ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 11, 2011

S.I.O. Kannur

കെ. മഹ്റൂഫ് എസ്.ഐ.ഒ ജില്ലാ
പ്രസിഡന്റ്, എ. റാഷിദ് സെക്രട്ടറി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി കെ. മഹ്റൂഫിനെയും സെക്രട്ടറിയായി എ. റാഷിദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റിവിന്‍ജാസ് (ക്യാമ്പസ് സെക്ര.), മുഹമ്മദ് ഫൈസല്‍, യൂനുസ് സലീം (ജോ. സെക്ര.), സമിതിയംഗങ്ങളായി ഫലാഹ്, വി.സി. ഫഹദ് (ചൊക്ലി), ജവാദ്, ശംസീര്‍ (തലശേãരി), അബ്ദുല്‍ റഊഫ് (ഇരിട്ടി), സഫീര്‍ കലാം (കാഞ്ഞിരോട്), നഈം (കണ്ണൂര്‍), എം.വി. ഹുദൈഫ് (വളപട്ടണം), പി.എം. അബ്ദുല്ല (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഹാരിസ് കോഴിക്കോട് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് എം.ബി.എം ഫൈസല്‍, യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു.

JIH MATTANNUR

Sunday, January 9, 2011

Jamaat E Islami Munderi

കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സി.കെ. മുനവ്വിര്‍ സംസാരിക്കുന്നു
കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ പി.സി. മുനീര്‍ സംസാരിക്കുന്നു


ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി മുണ്ടേരി ഹല്‍ഖയുടെ നേതൃത്വത്തില്‍ കാനച്ചേരി ചാപ്പയില്‍ പൊതുയോഗം നടന്നു. പി.സി. മുനീര്‍, സി.കെ. മുനവ്വിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹല്‍ഖാ നാസിം പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ഖാലിദ് സ്വാഗതവും കെ. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
02-01-2011

Haroon Sahib

നന്‍മയുടെ പാസ്സ് വേഡ്
വീണുകിട്ടിയ അനുഗ്രഹമാണ് തനിക്ക് സേവന ജീവിതമെന്ന് ഹാറൂന്‍ വിശ്വസിക്കുന്നു. അതിന് നന്ദിപറയുന്നത് മടിത്തട്ടില്‍ എപ്പോഴും കൂട്ടിനുള്ള ലാപ്ടോപ്പിനോടാണ്. പിന്നെ സര്‍വശക്തനോടും.
സ്വന്തം വേദനകള്‍ക്ക് അവധി നല്‍കിയ ഹാറൂണ്‍ കിടക്കയില്‍ തലയിണകള്‍ക്കുമേല്‍ ചാരിക്കിടന്ന് നെഞ്ചിനു മുകളിലായി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡിന്റെ സഹായത്തോടെ ലാപ്ടോപ്പിലൂടെ വേദനിക്കുന്ന സഹജീവികളുടെ കഥകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നവരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. സമാന മനസ്കരെ കണ്ടെത്തി സഹായ യത്നങ്ങള്‍ നടത്തുന്നു. ഇതൊരു ജീവിത ദൌത്യമാണ് ഇദ്ദേഹത്തിന്.
നല്ലെട്ട് തകര്‍ന്ന് നാലുവര്‍ഷത്തോളമായി കിടപ്പിലാണ് കണ്ണൂര്‍ താണ കൊടപ്പറമ്പ് 'സഹറി'ലെ പി. ഹാറൂന്‍. പരസഹായം കൂടാതെ ചരിഞ്ഞുകിടക്കാന്‍ പോലും കഴിയില്ല. വീല്‍ചെയറിന്റെ തുണയോടെ മാത്രം സഞ്ചാരം.
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും അപാര സാധ്യതകളെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ച് വിജയം വരിച്ചതിന്റെ ആഹ്ലാദം ആ മുഖത്തു വായിച്ചെടുക്കാം.
www.haroonp.blogspot.com എന്ന ബ്ലോഗില്‍ പരതിയാല്‍ മനുഷ്യപ്പറ്റിന്റെ ഉറവ വറ്റാത്ത മനസ്സുകളുടെ സ്പര്‍ശം അറിയാം. വര്‍ഷങ്ങളായി വേദനയില്‍ ഉഴലുന്നവര്‍ അനുഭവിച്ചുതീര്‍ക്കുന്ന യാതനയുടെ ആഴം കാണാം.
ഒമാനിലെ സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു ഹാറൂന്‍. 2006 ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ വീടിന്റെ മട്ടുപ്പാവില്‍ വളരുന്ന മുന്തിരിവള്ളികളെ പരിചരിക്കാന്‍ കയറിയതായിരുന്നു. ടെറസില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ കാലൊന്ന് വഴുതിയതേ ഓര്‍മയുള്ളൂ. താഴെ വീണപ്പോള്‍തന്നെ നട്ടെല്ല് തകര്‍ന്നു. അരക്ക് താഴെ ശരീരത്തിന്റെ ചലനമറ്റു. മംഗലാപുരത്തും വെല്ലൂരിലും മറ്റും ചികിത്സാപരീക്ഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഫലം കിട്ടിയില്ല.
മനസ്സ് തളരാതിരിക്കാന്‍ വായനയാണ് സഹായിച്ചത്. ഒരു പാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പുസ്തകങ്ങള്‍ എത്തിക്കാന്‍ സുഹൃത്തുകളും സഹായിച്ചു.
ഒരു വര്‍ഷം മുമ്പാണ് മൂത്തമകന്‍ എന്‍ജിനീയറായ അര്‍ഷാദ് ലാപ്ടോപ് കൊണ്ടുവന്നുകൊടുത്തത്. മകന്റെ സഹായത്തോടെ തന്നെ ഇ.മെയില്‍ വിലാസവും ബ്ലോഗും ഉണ്ടാക്കി. 'ഒരു നുറുങ്ങ്' എന്ന പേരിലുള്ള ബ്ലോഗില്‍ നട്ടെല്ലിനു ശേഷിയില്ലാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന നിരവധിയാളുകളുടെ ജീവിതാവസ്ഥകള്‍ എഴുതി.
ജീവിക്കാന്‍ കൊതിയോടെ എന്ന തലക്കെട്ടില്‍ കോട്യം കിടങ്ങൂരില്‍ രാജേഷിന്റെ കഥയാണ് ആദ്യം ബ്ലോഗില്‍ എഴുതിയത്. ജന്മനാ ശരീരം തളര്‍ന്ന് അവശതയിലായിരുന്ന രാജേഷ് ആത്മഹത്യ ശ്രമം നടത്തിയ ദിവസമാണ് ഹാറൂന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുന്നത്. പാലിയേറ്റിവ് വളണ്ടിയര്‍ മുഖേന ലഭിച്ചതായിരുന്നു ഫോണ്‍നമ്പര്‍. രാജേഷിനെക്കുറിച്ച് ഹാറൂന്‍ ബ്ലോഗില്‍ എഴുതിയതിന് ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായി. വിദേശത്തുനിന്നുപോലും നിരവധിപേര്‍ രാജേഷിന്റെ അക്കൌണ്ടിലേക്ക് സഹായം അയച്ചുകൊടുത്തു. ജീവിതം പങ്കുവെക്കാന്‍ ഒരു കൂട്ടുകാരിയെത്തി. സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ ശരീഫിന്റെ സഹകരണവും ഉണ്ടായി.

കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ സുരേന്ദ്രനെക്കുറിച്ചാണ് ഹാറൂന്‍ ഒടുവില്‍ ബ്ലോഗിലെഴുതിയിട്ടുള്ളത്. സ്പൈനല്‍ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്‍ ബോള്‍പെന്‍ റീഫില്ലറുകള്‍ ഉപയോഗിച്ച് വരക്കുന്ന ചത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബ്ലോഗ് രചന നിരവധി സുമനസ്സുകളുടെ കണ്ണു തുറപ്പിച്ചു.
സൈബര്‍ കൂട്ടായ്മയിലൂടെ സൃഷ്ടിച്ചെടുത്ത സൌഹൃദ വ്യൂഹത്തിന്റെ സഹായത്തോടെ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ 40 പേര്‍ക്ക് പ്രതിമാസം ചെറിയൊരു തുക ജീവിത ചെലവിനായി എത്തിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ ന്യൂസ്ലന്‍ഡ്, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളൊക്കെ സഹായം എത്തിക്കുന്നുണ്ട്. ഈയിടെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒരാള്‍ ഹാറൂനിനെ അന്വേഷിച്ചെത്തി സഹായ സന്നദ്ധത അറിയിച്ചു.
നിരവധി അശരണരായ രോഗികള്‍ക്ക് വീട് നിര്‍മിക്കാനും സഹായമെത്തിച്ചു. കേരളത്തില്‍ എവിയെങ്കിലും നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവരുണ്ടെങ്കില്‍ ഹാറൂനിന് വിവരം ലഭിക്കും. ബ്ലോഗ് സൌഹൃദത്തിന്റെ ഫലമാണിത്. കഴിയാവുന്നത്രയാളുകളെ നേരിട്ട് കാറില്‍പോയി കണ്ട് വിവരം ശേഖരിക്കും. അല്ലാത്തതിന് സുഹൃത്തുക്കളെ ആശ്രയിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം നട്ടെല്ല് തകര്‍ന്ന് കഴിയുന്ന 200 പേരുണ്ടെന്നാണ് കണക്ക്. ഹാറൂനിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ കണക്കെടുപ്പില്‍ കിട്ടിയ വിവരമാണിത്. പക്ഷേ, ഇവര്‍ക്ക് സഹായ പദ്ധതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുകൊണ്ടോ ലക്ഷ്യത്തിലെത്തിയില്ല.
കോഴിക്കോട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നട്ടെല്ല് തകര്‍ന്ന് രോഗികളെത്തിയാല്‍ ഡോക്ടര്‍മാര്‍ പലരും ഹാറൂനിനെ വിളിക്കും. തകര്‍ന്ന നട്ടെല്ല് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും രോഗിക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ ഹാറൂനിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്കറിയാം. വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള സന്നദ്ധ സംഘടനകളുടെ ബോധവത്കരണ പരിപാടികളില്‍ ഹാറൂനിന്റെ ശബ്ദം ജീവിതം തകര്‍ന്നുവെന്ന് കരുതിയ പലര്‍ക്കും പ്രത്യാശ പകരുന്നു.
'വീഴ്ചയാണ് എന്നെ സേവന പാതയിലേക്ക് നയിച്ചത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും അനുഭവം നിമിത്തമായി. അതുകൊണ്ടാണ് 'വീണുകിട്ടിയ' അനുഗ്രഹമാണ് എന്റെ ജീവിതമെന്ന് പറയുന്നത്' ബോധവത്കരണ പരിപാടികളില്‍ ഹാറൂന്‍ ഇങ്ങനെയാണ് തന്റെ അവസ്ഥയെ വിശദീകരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്റെ സഹായം കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ് മന്ത്രിമാര്‍ക്കു മുന്നില്‍ പരാതികള്‍ ബോധ്യപ്പെടുത്തിയ ഹാറൂനിന്റെ അനുഭവം.
അതുകൊണ്ടാണ് സമാന്തരമായി ചെറിയ രീതിയിലുള്ള സഹായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയുമെന്നറിയില്ല. പ്രാദേശികമായ സഹകരണം ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കുറേ ചെയ്യാന്‍ കഴിയും. പക്ഷേ സ്വന്തം അയല്‍ക്കാരെക്കുറിച്ചു പോലും നമ്മളാരും ആന്വേഷിക്കാറില്ലല്ലോ! അദ്ദേഹം പരിതപിക്കുന്നു.
ഭാര്യ സറീനയും പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ്. ഏഴുമക്കളുണ്ട്. മൂത്തമകന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ വിദ്യാര്‍ഥികളാണ്.
ഹാറൂനിന്റെ ഇ.മെയില്‍ വിലാസം
haroonpulsarakath@gmail.com
ബ്ലോഗ്: www.haroonp.blogspot.com


Courtesy:Madhyamam Click_06-01-2011/വേണു കള്ളാര്‍/venu.kallar@gmail.com

Thursday, January 6, 2011

10000+ HITS www.kanhirode.co.cc

SDPI

കൊടിമരം നശിപ്പിച്ചു
കാഞ്ഞിരോട്: മായന്‍മുക്കില്‍ സ്ഥാപിച്ച എസ്.ഡി.പി.ഐ പതാക സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. പ്രതിഷേധസൂചകമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Wednesday, January 5, 2011

Abdul Salam Puravur

എ.എന്‍. പ്രദീപ്കുമാര്‍ സ്മാരക
കവിതാ പുരസ്കാരം അബ്ദുല്‍സലാമിന്
എ.എന്‍. പ്രദീപ്കുമാര്‍ സുഹൃദ്സംഘം ഏര്‍പ്പെടുത്തിയ പ്രഥമ കലാലയ കവിതാ പുരസ്കാരത്തിന് മദ്രാസ് യൂനിവേഴ്സിറ്റിയിലെ പി.ജി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥി അബ്ദുല്‍സലാം അര്‍ഹനായി. കമിഴ്ന്നു പെയ്യുന്ന കടല്‍ എന്ന കവിതയ്ക്കാണ് പത്തായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
ജനുവരി പത്തിന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ രണ്ടുതവണ കവിതയ്ക്ക് ഒന്നാം സമ്മാനം, ലോകമലയാളി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഗള്‍ഫ് വോയ്സ് പൂരസ്കാരം, മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്കാരം,എന്‍.എന്‍ കക്കാട് അവാര്‍ഡ്,ദലകൊച്ചുബാവ പുരസ്കാരം,കൈരളി അറ്റ്ലസ് കവിതാസമ്മാനം. വി ടി കുമാരന്‍ മാസ്റര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആദ്യസമാഹാരം തഥാ മള്‍ബറി ബുക്സ് പ്രസിദ്ധീകരിച്ചു.
എ പി ഫാത്തിമയുടെയും കുട്ട്യാലിപ്പുറത്ത് അബ്ദുല്‍റഹ്മാന്റെയും മകനായ അബ്ദുല്‍സലാം കണ്ണൂര്‍ കൂടാളിക്കടുത്ത് പുറവൂര്‍ സ്വദേശിയാണ്.
വിലാസം :
അബ്‌ദുല്‍സലാം
പി.ഒ ചെക്കിക്കുളം
കണ്ണൂര്‍:670592
ഫോണ്‍: 09381707538

GHSS Munderi

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പങ്കെടുത്ത വിദ്യാര്‍ഥികള്‍ അധ്യാപകരൊപ്പം.
ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു നേട്ടം
കാഞ്ഞിരോട്: ചെന്നൈ വേല്‍സ് യൂനിവേഴ്സിറ്റിയില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷോണിമ നെല്യാട്ട് അവതരിപ്പിച്ച ഗവേഷണ പ്രോജക്ട് എ പ്ലസ് ഗ്രേഡോടെ തെരഞ്ഞെടുക്കപ്പെട്ടു. 600ഓളം പ്രോജക്ട് അവതരിപ്പിച്ചതില്‍ ദേശീയതലത്തില്‍ 30 പ്രോജക്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഷോണിമയുടേതടക്കം മൂന്നു പ്രോജക്ടുകളാണുള്ളത്.
'കെട്ടിടവത്കരണവും ആധുനിക കൃഷിരീതിയും ജൈവവൈവിധ്യത്തിലും മണ്ണിലും വരുത്തുന്ന മാറ്റം' എന്നതായിരുന്നു പഠനവിഷയം. പ്രോജക്ടിലെ മറ്റൊരംഗമായ എന്‍. ശ്രേയ ചെന്നൈയിലെ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സയന്‍സ് കോണ്‍ഗ്രസിലും ഷോണിമ നെല്യാട്ട് പ്രോജക്ട് അവതരിപ്പിക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ പുണെയില്‍ നടക്കുന്ന പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
2003 മുതല്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും പ്രോജക്ട് അവതരിപ്പിച്ച് നിരവധി നേട്ടം കൈവരിച്ച വിദ്യാലയമാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. തുടര്‍ച്ചയായി രണ്ടുവര്‍ഷം സബ്ജില്ലാതലത്തില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ് ലഭിച്ചത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മികച്ച സയന്‍സ് ക്ലബ് മുണ്ടേരി സ്കൂളിലേതായിരുന്നു. ശാസ്ത്രാധ്യാപകനായ കെ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ കെ.എം. ലത, ഒ.എം. ഗോപാലന്‍, കെ. ഷാബു എന്നിവരാണ് കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ എല്ലാറ്റിനും പിന്തുണയേകുന്നു.
Courtesy:Madhyamam/05-01-01

Saturday, January 1, 2011

JIH Public Meeting

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

മുണ്ടേരി: കാനച്ചേരി ചാപ്പയില്‍ ഞായറാഴ്ച (02-01-2011) വൈകീട്ട് 5 ന് ജമാഅത്തെ ഇസ്ലാമി പൊതുയോഗം നടത്തും. പി.സി. മുനീര്‍, സി.കെ. മുനവിര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

Thursday, December 30, 2010

OBIT

രവീന്ദ്രന്‍
കാവുംതാഴെ കക്കണ്ടി രവീന്ദ്രന്‍ (61) നിര്യാതനായി. (റിട്ട. അധ്യാപകന്‍, കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
ഭാര്യ: അരുണ (പ്രധാനാധ്യാപിക, മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
മക്കള്‍: പ്രജീഷ് (ഇന്‍ഫോസിസ്, ബംഗളൂരു), ജിഷിത്ത് (വിദ്യാര്‍ഥിനി, തലശേãരി എന്‍ജിനീയറിങ് കോളജ്).
മരുമകള്‍: സീതാലക്ഷ്മി (വിപ്രോ, ബംഗളൂരു).
സഹോദരങ്ങള്‍: രാഘവന്‍, സൌമിനി, ലീല, ദാക്ഷായണി. സുലോചന.
29-12-2010

കണ്ണന്‍ പണിക്കര്‍
കാഞ്ഞിരോട് പാറോത്തുംചാല്‍ പാറക്കണ്ടി കണ്ണന്‍ പണിക്കര്‍ (82) നിര്യാതനായി.
ഭാര്യ: കെ.ടി. മാതു.
മക്കള്‍: രാമകൃഷ്ണന്‍, പൊന്‍മണി, മനോഹരി.
മരുമക്കള്‍: കുഞ്ഞിരാമന്‍ (വാരച്ചാല്‍), ഭരതന്‍ (കുന്നോത്ത്), സരസ്വതി (മാവിലായി).
29-12-2010



കുഞ്ഞിപ്പാത്തുമ്മ
മുണ്ടേരി കാനച്ചേരിയില്‍ കൊയക്കോട്ട് കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി.
പരേതനായ മൂസാന്‍കുട്ടിയുടെ ഭാര്യയാണ്.
മക്കള്‍: മുസ്തഫ (കറാച്ചി), പരേതനായ അഹമ്മദ്കുട്ടി, അഷ്റഫ് (സൌദി), അസ്മ, ആയിസു.
ജാമാതാക്കള്‍: കമാല്‍കുട്ടി ഹാജി, കമാല്‍ ഹാജി.
24-12-2010

SIO_Kanhirode


S.I.O (Students Islamic Organisation) കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍
കാഞ്ഞിരോട്: 2011-2012 വര്‍ഷത്തേക്കുള്ള എസ്.ഐ. ഓ. കാഞ്ഞിരോട് യൂനിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ പ്രസിടണ്ടായി K.M. ആശിഖിനേയും സെക്രട്ടറിയായി മുസ്തബ്ശിറിനെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിടണ്ട് M.B.M. ഫൈസല്‍ തിരഞ്ഞെടുപ്പിന് നേതൃത്തം നല്‍കി. P.C അജ്മല്‍, U.V സജ്ജാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
K.M. ആശിഖ്
കാഞ്ഞിരോട് കൊട്ടാനച്ചേരിയലെ C. ഹമീദിന്റെയും റൌദയുടെയും മകനാണ് K.M. ആശിഖ്. B.Com ബിരുദധാരിയാണ്. Tax Practitioner ആയി ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ TZ Gold International കണ്ണൂര്‍ ഓഫീസില്‍ Accountant Cum Manager ആയി ജോലി ചെയ്യുന്നു.
Mob: 9388790321
മുസ്തബ്ശിര്‍
കുടിക്കുമൊട്ട അല്‍ അസ്ഹറില്‍ C. അഹ്മദ് മുന്‍ഷിയുടേയും C.P. ശരീഫയുടെയും മകനാണ് മുസ്തബ്ശിര്‍. B.Com ബിരുദധാരിയാണ്. നിലവില്‍ കണ്ണൂര്‍ L.C.C Computer Center ല്‍ MCSE-CCNA വിദ്യാര്‍ഥിയാണ്.
Mob: 9895203972

Sunday, December 26, 2010

Happy New Year 2011

KERALA DEVELOPMENT FORUM-SOLIDARITY

കെ.ടി അബ്ദുള്‍ വാഹിദ്

കണ്ണൂരില്‍ നടന്ന ദേശീയ കര ാത്തെ മത്സരത്തില്‍
ഫൈറ്റിംങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ
കെ.ടി അബ്ദുള്‍ വാഹിദ്.
കാഞ്ഞിരോട്ടെ അബ്ദുള്‍ ജബ്ബാറിന്റേയും റാബിയയിടേയും മകനാണ്

അഫ്ര ഇസ്മാഈല്‍

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍
യു.പി വിഭാഗം അറബിക് തര്‍ജമയില്‍
സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ
അഫ്ര ഇസ്മാഈല്‍
(അല്‍ഹുദാ ഇംഗ്ലീഷ് സ്കൂള്‍, കാഞ്ഞിരോട്)

Thursday, December 23, 2010

പാരമ്പര്യത്തിന്റെ കരുത്തുമായി മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ

ഫാത്തിമ ഫിദ മാതാവ് ഫരീദ, സഹോദരന്‍ ജവാദ് എന്നിവരോടൊപ്പം
പാരമ്പര്യത്തിന്റെ കരുത്തുമായി
മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ
തലശേരി: അഞ്ജിത മൊഞ്ജുള കഞ്ചള പാടി ജില്ലാ കലോല്‍സവത്തിലെ യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഫാത്തിമ ഫിദ ഒന്നാമതെത്തി. ഒ.എം.കരുവാരക്കുണ്ട് എഴുതിയ ഈ യൂസുഫ് നബി ചരിതം കേട്ടുപഠിച്ചാണ് ഫിദ അവതരിപ്പിച്ചത്. കാഞ്ഞിരോട് അല്‍-ഹുദ ഇംഗ്ളീഷ് മീഡിയം യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഫിദ. കഴിഞ്ഞ ദിവസം കഥാപ്രസംഗത്തിലും ഫിദക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. അറബി ഗാനത്തിലും മല്‍സരിക്കുന്നുണ്ട്.
മുസ്ലിംലീഗ് വേദികളിലെ യുവപ്രഭാഷകരില്‍ ശ്രദ്ധേയനായിരുന്ന ടി.എന്‍.എ ഖാദറിന്റെയും പഠിക്കുന്ന കാലത്ത് ഇരിട്ടി വിദ്യാഭ്യാസ ജില്ലയില്‍ കലാതിലകമായിരുന്ന ഫരീദയുടെയും മകളാണ് ഫിദ. പൈതൃകമായി ലഭിച്ച പിതാവിന്റെ പ്രസംഗവും മാതാവിന്റെ പാട്ടുമാണ് ഫിദയെ കലോല്‍സവ വേദികളില്‍ അനിഷേധ്യയാക്കുന്നത്. ഫിദക്ക് എ ഗ്രേഡ് നേടിക്കൊടുത്ത കഥാപ്രസംഗം രചിച്ചതും ഈണം പകര്‍ന്നതും മാതാവ് ഫരീദ തന്നെയാണ്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ റാഗിംഗിനിരയായി മനോനില തകര്‍ന്ന ചെറുവത്തൂരിലെ സാവിത്രിയെ കുറിച്ചുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് ഫരീദ കഥാപ്രസംഗം രചിച്ചത്. സാവിത്രിയായി സ്റേജില്‍ ജീവിച്ച ഫാത്തിമ ഫിദ കാണികളുടെ മനസില്‍ ആധിയുടെ കനല്‍കോരിയിട്ടു.
ഖാദറിന്റെയും ഫരീദയുടെയും രണ്ടാമത്തെ മകളാണ് ഫിദ. മൂത്തമകന്‍ മുഹമ്മദ് ജവാദും കലാരംഗത്ത് സജീവമാണ്. സി.ബി.എസ്.സി സംസ്ഥാന കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു ജവാദിന്. പ്രാദേശിക ചാനലുകളില്‍ അവതാരകനായും ജവാദ് തിളങ്ങുന്നു.
Courtesy:Chandrika/22-12-2010

Wednesday, December 22, 2010

ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ


ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ
തലശേãരി: ശാസ്ത്രീയ സംഗീതത്തിന്റെ മികവില്‍ ഫാത്തിമ ഫിദക്ക് മാപ്പിളപ്പാട്ടില്‍ മികവാര്‍ന്ന വിജയം. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിക്ക് തുണയായത് വര്‍ഷങ്ങളായുള്ള സംഗീതാഭ്യസനം. ഒ.എം.കരുവാരകുണ്ടിന്റെ 'അഞ്ചിതമൊഞ്ചുള്ള കഞ്ചകവഞ്ചി....' എന്നുതുടങ്ങുന്ന പാട്ട് ആലപിച്ചാണ് ഫാത്തിമ ഒന്നാമതെത്തിയത്. ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവകളുമായി ഇമ്പമാര്‍ന്ന ഇശലുകള്‍ തീര്‍ത്ത് സദസ്സിന്റെ മൊത്തം കൈയടി വാങ്ങിയ ഫിദ ശരിക്കും പാട്ടിന്റെ പാലാഴിതന്നെ സൃഷ്ടിച്ചു. പഠിച്ചെത്തിയ പാട്ട് ഇത്തിരി വിഷമം പിടിച്ചതായതിനാല്‍ പാടിപ്പരിചയിച്ച രസമുള്ള ഈ പാട്ട് പാടുകയായിരുന്നു. രണ്ടു വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഈ കുരുന്നു ഗായിക ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്്.
റാഗിങ്ങിനിരയായ സാവിത്രി എന്ന പെണ്‍കുട്ടിയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ച് കഥാപ്രസംഗത്തിലും ഫാത്തിമ കഴിവു തെളിയിച്ചു. ഉമ്മ ഫരീദ ഖാദര്‍ രചിച്ച് പരിശീലിപ്പിച്ച കഥ അവതരിപ്പിച്ചാണ് കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിയത്. അറബി ഗാനത്തില്‍കൂടി ഇനി മത്സരിക്കാനുണ്ട്. ഉളിയിലില്‍ നടന്ന ഉത്തരമേഖല മജ്ലിസ് ഫെസ്റ്റില്‍ അറബി ഗാനം, കഥാപ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ജ്യേഷ്ഠന്‍ മുഹമ്മദ് ജവാദും മികച്ച പാട്ടുകാരനാണ്. യൂത്ത്ലീഗ് നേതാവ് ടി.എന്‍.എ. ഖാദറിന്റെ മകളാണ് ഫാത്തിമ ഫിദ.
22-12-2010/madhyamam

Monday, December 20, 2010

വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി


വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
കണ്ണൂര്‍: കുവൈത്തിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ മൂന്ന് തൃശൂര്‍ സ്വദേശികള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ഏച്ചൂര്‍ വട്ടപ്പൊയില്‍ ഫാത്തിമ മന്‍സിലില്‍ എ.പി. ഫൈസലിനെതിരെ തൃശൂര്‍ മന്നലാംകുന്നിലെ അസനാരകത്ത് എ.എ. ഷാജി, പെരുവഴിപ്പുറത്ത് പി.കെ. അബ്ദുല്‍ കരീം, കുട്ടിയത്ത് ഹൌസില്‍ കെ.എം. മുജാഫ് എന്നിവരാണ് കണ്ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
പരാതിക്കാരിലൊരാളായ മുജാഫിനെ മുന്‍പരിചയമുള്ള ഫൈസല്‍ കുവൈത്തിലേക്ക് ലേബര്‍ വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സായി 75,000 രൂപ വീതം വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്നാണ് പറയുന്നത്.പണം തിരികെ ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചു.
20-12-2010/Madhyamam

Friday, December 17, 2010

CPM-POPULAR FRONT സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വീട്ടുപറമ്പില്‍ കണ്ടെത്തിയ അജ്ഞാത ബാഗ്
സി.പി.എം - പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം:
പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം
കാഞ്ഞിരോട്: കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് ഓടുന്നതുകണ്ട് പ്രദേശവാസികള്‍ അമ്പരന്നു. കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ തിരഞ്ഞ് മഫ്ടി വേഷത്തില്‍ എത്തിയ പൊലീസിനെ കണ്ട പ്രതികള്‍ ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നോടിയ പൊലീസുകാരെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ അവര്‍ക്കു പിന്നാലെ ഓടി. പൊലീസാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പിന്മാറി. ഇതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന പഞ്ചായത്തുതല കേരളോത്സവത്തോടനുബന്ധിച്ച് സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ തേടിയാണ് കാഞ്ഞിരോട്ടും പരിസരപ്രദേശത്തും പൊലീസ് തിരച്ചില്‍ നടത്തിയത്.
അതേസമയം, പരിസരത്തെ ഒരു വീട്ടുപറമ്പില്‍ അജ്ഞാത ബാഗ് കണ്ടെത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിച്ചു. വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചക്കരക്കല്ല് പൊലീസ് ബാഗ് പരിശോധിച്ചെങ്കിലും പഴകിയ വസ്ത്രങ്ങളും ഒരു എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മാത്രമാണ് കണ്ടെത്താനായത്.
16-12-2010/Madhyamam

Wednesday, December 15, 2010

സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം

സ്കൂള്‍ കലോല്‍സവങ്ങളില്‍
കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന്
മികച്ച നേട്ടം

കാഞ്ഞിരോട്: സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം.മേഖല മജ്ലിസ് ഫെസ്റ്റ്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം എന്നിവയില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തു.
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച നിലവാരത്തോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. LP വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അല്‍ഹുദ സ്കൂളിനാണ്. മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും അല്‍ഹുദ സ്കൂളിനാണ്.

മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം LP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

അഞ്ജു


മട്ടന്നൂര്‍ ഉപജില്ലാ അറബി കലോത്സവത്തില്‍
(യു.പി സ്കൂള്‍)
ക്വിസ്, മോണോആക്ട്, സംഭാഷണം, തര്‍ജമ എന്നിവയില്‍ എ ഗ്രേഡ് നേടിയ അഞ്ജു (കൂടാളി എച്ച്.എസ്.എസ്)

കാഞ്ഞിരോട് അല്‍ ഹുദ സ്കൂളിലെ തുളസി ടീച്ചറുടെ മകളാണ്.

14-12-10

ഫാത്തിമ ഫിദ


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവത്തില്‍
ലളിതഗാനം, മാപ്പിളപ്പാട്ട് ,കഥാപ്രസംഗം, അറബി ഗാനം
എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ
ഫാത്തിമ ഫിദ
(കാഞ്ഞിരോട് അല്‍ഹുദ സ്കൂള്‍)
13-12-2010

Monday, December 13, 2010

SOLIDARITY PAVILION

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്


കേരളോത്സവത്തിനിടെ സംഘര്‍ഷം;
50 പേര്‍ക്കെതിരെ കേസ്
മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ടി.വി. അബ്ദുല്‍ ഖാദര്‍, ശരീഫ്, ഹാരിസ്, ഇസ്മാഈല്‍ എന്നിവരെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ബിജു, സുജിത്ത്, സൂരജ്, സനീഷ്, ജിഷിന്‍, പ്രജീഷ്, രതീശന്‍, കണ്ടാലറിയാവുന്ന മറ്റു 30 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരം മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ^സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
തലമുണ്ട എ.കെ.ജി ക്ലബും മായന്‍മുക്ക് ബ്രദേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ടീമുകളെ അനുകൂലിച്ച് കാണികളില്‍നിന്ന് ഇരുസംഘങ്ങള്‍ അണിനിരക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ഫുട്ബാള്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച കലാമത്സരങ്ങള്‍ നടന്നു.

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു


മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി. ഉമ, കട്ടേരി പ്രകാശന്‍, പി.സി. നൌഷാദ്, കെ.ടി. ഭാസ്കരന്‍, സി. കുമാരന്‍ മാസ്റ്റര്‍, കെ.സി. വാസന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രന്‍ സ്വാഗതവും വി.വി. പ്രജീഷ് നന്ദിയും പറഞ്ഞു. സമ്മാനദാനം സി. ശ്യാമള നിര്‍വഹിച്ചു.

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു


അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു
കാഞ്ഞിരോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അധ്യാപക ദമ്പതികളുടെ വീട്ടുകിണറ്റില്‍ വിഷാംശമുള്ള കീടനാശിനി ഒഴിച്ചതായി പരാതി.മാണിയൂര്‍ വേശാലയിലുള്ള ഗ്രാമികയിലെ മധു^വിജയകുമാരി ദമ്പതികളുടെ വീട്ടുകിണറാണ് കീടനാശിനി ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാരുടെ പരാതിപ്രകാരം ചക്കരക്കല്ല് പൊലീസ് കേസെടുത്തു.
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ കിണര്‍വെള്ളത്തിന്റെ മണം മാറിയതിനാല്‍ വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു.മധു മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനയാത്രയിലായിരുന്നു. ശനിയാഴ്ച രാത്രി അജ്ഞാതര്‍ ഭാര്യ വിജയകുമാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഭീതി കാരണം അയല്‍വാസിയെ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി ഒന്നര വരെ അയല്‍വാസികള്‍ വീടിന് സുരക്ഷ നല്‍കിയതായും അതിനുശേഷമാണ് കൃത്യം നടത്തിയതെന്നും ടീച്ചര്‍ പറഞ്ഞു.