന് തരം സ്യൂട്ട്കേസാണ് നല്‍കുക. 25, 20, 10 കിലോ ബാഗേജുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റൊരുതരം ബാഗേജും കൊണ്ടുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.
ഇത്തവണത്തെ ഹജ്ജിനുള്ള വിവിധ ഘട്ടങ്ങളുടെ സമയക്രമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗീകരിച്ചു. മേയ് രണ്ടാം വാരമാണ് തീര്‍ഥാടകരുടെ നറുക്കെടുപ്പ്. നാലാം തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഇവരുടെ എണ്ണം അധികരിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടും ഒന്നാംഗഡുവായ 31,000 രൂപ അടച്ചതിന്റെ രശീതിയും ജൂണ്‍ 15നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. ഹാജിമാര്‍ക്കുള്ള പരിശീലനം മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തും. ജൂണ്‍ 30നകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തവരുടെ അവസരം നഷ്ടപ്പെടും. പകരം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കും.
തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ ആഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 27നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം. അവസാന വിമാനം ഒക്ടോബര്‍ 30നാണ്. നവംബര്‍ നാലിനാണ് അറഫാദിനം. രണ്ടാമത്തെ തവണ തെരഞ്ഞെടുക്കപ്പെടാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. ബദല്‍ ഹജ്ജിനും അവസരം നല്‍കില്ല. രണ്ട് വയസ്സുവരെയുള്ളവരെ തീര്‍ഥാടകര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Courtesy:Madhyamam
PRAVASI VOTE
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അപേക്ഷകള്‍
സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കമീഷന്
സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കമീഷന്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നയതന്ത്ര കാര്യാലയങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്. ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച വിവിധ ഇന്ത്യന്‍ എംബസികളില്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച ഫോം നമ്പര്‍ 'ആറ്^എ' ആണ് അപേക്ഷകര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതോടൊപ്പം സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും ഇന്ത്യന്‍ മിഷനുകളുടെ അറ്റസ്റ്റേഷന് ആവശ്യമില്ലെന്നും വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അപേക്ഷകള്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്ക്കുമിടയില് കടുത്ത ആശയക്കുഴപ്പത്തിന് കാരണമാക്കിയിരുന്നു. എംബസികള്‍ സാക്ഷ്യപ്പെടുത്താത്തവ പരിഗണിക്കാനാവില്ലെന്നും അത്തരം അപേക്ഷകള്‍ മാറ്റിവെക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോയും അറിയിച്ചിരുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ചില താലൂക്ക് ഓഫിസുകള്‍ നിരസിക്കുകയും ചെയ്തു. യു.എ.ഇയിലെ യു.ഡി.എഫ് അനൂകൂല സംഘടനാ പ്രവര്‍ത്തകരുടെ ഏതാനും അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ കൊണ്ടുപോയെങ്കിലും മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫിസില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
60 ദിര്‍ഹം (ഏകദേശം 740 രൂപ) മുടക്കി അപേക്ഷ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതു കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ചയിലേറെയായിട്ടും ഒമാന്‍, സൌദി തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ ഒരു അപേക്ഷകന് പോലും പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്താന്‍ എത്തിയിരുന്നില്ല.
നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 26 വരെയാണ് രജിസ്ട്രേഷന് അവസരം. പരിശോധനക്കും മറ്റും ഏഴ് ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 19നെങ്കിലും നാട്ടില്‍ ലഭിക്കുംവിധം അപേക്ഷകള്‍ അയക്കണം.
അപേക്ഷകള്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്ക്കുമിടയില് കടുത്ത ആശയക്കുഴപ്പത്തിന് കാരണമാക്കിയിരുന്നു. എംബസികള്‍ സാക്ഷ്യപ്പെടുത്താത്തവ പരിഗണിക്കാനാവില്ലെന്നും അത്തരം അപേക്ഷകള്‍ മാറ്റിവെക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോയും അറിയിച്ചിരുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ചില താലൂക്ക് ഓഫിസുകള്‍ നിരസിക്കുകയും ചെയ്തു. യു.എ.ഇയിലെ യു.ഡി.എഫ് അനൂകൂല സംഘടനാ പ്രവര്‍ത്തകരുടെ ഏതാനും അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ കൊണ്ടുപോയെങ്കിലും മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫിസില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
60 ദിര്‍ഹം (ഏകദേശം 740 രൂപ) മുടക്കി അപേക്ഷ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതു കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ചയിലേറെയായിട്ടും ഒമാന്‍, സൌദി തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ ഒരു അപേക്ഷകന് പോലും പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്താന്‍ എത്തിയിരുന്നില്ല.
നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 26 വരെയാണ് രജിസ്ട്രേഷന് അവസരം. പരിശോധനക്കും മറ്റും ഏഴ് ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 19നെങ്കിലും നാട്ടില്‍ ലഭിക്കുംവിധം അപേക്ഷകള്‍ അയക്കണം.
Courtesy:Madhyamam
Thursday, March 10, 2011
SOLIDARITY_NKDF 2011
'പുതിയ കേരളം വികസനഫോറം'
വെള്ളിയാഴ്ച തുടങ്ങും
വെള്ളിയാഴ്ച തുടങ്ങും
കേരള വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'പുതിയ കേരളം വികസനഫോറം' ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ 9.30 ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന് അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം.സുധീരന്, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്, ഒ. അബ്ദുറഹ്മാന്, ജോണി ലൂക്കോസ്, എം.വി. നികേഷ് കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ഗായകന് വി.ടി. മുരളി 'ഭാവഗീതം' സംഗീത പരിപാടി അവതരിപ്പിക്കും.
ശനിയാഴ്ച നടക്കുന്ന 'പുതിയ കേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്ത്തികേയന്, കെ.ആര്. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളം ലിറ്റില്‍ തിയറ്റേഴ്സിന്റെ ലഘുനാടകങ്ങള്‍ അരങ്ങേറും.
അന്താരാഷ്ട്ര സ്റ്റേഡിയം നഗരിയില്‍ ഒരുക്കിയ 'അകക്കണ്ണ്' പ്രദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കേരളത്തിലെ നൂറിലധികം സമരമേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനപക്ഷ വികസന സമ്മേളനത്തോടെ ഫോറം സമാപിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന് പ്രശാന്ത് ഭൂഷണ് ഉദ്ഘാടനം ചെയ്യും. മെയിന്‍ സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്. നീലകണ്ഠന്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ജനകീയ സമര പോരാളികളെ ആദരിക്കും. വികസന ഫോറത്തിന്റെ മൂന്ന് ദിനങ്ങളിലും പ്രതിനിധികളായി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ടൌണ്‍ ഹാളില്‍ താല്‍ക്കാലിക രജിസ്ട്രേഷന് സൌകര്യം ഉണ്ടായിരിക്കും.
മൂന്ന് ദിവസങ്ങളിലായി ഊര്‍ജം, മാനവിക വികസനം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം, കേരള വികസനം^ ഒരു സാമൂഹിക സാംസ്കാരിക വിശകലനം, മലബാര്‍ പിന്നാക്കാവസ്ഥ, ആരോഗ്യം, പ്രവാസവും കേരള വികസനവും, സംവരണം, മാലിന്യസംസ്കരണം, ഭൂമി, ധനകാര്യം, കാര്‍ഷികവികസനം, ജനകീയ സമരങ്ങളും കേരള വികസനവും തുടങ്ങി 15 സെഷനുകളില്‍ നൂറ്റമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്, ടി.ടി. ശ്രീകുമാര്‍, കെ.എന്‍. ഹരിലാല്‍, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭന്, ഡോ. എം. ഉസ്മാന്, ടി.പി.എം. ഇബ്രാഹിംഖാന്‍, വി.എസ്. വിജയന്, ഡോ. യാസീന്‍ അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. വി.പി. ഗംഗാധരന്, കെ. അരവിന്ദാക്ഷന്, ജോര്‍ജ് മത്തായി തരകന്, കെ.കെ. ബാബുരാജ്, എം.ആര്. സുധേഷ്, ഡോ. അഹമ്മദ് ബാവപ്പ, വി.കെ. ഹംസ അബ്ബാസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, വികസന ഫോറം കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
Courtesy:Madhyamam
11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്, ഒ. അബ്ദുറഹ്മാന്, ജോണി ലൂക്കോസ്, എം.വി. നികേഷ് കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ഗായകന് വി.ടി. മുരളി 'ഭാവഗീതം' സംഗീത പരിപാടി അവതരിപ്പിക്കും.
ശനിയാഴ്ച നടക്കുന്ന 'പുതിയ കേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്ത്തികേയന്, കെ.ആര്. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളം ലിറ്റില്‍ തിയറ്റേഴ്സിന്റെ ലഘുനാടകങ്ങള്‍ അരങ്ങേറും.
അന്താരാഷ്ട്ര സ്റ്റേഡിയം നഗരിയില്‍ ഒരുക്കിയ 'അകക്കണ്ണ്' പ്രദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കേരളത്തിലെ നൂറിലധികം സമരമേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനപക്ഷ വികസന സമ്മേളനത്തോടെ ഫോറം സമാപിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന് പ്രശാന്ത് ഭൂഷണ് ഉദ്ഘാടനം ചെയ്യും. മെയിന്‍ സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്. നീലകണ്ഠന്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ജനകീയ സമര പോരാളികളെ ആദരിക്കും. വികസന ഫോറത്തിന്റെ മൂന്ന് ദിനങ്ങളിലും പ്രതിനിധികളായി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ടൌണ്‍ ഹാളില്‍ താല്‍ക്കാലിക രജിസ്ട്രേഷന് സൌകര്യം ഉണ്ടായിരിക്കും.
മൂന്ന് ദിവസങ്ങളിലായി ഊര്‍ജം, മാനവിക വികസനം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം, കേരള വികസനം^ ഒരു സാമൂഹിക സാംസ്കാരിക വിശകലനം, മലബാര്‍ പിന്നാക്കാവസ്ഥ, ആരോഗ്യം, പ്രവാസവും കേരള വികസനവും, സംവരണം, മാലിന്യസംസ്കരണം, ഭൂമി, ധനകാര്യം, കാര്‍ഷികവികസനം, ജനകീയ സമരങ്ങളും കേരള വികസനവും തുടങ്ങി 15 സെഷനുകളില്‍ നൂറ്റമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്, ടി.ടി. ശ്രീകുമാര്‍, കെ.എന്‍. ഹരിലാല്‍, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭന്, ഡോ. എം. ഉസ്മാന്, ടി.പി.എം. ഇബ്രാഹിംഖാന്‍, വി.എസ്. വിജയന്, ഡോ. യാസീന്‍ അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. വി.പി. ഗംഗാധരന്, കെ. അരവിന്ദാക്ഷന്, ജോര്‍ജ് മത്തായി തരകന്, കെ.കെ. ബാബുരാജ്, എം.ആര്. സുധേഷ്, ഡോ. അഹമ്മദ് ബാവപ്പ, വി.കെ. ഹംസ അബ്ബാസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, വികസന ഫോറം കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
Courtesy:Madhyamam
JIH WOMEN KANNUR
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം
മുഖാമുഖം സംഘടിപ്പിച്ചു
മുഖാമുഖം സംഘടിപ്പിച്ചു
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ ഘടകം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ്: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ ഘടകം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. 'സ്ത്രീസുരക്ഷാ നിയമം നോക്കുകുത്തിയോ' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സിസ്റ്റര്‍ ബെറ്റി ജോര്‍ജ്, പ്രഫ. ശാന്തകുമാരി, യശോദ ടീച്ചര്‍, ഡോ. മുനീറ, ഡോ. സുഹൈല, തങ്കം നായര്‍, പ്രസന്ന, സാവിത്രി, ബെറ്റി ജോസ്, ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.
മൂല്യബോധമുള്ള മാതാപിതാക്കളിലൂടെയേ ആര്‍ജവവും പ്രതികരണശേഷിയുമുള്ള സന്തതികളുണ്ടാവൂ എന്ന് സംവാദം അഭിപ്രായപ്പെട്ടു. കുറ്റങ്ങളുടെ തോതനുസരിച്ച് കടുത്ത ശിക്ഷ നല്കുന്ന നിയമം നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പി.ടി.പി. സാജിദ വിഷയമവതരിപ്പിച്ചു.
Courtesy:Madhyamam
തളിപ്പറമ്പ്: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ ഘടകം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. 'സ്ത്രീസുരക്ഷാ നിയമം നോക്കുകുത്തിയോ' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സിസ്റ്റര്‍ ബെറ്റി ജോര്‍ജ്, പ്രഫ. ശാന്തകുമാരി, യശോദ ടീച്ചര്‍, ഡോ. മുനീറ, ഡോ. സുഹൈല, തങ്കം നായര്‍, പ്രസന്ന, സാവിത്രി, ബെറ്റി ജോസ്, ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.
മൂല്യബോധമുള്ള മാതാപിതാക്കളിലൂടെയേ ആര്‍ജവവും പ്രതികരണശേഷിയുമുള്ള സന്തതികളുണ്ടാവൂ എന്ന് സംവാദം അഭിപ്രായപ്പെട്ടു. കുറ്റങ്ങളുടെ തോതനുസരിച്ച് കടുത്ത ശിക്ഷ നല്കുന്ന നിയമം നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പി.ടി.പി. സാജിദ വിഷയമവതരിപ്പിച്ചു.
Courtesy:Madhyamam
Subscribe to:
Posts (Atom)

s







