ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 13, 2013

ഉളിയില്‍ മഹല്ല് സംഗമം

 
 
 
 ജീവകാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും
പൊലിമയില്‍  ഉളിയില്‍ മഹല്ല്  സംഗമം
മട്ടന്നൂര്‍: സമൂഹത്തില്‍ ഒറ്റപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് താങ്ങായി മാറിയതിന്‍െറ സേവന പൊലിമയുമായി ഉളിയില്‍ മഹല്ല് സംഗമം. ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാംവാര്‍ഷിക സമ്മേളനമാണ്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സഹായ വിതരണത്തിന്‍െറയും നിര്‍വഹണം കൊണ്ട് മാതൃകയായത്. നിര്‍ധന കുടുംബങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയെന്ന ബൃഹദ് ലക്ഷ്യവുമായി രംഗത്തുവന്ന അസോസിയേഷനുപിന്നില്‍ മഹല്ല് ഒന്നടങ്കം അണിനിരന്നിരിക്കുകയാണെന്നതിന്‍െറ സാക്ഷ്യമായി വന്‍ ജനാവലിയാണ് ഇന്നലെ പരിപാടികളില്‍ ഒഴുകിയത്തെിയത്.
 നരേമ്പാറ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം  മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.അഡ്വ. സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൊഴിലുപകരണ വിതരണത്തിന്‍െറ ഉദ്ഘാടനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍െറ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 25 വീടുകള്‍ക്ക് ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഗള്‍ഫ് കോഓഡിനേറ്റര്‍ പി.കെ. അബ്ദുല്‍ റസാഖ് നല്‍കിയ ഫണ്ട് മന്ത്രി കെ.സി. ജോസഫ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ സി.എം. മുസ്തഫക്ക് കൈമാറി. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.എച്ച്. നാസര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ്, സി. അശ്റഫ്, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി, സനോജ്കുമാര്‍, ജലന, എം.കെ. മുസ്തഫ, കെ.സി. കാദര്‍കുട്ടി, എറമുല്ലാന്‍കുട്ടി, കെ.വി.എം. ബഷീര്‍, എന്‍.വി. ബാലകൃഷ്ണന്‍, കെ.എ. ഷാജി, ശശി എന്നിവര്‍ സംസാരിച്ചു. പി.വി. നാരായണന്‍ വിവാഹ ധനസഹായം വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ടി.കെ. മുഹമ്മദലി സ്വാഗതവും സെക്രട്ടറി കെ. ബഷീര്‍ നന്ദിയും പറഞ്ഞു.  സ്കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍, ഫാന്‍ എന്നിവയുടെ വിതരണവും നടത്തി. കലാപരിപാടികളും ഉണ്ടായിരുന്നു.
മൗലവി ജമാലുദ്ദീന്‍ മങ്കട മഹല്ല് സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂല്യച്യുതിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മൗലവി ജമാലുദ്ദീന്‍ മങ്കട പറഞ്ഞു.
ശത്രുത വെടിഞ്ഞുള്ള പ്രവര്‍ത്തനമാകണം എല്ലാവരിലും ഉണ്ടാകേണ്ടതെന്നും ബഹുസ്വര സമൂഹത്തിന്‍െറ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ പ്രഭാഷണം നടത്തിയ ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
സംഘടിത പ്രവര്‍ത്തനങ്ങള്‍ ധാരാളം നന്മകളുണ്ടാക്കുമെന്നും ബഹു സംസ്കാരങ്ങള്‍ പരസ്പരം സംവദിക്കുന്ന അവസ്ഥയിലേക്ക് എല്ലാവരും വളര്‍ന്നുവരേണ്ടതുണ്ടെന്നും പ്രഭാഷണം നടത്തിയ ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്‍റ് മുജീബ്റഹ്മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ കൊച്ചി യൂനിറ്റ് റസിഡന്‍റ് എഡിറ്റര്‍ കാസിം വി. ഇരിക്കൂര്‍, എം. അബ്ദുസത്താര്‍, മഹ്മൂദ് ഹാജി, പി.എന്‍. അശ്റഫ്, വി.പി. അബ്ദുല്‍ ലത്തീഫ്, എം. അശ്റഫ്, സി.പി. ബദ്റുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും എം.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാഫി ഖിറാഅത്ത് നടത്തി.
 സമ്മേളന വേദി ഉളിയില്‍ മഹല്ലിലെയും പരിസരത്തെയും നിര്‍ധന യുവതികളുടെ മാംഗല്യത്തിനും സാക്ഷ്യം വഹിച്ചു. ഒരുവര്‍ഷംകൊണ്ട് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അസോസിയേഷന്‍െറ ശ്രദ്ധേയ പ്രവൃത്തികളില്‍ ഒന്നായിരുന്നു ഇന്നലെ നടന്ന സമൂഹ വിവാഹം. സുബൈര്‍ കൗസരി തലശ്ശേരി നിക്കാഹിന് നേതൃത്വം നല്‍കി. സമൂഹ വിവാഹത്തിലെ വധുമാര്‍ക്കുള്ള ഉപഹാരം എന്‍.എന്‍. അബ്ദുല്‍ ഖാദര്‍, കെ.സി. കാദര്‍കുട്ടി, എം. അലി, പി.എന്‍. അശ്റഫ് എന്നിവര്‍ വിതരണം ചെയ്തു.

ടേബിള്‍ ടോക്ക്

 
 
 ടേബിള്‍ ടോക്ക്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീസുരക്ഷ- സാംസ്കാരിക  പ്രതിരോധത്തിന് നേരമായി’ എന്ന തലക്കെട്ടില്‍  ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ലോകത്ത് നിത്യദാരിദ്ര്യം അനുഭവിക്കുന്നതില്‍ 80 ശതമാനവും സ്ത്രീകളാണെന്നും ആവശ്യമായ ഭക്ഷണമോ വസ്ത്രമോ സുരക്ഷിതത്വമോ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ളെന്നും കെ.എ. സരള പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. അംബുജം, കൗസല്യ, സൗമ്യ, യശോദ, സറീന, സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ ദീപ, രമണി, രേഷ്മ, ഷരീഫ, ശാന്ത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ല സമിതിയംഗം കെ.എം. റഷീദ വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മോഡറേറ്ററായിരുന്നു. ജില്ല സെക്രട്ടറി യു.വി. സുബൈദ സ്വാഗതം പറഞ്ഞു.

INAUGURATION


DEBATE


JIH KANUR AREA CONFERENCE

http://www.youtube.com/watch?v=HowEB55Ajf0&list=UUjk07Oj8dtLWlm3ob2JaYJA&index=1

Saturday, January 12, 2013

SOLIDARITY KANNUR

 

JIH KANNUR AREA CONFERENCE

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

കാഴ്ചയുടെ വസന്തം തീർത്ത് അൽഫലാഹ് എക്സ്പോ ശ്രദ്ധേയമാകുന്നു..

 
 
 
 
 
 
 
 
കാഴ്ചയുടെ വസന്തം തീർത്ത് ൽഫലാഹ്  
 എക്സ്പോ ശ്രദ്ധേയമാകുന്നു..

ർട്ട്, പുരാവസ്തു ശേഖരങ്ങ, പഠനോപകരണ പ്രദർശനങ്ങൾ, മെഡിക്ക, അപൂർവ്വയിനം സ്റ്റാമ്പ് &കോയി കലക്ഷനുക, പ്രശസ്തരായ ധാരാളം ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം, വിവിധ ശാസ്ത്ര ശാഖകളിലുള്ള എക്സിബിറ്റുക, ജ്യോതിശാസ്ത്രപ്രദർശനം, ഇസ്ലാമികമായ ധാർമിക കാഴ്ചപ്പാടൂകളും ദീനീ വിജ്ഞാനീയങ്ങളും സരളമായി അവതരിപ്പിക്കുന്ന ഇസ്ലാമിക് എക്സിബിഷ ...... വ്യത്യസ്തമായ അനുഭവങ്ങളും അറിവും പകർന്നു തരാ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന്ഉ. ജനുവരി 10,11, 12 തീയ്യതികളി ൽഫലാഹ് ക്യാമ്പസി..


Thursday, January 10, 2013

വിവാദം അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി

 സ്ത്രീസുരക്ഷാ നിര്‍ദേശം: വിവാദം
അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സമര്‍പ്പിച്ച ഒരു നിര്‍ദേശം മാത്രം വിവാദമാക്കിയത് അര്‍ഥശൂന്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി അഭിപ്രായപ്പെട്ടു. മാനഭംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യമായി വധശിക്ഷ നല്‍കണമെന്നതടക്കമുള്ള ജമാഅത്തിന്‍െറ മറ്റു നിര്‍ദേശങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിച്ചത് സ്വാഗതാര്‍ഹമാണെന്നും അഖിലേന്ത്യാ സെക്രട്ടറി വ്യക്തമാക്കി.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാജ്യത്തെ ഓരോ സംഘടനക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് വര്‍മ കമീഷന്‍ ആവശ്യപ്പെട്ടത്. വളരെ നേരത്തേതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ആ നിലപാടിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സ്ത്രീയുടെയും പുരുഷന്‍െറയും പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹത്തിലൂടെ മാത്രം ലൈംഗികത അനുവദിക്കുക, വിവാഹേതര ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുക, മാനഭംഗക്കുറ്റത്തിന് പരസ്യ വധശിക്ഷ നല്‍കുക, മിശ്ര വിദ്യാഭ്യാസ രീതി ഇല്ലാതാക്കി സ്ത്രീകള്‍ക്ക് മാത്രമായി എല്ലാ തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുക, ധാര്‍മിക വിദ്യാഭ്യാസം പകരാന്‍ മതസ്ഥാപനങ്ങളുടെയും പണ്ഡിതരുടെയും സേവനം പ്രയോജനപ്പെടുത്തുക, നഗരങ്ങളിലും പട്ടണങ്ങളിലും മതിയായ യാത്രാസൗകര്യമടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടുവരുക, വിവാഹം പ്രയാസരഹിതമാക്കുകയും സമയത്ത് നടത്താന്‍ യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പത്ര-ദൃശ്യ മാധ്യമങ്ങളിലെ അശ്ളീല പ്രദര്‍ശനം കുറ്റകരമാക്കുക, മദ്യം നിരോധിക്കുക, ക്രിമിനല്‍ നിയമനടപടി ലഘൂകരിക്കുക, പരാതികളില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കുക എന്നിവയാണ് ജമാഅത്ത് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ക്കൊപ്പം ദീര്‍ഘകാല നടപടികളുമാണ് ജമാഅത്ത് ആവശ്യപ്പെട്ടത്. സ്ത്രീയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ ജമാഅത്ത് നല്‍കിയ ഒരു നിര്‍ദേശമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. സ്കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ സ്ത്രീകള്‍ക്കു മാത്രം വിദ്യാഭ്യാസം നേടാവുന്ന തരത്തില്‍ രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നാണ് ജമാഅത്തിന്‍െറ നിലപാട്. വിദ്യാഭ്യാസ രംഗത്തെ സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ടു കൂടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിക്കാന്‍ തുടങ്ങിയത് ജമാഅത്തെ ഇസ്ലാമി അല്ല, സര്‍ക്കാറാണ്. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ ട്രസ്റ്റുകളും മാനേജ്മെന്‍റുകളുമെല്ലാം ഇതാണ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അക്കാദമിക് നിലവാരം മികച്ചതാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍, നമ്മുടേതുപോലൊരു രാജ്യത്ത് ഈ തരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കാലമേറെ എടുക്കുമെന്നതുകൊണ്ടും മറ്റു വഴികളില്ലാത്തതുകൊണ്ടും മിശ്ര വിദ്യാഭ്യാസം നല്‍കാതെ കഴിയില്ല. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്ര വിദ്യാഭ്യാസം തുടരുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്. അപ്പോഴും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ജമാഅത്ത് തുടരുന്നുണ്ട്.
പാശ്ചാത്യവത്കരണത്തിന് അടിമപ്പെടുന്നവരെപോലെ സംസ്കാരം അടിയറ വെക്കാന്‍ ജമാഅത്ത് ഒരുക്കമല്ല. എന്നാല്‍, ആര്‍.എസ്.എസിന്‍െറയും ജമാഅത്തെ ഇസ്ലാമിയുടെയും നയങ്ങള്‍ ഒന്നാണെന്ന് പറയുന്നത് കള്ളമാണ്. സ്ത്രീകളെ പഠിപ്പിക്കണമെന്നും ജോലിക്ക് അയക്കണമെന്നും സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നുമാണ് ജമാഅത്ത് പറയുന്നത്. ആര്‍.എസ്.എസിനെപ്പോലെ പഠിപ്പിക്കാതെ വീട്ടിലിരുത്താനല്ളെന്നും നുസ്റത്ത് അലി കൂട്ടിച്ചേര്‍ത്തു.

IHSAN CENTRE


മീഡിയ വണ്‍ ഉദ്ഘാടനം: സ്വാഗതസംഘമായി

മീഡിയ വണ്‍ ഉദ്ഘാടനം:
സ്വാഗതസംഘമായി 
 കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മീഡിയ വണ്‍ ചാനല്‍ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. കോഴിക്കോട് നടന്ന യോഗത്തില്‍  കലക്ടര്‍ കെ.വി. മോഹന്‍കുമാറിനെ സ്വാഗതസംഘം ചെയര്‍മാനായി തെരഞ്ഞെടുത്തു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അലോക് കുമാര്‍ സാബു, മുന്‍ പ്രസിഡന്‍റ് അഡ്വ. അനൂപ് നാരായണന്‍, കെ.ആര്‍.എസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ്, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.
യോഗത്തില്‍ മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ സംസാരിച്ചു.  മീഡിയ വണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡയറക്ടര്‍ ഡോ. ടി. അഹമ്മദ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 10ന് കോഴിക്കോട്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയാണ് ചാനല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 

ഫലാഹ് എക്സ്പോ ഇന്ന് തുടങ്ങും

ഫലാഹ് എക്സ്പോ ഇന്ന് തുടങ്ങും
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളുടെ 31ാമത് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടക്കുന്ന ഫലാഹ് എക്സ്പോ ഇന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. പുതുതായി നിര്‍മിച്ച ബ്ളോക്കിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യതുല്‍ ഫലാഹ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹിം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍, സയന്‍സ്, ആര്‍ട്, മെഡിക്കല്‍, ചരിത്രം, ഐ.ടി, പ്ളാനറ്റോറിയം എന്നീ മേഖലകളില്‍ 500ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രദര്‍ശനം. ജനുവരി 12ന് സമാപിക്കും. എല്ലാ ദിവസവും വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും.

വനിത സംഗമം

വനിത സംഗമം

ഏഴോം: ജമാഅത്തെ ഇസ്ലാമി ഏഴോം കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വനിത സംഗമം നടത്തി. ജില്ല വനിതാഘടകം പ്രസിഡന്‍റ് ടി.പി. സമീറ ‘വനിതകളും ആനുകാലിക പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ വനിത കണ്‍വീനര്‍ പി.ടി.പി. സാജിത സ്വാഗതവും ഹല്‍ഖ വനിത കോഓഡിനേറ്റര്‍ എം.കെ. ശരീഫ നന്ദിയും പറഞ്ഞു.

Wednesday, January 9, 2013

കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ്

 
 പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെംമ്പര്‍ പി. പി.  മഹ്മൂദ് ഉദ്ഘാടനം ചെയ്യുന്നു.



UMMA





AL FALAH


കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം: അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ

 കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം:
അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ജില്ല കാമ്പസ് സമിതി ആവശ്യപ്പെട്ടു. 30,000ത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നം രാഷ്ട്രീയത്തിനതീതമായി പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അനധ്യാപക തസ്തികയിലുള്ള വ്യക്തികള്‍ക്കു പകരം യോഗ്യതയുള്ളവരെ വിദൂര വിദ്യാഭ്യാസ വകുപ്പിന്‍െറ തലപ്പത്ത് ഉടനടി നിയമിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥന സമയത്ത് സി.ബി.എസ്.ഇ പരീക്ഷ നടത്താനുള്ള തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കാമ്പസ് സമിതിയംഗങ്ങളായ ഷബീര്‍ എടക്കാട്, ഹംദാന്‍, ഷാനിദ് നരയന്‍പാറ എന്നിവര്‍ സംസാരിച്ചു.