ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 17, 2010

CPM-POPULAR FRONT സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വീട്ടുപറമ്പില്‍ കണ്ടെത്തിയ അജ്ഞാത ബാഗ്
സി.പി.എം - പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം:
പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം
കാഞ്ഞിരോട്: കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് ഓടുന്നതുകണ്ട് പ്രദേശവാസികള്‍ അമ്പരന്നു. കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ തിരഞ്ഞ് മഫ്ടി വേഷത്തില്‍ എത്തിയ പൊലീസിനെ കണ്ട പ്രതികള്‍ ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നോടിയ പൊലീസുകാരെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ അവര്‍ക്കു പിന്നാലെ ഓടി. പൊലീസാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പിന്മാറി. ഇതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന പഞ്ചായത്തുതല കേരളോത്സവത്തോടനുബന്ധിച്ച് സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ തേടിയാണ് കാഞ്ഞിരോട്ടും പരിസരപ്രദേശത്തും പൊലീസ് തിരച്ചില്‍ നടത്തിയത്.
അതേസമയം, പരിസരത്തെ ഒരു വീട്ടുപറമ്പില്‍ അജ്ഞാത ബാഗ് കണ്ടെത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിച്ചു. വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചക്കരക്കല്ല് പൊലീസ് ബാഗ് പരിശോധിച്ചെങ്കിലും പഴകിയ വസ്ത്രങ്ങളും ഒരു എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മാത്രമാണ് കണ്ടെത്താനായത്.
16-12-2010/Madhyamam

Wednesday, December 15, 2010

സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം

സ്കൂള്‍ കലോല്‍സവങ്ങളില്‍
കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന്
മികച്ച നേട്ടം

കാഞ്ഞിരോട്: സ്കൂള്‍ കലോല്‍സവങ്ങളില്‍ കാഞ്ഞിരോട് അല്‍ഹുദ സ്കൂളിന് മികച്ച നേട്ടം.മേഖല മജ്ലിസ് ഫെസ്റ്റ്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം എന്നിവയില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തു.
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ അല്‍ഹുദ സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച നിലവാരത്തോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. LP വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അല്‍ഹുദ സ്കൂളിനാണ്. മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും അല്‍ഹുദ സ്കൂളിനാണ്.

മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം LP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

അഞ്ജു


മട്ടന്നൂര്‍ ഉപജില്ലാ അറബി കലോത്സവത്തില്‍
(യു.പി സ്കൂള്‍)
ക്വിസ്, മോണോആക്ട്, സംഭാഷണം, തര്‍ജമ എന്നിവയില്‍ എ ഗ്രേഡ് നേടിയ അഞ്ജു (കൂടാളി എച്ച്.എസ്.എസ്)

കാഞ്ഞിരോട് അല്‍ ഹുദ സ്കൂളിലെ തുളസി ടീച്ചറുടെ മകളാണ്.

14-12-10

ഫാത്തിമ ഫിദ


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവത്തില്‍
ലളിതഗാനം, മാപ്പിളപ്പാട്ട് ,കഥാപ്രസംഗം, അറബി ഗാനം
എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ
ഫാത്തിമ ഫിദ
(കാഞ്ഞിരോട് അല്‍ഹുദ സ്കൂള്‍)
13-12-2010

Monday, December 13, 2010

SOLIDARITY PAVILION

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്


കേരളോത്സവത്തിനിടെ സംഘര്‍ഷം;
50 പേര്‍ക്കെതിരെ കേസ്
മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ടി.വി. അബ്ദുല്‍ ഖാദര്‍, ശരീഫ്, ഹാരിസ്, ഇസ്മാഈല്‍ എന്നിവരെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ബിജു, സുജിത്ത്, സൂരജ്, സനീഷ്, ജിഷിന്‍, പ്രജീഷ്, രതീശന്‍, കണ്ടാലറിയാവുന്ന മറ്റു 30 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരം മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ^സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
തലമുണ്ട എ.കെ.ജി ക്ലബും മായന്‍മുക്ക് ബ്രദേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ടീമുകളെ അനുകൂലിച്ച് കാണികളില്‍നിന്ന് ഇരുസംഘങ്ങള്‍ അണിനിരക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ഫുട്ബാള്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച കലാമത്സരങ്ങള്‍ നടന്നു.

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു


മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി. ഉമ, കട്ടേരി പ്രകാശന്‍, പി.സി. നൌഷാദ്, കെ.ടി. ഭാസ്കരന്‍, സി. കുമാരന്‍ മാസ്റ്റര്‍, കെ.സി. വാസന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രന്‍ സ്വാഗതവും വി.വി. പ്രജീഷ് നന്ദിയും പറഞ്ഞു. സമ്മാനദാനം സി. ശ്യാമള നിര്‍വഹിച്ചു.

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു


അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു
കാഞ്ഞിരോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അധ്യാപക ദമ്പതികളുടെ വീട്ടുകിണറ്റില്‍ വിഷാംശമുള്ള കീടനാശിനി ഒഴിച്ചതായി പരാതി.മാണിയൂര്‍ വേശാലയിലുള്ള ഗ്രാമികയിലെ മധു^വിജയകുമാരി ദമ്പതികളുടെ വീട്ടുകിണറാണ് കീടനാശിനി ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാരുടെ പരാതിപ്രകാരം ചക്കരക്കല്ല് പൊലീസ് കേസെടുത്തു.
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ കിണര്‍വെള്ളത്തിന്റെ മണം മാറിയതിനാല്‍ വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു.മധു മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനയാത്രയിലായിരുന്നു. ശനിയാഴ്ച രാത്രി അജ്ഞാതര്‍ ഭാര്യ വിജയകുമാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഭീതി കാരണം അയല്‍വാസിയെ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി ഒന്നര വരെ അയല്‍വാസികള്‍ വീടിന് സുരക്ഷ നല്‍കിയതായും അതിനുശേഷമാണ് കൃത്യം നടത്തിയതെന്നും ടീച്ചര്‍ പറഞ്ഞു.

Sunday, December 12, 2010

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്: കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ മത്സരം നടന്നുകൊണ്ടിരിക്കെ കാണികളായി വന്ന സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രൌണ്ട് കൈയേറി ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ (28), ബി.കെ. ഹാരിസ് (32), ഷരീഫ് (25), ഇസ്മാഈല്‍ (26) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകരായ ഗിരീശന്‍ (37), ബൈജു (30), ശ്രീജിത്ത് (30), പ്രിഗേഷ് (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജു, ശ്രീജിത്ത് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കസേരകളും കാണികളുടെ നിരവധി മോട്ടോര്‍ ബൈക്കുകളും തകര്‍ത്തു.
മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പഞ്ചായത്തുതല കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തിന്റെ സെമിഫൈനലിനിടയിലാണ് അക്രമം അരങ്ങേറിയത്.
ഇരുവിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും കത്തി, വടിവാള്‍, ഇരുമ്പുദണ്ഡ്, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രൌണ്ട് കൈയേറുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തില്‍ തലമുണ്ടയിലെ റെഡ്സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് മായന്‍മുക്ക് ക്ലബിനോട് പരാജയപ്പെട്ടിരുന്നു. കളിയുടെ അവസാനസമയം പരാജയപ്പെട്ട ക്ലബ് അംഗങ്ങള്‍, വിജയിച്ച ക്ലബംഗങ്ങളിലൊരാളെ ദേഹോപദ്രവമേല്‍പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന അക്രമസംഭവം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇവിടെനിന്ന് പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് ചക്കരക്കല്ല് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Courtesy:madhyamam/12-12-2010

ഫുട്ബോള്‍ മല്‍സരത്തിനിടെ CPM-SDPI സംഘര്‍ഷം





കാഞ്ഞിരോട് ഫുട്ബോള്‍ മല്‍സരത്തിനിടെ
CPM-SDPIസംഘര്‍ഷം:
എട്ടുപേര്‍ക്ക് പരിക്ക്


മുണ്ടേരി പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മല്‍സരത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെ കാഞ്ഞിരോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണു സംഭവം. പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാച്ചേരിയിലെ ശരീഫ്(25), മാണിയൂര്‍ തണ്ടപ്പുറത്തെ അബ്ദുല്‍ ഖാദര്‍(28), കാഞ്ഞിരോട്ടെ ഹാരിസ്(31), കുടുക്കിമൊട്ട കോട്ടം റോഡിലെ ഇസ്മാഈല്‍(26) എന്നിവരെ കൊയിലി ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരും തലമുണ്ട സ്വദേശികളുമായ കിളച്ചപറമ്പത്ത് ഗിരീഷന്‍ (37), റിജിത്ത് (30), റിഗേഷ് (25), ബിജു (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിനു വടിവാള്‍ കൊണ്ടാണു തലയ്ക്കു വെട്ടേറ്റത്. ബ്രദേഴ്സ് മായന്‍മുക്കും സെവന്‍സ് സ്റ്റാര്‍ കാഞ്ഞിരോടും തമ്മിലുള്ള മല്‍സരത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. ഇടവേളയ്ക്കിടെ 30ഓളം സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സമയം ബ്രദേഴ്സ് മായന്‍മുക്ക് ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇവരെ പിന്തുണച്ചതാണു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ തിരിയാന്‍ കാരണം. സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ജിജു, സുജിത്ത്, ഷിജിന്‍, റജീഷന്‍ തുടങ്ങി 30ഓളം പേരാണു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം ഇവിടെ രണ്ട് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ സി.പി.എമ്മുകാര്‍ അക്രമിച്ചിരുന്നു.

എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
ചക്കരക്കല്‍: ഫുട്ബോള്‍ മല്‍സരത്തിനിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അക്രമിച്ച സി.പി.എം നടപടിയില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കായികമല്‍സരങ്ങളില്‍പ്പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സി.പി.എം മനപ്പൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പു വേളയിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ സി.പി.എം നിരന്തരം അക്രമം നടത്തിയിരുന്നു. പോലിസ് ശക്തമായ നടപടികള്‍ കൈകൊള്ളാത്തതാണു വീണ്ടും അക്രമികള്‍ക്കു പ്രോല്‍സാഹനമാവുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം അക്രമം നിര്‍ത്തിയില്ലെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Courtesy: Thejas Daily/12-12-2010

Thursday, December 9, 2010

WELCOME TO KANHIRODE GROUP

WELCOME TO KANHIRODE GROUP
Let's forget everything else.
Be a good and devoted creation of God Almighty. Let's join together for a new beginning.
LOVE TO ALL & HATRED TOWARDS NONE.
Let's share our Views and thoughts.
Be a member of this endeavour .
A group for KANHIRODE.
All who have any relationship with KANHIRODE can also join in this group. People from KOODALI, THALAMUNDA, EACHUR, PURAVUR, KUDIKKIMETTA, KOTTANACHERY, THERU,PADANNOT and neigbhouring places can also join in this KANHIRODE GROUP.

To join Kindly Click the below image


Sunday, December 5, 2010

പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്




സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?


ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത വിപ്ലവബോധം ഇതൊക്കെയാണല്ലോ യുവത്വത്തിന്റെ സവിശേഷതകള്‍. ഇതൊന്നുമില്ലാത്തവന്റേത് എന്ത് യുവത്വം? എന്ത് യൗവ്വനം?എന്തിനിതൊക്കെ പറയുന്നു എന്നാണോ? നമ്മുടെ പ്രിയപ്പെട്ട നാടിനെ വീണ്ടെടുക്കാനും നേരെ നടത്താനും യുവാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്‍ക്കൊണ്ടാവില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്. നാടിന്റെ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തേണ്ടത് യുവത്വത്തിന്റെ ഗര്‍ജ്ജനമാണ്. നെറികേടുകളെ നെഞ്ചുവിരിച്ച് നേരിടേണ്ടത് യുവത്വത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. യുവത്വം ഇങ്ങിനെയൊക്കെ ആയിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, കേരളത്തിന്റെ തെരുവോരങ്ങളിലേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഓടകളില്‍ മുഖംകുത്തി അടിവസ്ത്രം മാത്രമണിഞ്ഞ് ലക്കുകെട്ട് കിടക്കുന്നത് നമ്മുടെ യുവത്വം തന്നെയല്ലേ? കഴിഞ്ഞ സായാഹ്‌നത്തില്‍ വിളിച്ച വിപ്ലവമുദ്രാവാക്യങ്ങള്‍ പോക്കറ്റിലിട്ട് ഇനിയവനുറങ്ങും. സ്വന്തം പെങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതറിയാതെ; നാടിന്റെ മുതലുകള്‍ കൊള്ള ചെയ്യപ്പെടുന്നതറിയാതെ; മാഫിയാ സംഘങ്ങളുടെ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതറിയാതെ. അവനെ ഉണര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. നമുക്ക് മദ്യത്തിന്റെ റവന്യൂവരുമാനമാണ് വലുത്. യുവാക്കള്‍ രോഷത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് വീശിയ റാലികളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ഭവ്യതയോടെ ശാന്തമായി അവരില്‍ പലരും വരിനില്‍ക്കുകയാണ്. ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കു മുമ്പില്‍. ബാക്കിയുള്ള യുവാക്കളെവിടെ? ഭാഗ്യം കാത്ത് കാത്ത് ജീവിതം തുലക്കുന്ന യുവനിര്‍ഭാഗ്യവാന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ എല്ലാം തുലഞ്ഞാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുകയാണെന്നും വിലപിക്കുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രി. ചൂതാട്ടത്തിന് പരിഹാരം സംവാദമാണെന്ന് ധനമന്ത്രി. ചൂതാട്ടമാഫിയക്ക് വേണ്ടി കേസ് വാദിക്കാന്‍ നല്ലത് നേതാവ് തന്നെയെന്ന് ദേശീയപാര്‍ട്ടി. ലോട്ടറി മാഫിയകളുടെ മൗലികാവകാശം നിഷേധിക്കരുതെന്ന് നീതിന്യായം. എല്ലാം കേരളത്തിന്റെ സൗഭാഗ്യം. സംവാദം തീരുന്നതുവരെ യുവാക്കള്‍ ലോട്ടറിക്കടകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കട്ടെയെന്ന് തന്നെ.


പൗരന് കാവലാകേണ്ട ഭരണകൂടം ഒറ്റുകാരും ദല്ലാള്‍മാരുമായി അധഃപതിച്ചിരിക്കുന്നു. വികസനമെന്നപേരില്‍ അവര്‍ വില്‍പന പൊടിപൊടിക്കുന്നു. മണ്ണും കുന്നും കായലും കടലും കാടും റോഡും.... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വില്‍ക്കാനെന്തുണ്ട് ബാക്കി? കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും വയലുകള്‍ ഒന്നാകെ നികത്തിയെടുത്തും സിമന്റ്കൂടുകള്‍ പണിതുയര്‍ത്തുന്നു. ഇത് വികസനമല്ല വിനാശമാണെന്നു പറയേണ്ടതാരാണ്? രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യം കാശുറപ്പിച്ച് കൈമാറുന്ന സാമ്രാജ്യത്വ സേവകരാണിന്ന് നാടു ഭരിക്കുന്നത്. ചെറുത്തുനില്‍ക്കേണ്ടവര്‍ കിടന്നുറങ്ങുമ്പോള്‍ തെരുവുകള്‍ ഓരോന്നായി അഭയാര്‍ഥികളുടെ നിലവിളികൊണ്ട് നിറയുകയാണ്. ചങ്കുറപ്പുള്ള യുവാക്കളില്ലെന്ന ധൈര്യത്തിലല്ലേ വികസനരാക്ഷസന്മാര്‍ നാടിന്റെ നെഞ്ചിലേക്ക് ബുള്‍ഡോസറുരുട്ടുന്നത്?യുവസുഹൃത്തെ,സത്യം പറയൂ.... താങ്കളുടെ മനസ്സാക്ഷി ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ? അന്തസ്സ്‌കെട്ട പാര്‍ട്ടിക്കൊടികള്‍ പിടിച്ച്, പഴകിപ്പുളിച്ച മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് നാം എത്രകാലമാണീ നെറികേടുകളെ നോക്കിനില്‍ക്കുക. ഇത് നമ്മുടെ കൂടി നാടല്ലേ? ആര്‍ത്തിയുടെ ഏജന്റുമാര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ കൂടി സമ്പത്തല്ലേ? വമ്പന്മാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് നമ്മുടെ തന്നെ മണ്ണല്ലേ? തെരുവോരങ്ങളില്‍ നിസ്സഹായമായി നിലവിളിക്കുന്നത് നമ്മുടെ കൂടി ചോരയല്ലേ? നമ്മുടെ പ്രിയപ്പെട്ട ഈ നാടിനുവേണ്ടിയും ജനതക്കുവേണ്ടിയും, അല്ല നമുക്കുവേണ്ടി നാം എന്തെങ്കിലും ചെയ്‌തേ തീരൂ.നാടിനുവേണ്ടിയുള്ള ഏത് നല്ല കാല്‍വെപ്പിലും താങ്കളുടെ കൂടെ സോളിഡാരിറ്റിയുണ്ടാകും. യുവത്വം ബാക്കിനില്‍ക്കുന്നവരുടെ ഒത്തുചേരലാണ് സോളിഡാരിറ്റി. സോളിഡാരിറ്റിയെന്നാല്‍ ഐക്യദാര്‍ഡ്യം എന്നാണര്‍ഥം. ധര്‍മത്തോടും നീതിയോടുമുള്ള ഐക്യദാര്‍ഡ്യം. അധര്‍മത്തോടും അനീതിയോടുമുള്ള ചെറുത്തുനില്‍പ്പ്. അതുതന്നെയാണീ യുവജനപ്രസ്ഥാനം. എന്താണ് തെളിവ്? മറ്റൊന്നുമല്ല. സോളിഡാരിറ്റി ഈ മണ്ണില്‍ ജീവിച്ച ഏഴുവര്‍ഷങ്ങള്‍. അതിന്റെ ജീവിതം തന്നെയാണിതിനൊക്കെ സാക്ഷി.സംശയമുണ്ടെങ്കില്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ച പ്ലാച്ചിമടയിലെ ഗ്രാമീണരോടു ചോദിക്കൂ, സോളിഡാരിറ്റിയെ അറിയാമോയെന്ന്. ആ ഗ്രാമമാണല്ലോ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത്. അല്ലെങ്കില്‍ ചെങ്ങറയില്‍ മണ്ണിനുവേണ്ടി ഭരണകൂടത്തോട് കയര്‍ത്ത പച്ചമനുഷ്യരോട്. അതുമല്ലെങ്കില്‍ തീരങ്ങള്‍ തിരിച്ചുപിടിക്കാനിറങ്ങിയ കടലിന്റെ മക്കളോട്, ആറാട്ടുപുഴയിലെ സാധാരണക്കാരോട്, കുത്തകയെ ചെറുത്ത വ്യാപാരികളോട്, കിനാലൂരിലെ ജനങ്ങളോട്. അവരൊക്കെ സോളിഡാരിറ്റിയെ അറിയും. അവരോടൊപ്പമാണ് സോളിഡാരിറ്റി മുഖവും മതവും നോക്കാതെ സമരം ചെയ്തത്. നോട്ട് വാങ്ങാതെ ചെറുത്തുനിന്നത്. നെഞ്ചുറപ്പോടെ പോരാടിയത്. ഇനി ഇവിടുത്തെ ഭരണ മേലാളന്മാരെപ്പോലെ താങ്കളും ചോദിക്കുമോ എന്തിനാണ് 'വികസന'ത്തെ എതിര്‍ത്തതെന്ന്? വികസനത്തെ സോളിഡാരിറ്റി എതിര്‍ക്കാറില്ല. വികസനഭീകരതകളെ നോക്കിനില്‍ക്കാറുമില്ല. മനുഷ്യരെ തുരത്തുന്നത്, മണ്ണില്‍ വിഷം ചൊരിയുന്നത് എന്ത് വികസനമാണ്? അതുകൊണ്ടാണ് മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത് വേണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. ദേശീയപാത വില്‍ക്കാതെ വികസിപ്പിക്കണമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. കാട്ടാമ്പള്ളിയിലെ പാടശേഖരങ്ങളില്‍ ജനങ്ങളോടൊപ്പം കൃഷിയിറക്കിയതും കേരളത്തിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ പണിതതുമൊക്കെ സോളിഡാരിറ്റിയുടെ വികസന സംരംഭങ്ങള്‍ തന്നെയാണ്. കൂടുതലറിയാന്‍ കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ നക്കിത്തുടച്ച ഗ്രാമങ്ങളിലേക്ക് പോവണം. അവിടെ സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസപദ്ധതി താങ്കളുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താതിരിക്കില്ല. എന്‍ഡോസള്‍ഫാന്റെ ഇരകളെക്കുറിച്ച് സ്‌ക്രീനിലിരുന്ന് വലിയവായില്‍ ടോക്‌ഷോ നടത്തുന്നവര്‍ സോളിഡാരിറ്റിയെക്കുറിച്ച് ഒന്നും പറയില്ല. പക്ഷേ, കാസര്‍കോട്ടെ പച്ചമനുഷ്യര്‍ സോളിഡാരിറ്റി ഏറെക്കാലമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ ഒരിക്കലും മറക്കില്ല. ഇനിയും അറിയണമെങ്കില്‍ സോളിഡാരിറ്റി നടപ്പാക്കിയ ഏതെങ്കിലും കുടിവെള്ളപദ്ധതി സന്ദര്‍ശിക്കുക. വികസനത്തിന്റെ ജനകീയ ഭാവമെന്താണെന്ന് താങ്കള്‍ക്കാ പാവങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞുതരും.


ഇതിനൊക്കെ എവിടെനിന്നാണ് പണം അല്ലേ? താങ്കളുടെ മൗനത്തില്‍ ആ ചോദ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മദ്യമാഫിയ? അതോ ലോട്ടറി മാഫിയയോ? ആ കറുത്ത നോട്ടുകെട്ടുകള്‍ സോളിഡാരിറ്റിക്ക് വേണ്ട. പാപത്തിന്റെ ശമ്പളം സോളിഡാരിറ്റിക്കു ചേരില്ല. വിദേശഫണ്ടുകള്‍ ആരോപിക്കുകയും വേണ്ട. പണം കേരളത്തിലെ നല്ല മനുഷ്യരുടെ കാരുണ്യമുള്ള കൈകളിലുണ്ട്. അര്‍ഹര്‍ക്കിതെത്തിക്കുവാനുള്ള വിശ്വസ്തമായ കരങ്ങളാണില്ലാതായത്. സോളിഡാരിറ്റിയില്‍ അവര്‍ വിശ്വാസ്യതയുടെ തെളിമ കാണുന്നു. നേരും നെറിയും തൊട്ടറിയുന്നു. അതിനാലവര്‍ പണം തരുന്നു. ഹൃദയപൂര്‍വം ലഭിക്കുന്ന പണത്തിന്റെ കൂടെ യുവതയുടെ കായികാധ്വാനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സേവനത്തിന്റെ പുതിയൊരു സംസ്‌കാരം. ഇതുതന്നെയല്ലേ നാടിനാവശ്യം.പുതിയൊരു കേരളമാണ് സോളിഡാരിറ്റിയുടെ സ്വപ്നം. നീതിയും ന്യായവും പുലരുന്ന കേരളം. നേരും നെറിയും മരിക്കാത്ത കേരളം. നമ്മുടെ വികസനം മനുഷ്യത്വപൂര്‍ണ്ണമാവണം. നമ്മുടെ നാട് തീവ്രവാദ-വര്‍ഗീയമുക്തമാവണം. നാടിന്റെ രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം. കര്‍മശേഷിയുള്ള യുവാക്കളാണ് പുതിയ കേരളത്തിന്റെ കരുത്തുറ്റ ഈടുവെപ്പ്. യുവത്വത്തിന്റെ ഉള്‍ത്തുടിപ്പും സമര്‍പ്പണവുമാണ് നല്ലൊരു നാളെയുടെ സൃഷ്ടിപ്പിനാവശ്യം. യൗവനത്തിന്റെ കരുത്തിലും നെഞ്ചുറപ്പിലും സോളിഡാരിറ്റിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. താങ്കള്‍ നന്മയെ സ്‌നേഹിക്കുന്ന ആളാണല്ലോ. അതിനാല്‍ നാടിനുവേണ്ടി നാം കൈകോര്‍ത്തേ മതിയാവൂ. തിന്മയുടെ ശക്തികളോട് നാം പൊരുതിയേ തീരൂ. സമ്പൂര്‍ണ നീതിയുടെ പക്ഷംചേരാന്‍, ജനകീയരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍, നിസ്വാര്‍ത്ഥസേവനം നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ താങ്കളുണ്ടാവുമെന്ന് സോളിഡാരിറ്റിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ യുവത്വം നഷ്ടപ്പെടും മുമ്പ്, നെഞ്ചുറപ്പ് മായും മുമ്പ്, നിസ്സംഗത പിടികൂടുംമുമ്പ് താങ്കളെ സോളിഡാരിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നു.


(സോളിഡാരിറ്റി സംഘടനാ കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ)

Monday, November 29, 2010

Apple Property International Kannur

കണ്ണൂര്‍ തായത്തെരു റോഡ് അസ്ഹര്‍ കോംപ്ലക്സില്‍ ആപ്പിള്‍ പ്രോപ്പര്‍ട്ടി ഇന്റര്‍നാഷനല്‍ ബ്രാഞ്ച് ഓഫിസ് മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍, അശ്റഫ്, റസാഖ് സമീപം.

Friday, November 26, 2010

OBIT_Khadeeja

ഖദീജ
കാഞ്ഞിരോട്: കൊട്ടാരത്തില്‍ ഖദീജ (80) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ അഹമ്മദ്കുട്ടി.
മക്കള്‍: ശരീഫ് (ഖത്തര്‍), കുഞ്ഞാമിന.
25-11-2010

Thursday, November 25, 2010

പ്രവാസി വോട്ടവകാശം: വിജ്ഞാപനമായി


പ്രവാസി വോട്ടവകാശം: വിജ്ഞാപനമായി
ന്യൂദല്‍ഹി: പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ എല്ലാ തടസ്സങ്ങളും നീങ്ങി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമ(ഭേദഗതി) ബില്‍ പാസായതോടെയാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.
11 ദശലക്ഷം പ്രവാസികള്‍ക്കെങ്കിലും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. പോളിങ് ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണമെന്നത് ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷനാകും തീരുമാനിക്കുക.
പ്രവാസികള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയയില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമപ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍നിന്നു വിട്ടുനിന്നാല്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറികടന്നിരിക്കുന്നത്.
madhyamam/25-11-2010

Wednesday, November 24, 2010

മുന്നറിയിപ്പില്ലാതെ ബസ് സമരം


മുന്നറിയിപ്പില്ലാതെ ബസ് സമരം;
മുണ്ടേരിമൊട്ട-ചെക്കിക്കുളം
റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞു

കാഞ്ഞിരോട്: ബസ് കണ്ടക്ടറെ ജീപ്പ് ഡ്രൈവര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുണ്ടേരിമൊട്ട^ചെക്കിക്കുളം റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. മുണ്ടേരിമൊട്ട, പുറത്തീല്‍, കാനച്ചേരി, കുറ്റ്യാട്ടൂര്‍, ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് ബസ് തൊഴിലാളികളുടെ സമരംമൂലം ദുരിതക്കയത്തിലായത്.
കണ്ണൂര്‍^ചെക്കിക്കുളം റൂട്ടിലെ ലാല ബസ് കണ്ടക്ടര്‍ എ. ശ്രീജേഷിനെ ജീപ്പ് ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്ന് ഞായറാഴ്ച വൈകീട്ട് കോയ്യോട് പാലത്തിനു സമീപത്തുവെച്ച് ആക്രമിച്ചു പരിക്കേല്‍പിച്ചുവെന്നാണ് പരാതി. പ്രതികളെ അറസ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ഇന്നലെ രാവിലെ മുതല്‍ ഇതുവഴിയുള്ള ബസോട്ടം നിര്‍ത്തിവെച്ചത്. മുന്നറിയിപ്പില്ലാതെ നടത്തിയ സമരത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും രാവിലെ മുതല്‍ ദുരിതത്തിലായി. കിലോമീറ്ററുകള്‍ നടന്നാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
ബസ് കണ്ടക്ടറെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളായ നരേത്ത് പ്രശാന്തന്‍, ബി.ബാവന്‍, പാടിച്ചാല്‍ അശോകന്‍ എന്നിവരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യയോടെബസോട്ടം പുനരാരംഭിച്ചു.
23-11-2010/madhyamam/ch musthafa master

Saturday, November 20, 2010

Munderi Panchayath Standing Committee


Munderi Panchayath Standing Committee

ധനകാര്യം-
പി. ചന്ദ്രന്‍, പി. ഉഷ, കെ. പ്രകാശന്‍.

വികസനം-പി.കെ. പ്രമീള, സി. രമണി, പി.സി. നൌഷാദ്, ബി. ലസിജ, എ. റിയാസ്.
ക്ഷേമകാര്യം-പി. പുഷ്പജ, പി. മുഹമ്മദലി, കെ. ദാമോദരന്‍, സി. ശ്രീനിവാസന്‍, ടി.ടി. ഫല്‍ഗുനന്‍.
ആരോഗ്യം-വിദ്യാഭ്യാസം-സി. ലത, കെ. സല്‍മത്ത്, ബി.പി. രേഷ്മ, കെ.വി. ജിജില്‍.

Thursday, November 18, 2010

GIO_KANNUR


ജി.ഐ.ഒ കാമ്പയിന്‍: ജില്ലയില്‍
വിപുല പരിപാടികള്‍
കണ്ണൂര്‍: ജി.ഐ.ഒ നവംബര്‍ 21 മുതല്‍ ഡിസംബര്‍ അഞ്ചുവരെ തീയതികളില്‍ നടത്തുന്ന 'സ്ത്രീ: സ്വത്വം-സുരക്ഷ-സമൂഹം' കാമ്പയിനോടനുബന്ധിച്ച് ജില്ലയില്‍ വിപുല പരിപാടികള്‍ നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 21ന് നടക്കുന്ന കഥാരചന-പ്രസംഗമത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും.
പ്രമുഖ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പരിപാടി ഉദ്ഘാടനം ചെയ്യും. മജ്ലിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കായി നവംബര്‍ 24ന് പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ നാടകമത്സരം നടത്തും. നവംബര്‍ 28ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ 'സ്ത്രീസുരക്ഷാ നിയമങ്ങള്‍ -പ്രസക്തിയും പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ കെ. അജിത ഉദ്ഘാടനം ചെയ്യും.ടി. ദേവി, അഡ്വ. വിമലാകുമാരി, സുകന്യ, കെ.എന്‍. സുലൈഖ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കും.


കഥാരചന -പ്രസംഗമത്സരം
കണ്ണൂര്‍: 'സ്ത്രീ: സ്വത്വം-സുരക്ഷ-സമൂഹം' കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ ജില്ലാകമ്മിറ്റി കഥാരചന^പ്രസംഗമത്സരങ്ങള്‍ സംഘടിപ്പിക്കും. 13 മുതല്‍ 25 വയസ്സുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് മത്സരം. താല്‍പര്യമുള്ള വിദ്യാര്‍ഥിനികള്‍
9747 303 448, 9847 952 671
എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. 'ദര്‍ശനങ്ങളും സ്ത്രീയും' എന്ന വിഷയത്തിലാണ് പ്രസംഗമത്സരം നടക്കുക. നവംബര്‍ 21ന് കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30ന് മത്സരാര്‍ഥികള്‍ എത്തിച്ചേരണം.

Monday, November 15, 2010

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി


വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മുണ്ടേരി മായന്‍മുക്ക് ജയന്‍പീടികയില്‍ സുബൈറിനെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. 15ലധികം പേരില്‍നിന്ന് വിസ നല്‍കാമെന്ന പേരില്‍ പണം തട്ടിയെന്നാണ് പരാതി. മുണ്ടേരി പന്ന്യോട്ട്മൂലയിലെ കെ.വി. പ്രസാദ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 15 പേരില്‍നിന്ന് 75,000 രൂപ വീതമാണ് ഈടാക്കിയതത്രെ.വിസ ശരിയായതിനാല്‍ വൈദ്യപരിശോധനയും മറ്റും ചെയ്യാനും ഇയാള്‍ നിര്‍ദേശിച്ചതായി പരാതിയില്‍ പറഞ്ഞു. 21 ദിവസത്തിനകം പുറപ്പെടേണ്ടിവരുമെന്നും അറിയിച്ചിരുന്നുവത്രെ. എന്നാല്‍, പണം നല്‍കി ഒന്നര മാസമായിട്ടും വിസ ലഭിക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് പ്രതി സ്ഥലത്തില്ലെന്നറിയുന്നത്.
madhyamam/14-11-2010

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികള്‍ക്ക് ദുരിതം


ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികള്‍ക്ക് ദുരിതം
കാഞ്ഞിരോട്: ബസുകള്‍ സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവുന്നു. വാരം സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ബസ് ജീവനക്കാരുടെ അവഗണനമൂലം ദുരിതമനുഭവിക്കുന്നത്.
ഇരിട്ടി^മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ഈ സ്റ്റോപ്പില്‍ സ്ഥിരമായി നിര്‍ത്താറില്ലത്രെ. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലയിലെ മിക്ക സ്കൂള്‍ അനുബന്ധ സ്റ്റോപ്പുകളിലും ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാവുന്നുണ്ടെങ്കിലും രണ്ടു പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായതിനാല്‍ ഈ സ്റ്റോപ്പില്‍ ഹോം ഗാര്‍ഡിന്റെ സേവനം പരിഗണിച്ചില്ല.
സ്റ്റോപ്പിന്റെ ഒരുഭാഗം ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലും മറുഭാഗം കണ്ണൂര്‍ ടൌണ്‍ സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ ഹോം ഗാര്‍ഡ് സേവനം ലഭ്യമാക്കേണ്ടത് ആരാണെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് പലപ്പോഴും ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാഗ്വാദങ്ങളില്‍ എത്തിച്ചേരാനിടയാക്കുന്നു. ബസുകള്‍ വിദ്യാര്‍ഥികളെ അവഗണിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വീടുകളില്‍ എത്തുന്നത് ഏറെ വൈകിയാണെന്നാണ് രക്ഷിതാക്കളുടെ പരാതി. പലതവണ സ്കൂള്‍ അധികൃതര്‍ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കാത്തതില്‍ അധ്യാപകരില്‍ അമര്‍ഷമുണ്ട്.
ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കി വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
14-11-2010/madhyamam

Sunday, November 14, 2010

എലിപ്പനി ബാധിച്ച് മരിച്ചു


എലിപ്പനി ബാധിച്ച് മരിച്ചു
ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം സുബൈദ മന്‍സിലില്‍ അബൂബക്കര്‍ (45) എലിപ്പനി ബാധിച്ചു മരിച്ചു. കണ്ണൂരില്‍ ശീതളപാനീയ വില്‍പനക്കാരനായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.
ഭാര്യ: സുബൈദ.
മക്കള്‍: ഷുനൈജ, ഷംറൂദ്, ആയിഷ, അഫ്വാന്‍.
13-11-2010

കാഞ്ഞിരോട്ടും മായിന്‍മുക്കിലും മുസ്ലിംലീഗ്, യൂത്ത് ലീഗ്, , M.S.F.കൊടിമരങ്ങള്‍ നശിപ്പിച്ചു


കാഞ്ഞിരോട്ടും മായിന്‍മുക്കിലും
മുസ്ലിംലീഗ്,
യൂത്ത് ലീഗ്, എം.എസ്.എഫ്
കൊടിമരങ്ങള്‍ നശിപ്പിച്ചു

കണ്ണൂര്‍: കാഞ്ഞിരോട്, മായിന്‍മുക്ക് പ്രദേശങ്ങളിലെ മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും തോരണങ്ങളും സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസംഅര്‍ദ്ധ രാത്രിയാണ് സംഭവം. മായിന്‍മുക്കില്‍ സ്ഥാപിച്ച മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയും, കാഞ്ഞിരോട്ടെ മുസ്ലിംലീഗിന്റെ കൊടിമരം പിഴുതെറിയുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും മൂന്നു സംഘടനകളുടെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി സന്ദര്‍ശിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് സംഘടനാ നേതാക്കള്‍ ചക്കരക്കല്ല് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാഞ്ഞിരോട് ശാഖ, മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ്, കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ എം.പി.മുഹമ്മദലി, പി.സി.നൌഷാദ്, കെ.റഷീദ്, എം.പി.നൂറുദ്ദീന്‍, ടി.പി.ഷംസീര്‍, ടി.സി.അഹമ്മദ് കുട്ടി, ടി.സി.അഫ്നാസ്, കെ.എം.അസ്ലം, പി.സി.മുനവര്‍, യു.സഫീര്‍, കെ.അബ്ബ നേതൃത്വം നല്‍കി. മായിന്‍മുക്ക് ശാഖാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.
Courtesy: Chandrika 14-11-2010

Wednesday, November 10, 2010

Obit_Ibrahim

ഇബ്രാഹിം
കാഞ്ഞിരോട്: ചക്കരക്കല്ല് റോഡില്‍ നസീറ മന്‍സില്‍ കരിമ്പയില്‍ ഇബ്രാഹിം (80) നിര്യാതനായി.
ഭാര്യ: ആലവളപ്പില്‍ മറിയം.
മക്കള്‍: ഹാരിസ്, അശ്റഫ് (കുവൈത്ത്), അഷീര്‍, നസീമ, റുഖിയ, സറീന, സക്കീന, നസീറ, ശാഹിദ.
ജാമാതാക്കള്‍: മുസ്തഫ (പാളയം), ഇബ്രാഹിം (ഖത്തര്‍), മുസ്തഫ, ഫൈസല്‍ (സേലം), സാദത്ത് (മസ്കത്).

Tuesday, November 9, 2010

പുതിയ സൂര്യോദയത്തിന് കാത്തിരിക്കുക


പുതിയ സൂര്യോദയത്തിന്
കാത്തിരിക്കുക

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബെസ്റ് പ്ളയര്‍ ആര്? സംശയമെന്ത്- ജനകീയ വികസന മുന്നണി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞതാണ് ശരി-അവരുടെ പോരാട്ടം കണ്ട് എതിരാളികള്‍ ചൂളിപ്പോയി.
എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ജനകീയ മുന്നണി വീറോടെ പൊരുതി. 1685 സ്ഥലങ്ങളില്‍ പാരമ്പര്യ രാഷ്ട്രീയ തമ്പുരാക്കന്മാരെ അവര്‍ വെല്ലുവിളിച്ചു. ഒമ്പതിടത്ത് വെന്നിക്കൊടി പറത്തി; നൂറിലധികം സ്ഥലങ്ങളില്‍ വിജയത്തിന്നരികിലെത്തി. അഞ്ഞൂറോളം സീറ്റുകളില്‍ നിര്‍ണായക ശക്തിയായി. ഒന്നര ലക്ഷം വോട്ടും നേടി.
ഒന്നര ലക്ഷം പേര്‍. അവരെ കേവല വോട്ടര്‍മാരെന്ന് വിളിക്കുന്നത് അപമാനിക്കലാകും. അവര്‍ ഒന്നര ലക്ഷം പോരാളികള്‍! ഇടത്തുനിന്നും വലത്തുനിന്നും വര്‍ഷിച്ച രാഷ്ട്രീയ കൂരമ്പുകള്‍ക്കും മത പുരോഹിതന്മാരുടെ തമ്പുകളില്‍നിന്ന് പെയ്ത ഒളിയമ്പുകള്‍ക്കും മധ്യേ ഉശിരോടെ പൊരുതിനിന്ന അവര്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ വീരനായകര്‍. തല്‍ക്കാലത്തേക്ക് ഇതൊക്കെ തമസ്കരിച്ചെന്ന് മീഡിയക്ക് സമാധാനിക്കാം. ഇരുളിനെ കീറിമുറിച്ച്, പക്ഷേ, വെളിച്ചം പുഞ്ചിരിക്കുന്നുണ്ട്. ഇരുട്ടിനു വെളിച്ചത്തെ തോല്‍പിക്കാനാവില്ല, അതെത്ര ചെറുതായിരുന്നാലും.
ഇതത്ര ചെറുതുമല്ല. ഒന്നര ലക്ഷം മതി ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍. ആരാണീ ഒന്നര ലക്ഷം? ഭീഷണികളെ ചിരിച്ചുതള്ളിയവര്‍, പ്രലോഭനങ്ങളെ അതിജീവിച്ചവര്‍, നുണപ്രവാഹങ്ങളെ നീന്തിക്കടന്നവര്‍, എപ്പോഴും ജനങ്ങളോട് ചേര്‍ന്നുനിന്നവര്‍. അവരെ തോല്‍പിക്കാന്‍ ഒരു ശക്തിക്കുമാവില്ല. അവരുടെ മനക്കരുത്ത് അത്രമേല്‍ വലുതാണ്. പടക്കളത്തില്‍നിന്ന് അവര്‍
പിന്‍വാങ്ങില്ല.


ഇത് ശ്രീമതി ജമീല. ബ്ളോക്ക് പഞ്ചായത്തിലേക്കുള്ള ജനപക്ഷ സ്ഥാനാര്‍ഥി. ഒറ്റക്ക് പടനയിച്ച് ആയിരത്തിലധികം വോട്ട് പിടിച്ചവള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും അങ്കം തുടരുന്നവള്‍. ഓരോ വീടും കയറിയിറങ്ങി ജനങ്ങളുടെ കഷ്ടപ്പാട് നേരില്‍ കണ്ടവള്‍. ജമീല പറയുന്നു: "എനിക്കിനി വിശ്രമിക്കാനാവില്ല. ശേഷിക്കുന്ന ജീവിതം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി. ഞാന്‍ തോറ്റിട്ടില്ല; എന്നെ തോല്‍പിക്കാനുമാവില്ല.'' ഇത് പറയുമ്പോള്‍ അവരുടെ മുഖത്ത് ഗൌരവം കനം വെച്ചു. പിന്നെ അവര്‍ ശാന്തയായി തുടര്‍ന്നു- "എന്തെല്ലാം നുണകളാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്? എല്ലാം എന്റെ വീറും വാശിയും വര്‍ധിപ്പിച്ചതേയുള്ളൂ. പ്രചാരണം കൊടുമ്പിരികൊണ്ട നേരത്ത്, വീണ് എന്റെ കൈയൊടിഞ്ഞു. ഞാന്‍ ആരെയും അറിയിക്കാതെ (അറിയിച്ചാല്‍ പ്രചാരണം മുടങ്ങും) ഒറ്റക്ക് ആശുപത്രിയിലേക്ക്. എല്ല് പൊട്ടിയിരിക്കുന്നു, സര്‍ജറി ചെയ്ത് കമ്പിയിടണമെന്ന് ഡോക്ടര്‍. ഞാന്‍ പറഞ്ഞു, തല്‍ക്കാലത്തേക്ക് കെട്ടിവെക്ക്, സര്‍ജറി പിന്നീടാവാം. ഡോക്ടര്‍ കാര്യം തിരക്കി. ഞാന്‍ പറഞ്ഞു: "തെരഞ്ഞെടുപ്പാണ്; ജനങ്ങളെ ഒറ്റക്കിട്ട് ആശുപത്രിയില്‍ കിടക്കാനാവില്ല.'' അങ്ങനെ ഡോക്ടര്‍ വഴങ്ങി. ഞാന്‍ സ്റിച്ചിട്ട കൈയുമായി വീണ്ടും ഗോദയിലേക്ക്. അപകടം പറ്റിയ വിവരം ആരും അറിയാതിരിക്കാന്‍ ഞാന്‍ സദാ ശ്രദ്ധിച്ചുപോന്നു. വോട്ടെണ്ണല്‍ ദിവസമാണ് സ്റിച്ചെടുക്കേണ്ടത്. അതിരാവിലെ ഞാന്‍ ആശുപത്രിയിലെത്തി. വേഗത്തില്‍ സ്റിച്ചെടുത്ത് കൌണ്ടിംഗ് സ്ഥലത്തേക്ക്.
പറയൂ, ഏത് കൌണ്ടിംഗിനാണ് ജമീലയെ തോല്‍പിക്കാനാവുക? അവരുടെ ഇഛാശക്തിക്കു മുന്നില്‍ എതിരാളികളുടെ കൌണ്ട് ഡൌണ്‍ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ ചെയറിലിരുന്ന ആള്‍ ഇങ്ങനെ പ്രതികരിച്ചത്: "ഇന്ത്യ ഭരിക്കാന്‍ പോന്ന ഇഛാശക്തി ജമീല താത്തക്കുണ്ട്. ഈ ഇഛാശക്തിയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ഈടുവെപ്പ്.''

ഇഛാശക്തികൊണ്ടാണ് ഇടതു കോട്ടയും വലതു കോട്ടയും ജനകീയ മുന്നണിയുടെ പോരാളികള്‍ ഉപരോധിച്ചത്; രാഷ്ട്രീയക്കാരുടെ നുണബോംബുകളെയും മതപുരോഹിതന്മാരുടെ കുപ്രചാരണങ്ങളെയും അതിജീവിച്ചത്. ജനാധിപത്യത്തിലെ വില്ലന്മാര്‍ക്കെതിരെ തുടങ്ങിവെച്ച യുദ്ധം അവര്‍ അവസാനിപ്പിക്കില്ല; അഴിമതിക്കാരെ സ്വൈര വിഹാരം നടത്താന്‍ അനുവദിക്കില്ല; ജനങ്ങളെ നിര്‍ദയം ചൂഷണം ചെയ്യുന്നത് നോക്കിനില്‍ക്കില്ല. അവര്‍ കേരളത്തിലെ പ്രതിപക്ഷമാകും; ജനപക്ഷത്ത് നില്‍ക്കുന്ന ക്രിയാത്മക പ്രതിപക്ഷം. ജനങ്ങള്‍ക്കു വേണ്ടി 'ഫീസ്' വാങ്ങാതെ ചോദിക്കാനും വാദിക്കാനും ഇനി ആളുണ്ടാകും. അതിനാല്‍ പോളിംഗ് ബൂത്തില്‍ തോല്‍പിച്ചു വിട്ടു എന്നൊന്നും എതിരാളികള്‍ സമാധാനിക്കേണ്ട. സമാധാനമില്ലാത്ത ദിനരാത്രങ്ങളാണ് അവരെ കാത്തിരിക്കുന്നത്.
ഈ തോല്‍പിക്കലിന്റെ രഹസ്യമൊക്കെ എല്ലാവര്‍ക്കുമറിയാം. നുണച്ചാക്കും പണച്ചാക്കും ചൊരിഞ്ഞാല്‍ ഏതു ജനാധിപത്യത്തെയും അട്ടിമറിക്കാം ഇവിടെ. സൈനിക അട്ടിമറിയെക്കാള്‍ ഭീകരമാണ് ഈ 'രക്തരഹിത' വിപ്ളവം! മദ്യമാണ് അട്ടിമറിക്കാരുടെ വജ്രായുധം. കള്ള്വാറ്റുന്ന കോളനിയില്‍ ചെന്ന് 'ഇവര്‍' ജയിച്ചാല്‍ വാറ്റാനൊക്കില്ല, അതിനാല്‍ വോട്ട് 'ഞങ്ങള്‍ക്ക്' എന്ന് പറയുന്നത് ഗാന്ധിജിയുടെ പിന്‍മുറക്കാരാണ്. അവരോടൊപ്പം വാറ്റിന്റെ വക്കാലത്തെടുക്കുന്നത് പ്രവാചകന്റെ അനുയായികളാണ്! ദൈവമേ, ഇവരുടെ ജനാധിപത്യത്തേക്കാള്‍ ഏകാധിപത്യമല്ലോ മഹത്തരം!
എല്ലാ മാഫിയകളെയും എതിരാളികള്‍ കൂട്ടുപിടിച്ചു. മുന്നണി വ്യത്യാസം ഇപ്പറഞ്ഞതിലൊന്നുമില്ല. വലതനെ വെല്ലും ഇടതന്റെ പതനം. ഗുണ്ടകളും ഗുണ്ടാസംഘങ്ങളും ഇരു പക്ഷത്തിന്റെയും രക്ഷാകവചം. ജയിക്കാന്‍ ഏതു പിശാചിനെയും കൂടെ നിര്‍ത്തുന്നവര്‍; ഏതു നീചതന്ത്രവും പയറ്റിനോക്കുന്നവര്‍. ഏത് കാലത്താണ് ഈ മാഫിയാ സ്പോണ്‍സേര്‍ഡ് ജനാധിപത്യത്തില്‍നിന്ന് നാം രക്ഷപ്പെടുക?
ഇതിനിടക്കാണ് മതമാഫിയ കയറിവരുന്നത്. പുരോഹിതന്മാര്‍ മതവിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു, ഊരുവിലക്കുന്നു, കള്ള ഫത്വകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നു. കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന മതസംഘടനകളില്‍നിന്ന് എന്നാണ് നമ്മുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രമാവുക? ഇങ്ങനെയണോ മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത്? മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പാടി നടക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സുന്നികളുടെ വെപ്രാളം മനസ്സിലാക്കാം. അവര്‍ക്ക് രാഷ്ട്രീയമുണ്ട്; ഇ.കെക്കും എ.പിക്കുമുണ്ട്. മുജാഹിദുകളുടെ വെപ്രാളമാണ് പക്ഷേ, മനസ്സിലാകാത്തത്. അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ! ഉണ്ടാകാന്‍ പാടില്ലല്ലോ! ആര് ജയിച്ചാലെന്ത്, തോറ്റാലെന്ത്? പൂച്ചക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം? ഒന്നുകില്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള അസൂയ അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയം-രണ്ടാലൊന്നാണ് ഇരു മുജാഹിദുകളെയും ഇളക്കിവിട്ടത്. രണ്ടും കൂടി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. അതെന്തായാലും മുജാഹിദുകള്‍ ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉറങ്ങിയില്ല. ജനകീയ മുന്നണി അവരുടെയും ഉറക്കം കെടുത്തി. ഫലം വന്ന ശേഷമാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. ഇനിയെങ്കിലും മുജാഹിദ് സുഹൃത്തുക്കള്‍ സമചിത്തതയോടെ ചിന്തിക്കണം. ജനകീയ മുന്നണി എങ്ങനെയാണ് മുജാഹിദുകള്‍ക്കെതിരാകുന്നത്? അവര്‍ ഏതാനും വാര്‍ഡുകളില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരുമോ? ചിത്തഭ്രമത്തിനും വേണ്ടേ ഒരതിര്? ഒരു വലിയ പ്രസ്ഥാനം ഇവ്വിധം കൊച്ചാകാമോ?
എന്തെല്ലാം തമാശകളാണ് ഈ തെരഞ്ഞെടുപ്പ് കണ്ടത്? അധ്യാപകന്റെ കൈവെട്ടിയവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട്; അധ്യാപകനു രക്തം കൊടുത്തവര്‍ക്ക് ആട്ടും. കൈവെട്ടിയവര്‍ വിശുദ്ധന്മാര്‍; ജയിലിലിരുന്നും പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടവര്‍! എന്തെല്ലാം അവിശുദ്ധ ബന്ധങ്ങളാണ് ഈ തെരഞ്ഞെടുപ്പിനെ മലീമസമാക്കിയത്? പകല്‍ പുറത്തേക്ക് ഛര്‍ദിച്ചതെല്ലാം രാത്രി വാരിത്തിന്നുക! ബന്ധങ്ങള്‍ ശുദ്ധമോ അശുദ്ധമോ ആകട്ടെ. അതിന്റെ പേരിലെന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്?
രാഷ്ട്രീയ പാര്‍ട്ടികള്‍ വെച്ച ഉപാധികളോടെ സഖ്യമുണ്ടായിരുന്നെങ്കില്‍ ജനകീയ മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നു. എന്നാല്‍ സീറ്റുകള്‍ക്കല്ല; നിലപാടുകള്‍ക്കാണ് മുന്നണി മുഖ്യ പരിഗണന കൊടുത്തത്. ജനകീയ മുന്നണിയുടെ ബാനറില്‍ ജയിച്ച സ്ഥാനാര്‍ഥികള്‍ വേറിട്ട മാതൃക കാണിക്കണമെന്ന് മുന്നണി ആഗ്രഹിക്കുന്നു. മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് രാഷ്ട്രീയ ബന്ധങ്ങള്‍ തടസ്സമായി കൂടാ. പ്രതിബദ്ധത ധാര്‍മിക മൂല്യങ്ങളോടും പൊതു ജനങ്ങളോടും മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്തീ രാജിന്റെ സ്പിരിറ്റ് മാനിച്ച് ജനകീയ മുന്നണിയുടെ നിലപാടിലേക്ക് ഇങ്ങോട്ട് വരിക എന്നതല്ലാതെ തിരിച്ചൊരു യാത്ര സംഭവിക്കുകയില്ല.

ഇത്തവണ ഒമ്പത് പേരെ മാത്രമേ ജനകീയ മുന്നണിക്ക് പഞ്ചായത്ത് ഭരണസമിതികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. നമ്മുടെ നാടിന്റെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് നിരാശപ്പെടുത്തേണ്ട എണ്ണമല്ല. ഒമ്പത് പേരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടല്ലോ എന്ന് സമാധാനിക്കാനാണ് സാഹചര്യം ആവശ്യപ്പെടുന്നത്. ഈ ഒമ്പത് പേര്‍ ജനകീയ മുന്നണിയുടെ നയ നിലപാടുകളനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കും. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം; രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകരമോ ആശീര്‍വാദമോ അല്ല. ജനങ്ങളുടെ അനുഭവങ്ങള്‍ക്ക് മുമ്പില്‍ തേജോവധങ്ങളും കള്ളപ്രചാരണങ്ങളും മുട്ടുകുത്തും.
തെരഞ്ഞെടുക്കപ്പെടാതെ പോയ സ്ഥലങ്ങളിലും ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങളോട് ബാധ്യതകളുണ്ട്. അവര്‍ക്ക് വോട്ട് ചെയ്തവരോട് മാത്രമല്ല, വോട്ട് ചെയ്യാത്തവരോടും. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ അവര്‍ക്ക് കടമയുണ്ട്. കടമ നിറവേറ്റിയാല്‍ ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തിരസ്കരിക്കും. വേറിട്ട അനുഭവം അവരുടെ കണ്ണു തുറപ്പിക്കും. സത്യം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല കേരള ജനത. രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും മീഡിയയും ഒത്തുപിടിച്ചുള്ള കള്ളപ്രചാരണങ്ങളെ പേടിക്കേണ്ടതില്ല. അവര്‍ പണിയുന്ന നുണമതിലുകള്‍ ചാടിക്കടന്ന് ജനം സത്യത്തിന്റെ ബൂത്തിലെത്തും.
ജനകീയ മുന്നണിക്കിത് ഒരു കേവല തെരഞ്ഞെടുപ്പായിരുന്നില്ല; വിപ്ളവകരമായ ഓപ്പറേഷന്‍ കൂടിയായിരുന്നു. ഒരു പുതിയ ആശയം പ്രചരിപ്പിച്ച സന്തോഷത്തിലാണവര്‍; ഒരു വലിയ കടമ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലും.അവരില്‍ ആരും 'സ്ഥാനാര്‍ഥികളാ'യിരുന്നില്ല; ഒരു മഹാ ദൌത്യം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട യോദ്ധാക്കളായിരുന്നു. നിയോഗം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. അവരുടെ ത്യാഗവും അനുസരണയും എന്നും അനുസ്മരിക്കപ്പെടും. യുദ്ധഭൂമിയില്‍ മുന്നില്‍ നടന്നവരാണവര്‍. യുദ്ധം ജയിച്ച നവരത്നങ്ങളോടൊപ്പം യുദ്ധം തോല്‍പ്പിക്കാത്ത വീരയോദ്ധാക്കളും പ്രകീര്‍ത്തിക്കപ്പെടും.
സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ലവരായിരുന്നു അവര്‍. രാഷ്ട്രീയം നല്ലവര്‍ക്ക് പറ്റിയ പണിയല്ല എന്നാണല്ലോ എതിരാളികളും അവരെ ഉപദേശിച്ചത്! ഇതാ, ഇവിടെയാണ് വോട്ടര്‍മാരുടെ വിവേകം മിഴി തുറക്കേണ്ടത്. നല്ല ജനതയെ നല്ല വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന നല്ല ലോകത്തിനുവേണ്ടിയാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.

ജനകീയ വികസന മുന്നണി ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. അതിന്റെ വേറിട്ട ശബ്ദം ഈ തെരഞ്ഞെടുപ്പിനെ സവിശേഷവും അവിസ്മരണീയവുമാക്കി. വോട്ട് ചെയ്യുക എന്നതുതന്നെ ഒരു വിപ്ളവ പ്രവര്‍ത്തനമായി. വിജയം വിദൂരത്തല്ല. പ്രതീക്ഷയുടെ വെള്ളിനക്ഷത്രം പ്രത്യക്ഷമായിരിക്കുന്നു. ഇരുട്ടിനു ദീര്‍ഘായുസ്സില്ല. പുതിയ സൂര്യോദയത്തിനു കാത്തിരിക്കുക.
Courtesy: Prabodhanam Weekly/Kootil Muhammadali