ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 2, 2013

VSHVAROOPAM


ARAMAM MONTHLY


ജുമുഅ ആരംഭിച്ചു

ജുമുഅ ആരംഭിച്ചു
തഴെ ചൊവ്വ: ഐഡിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്‍െറ കീഴില്‍ തങ്കേക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുദ്ദഅവയില്‍ ജുമുഅ നമസ്കാരം ആരംഭിച്ചു. നമസ്കാരത്തിന് ടി.കെ. മുഹമ്മദലി നേതൃത്വം നല്‍കി.

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ് പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ്
പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി
 കോഴിക്കോട്: രാഷ്ട്രീയ പ്രശ്നങ്ങളെ നിരന്തരം വര്‍ഗീയവത്കരിക്കുന്ന എന്‍.എസ്.എസ് നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നായര്‍ സമുദായത്തിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്ന് എന്‍.എസ്.എസിന് അഭിപ്രായമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് രംഗത്തുവരുകയാണ് വേണ്ടത്. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അതിന്‍െറ മാതൃകകളാണ്.
രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് അദ്ദേഹം തന്നെ പാര്‍ട്ടിയില്‍ തുറന്നു പറയുകയാണ് വേണ്ടത്. പകരം എന്‍.എസ്.എസിനെക്കൊണ്ട് വര്‍ഗീയതയുടെയും ജാതിമാടമ്പിത്തത്തിന്‍െറയും ചുടുചോറ് മാന്തിക്കുകയല്ല. എന്‍.എസ്.എസിലൂടെ മിക്കവാറും സംസാരിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ്. അതുകൊണ്ടാണ് സമുദായ സംഘടനകള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ അധികാരമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പറേയണ്ടി വരുന്നത്. രാഷ്ട്രീയ തിരശ്ശീലക്കപ്പുറം എന്‍.എസ്.എസും കോണ്‍ഗ്രസും നടത്തുന്ന ഈ കളി സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നും നൗഷാദ് പറഞ്ഞു.
മലബാറിലെ എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. അതിനുപകരം എ.ഐ.പി സ്കൂളുകളുടെ അംഗീകാരത്തിന്‍െറ വിഷയം വരുമ്പോള്‍ അതിനെ തടയാന്‍ വേണ്ടി മാത്രം എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിലെ കോഴയെ കുറിച്ച് പറയുന്നത് അന്യായമാണ്. എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ 11 സ്പെഷല്‍ സ്കൂളുകള്‍ക്ക് ഈ സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയിട്ടുണ്ട്. ആ സ്കൂളുകളുടെ സമുദായം ആരും അന്വേഷിച്ചിട്ടില്ല. കോഴ പ്രശ്നവും അന്ന് ഉയര്‍ന്നില്ല. പിന്നാക്ക ഭൂഭാഗത്തിന്‍െറ വികസനത്തിനനുവദിക്കപ്പെട്ട വിദ്യാലയങ്ങളുടെ വിഷയം സമുദായവത്കരിക്കാനുള്ള എന്‍.എസ്.എസിന്‍െറയും കോണ്‍ഗ്രസിന്‍െറയും ശ്രമം അപലപനീയമാണ്. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജി.ഐ.ഒ സായാഹ്ന സദസ്സ്

ജി.ഐ.ഒ സായാഹ്ന സദസ്സ്
കണ്ണൂര്‍: ‘പ്രവാചകന്‍ -സ്ത്രീ വിമോചകന്‍’ എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്നിന് സായാഹ്ന സദസ്സ് നടത്തും. ജമാഅത്തെ ഇസ്ലാമി വനിത സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും. 

ഭവന ഫണ്ടിലേക്ക് കുട്ടികളുടെ കാരുണ്യ ഹസ്തം

 
 ഭവന ഫണ്ടിലേക്ക്
കുട്ടികളുടെ കാരുണ്യ ഹസ്തം
പാപ്പിനിശ്ശേരി: മലര്‍വാടി ബാലസംഘം സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ധന കുട്ടികള്‍ക്കുള്ള ഭവന പദ്ധതിയിലേക്ക് കുരുന്നുകളുടെ കാരുണ്യഹസ്തം. പാപ്പിനിശ്ശേരി അല്‍മദ്റസ്സത്തുല്‍ ഇസ്ലാമിയ്യ വിദ്യാര്‍ഥികള്‍ ഇരുപതിനായിരം രൂപ പിരിച്ചുനല്‍കി. മദ്റസാ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.കെ.മുഹമ്മദ് ഫൈസലിന് വിദ്യാര്‍ഥി പ്രതിനിധി ജാവേദ്അക്തര്‍  തുക കൈമാറി. ഏറ്റവും കുടുതല്‍ തുക പിരിച്ചെടുത്തവര്‍ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ജാവേദ്അക്തര്‍,ത്വല്‍ഹഗഫൂര്‍, സുമയ്യആസാദ്എന്നിവര്‍  നേടി. ചടങ്ങില്‍ മുഹമ്മദ്ഫഹീം ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Thursday, January 31, 2013

MANAGER



JUMA


MALARVADY


പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി

 പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍
തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി 
തിരുവനന്തപുരം: അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നിവയെ തകര്‍ത്ത് ഈ മേഖലകള്‍ സമ്പൂര്‍ണമായി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തിയിട്ടില്ല. മന്ത്രിസഭാ തീരുമാനം കബളിപ്പിക്കലാണ്. ഡീസല്‍ സബ്സിഡി പുന$സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി വഴിയുണ്ടായിട്ടും കത്തെഴുതി കാത്തിരിക്കയാണ്.
മന്ത്രിസ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സമ്മര്‍ദം പയറ്റുന്ന യു.ഡി.എഫിലെ ഘടകകക്ഷികള്‍  ജനങ്ങളുടെ പൊതുആവശ്യത്തിന് അതുപയോഗിക്കുന്നില്ല. ലീഗിനും കേരള കോണ്‍ഗ്രസിനും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അവരുടെ ശക്തി ഉപയോഗിക്കണം. കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഡീസല്‍ വിലവര്‍ധനയുടെ സാഹചര്യം അവസരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടാണ് സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അനുവദിക്കാത്തത്.
വൈദ്യുതി വിതരണത്തെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വായ്പാ പുന$സംഘടനാ പാക്കേജില്‍ കേരളം ഒപ്പിട്ടത് ലാഘവത്തോടെയാണ്. മുഖ്യമന്ത്രി അറിയാതെ വൈദ്യുതി മന്ത്രി കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ല. ഇത് നാടകമാണ്. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പിച്ച ദല്‍ഹിയില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നു. 
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കേരളത്തില്‍ ജലവിതരണരംഗം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കം കേരളത്തിലേക്ക് വരുന്ന സ്വകാര്യ-വിദേശ കമ്പനികള്‍ക്കു വേണ്ടിയാണ്. ഇത്രയും രൂക്ഷ പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോയിട്ടും ഇടതുപക്ഷം നിഷ്ക്രിയമാണെന്നും ജനവിരുദ്ധ നയത്തിനുള്ള പരോക്ഷ പിന്തുണയാണിതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരീപ്പുഴ, സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, January 30, 2013

MEDIAONE TV

 
 
 
 
 

MEDIAONE TV


വിശ്വരൂപം: ഓപണ്‍ഫോറം ഫെബ്രുവരി മൂന്നിന്

 വിശ്വരൂപം: ഓപണ്‍ഫോറം
 ഫെബ്രുവരി മൂന്നിന്
കണ്ണൂര്‍: ‘വിശ്വരൂപം ആവിഷ്കാരത്തോട് സംവദിക്കുന്നു’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി ഓപണ്‍ഫോറം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ കൗസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി സെന്‍ററില്‍ നടക്കുന്ന സംവാദത്തില്‍ ടി.പി. മുഹമ്മദ് ശമീം, സംവിധായകന്‍ ഷെറി, അഷ്റഫ് ആഡൂര്, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

WANTED


Tuesday, January 29, 2013

MEDIAONE TV


EASY ENTRANCE






MEDIAONE


SOLIDARITY 10 YEARS


MEDIAONE


MEDIAONE


വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത് സംവാദം -സോളിഡാരിറ്റി

 വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത്
സംവാദം -സോളിഡാരിറ്റി
കോഴിക്കോട്: വിശ്വരൂപം സിനിമയെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വിവാദം സിനിമാ നിര്‍മാതാക്കള്‍ തന്നെ സൃഷ്ടിച്ചതാവാമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ചില സംഘടനകള്‍ ഈ കുഴിയില്‍ ചെന്നുചാടുകയാണുണ്ടായത്. സിനിമയുടെ കാര്യത്തില്‍ സമരത്തിന് പകരം സംവാദമാണ് ഉയര്‍ന്നുവരേണ്ടത്. സാമ്രാജ്യത്വാനുകൂലവും അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധവുമായ സിനിമകള്‍ ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ അനുഭവമല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്കാരിക വിമര്‍ശനങ്ങളെ ജനകീയമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. അതേസമയം, വിശ്വരൂപത്തിന്‍െറ രാഷ്ട്രീയപക്ഷത്തുനില്‍ക്കാനുള്ള ഇടതുപക്ഷ ശ്രമം അപകടകരമാണ്. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്താനുള്ള സന്ദര്‍ഭമായാണ് അവര്‍ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കേവലം മതപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചില സംഘടനകള്‍ ചെയ്യുന്ന അബദ്ധം -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

പ്രഭാഷണം നടത്തി

 പ്രഭാഷണം നടത്തി
ചക്കരക്കല്ല്: നബിദിന ചിന്തകള്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.

ഫെയര്‍സ്റ്റേജ് ഹിയറിങ് മാറ്റിവെക്കണം -സോളിഡാരിറ്റി

ഫെയര്‍സ്റ്റേജ് ഹിയറിങ്
മാറ്റിവെക്കണം  -സോളിഡാരിറ്റി
കോഴിക്കോട്: ഫെയര്‍സ്റ്റേജ് അപാകത സംബന്ധിച്ച പരാതി സ്വീകരിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി ജനുവരി 29 ന് എറണാകുളത്ത് തീരുമാനിച്ച ഹിയറിങ് മാറ്റിവെക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു. മുഴുവന്‍ ജില്ലകളിലെയും ഫെയര്‍സ്റ്റേജ് അപാകത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കാതെ ധിറുതി പിടിച്ചുള്ള രഹസ്യ ഹിയറിങ് ഫെയര്‍സ്റ്റേജ് അപാകത ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മൂന്ന് മേഖലകളിലായി സമയം നല്‍കി ഹിയറിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

OBIT_ബീവി

 ബീവി
കാഞ്ഞിരോട്: സോഡവളപ്പില്‍ കൈപ്രത്ത് ഈന്തുങ്കാട്ടില്‍ സി.കെ. ബീവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പക്കര്‍.
മക്കള്‍: മൊയ്തീന്‍, കുഞ്ഞാമിന, ഖദീജ, കുഞ്ഞിമുഹമ്മദ് (സൗദി), ആയിഷ, അബൂബക്കര്‍ (കുവൈത്ത്), അബ്ദുല്ല, പരേതയായ മറിയം. 
മരുമക്കള്‍: ആയിഷ, മുഹമ്മദ്, മായന്‍, നസീമ, ഷാഹിദ, താഹിറ, പരേതരായ അബൂബക്കര്‍, മൂസ. സഹോദരങ്ങള്‍: ആസ്യ, പരേതരായ മൊയ്തു, കലന്തന്‍ മാസ്റ്റര്‍, അഹമ്മദ്, അബ്ദുല്ല.
26.01.2013

"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി

"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി
കാഞ്ഞിരോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഡിസ്ട്രിക്റ്റ് വുഡ് ആന്‍ഡ് അലൂമിനിയം സൊസൈറ്റിയുടെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗം 23-12-2012 ന് സൊസൈറ്റി ബില്‍ഡിങ്ങില്‍ വെച്ച് ചേര്‍ന്നു.പ്രസിഡണ്ട് എം.കെ.ഹസീം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സി.കാമാലുദ്ദീന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അംഗീകരിച്ചു.എ.നസീര്‍,ടി.വിപി.അസ്ലം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താം വാര്‍ ഷികത്തോടനുബന്ധിച്ചു വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പുതിയ കമ്മറ്റിക്ക് അധികാരം നല്‍കി.
പുതിയ 11 എക്സിക്യുട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്:സി.കെ.സി.മുഹമ്മദ്‌,വൈ.പ്രസി:എം.സി.കമാലുദ്ദീന്‍,ജന.സെക്ര:കെ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍,ജോ.സെക്ര:ടി.വി.പി.അസ്ലം മാസ്റ്റര്‍,ഖജാന്‍ജി:പി.സി.അഹമ്മദ്.മെമ്പര്‍മാരായി എ.നസീര്‍,എം.കെ.ഹസീം,ടി.അഹമ്മദ്,താജുദ്ദീന്‍.ബി,മഹറൂഫ്.എം,മജീദ്‌.കെ,എന്നിവരെ തെരഞ്ഞെടുത്തു.എ.നസീര്‍ നന്ദി പറഞ്ഞു."

Monday, January 28, 2013

MEDIAONE

 

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം:
ഖുര്‍ആന്‍ എല്ലാ സമൂഹങ്ങള്‍ക്കും
മാതൃക -സയ്യിദ് ജലാലുദ്ദീന്‍ ഉമരി
 കല്‍പറ്റ: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലെ മുഴുവന്‍ സമൂഹങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാന ചടങ്ങും വയനാട് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനു മുമ്പില്‍ പലതരം മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനാണ്. ഖുര്‍ആന്‍െറ ഏതെങ്കിലും ഭാഗം മാത്രം ജീവിതത്തില്‍ പകര്‍ത്തുകയല്ല, സമസ്ത മേഖലകളിലും മാര്‍ഗദര്‍ശമായി സ്വീകരിക്കണം.
ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഏറ്റവും ഉത്തമരെന്ന് പ്രവാചക സന്ദേശമുണ്ട്. ആരാധന, കുടുംബബന്ധം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ഖുര്‍ആന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഏറ്റവും വലിയ വിപ്ളവത്തിന് കെല്‍പുള്ള ഗ്രന്ഥമാണിത് -ജലാലുദ്ദീന്‍ ഉമരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സന്മാര്‍ഗത്തെ പിന്തുടരാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഖുര്‍ആന്‍ എല്ലാ മൂല്യങ്ങളും മനുഷ്യ സമൂഹത്തിന് കാണിച്ചു തരുന്നുണ്ടെന്ന് ആരിഫലി പറഞ്ഞു.നാഗരികതയും ആധുനികതയും ശാസ്ത്ര, സാങ്കേതിക രംഗവും എത്ര വളര്‍ന്നാലും അതിന്‍െറയെല്ലാം അടിസ്ഥാനമായി ധാര്‍മിക മൂല്യങ്ങളുണ്ടാകുമ്പോള്‍ മാത്രമേ അതുകൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമുള്ളൂ. ഇത്തരം അടിസ്ഥാന മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.പാശ്ചാത്യമൂല്യങ്ങളില്‍നിന്നാണ് ബലാത്സംഗം പോലുള്ള തിന്മകള്‍ വളര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സ്റ്റഡി സെന്‍റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഖുര്‍ആനിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയും അതിനുള്ള പാഠ്യപദ്ധതി ക്രമീകരിക്കുകയുമാണ് ആവശ്യം -അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ അമീറിന്‍െറ പ്രസംഗം ജമാല്‍ ആലുവ പരിഭാഷപ്പെടുത്തി. മലിക് ശഹ്ബാസ് ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, വി.കെ. അലി, റഹ്മാബി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ കെ.പി. അബ്ദുഖാദിര്‍ സ്വാഗതം പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ബഷീര്‍ സ്വാഗതം പറഞ്ഞു.
അല്‍ ജാമിഅ ശാന്തപുരം ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, സ്വാഗതസംഘം രക്ഷാധികാരി പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈ. പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ കെ. മുസ്തഫ നന്ദി പറഞ്ഞു.  

MADHYAMAM


ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം

 ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
 ചൊക്ളി: ആരോഗ്യകരമായ സംസ്കാരമുണ്ടാക്കാന്‍ കുറ്റമറ്റ നിയമസംഹിത കൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഇതിനു കെല്‍പ്പുള്ള ഭരണമാവശ്യമാണ്.
ഇസ്ലാംവിരുദ്ധ ഗൂഢാലോചനയില്‍ പെട്ടുപോവാതിരിക്കാനാണ് ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചൊക്ളി വി.പി ഓറിയന്‍റല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുഹാദ് സക്കരിയ, കരാട്ടെ തൈക്കോണ്ടോ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് ഫഹദ്, യുവ കര്‍ഷക അവാര്‍ഡ് നേടിയ ആര്‍. റഷീദ് പെരിങ്ങാടി എന്നിവര്‍ക്ക് സംസ്ഥാന ശൂറാംഗം പി.പി. അബ്ദുറഹ്മാന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.സി. മുനീര്‍, കാദര്‍ മാസ്റ്റര്‍, ഹസീന വാഹിബ, പി.പി. അബ്ദു, ഷഹീമ, പി.സി. ഹാഷിം, എ. ഇബ്രാഹിം, പ്രഫ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും സി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചൊക്ളി ഏരിയയുടെ വെബ്സൈറ്റ് പ്രകാശനവും നടന്നു.

മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍

 മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
ഇരിക്കൂര്‍: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാതല വിജ്ഞാനോത്സവം നടത്തി. യു.പി വിഭാഗത്തില്‍ എ.പി. ജദീര്‍ മെഹബൂബ് (ഹൊറൈസന്‍സ് സ്കൂള്‍, കൊളപ്പ) ഒന്നാം സ്ഥാനവും അശ്വിന്‍ ദിവാകരന്‍ (ദേശമിത്രം യു.പി, ചേടിച്ചേരി) രണ്ടാം സ്ഥാനവും അഭിജിത്ത് രമേശ് (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ എല്‍ബിന്‍ സുനില്‍ (എസ്.എന്‍.എ.യു.പി.എസ്, പടിയൂര്‍), എന്‍.വി. മുസ്ലിഹ് (ഹൊറൈസന്‍സ്, കൊളപ്പ), കെ.ആര്‍. അരുണ്‍ (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനം മലര്‍വാടി മേഖല കോഓഡിനേറ്റര്‍ കെ.എ. സൈനുദ്ദീനും ആയിപ്പുഴ മേഖല കോഓഡിനേറ്റര്‍ എന്‍.എം. ബഷീറും നിര്‍വഹിച്ചു. യൂനുസ് സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍. റഷീദ് സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.
ഇരിട്ടി: മലര്‍വാടി വിജ്ഞാനോത്സവം ഉപജില്ലാതല മത്സരം മട്ടന്നൂര്‍ ഗവ. യു.പി സ്കൂളില്‍ നടന്നു. എല്‍.പി വിഭാഗത്തില്‍ ഗൗതം അജയകുമാര്‍ (ശ്രീശങ്കരപീഠം മട്ടന്നൂര്‍), ശ്രീലക്ഷ്മി (തെരൂര്‍ ഗവ. യു.പി സ്കൂള്‍), കെ. അതുല്‍ (ഉളിയില്‍ സെന്‍ട്രല്‍ എല്‍.പി സ്കൂള്‍), യു.പി വിഭാഗത്തില്‍ കീര്‍ത്തന, അമൃത (ഉളിയില്‍ ഗവ. യു.പി സ്കൂള്‍), ഹാദി ഹാശിര്‍ (മൗണ്ട് ഫ്ളവര്‍ ഉളിയില്‍) എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ സി. അലി സമ്മാനവിതരണം നടത്തി. എന്‍.എന്‍. ജലീല്‍, സി.കെ. സര്‍ഫറാസ്, ഷെഫീഖ്, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.