ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 14, 2013

‘ജനശതാബ്ദി എക്സ്പ്രസ് നീട്ടാനുള്ള തീരുമാനം സ്വാഗതാര്‍ഹം’

‘ജനശതാബ്ദി എക്സ്പ്രസ് നീട്ടാനുള്ള
തീരുമാനം സ്വാഗതാര്‍ഹം’
കണ്ണൂര്‍: ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടാനുള്ള തീരുമാനത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം എക്സിക്യൂട്ടിവ് യോഗം സ്വാഗതം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മധു കക്കാട്, ഹാരിസ് ഏച്ചൂര്‍, ബെന്നി ഫര്‍ണാണ്ടസ്, മിനി തോട്ടട, കെ.കെ. സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, March 13, 2013

സൗജന്യ എന്‍ട്രന്‍സ് പരിശീലനം

 സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കണ്ണൂര്‍: മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് മൈനോറിറ്റി കോച്ചിങ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ളാസുകള്‍ നടത്തും. അപേക്ഷാഫോറം കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ലഭ്യമാണ്. ക്ളാസുകള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9895636087, 9746377146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Tuesday, March 12, 2013

ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ

 ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ
‘സ്വകാര്യ ക്വോട്ടയില്‍ സര്‍ക്കാര്‍ നേരിട്ട്
ഹാജിമാരെ തെരഞ്ഞെടുക്കണം’
ന്യൂദല്‍ഹി: സ്വകാര്യ ഹജ്ജ് ക്വോട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജമാഅത്തെ ഇസ്ലാമി  സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹജ്ജ് കേസില്‍ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും ജമാഅത്ത് മുന്‍കൈ എടുത്ത് സ്ഥാപിച്ച കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ക്വോട്ട ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് വീതംവെക്കുന്നതിന് പകരം സബ്സിഡിയോടെയുള്ളതെന്നും അല്ലാത്തതെന്നും രണ്ടായി തരം തിരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്ന നറുക്കെടുപ്പില്‍ മൂന്നു ലക്ഷത്തോളം ഹാജിമാര്‍ നിലവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സബ്സിഡി ഇല്ലാത്ത യാത്രക്കാരെയുംഹജ്ജ് കമ്മിറ്റിക്ക് ഇതുപോലെ  തെരഞ്ഞെടുക്കാവുന്നതാണ്. സബ്സിഡിയില്ലാതെ പോകാന്‍ തയാറുള്ളവരില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കണം.  ഇവരുടെ വിസ സ്റ്റാമ്പിങ് അടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ക്വോട്ടയിലെന്ന പോലെ ചെയ്യാന്‍ കഴിയും. സൗദിയിലെ താമസമടക്കം അതിനുശേഷം വരുന്ന കാര്യങ്ങളില്‍ മാത്രമേ സ്വകാര്യ ഓപറേറ്റര്‍മാരുടെ സേവനം തേടേണ്ടതുള്ളൂ എന്ന് അപേക്ഷ ബോധിപ്പിച്ചു.  ഹജ്ജ് യാത്രയുടെ നിരക്ക് കുത്തനെ താഴാന്‍ ഇത് കാരണമാകും. വന്‍കിടക്കാരുടെ കുത്തക ഇല്ലാതാക്കാനും പുതിയ ഹാജിമാരുടെ അവസരം നഷ്ടപ്പെടുത്തി  ഒരേ വ്യക്തി വീണ്ടും വീണ്ടും ഹജ്ജിന് പോകുന്നത് തടയാനും ഇത് വഴി കഴിയും. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. 
കര്‍ക്കശമായ വ്യവസ്ഥകളിലൂടെ ഇത്തരം സംഘങ്ങളെ തെരഞ്ഞടുക്കാന്‍ സര്‍ക്കാറിന് കഴിയും. ജനുവരി 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലാഭേച്ഛയില്ലാത്ത സന്നദ്ധസംഘടനകളുടെ കാര്യം പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,  ഇക്കാര്യം മന്ത്രാലയം പരിഗണിച്ചതേയില്ല. ചില വന്‍കിട കുത്തകകള്‍ക്കുവേണ്ടിയാണ് സര്‍ക്കാറിന്‍െറ നയമെന്ന് വ്യാപകമായ വിമര്‍ശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ തന്നെ സ്വന്തം  സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്ന് ഹരജി ബോധിപ്പിച്ചു. കോടതിയില്‍നിന്ന് നിരന്തരം നിര്‍ദേശമുണ്ടായിട്ടും ഹാജിമാര്‍ക്ക് അനുഗുണമായ തരത്തില്‍ നയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.  പുതിയ ഓപറേറ്റര്‍മാര്‍ക്ക് കടന്നുവരാന്‍ പുതിയ കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഒരു കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം തടയാന്‍ കഴിയില്ളെന്നും സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും  ജമാഅത്ത് ബോധിപ്പിച്ചു.  ഒരു കോടി വിറ്റുവരവുള്ളവരും സേവന നികുതി കൊടുക്കുന്നവരും മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പറയുന്നതും കുത്തകകള്‍ക്ക് വേണ്ടിയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നികുതി വേണ്ടതില്ളെന്ന് 2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവായി ഹാജരാക്കിയിട്ടുണ്ട്.  ഹാജിമാര്‍ പഞ്ചനക്ഷത്ര സൗകര്യം ആവശ്യപ്പെടുന്നുണ്ടെന്ന വിദേശമന്ത്രാലയത്തിന്‍െറ  അവകാശവാദം ശരിയല്ളെന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ളെന്നും ഹരജിയിലുണ്ട്. ഇപ്പോഴുള്ള പട്ടിക അടിസ്ഥാനമാക്കി അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ ഭവനങ്ങള്‍ കൈമാറി

 

 
 
 കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ 
ഭവനങ്ങള്‍ കൈമാറി
കണ്ണൂര്‍:  ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സമ്പന്നന്‍െറ മൂലധനത്തില്‍ അവകാശം നിര്‍ണയിക്കുന്ന ഇസ്ലാമിലെ സകാത്ത് വ്യവസ്ഥയുടെ ഉദാത്തമായ മാതൃക കണ്ണൂരില്‍ സഫലീകൃതമായി.  കണ്ണൂര്‍ ബൈത്തുസകാത്ത് പണിതീര്‍ത്ത ഭവനങ്ങള്‍  നിര്‍ധനര്‍ക്ക് കൈമാറി.  ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഏറ്റവും ബൃഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കാരുണ്യ ഹസ്തവുമാണെന്ന്  ചടങ്ങില്‍  സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു. 
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വരുമാനത്തിന്‍െറ ഒരുഭാഗം മാറ്റിവെക്കുന്നത് ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ വീടുകളുടെ താക്കോല്‍ദാനത്തോടുബന്ധിച്ച് സംഘടിപ്പിച്ച  സക്കാത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന പ്രയോഗവത്കരിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. മനുഷ്യസ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാവുമെന്നാണ് അനുഭവം. നന്മ ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഏതൊരു പദ്ധതിക്ക് രൂപം നല്‍കുമ്പോഴും ദരിദ്രരുടെ മുഖമാണ് നമ്മുടെ മനസ്സില്‍ വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇതിലൂടെ അല്ലാഹുവിന്‍െറ മാര്‍ഗം പിന്‍പറ്റുകയാണ് ഗാന്ധിജി ചെയ്തതെന്നും സരള പറഞ്ഞു.
ബൈത്തുസകാത്ത് രണ്ടാംഘട്ടമായി നിര്‍മിച്ച് നല്‍കുന്ന ആറ് വീടുകളുടെ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.
 സമ്പത്തിന്‍െറ കേന്ദ്രീകരണം അത് നിര്‍വീര്യമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനരുല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ അത് വികേന്ദ്രീകരിക്കപ്പെടണം. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള കേരളത്തില്‍ സകാത്ത് വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തിയാല്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്‍െറ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ബൈത്തുസകാത്ത് പ്രസിഡന്‍റ് ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അല്‍താഫ് മാങ്ങാടന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീറിന് നല്‍കി സപ്ളിമെന്‍റ് പ്രകാശനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.പി. ഹമീദ് ഹാജി, കെ.എസ്. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി. മൂസ സ്വാഗതവും എം. അഹമ്മദ് പാഷ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സകാത്തും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമ്പത്ത് ധനികരില്‍ മാത്രമായി കുന്നുകൂടുന്നത് ഒഴിവാക്കാനാണ് സംഘടിത സകാത്ത് വിതരണം ചെയ്യാന്‍ പ്രവാചക കല്‍പനയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ആരംഭകാലം മുതല്‍ക്കുതന്നെ സമ്പത്തിന്‍െറ വിതരണവും ഉണ്ടായിരുന്നു. അതിന്‍െറ ശാസ്ത്രീയ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സംഘടിത സകാത്ത്. അന്തിയുറങ്ങാന്‍ പോലും ഇടമില്ലാത്ത മനുഷ്യരുള്ള ഇക്കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി വിഷയാവതരണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.പി.ഷമീം, ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.

Sunday, March 10, 2013

HELP


SOLIDARITY

 

BAITHUZAKATH





wanted


സകാത്ത് സംഗമം

സകാത്ത് സംഗമം
കണ്ണൂര്‍: ബൈത്തുസകാത്ത് സംഘടിപ്പിക്കുന്ന സകാത്ത് സംഗമവും സാമ്പത്തിക സെമിനാറും മാര്‍ച്ച് 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. സകാത്ത് സംഗമം വൈകീട്ട് 4.30ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. പി. സലിം അധ്യക്ഷത വഹിക്കും. നിരാലംബര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സംഗമ സപ്ളിമെന്‍റ് പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് സാമ്പത്തിക സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ വിഷയമവതരിപ്പിക്കും.

Saturday, March 9, 2013

WOMENS DAY

 
 
 

ജി വനിതാദിനം ആചരിച്ചു
 കണ്ണൂര്‍ :ജി കണ്ണൂര്ജില്ലാ അന്താരാഷ്ട്ര വനിതാദിനം സ്ത്രീസുരക്ഷാ ദിനമായി ആചരിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളില്സ്ത്രീ സുരക്ഷാ ക്ലാസ്സുകളും ക്യാമ്പസുകളില്പ്രതിഷേധ റാലികളും കൊളാഷ് പ്രദര്ശനവും  നടന്നു.വനിതാ ദിനത്തോടനുബന്ധിച്ച്  സാമൂഹിക സാംസ്കാരിക മേഖലകളില്സേവനമര്പ്പിച്ചു കൊണ്ടിരിക്കുന്ന  വനിതകളെ ആദരിച്ചു .കണ്ണൂര്ശാന്തിദീപം സ്പെഷ്യല്സ്കൂള്മേധാവി റാണി ടീച്ചര്‍,സ്വാമിനി വൈശാലി തോട്ടട, പെട്ടിപ്പലം സമര നായിക ജബീന ഇര്ഷാദ്,യുവ കവിയത്രി പി.പി റഫീന, സ്വതന്ത്ര സമര കാലത്ത് സംഭാവന അര്പ്പിച്ച നബീസുമ്മ പള്ളിക്കര എന്നിവരെ ജി ജില്ല പ്രസിഡന്റ്ഹസ്ന.സി പൊന്നാട അണിയിച്ചു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ടി സമീറ ജി ജില്ല വൈസ് പ്രസിഡന്റ്ശബാന..ന്‍,  ജോയിന്സെക്രട്ടറി നസ്രീന കെ.കെ, പി ആര്സെക്രട്ടറി മര്ജാന എസ് എല്പി തുടങ്ങിയവര്സംബന്ധിച്ചു.


പ്രഭാഷണം സംഘടിപ്പിച്ചു

 പ്രഭാഷണം സംഘടിപ്പിച്ചു
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ‘സാമൂഹിക വിഷയങ്ങളിലെ ഇസ്ലാമിക സാന്നിധ്യം’ എന്ന വിഷയത്തില്‍ നാസര്‍ ചെറുകരയും ‘ഇസ്ലാമിക പ്രസ്ഥാനത്തിന്‍െറ വ്യതിരിക്തത’ എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും പ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍ സ്വാഗതവും മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ആഹ്ളാദകരം- സോളിഡാരിറ്റി

ആഹ്ളാദകരം- സോളിഡാരിറ്റി
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ പൗരാവകാശ പ്രവര്‍ത്തകരും സാമൂഹ്യ പ്രസ്ഥാനങ്ങളും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും നിയമ പോരാട്ടത്തിന്‍്റെയും ആഹ്ളാദകരമായ വിജയമാണ് മകളുടെ വിവഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കിട്ടിയ അനുമതിയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍്റ് പി.ഐ.നൗഷാദ് പ്രസ്താവനയില്‍ അറിയിച്ചു. കേരള ഗവണ്‍മെന്‍്റ് ആത്മാര്‍ഥമായും ഫലപ്രദമായും ഇടപെട്ടാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കും. സര്‍ക്കാര്‍ ഇടപെടലിന് നിയമ പരമായ സാധ്യതയടക്കം നിലനില്‍ക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക്
തീറെഴുതാനുള്ള നീക്കം ചെറുക്കും
-സോളിഡാരിറ്റി
കോഴിക്കോട്: നഷ്ടക്കണക്ക് പറഞ്ഞ് കെ.എസ്.ആര്‍.ടി.സിയും  കോടിക്കണക്കിന് വരുന്ന ആസ്തികളും വന്‍കിട കുത്തകകള്‍ക്ക് തീറെഴുതാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ മുന്നറിയിപ്പു നല്‍കി.
സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസലടിക്കുക, കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തുന്ന സ്വകാര്യ സൂപ്പര്‍ സര്‍വീസുകള്‍ നിയന്ത്രിക്കുക, അധിക തസ്തികകള്‍ വെട്ടിച്ചുരുക്കുക തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും പൂട്ടാന്‍ പോകുന്നുവെന്ന് പരിതപിക്കാന്‍ ഒരു മന്ത്രിയെ കേരളത്തിനാവശ്യമില്ല. സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി അപലപനീയം -ജമാഅത്ത് അമീര്‍

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി
അപലപനീയം -ജമാഅത്ത് അമീര്‍
ന്യൂദല്‍ഹി: ബംഗ്ളാദേശ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണലിന്‍െറ വിധി ക്രൂരവും അപലപനീയവുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ ഉമരി പ്രസ്താവനയില്‍ പറഞ്ഞു. 1971ല്‍ കിഴക്കന്‍ പാകിസ്താനില്‍ നടന്ന പ്രശ്നങ്ങളില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്ക് ശൈഖ് മുജീബുറഹ്മാനില്‍നിന്നും വ്യത്യസ്തമായ നിലപാടാണുണ്ടായിരുന്നത് എന്നത് ശരിയാണ്. പക്ഷേ, അത് അപരാധമായി കണക്കാക്കപ്പെടരുത്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള വ്യക്തികളും സംഘടനകളും എല്ലാ ദേശത്തും ഉണ്ടായിട്ടുണ്ട്. അവരെ കള്ളക്കേസില്‍പെടുത്തി ക്രൂരമായ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല. അതാണിപ്പോള്‍ ബംഗ്ളാദേശില്‍ സംഭവിക്കുന്നത്.
ബംഗ്ളാദേശില്‍ ജനകീയാടിത്തറയുള്ള ജമാഅത്തെ ഇസ്ലാമിയെ തകര്‍ക്കാനുള്ള  ബോധപൂര്‍വ ശ്രമമാണിത്. ശൈഖ് മുജീബുറഹ്മാന്‍ പോലും തന്‍െറ ശത്രുക്കളുടെ പട്ടികയില്‍ ജമാഅത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് ശൈഖ് ഹസീന മറക്കരുത്. ബംഗ്ളാദേശിനെ സാമ്പത്തികമായും സാമൂഹികമായും വളര്‍ത്താന്‍ ഏറെ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ രാജ്യത്തിന്‍െറ ഭരണത്തിലും ഭാഗഭാക്കായി. ഇത്തരം ചരിത്ര വസ്തുതകള്‍ മുന്നില്‍വെച്ചാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തേണ്ടത്. ഇതെല്ലാം അവഗണിച്ച് തലമുറകള്‍ക്കുശേഷം പഴയ പ്രശ്നം കുത്തിപ്പൊക്കി നിരപരാധികളെ ശിക്ഷിക്കുന്നത് ശൈഖ് ഹസീനയുടെയും ബംഗ്ളാദേശിന്‍െറയും പ്രതിച്ഛായ മോശമാക്കാനേ ഉപകരിക്കൂ. ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാര നടപടിയില്‍നിന്ന് പിന്തിരിയണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

ZAKATH


CAMP


WANTED


WANTED



ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണം - സോളിഡാരിറ്റി

ആശുപത്രി അധികൃതര്‍ക്കെതിരെ
കേസെടുക്കണം - സോളിഡാരിറ്റി
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടന്ന പീഡന ശ്രമവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കെതിരെയും കേസെടുക്കണമെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീകളെ പരിചരിക്കാന്‍ ഒരു സുരക്ഷയുമില്ലാതെ പുരുഷന്‍മാരെ നിയോഗിച്ച ആശുപത്രി മാനേജ്മെന്‍റും സംഭവത്തിന് ഉത്തരവാദികളാണ്. ഈ മേഖലയില്‍ കര്‍ശന പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഏരിയ പ്രസിഡന്‍റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. പി.എ. ശഹീദ്, പി.പി. സക്കീര്‍, ജസീം എന്നിവര്‍ സംസാരിച്ചു. 

Thursday, March 7, 2013

മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക് വീണ്ടും മികവിന്‍െറ അംഗീകാരം

 മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക്
വീണ്ടും മികവിന്‍െറ അംഗീകാരം
മുണ്ടേരി: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യു.പി സ്കൂളിന് തുടര്‍ച്ചയായി രണ്ടാം തവണയും ലഭിച്ചു. ബഹിരാകാശ വാരം 2012ന്‍െറ ഭാഗമായി സ്കൂളില്‍ ഒരാഴ്ച നടത്തിയ വിവിധ പരിപാടികള്‍ക്കാണ് അംഗീകാരം. വി.എസ്.എസ്.സി തിരുവനന്തപുരം നടത്തിയ ചടങ്ങില്‍ ഡയറക്ടര്‍ വിജയരാഘവന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പുരസ്കാരം കൈമാറി.
സ്കൂള്‍ സയന്‍സ് ക്ളബിന്‍െറയും ശാസ്ത്രാധ്യാപകനായ പി. സുമേശന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരു സംഘം കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.  അവാര്‍ഡ് സ്വീകരിച്ച അധ്യാപകരെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിച്ചു. പി.വി. ഉഷ, പി. അബ്ദുല്‍ റഹീം, കെ. രാഗേശന്‍, പി.സുമേശന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരിമൊട്ടയില്‍ കുട്ടികളെയും അധ്യാപകരെയും ആനയിച്ച് റാലി നടന്നു.

പാസ്പോര്‍ട്ട് മേള ഒമ്പതിന്

 പാസ്പോര്‍ട്ട് മേള  ഒമ്പതിന്
കണ്ണൂര്‍: ഹജ്ജ്, അവധിക്കാല സീസണ്‍ എന്നിവ കാരണം പാസ്പോര്‍ട്ട് അപേക്ഷകരുടെ വര്‍ധന പരിഗണിച്ച് കണ്ണൂര്‍, പയ്യന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് മേള നടത്തുന്നു. മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പതു മണി മുതല്‍ 1.15 വരെയാണ് മേള.  പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയ്ന്‍റ്മെന്‍റുകള്‍ മാര്‍ച്ച് അഞ്ചിന് ഒരു മണി മുതല്‍ ലഭ്യമാകും. അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ആപ്ളിക്കേഷന്‍ രജിസ്ട്രേഷന്‍ നമ്പര്‍ (എ.ആര്‍.എന്‍) എടുക്കുകയും മാര്‍ച്ച് ഒമ്പതിന് അപ്പോയ്ന്‍റ്മെന്‍റ് എടുക്കുകയും വേണം. ഇതിന്‍െറ പ്രിന്‍റൗട്ടും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും മേളക്കത്തെുന്നവര്‍ കൊണ്ടുവരണം.

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം
കണ്ണൂര്‍:  എളയാവൂര്‍ ഐ.എം.ടി ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പ്രേമന്‍, പി.ടി.എ പ്രസിഡന്‍റ് ഫബീന, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി. അസ്സു ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്വാഗതവും സുരയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Wednesday, March 6, 2013

ഖുര്‍ആന്‍ ഗവേഷണ മത്സര വിജയികളെ അനുമോദിച്ചു

 ഖുര്‍ആന്‍ ഗവേഷണ മത്സര
വിജയികളെ അനുമോദിച്ചു
പെരിങ്ങാടി: മജ്ലിസ് തഅ്ലീമുല്‍ ഇസ്ലാമി സംസ്ഥാന തലത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ ഗവേഷണ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ അല്‍ഫലാഹ് കോളജ് വിദ്യാര്‍ഥിനികളെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുന്നാസര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എം. ദാവൂദ്, വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ്, സി.കെ. അബ്ദുല്‍ ജലീല്‍, ശംസീര്‍ മാസ്റ്റര്‍, ബിസ്മിന എന്നിവര്‍ സംസാരിച്ചു. പി.കെ. അബ്ദുല്ല സ്വാഗതവും വി.എം. ശ്രീഷ നന്ദിയും പറഞ്ഞു.

Tuesday, March 5, 2013

SOLIDARITY


SPEECH


FAMILY MEETING

 
 
 

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം അനുവദിക്കണം -എസ്.ഐ.ഒ

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം
അനുവദിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന്‍െറ കീഴില്‍ ഐ.ഐ.ടി,എന്‍.ഐ.ടി, മറ്റു കേന്ദ്ര സഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് സി.ബി.എസ്.സിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷക്ക് സെന്‍റര്‍ മലബാറില്‍ അനുവദിക്കണമെന്ന് എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശ പരീക്ഷ ഏപ്രില്‍ ഒമ്പത്, 22, 23, 25 തീയതികളിലാണ്. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷ നടക്കുന്നത് ഏപ്രില്‍ 22 മുതല്‍ 25 വരെയാണ്. അതിനാല്‍ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പരീക്ഷക്കാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുള്ളത്.
കേരളത്തില്‍ എറണാകുളത്ത് മാത്രമായിരുന്നു പരീക്ഷക്ക് കേന്ദ്രമുണ്ടായിരുന്നത്. ഒറ്റ കേന്ദ്രമായതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പ്രവേശ പരീക്ഷക്ക് അവസരം ലഭിച്ചിരുന്നില്ല. കേരള എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന മറ്റു തീയതികളില്‍ പരീക്ഷക്ക് അവസരം ലഭിച്ചവര്‍ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കേണ്ട അവസ്ഥയായിരുന്നു.
ഇതിനു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കേരളത്തില്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു. 50 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മലബാറില്‍ ഒറ്റ സെന്‍ററും അനുവദിച്ചില്ല. മലബാര്‍ മേഖലയിലെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.