ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 9, 2012

ASET

 
 
 
 
 
ASSOCIATION FOR STATE EMPLOYEES & TEACHERS KANNUR CHAPTER ADHOC COMMITTEE MEETING @ Kaoser Auditorium Kannur on 08-12-2012

AIM 2012

 
 
 

SLIMFIT


ഹാജിമാരുടെ ഒത്തുചേരല്‍

 ഹാജിമാരുടെ ഒത്തുചേരല്‍
തലശ്ശേരി: തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ ഹാജിമാരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. എ.കെ. മുസമ്മില്‍ അധ്യക്ഷത വഹിച്ചു. റഫീഖ് റഹ്മാന്‍ മൂഴിക്കല്‍ പ്രഭാഷണം നടത്തി. കെ.പി. ഷബീര്‍ നന്ദി പറഞ്ഞു.

മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’

 മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’
പഴയങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിന് കേരളം ഇടപെടാന്‍ സോളിഡാരിറ്റിയുടെ ബാനര്‍ ഒപ്പ്. സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയ ബാനര്‍ ഒപ്പ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനത്തിന്‍െറ പ്രതീകമാണ് മഅദനിയെന്നും കുറ്റവിചാരണ നടത്താതെ മഅദനിയെ തടവിലിട്ട ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹ്മൂദ് വാടിക്കല്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതം പറഞ്ഞു.
മനുഷ്യാവകാശ ദിനാചരണത്തിന്‍െറ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പഴയങ്ങാടിയില്‍ സോളിഡാരിറ്റി മനുഷ്യവകാശ സമ്മേളനം സംഘടിപ്പിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന, ടി. മുഹമ്മദ് വേളം, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.

പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു

 പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു.  ന്യൂനപക്ഷ കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക് പ്രസിഡന്‍റ് റസാഖ് മണക്കായിക്ക് പ്രബോധനം വാരികയുടെ കോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് സി. അലി ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ്, ടി.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിളയാങ്കോട് കാരുണ്യനികേതന്‍ ചാമ്പ്യന്മാര്‍

സാമൂഹികക്ഷേമ വകുപ്പ് കണ്ണൂരില്‍ നടത്തിയ കായികമേളയില്‍ ജേതാക്കളായ വിളയാങ്കോട് കാരുണ്യനികേതന്‍ ബധിര വിദ്യാലയ ടീം.
 
 
 
 ലോക വികലാംഗ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്ന കായികമത്സരത്തില്‍നിന്ന്.

വികലാംഗ കായികമേള: 
വിളയാങ്കോട്  കാരുണ്യനികേതന്‍ 
ചാമ്പ്യന്മാര്‍
കണ്ണൂര്‍: ലോക വികലാംഗ ദിനാചരണത്തിന്‍െറ ഭാഗമായി സാമൂഹികക്ഷേമ വകുപ്പ് കണ്ണൂരില്‍ നടത്തിയ കായികമേളയില്‍ വിളയാങ്കോട് കാരുണ്യനികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 102 പോയന്‍റ് നേടിയാണ് കാരുണ്യനികേതന്‍ ജേതാക്കളായത്. പട്ടുവം സെന്‍റ് തെരേസാസ് സ്പെഷല്‍ സ്കൂളിലെ വിജിന വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
മത്സരഫലങ്ങള്‍ (ഒന്നും
രണ്ടും സ്ഥാനം നേടിയവര്‍)
50 മീറ്റര്‍ ഓട്ടം-സബ്ജൂനിയര്‍ (ആണ്‍): അദ്നാന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, നിഹാല്‍-കാരുണ്യനികേതന്‍ വിളയാങ്കോട്50 മീ. ഓട്ടം-സബ്ജൂനിയര്‍ (പെണ്‍): സി.എച്ച്. മുബഷീറ-കാരുണ്യനികേതന്‍ വിളയാങ്കോട്, പി.ആര്‍. ഗ്രീഷ്മ-കാരുണ്യനികേതന്‍ വിളയാങ്കോട്
100 മീ. ഓട്ടം-ജൂനിയര്‍ (ആണ്‍): നിജാദ് റഹ്മാന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, മിഥുന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്
100 മീ. ഓട്ടം-ജൂനിയര്‍ (പെണ്‍): സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്, അനുശ്രീ-കാരുണ്യനികേതന്‍ വിളയാങ്കോട്100 മീ. ഓട്ടം-സീനിയര്‍ (ആണ്‍): ശ്യാം-കാരുണ്യനികേതന്‍ വിളയാങ്കോട്, അബ്ദുല്‍ റഹീം-കാരുണ്യനികേതന്‍ വിളയാങ്കോട്100 മീ. ഓട്ടം-സീനിയര്‍ (പെണ്‍): ജെയ്മോള്‍, രതിഷ-കാരുണ്യനികേതന്‍ വിളയാങ്കോട്
ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-ജൂനിയര്‍ (ആണ്‍): മിഥുന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, മുഹമ്മദ് അര്‍ഫത്ത്-കാരുണ്യനികേതന്‍ വിളയാങ്കോട്
ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-ജൂനിയര്‍ (പെണ്‍): അനുശ്രീ-കാരുണ്യനികേതന്‍ വിളയാങ്കോട്, സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-സീനിയര്‍ (ആണ്‍): യൂനുസ്-കാരുണ്യനികേതന്‍ വിളയാങ്കോട്, യു.വി. രാജേഷ്-കാരുണ്യനികേതന്‍ വിളയാങ്കോട്ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-സീനിയര്‍ (പെണ്‍): ജെയ്മോള്‍, പി.വി. ശ്രുതി-എ.കെ.വി.എഫ് നായാട്ടുപാറ.
ടവല്‍ ചെയര്‍ പ്ളേ-ജൂനിയര്‍ (ആണ്‍): ഹേമന്ത്-കാരുണ്യനികേതന്‍ വിളയാങ്കോട്, മുഹമ്മദ് നസീം-കാരുണ്യനികേതന്‍ വിളയാങ്കോട്.
ടവല്‍ ചെയര്‍ പ്ളേ-ജൂനിയര്‍ (പെണ്‍): സഫൂറ-കാരുണ്യനികേതന്‍ വിളയാങ്കോട്, സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്
ടവല്‍ ചെയര്‍ പ്ളേ-സീനിയര്‍ (ആണ്‍): റഹീം-കാരുണ്യനികേതന്‍ വിളയാങ്കോട്, രാജേഷ്ടവല്‍ ചെയര്‍ പ്ളേ-സീനിയര്‍ (പെണ്‍): ജെയ്മോള്‍, സബിന-ശാന്തിദീപം ചാല
Courtesy: Madhyamam

പൗരാവകാശങ്ങളുടെ സമകാലികത: ടേബ്ള്‍ ടോക് 10ന്

പൗരാവകാശങ്ങളുടെ സമകാലികത:
 ടേബ്ള്‍ ടോക് 10ന്
 കോഴിക്കോട്: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ഉച്ചക്ക് 2.30ന് മലപ്പുറം ഹൗസില്‍ ‘പൗരാവകാശങ്ങളുടെ സമകാലികത’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമിതി ടേബ്ള്‍ ടോക് സംഘടിപ്പിക്കുന്നു. ഡോ. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍  സുഹറ മമ്പാട്, സരസ്വതി, അഡ്വ. കെ.പി. മറിയുമ്മ, ഗീത മാധവന്‍, ഗിരിജ, ഷാന്‍റി സിറിയക്, ആമിന വെങ്കട്ട, അഡ്വ. ലൈല, സിസ്റ്റര്‍ റോസ്, ഫൗസിയ ഷംസ്, കെ.കെ.സുഹറ ടീച്ചര്‍, ഇ.സി. ആയിഷ, കെ.എന്‍. സുലൈഖ,ആര്‍.സി. സാബിറ, സഫിയ അലി എന്നിവര്‍ സംസാരിക്കും.

Saturday, December 8, 2012

TEEN


മനുഷ്യാവകാശ സമ്മേളനം നാളെ


സോളിഡാരിറ്റി മനുഷ്യാവകാശ 
സമ്മേളനം നാളെ
പഴയങ്ങാടി: ലോക മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് നാലു മണിക്ക് സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം, ഡോ.ഡി. സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംബന്ധിക്കും.

കണ്‍വെന്‍ഷന്‍ ഇന്ന്

‘അസെറ്റ്’ ജില്ല കമ്മിറ്റി
രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) ജില്ലാ കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9.30ന് കാല്‍ടെക്സ് ജങ്ഷനിലെ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ സിനാജുദ്ദീന്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 7736227647 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മുഹമ്മദ് നബി സ്പെഷല്‍ പ്രകാശനം ചെയ്തു

 മുഹമ്മദ് നബി സ്പെഷല്‍
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാം ഓണ്‍ലൈവ് വെബ്സൈറ്റിന്‍െറ മുഹമ്മദ് നബി സ്പെഷല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഇസ്ലാമിക സംരംഭങ്ങള്‍ക്ക് ‘ഇസ്ലാം ഓണ്‍ലൈവ്’ ന്യൂസ് പോര്‍ട്ടലിന്‍െറ പ്രവര്‍ത്തനം മാതൃകയും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ മുഹമ്മദലി, പി. മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. www.islamonlive.in/mohammednabi

Friday, December 7, 2012

FREE MAUDANY


SOLIDARITY CHALAD


FREE MAUDANY


SOLIDARITY


‘ഗെയില്‍’ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

 ‘ഗെയില്‍’ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു
പാനൂര്‍: കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിക്കായി കടവത്തൂര്‍ മുണ്ടത്തോട്ടില്‍ സ്ഥലം അക്വയര്‍ ചെയ്യാനത്തെിയ ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരെയും ഗെയില്‍ അധികാരികളെയും നാട്ടുകാര്‍ തടഞ്ഞു. നോട്ടീസ് നല്‍കുകയോ സ്ഥലമുടമയുടെ അനുവാദം ചോദിക്കുകയോ ചെയ്തില്ളെന്നാണ് നാട്ടുകാരുടെ പരാതി. പമ്പിങ് സ്റ്റേഷന് സ്ഥലം അക്വയര്‍ ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. നടപടികള്‍ ആരംഭിച്ച ഉടനെ നാട്ടുകാരുടെ ചോദ്യംചെയ്യലിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്മാറി. പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, കെ.കെ. ദാമു, അനീഷ്, ഷാഫി, കെ. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പിന്നീട് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫിസിലത്തെിയ സംഘത്തെ നാട്ടുകാര്‍ ചോദ്യംചെയ്തു. പഞ്ചായത്ത് പരിധിയില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സ്പെഷല്‍ ഗ്രാമസഭകള്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സല്‍മ മഹമൂദ് ഗെയില്‍ അധികൃതരെ അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം

 റെയില്‍വേ അവഗണനക്കെതിരെ
വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം
കണ്ണൂര്‍: കേരളത്തിന് അര്‍ഹമായ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മൂന്ന് മാസം നീളുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ബജറ്റില്‍ സംസ്ഥാനത്തിന് സ്പെഷല്‍ പാക്കേജ് ആവശ്യപ്പെട്ടാണ് സമരം. വെസ്റ്റ് കോസ്റ്റ് റെയില്‍വേസോണ്‍, വളപട്ടണം-കണ്ണൂര്‍-മേലെ ചൊവ്വ വഴിനിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മോണോറെയില്‍, മംഗലാപുരം-ഷൊര്‍ണൂര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി മെമു സര്‍വീസ്, മംഗലാപുരം -തിരുവനന്തപുരം റൂട്ടില്‍ സബര്‍ബന്‍ സര്‍വീസിന് സമാന്തരപാത നിര്‍മാണം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോം സ്ഥാപിക്കല്‍, പിറ്റ് ലൈന്‍ സംവിധാനം വികസിപ്പിക്കല്‍, തലശ്ശേരി-മൈസൂര്‍ പാത എന്നിവ അനുവദിക്കണമെന്നാണ് മുഖ്യ ആവശ്യം.
ജനശതാബ്ധി എക്സ്പ്രസ്, മത്സ്യഗന്ധ എക്സ്പ്രസ് കണ്ണൂരിലേക്കും എക്സിക്യൂട്ടിവ് കാസര്‍കോട്ടേക്കും സേലം വഴിയുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസ് മംഗലാപുരത്തേക്കും നീട്ടണം. വളപട്ടണം സ്റ്റേഷനെ കണ്ണൂര്‍ നോര്‍ത്ത് സ്റ്റേഷനായി ഉയര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്അനുവദിച്ചാലെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകൂ. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ട്രെയിനുകളും പദ്ധതികളും നടപ്പാക്കാതെ നിലവിലെ ട്രെയിനുകള്‍ വരെ നിര്‍ത്താലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഡിസംബര്‍ 14ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ജില്ലയിലെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സമര പരിപാടി, ഒപ്പുശേഖരണം, ട്രെയിന്‍ കാമ്പയിന്‍ എന്നിവയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മിസ്, സി. മുഹമ്മദ്, ഇംതിയാസ്, വി.കെ. ഖാലിദ് എന്നിവര്‍ പങ്കെടുത്തു.

Thursday, December 6, 2012

WELFARE PARTY

 "കേരളത്തിന് വട്ടപ്പൂജ്യം', "കേരളത്തോട് മമത ഇല്ല', "കേരളത്തിന്‍്റെ ചൂളം വിളിക്ക് വീണ്ടും ചുവപ്പു കൊടി'.... കേന്ദ്ര റെയില്‍വെ ബജറ്റ് അവതരിപ്പിച്ചയുടന്‍ മലയാള പത്രമാധ്യമങ്ങളിലെ പതിവ് തലക്കെട്ടാണിത്. ഈ ബജറ്റിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതിരിക്കാനുള്ള സിഗ്നലുകള്‍ കണ്ടുതുടങ്ങി. കര്‍ണാടക, തമിഴ്നാട് ലോബികള്‍ കേരളത്തിന്‍്റെ പിച്ചച്ചട്ടി കൂടി ജപ്തി ചെയ്യാനുള്ള നീക്കങ്ങളും അണിയറയില്‍ തുടങ്ങിയത്രെ.
നമ്മുടെ പ്രതിനിധികള്‍ ബജറ്റ് അവതരണത്തിനുവേണ്ടി പെട്ടി തുറക്കാന്‍ നേരം സമരപ്രഖ്യാപനവും പ്രസ്താവന ഒലിപ്പിക്കലും തുടങ്ങും. പതിവുപോലെ പൊടിതട്ടിയെണീറ്റ് സഹതാപ വര്‍ത്തമാനവും പരിഭവങ്ങളും പറഞ്ഞ് പിരിയും.
കേന്ദ്രമന്ത്രിസഭയിലെ പത്തുശതമാനം പേര്‍ മലയാളികളാണ്. മുമ്പത്തേതുപോലെ ഇപ്പോഴും ജനങ്ങള്‍ക്ക് പ്രയോജനം ഇല്ളെന്നുമാത്രം. മന്ത്രിമാരുടെ എണ്ണം കൂട്ടിക്കിട്ടാന്‍ കാണിക്കുന്ന ഉത്സാഹത്തിന്‍്റെ ഒരംശമെങ്കിലും ജനപക്ഷ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കില്‍ എത്ര നന്നായേനെ.
 
ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റ് വരുമാനത്തിലൂടെ ഏറ്റവും കടുതല്‍ ലാഭം നേടിത്തരുന്ന സെക്ടറാണ് കേരളം. പക്ഷേ, ആ കടപ്പാട് റെയില്‍വെ കാണിക്കുന്നില്ളെന്ന് മാത്രമല്ല, കൂടുതല്‍ അവഗണിക്കുകയും ചെയ്യുകയാണ്.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ റെയില്‍ സാനിദ്ധ്യമില്ലാത്തതും ഭാഗീകമായി മാത്രമുള്ളതുമായ സംസ്ഥാനങ്ങളെ ഒഴിച്ചുനിര്‍ത്തി പരിശോധിച്ചാല്‍ കേരളത്തിന്‍്റെ വിഹിതത്തിലുള്ള അവഗണന ബോധ്യമാകും. മുകളിലുള്ള പട്ടികയില്‍ കേരളത്തിന്‍്റെ കോളത്തിലുള്ള മിക്ക ട്രെയിനുകളും പ്രതിവാര വണ്ടികളും അയല്‍സംസ്ഥാനങ്ങളിലേക്കുള്ളതുമാണ്. യാത്രക്കാരുടെ അനുപാതവും ടിക്കറ്റുവരുമാനത്തിന്‍്റെ തോതും വെച്ചുള്ള വിതരണം കേരളത്തിന്‍്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെടുകയാണ്.
കാലങ്ങളായി തുടരുന്ന റെയില്‍വെ അവഗണയെ മറികടക്കാന്‍ പ്രത്യേക റെയില്‍വെ നയവും പാക്കേജുകളും സ്വീകരിക്കാന്‍ അധികാരികള്‍ തയ്യറാവണം.
അടിസ്ഥാന സൗകര്യങ്ങള്‍
1)പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ കൊങ്കണ്‍ റൂട്ടിലെ പ്രധാനഭാഗങ്ങള്‍
ഉള്‍പ്പെടുത്തി വെസ്റ്റ്കോസ്റ്റ് റെയില്‍വെ സോണ്‍ രൂപീകരിക്കുക.
2)മംഗലാപുരം-ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുക
3)കണ്ണൂര്‍ സ്റ്റേഷന്‍്റെ നാലാം ഫ്ളാറ്റുഫോം ഉള്‍പ്പെടുയള്ള വികസന പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുക
4)എടക്കാട് റെയില്‍വെ സ്റ്റേഷന് "മുഴപ്പിലങ്ങാട് ബീച്ച്' എന്ന് പുനര്‍നാമകരണം ചെയ്ത്
ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക.
5)വളപട്ടണം-കണ്ണൂര്‍-മേലെചൊവ്വ വഴി നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാത്താവളത്തിലേക്ക്
മോണോറെയില്‍ ആരംഭിക്കുക
6)കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് കോച്ചുഫാക്ടറി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍
ചെറുക്കുക
7)കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പിറ്റ്ലൈന്‍ സംവിധാനം വികസിപ്പിക്കുക.
8)മംഗലാപുരം-ഷൊര്‍ണ്ണൂര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുക. ഷൊര്‍ണ്ണൂരിനും
കാരക്കാടിനും ഇടയിലുള്ള ചെറിയദൂരം പാത ഇരട്ടിപ്പിക്കല്‍ നിസ്സാര കാരണങ്ങളാല്‍
തങ്ങിനില്‍ക്കുകയാണ്.
9)വളപട്ടണം റെയില്‍വെ സ്റ്റേഷനെ കണ്ണൂര്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷനായി പ്രഖ്യാ
പിച്ച് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുക.
10)മംഗലാപുരം-തിരുവനന്തപുരം സബര്‍വന്‍ സര്‍വീസിന് സമാന്തരപാത നിര്‍മിക്കുക.
പുതിയ പാതകള്‍
1)തലശേരി-മൈസൂര്‍
ഉത്തരമലബാറിന്‍്റെ വ്യാവസായി പുരോഗതിക്ക് ഏറെ പ്രയോജനകരമായ പാത അധി
കാരികളുടെ ദുര്‍വാശി കാരണം അനന്തമായി നീളുകയാണ്. വനമേഖലയിലെ 16
കിലോമീറ്റര്‍ ഉള്‍പ്പടെ 198 കിലോമീറ്റര്‍ ദൂരം മാത്രമുള്ള പദ്ധതി 298 എന്ന വ്യാജകണ
ക്കിന്‍്റെ പേരില്‍ അട്ടിമറക്കാന്‍ ശ്രമിക്കുകയാണ്.
2)ഫറോക്ക്-അങ്ങാടിപ്പുറം
നിലമ്പൂരില്‍ നിന്ന് വടക്കന്‍ മേഖലയിലേക്ക് ആശ്രയിക്കാവുന്ന റൂട്ട് ഭാവിയില്‍ പാല
ക്കാട് വരെ നീട്ടാന്‍ സഹായകരമാകുന്നതാണ്.
3)താനൂര്‍-ഗുരുവായൂര്‍
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തീരദേശ റെയില്‍വെപാത എന്ന നിലയില്‍ ആരം
ഭിച്ച പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വരെ എങ്ങുമത്തെിയില്ല.
4)നിലമ്പൂര്‍-നഞ്ചന്‍കോട്
കേരളവും ബാംഗ്ളൂര്‍ പട്ടണവും തമ്മിലുള്ള ദൂരം കുറക്കാവുന്ന പാതയുടെ സര്‍വെ
നടപടികള്‍ വരെ ഒന്നിലേറെ തവണ അട്ടിമറിക്കപ്പെടുകയായിരുന്നു.
പുതിയ ട്രെയിനുകള്‍
മലബാറില്‍ നിന്ന് ഇന്ത്യയിലെ വന്‍പട്ടണങ്ങളും മലയാളികള്‍ നിരന്തരമായി ആശ്രയിക്കുന്ന ഹൈദരാബാദ്, കൊല്‍ക്കൊത്ത, ഗുവഹാത്തി,  ഭുവനേശ്വര്‍, പാറ്റ്ന, റാഞ്ചി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരിയിലേക്ക് ട്രെയിനുകള്‍ ഇല്ളെന്നത് ശ്രദ്ധേയമാണ്. പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ആശ്രയിക്കുന്ന കേരളസെക്ടറില്‍ നിന്ന് ബീഹാര്‍, ഒറീസ, ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളില്ലാത്തത് ദുരിത യാത്രയ്ക്ക് വഴിവെക്കുകയാണ്.
1)കണ്ണൂര്‍-ബാംഗ്ളൂര്‍ ജനശതാബ്ദി, മംഗലാപുരം ഹൗറ എക്സപ്രസ്, കണ്ണൂര്‍-ഹൈദ
രാബാദ് എക്സ്പ്രസ്, കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍, മംഗലാപുരം-നിലമ്പൂര്‍ റോഡ്
പാസഞ്ചര്‍ ട്രെയിന്‍ തുടങ്ങിയ പ്രതിദിന ട്രെയിനുകള്‍ ആരംഭിക്കുക.
2)മംഗലാപുരം-ഗുവഹാത്തി എക്സ്പ്രസ്, കണ്ണൂര്‍-ഹൈദരാബാദ് തുരന്തോ, മംഗലാ
പുരം റാബി എക്സ്പ്രസ്, മംഗലാപുരം ജോഗ്പാനി, മംഗലാപുരം-ന്യൂ ജല്‍പഗുരി,
കോഴിക്കോട്-ന്യൂഡല്‍ഹി എക്സ്പ്രസ് തുടങ്ങിയ പ്രതിവാര വണ്ടികള്‍ ആരംഭിക്കുക.
3)പൂനൈ-എറണാകുളം, മംഗലാപുരം-പോണ്ടിച്ചേരി, എറണണാകുളം-ഹാപ്പ പ്രതിവാര
വണ്ടികള്‍ പ്രതിദിനം സര്‍വീസ് നടത്തുക.
സര്‍വീസുകള്‍ നീട്ടുക
നിലവില്‍ സര്‍വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില ട്രെയിനുകളുടെ സമയക്രമീകരണം മാറ്റിയും വിശ്രമസമയം കുറച്ചും ഉത്തരമലബാറിന്‍്റെ യാത്രാക്ളേശങ്ങള്‍ പരിഹരിക്കാവുന്നതാണ്.
1)തിരുവനന്തപുരം ജനശതാബ്ദി കോഴിക്കോട്ടേക്ക് നീട്ടുക
2)ലോകമാന്യതിലക്, മംഗലാപുരം മത്സ്യഗന്ധ എക്സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ്
നടത്തുക
3)കണ്ണൂര്‍ ആലപ്പുഴ എക്സിക്യുട്ടീവ് കാസര്‍ഗോഡ് നിന്ന് സര്‍വീസ് ആരംഭിക്കുക
4)യശ്വന്ത്പൂര്‍ മംലാപുരം കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും യശ്വന്ത്പൂര്‍ സേലം
കണ്ണൂര്‍ എക്സ്പ്രസ് കാസര്‍ഗോട്ടേക്കും നീട്ടുക.
5)തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുക.
6)നിസ്സമുദ്ദീന്‍-എറണാകുളം എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുക
7)മംഗലാപുരം-കൊയമ്പത്തൂര്‍ ഇന്‍്റര്‍സിറ്റി എക്സ്പ്രസ് ചെന്നൈയിലേക്ക് നീട്ടുക.
മറ്റുള്ളവ
1)യശ്വന്ത്പൂര്‍ മംഗലാപുരം കണ്ണൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷി
ക്കുക
2)കേരളത്തിലേക്ക് 15 മുതല്‍ 25 വര്‍ഷം വരെ പഴക്കമുള്ള കോച്ചുകള്‍ അടിച്ചേല്‍പി
ക്കുന്നത് നിര്‍ത്താലാക്കുക
3)കേരളത്തിലേക്കുള്ള ട്രെയിനുകളെ വഴിതിരിച്ചുവിടാനുള്ള വിവിധ ലോബികളുടെ
ശ്രമം തിരിച്ചറിയുക
4)ഏറനാട് എക്സ്പ്രസിന് പഴയങ്ങാടിയിലും  മംഗലാപുരം കോയമ്പ ത്തൂര്‍ പാസഞ്ച
റിന് എടക്കാടും ദീര്‍ഘദൂര പ്രതിവാര വണ്ടികള്‍ക്ക് തലശേരിയിലും സ്റ്റോപ് അനുവ
ദിക്കുക.
5)എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്‍്റുകള്‍
വര്‍ദ്ധിപ്പിക്കുക.
ജനരോഷം അണപൊട്ടിയൊഴുകട്ടെ
കാലങ്ങളായി അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന്‍്റെ അവകാശ ബോധമാണ് ഇവിടെ ജ്വലിപ്പിക്കുന്നത്. അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെട്ടിരിക്കുന്നു. 2013-14 കേന്ദ്ര റെയില്‍വെ ബജറ്റില്‍ കേരളത്തിന്‍്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ബഹുജന മുന്നേറ്റം ശക്തിപ്പെടേണ്ടതുണ്ട്. കേരളത്തിന്‍്റെ റെയില്‍വെ സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടിവീശും വരെയുള്ള അവകാശ പോരാട്ടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം നിങ്ങളും പങ്കാളിയാവുക.

Welfare Party of India
Kannur District Committee
Muzhathadam 2 nd Cross Road, Opp. Training School
Kannur, Ph : 0497 2711006
email : welfarepartykannur@gmail.com
www. welfarepartykerala.org
http;//www.facebook.com/wpikannur

ക്ഷീര വികസന സെമിനാര്‍

ക്ഷീര വികസന സെമിനാര്‍
ചക്കരക്കല്ല്: മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘം മുണ്ടേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ക്ഷീര വികസന സെമിനാര്‍ നടത്തി. എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വി. ഉമ, തമ്പി മാത്യു, സി.പി. ചന്ദ്രന്‍, എം.പി. മുഹമ്മദലി, കട്ടേരി പ്രകാശന്‍, വി. രമണി, മുണ്ടേരി ഗംഗാധരന്‍, കെ.കെ. ജയരാജന്‍, എം. കുമാരന്‍, വി.കെ. അനീഷ്, ഷാജി എബ്രഹാം, സി. ദീപ, എം. ഫല്‍ഗുണന്‍ എന്നിവര്‍ സംസാരിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

 സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു പബ്ളിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനം ഡിസംബര്‍ അവസാനം തുടങ്ങാന്‍ തീരുമാനിച്ചു.  ആദ്യ ബാച്ചില്‍ 40 പേര്‍ക്കാണ് പ്രവേശം നല്‍കുക. ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ക്ളാസ്. 2013 മെയ്മാസം നടക്കുന്ന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് പരിശീലനത്തിന് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് കണ്ണൂര്‍ യോഗശാല റോഡിലുള്ള ലൈബ്രറി ഓഫിസില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. 
ഫോണ്‍: 0497 2709 977. 
പൂരിപ്പിച്ച അപേക്ഷാഫോറം ഡിസംബര്‍ 12നകം ലഭിക്കണം.

Wednesday, December 5, 2012

MADANI


ക്രിക്കറ്റ് മത്സരം

 ക്രിക്കറ്റ് മത്സരം
മുണ്ടേരി: ഡബ്ള്‍സ് മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ജില്ലാതല നാനോ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഡിസംബര്‍ എട്ടിന് രാത്രി 8.30 മുതല്‍ മുണ്ടേരി കോളിന്‍മൂല മദ്റസക്ക് സമീപം നടക്കും.
 ഫോണ്‍: 9895 143 394, 9746 156 786.

ക്ഷീരസംഗമം ഇന്ന്

ക്ഷീരസംഗമം ഇന്ന്
 എടക്കാട് ബ്ളോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍െറയും ആഭിമുഖ്യത്തില്‍ കുടുക്കിമൊട്ടയില്‍ ഇന്ന് ക്ഷീരസംഗമം സംഘടിപ്പിക്കും.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശനവും ക്ഷീര കര്‍ഷകര്‍ക്കായുള്ള ക്വിസ് മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ. ജയരാജന്‍, ടി.കെ. പവിത്രന്‍, രാജശ്രീ മേനോന്‍, എം. കുമാരന്‍, കെ.പി. അശോകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതിഷേധിച്ചു


പ്രതിഷേധിച്ചു
 ചക്കരക്കല്ല്: മര്‍ദനത്തില്‍ സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് പ്രതിഷേധിച്ചു. സി.ടി. അഷ്കര്‍ അധ്യക്ഷത വഹിച്ചു. ശഫീഖ് മാച്ചേരി, ഗഫൂര്‍ ചെമ്പിലോട്, കെ.വി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

മര്‍ദനത്തില്‍ പ്രതിഷേധിച്ചു

മര്‍ദനത്തില്‍ പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സിറ്റി ഫാന്‍സി കടയുടമയും വ്യാപാരിയുമായ അബ്ദുല്‍ ഖാദറിനെ ഡോ. മുഹമ്മദലി മര്‍ദിച്ചതില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി, കെ. സക്കരിയ്യ, സി.സി. മാമുഹാജി, കെ.കെ. അയ്യൂബ്, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

TOPCO


ഗണിതോത്സവം സംഘടിപ്പിച്ചു

 ഗണിതോത്സവം സംഘടിപ്പിച്ചു
മുണ്ടേരി: എസ്.എസ്.എയുടെ നേതൃത്വത്തില്‍ ദേശീയ ഗണിത വാര്‍ഷിക ദിനാചരണത്തിന്‍െറ ഭാഗമായി മുണ്ടേരി എല്‍.പി സ്കൂളില്‍ ഗണിതോത്സവം സംഘടിപ്പിച്ചു. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളനം മുണ്ടേരി പഞ്ചായത്തംഗം കെ.വി. ജിജില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.ദിനേശന്‍ അധ്യക്ഷത വഹിച്ചു.

Tuesday, December 4, 2012

OBIT


പി.കെ. അബൂബക്കര്‍ നദവി

 പി.കെ. അബൂബക്കര്‍ നദവി
കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്ലാമി മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ നദ്വി (75) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.‘പ്രബോധനം’ മുന്‍ സബ് എഡിറ്ററും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു. ആലിയ അറബിക് കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം ദാറുസ്സലാം ഉമറാബാദ്, ലഖ്നൗവിലെ നദ്വത്തുല്‍ ഉലൂം എന്നിവിടങ്ങളില്‍നിന്ന് ബിരുദം നേടി.ഭാര്യ: ആയിഷ. മക്കള്‍: നസീം അഹമ്മദ് (സൗദി), അനീസ, ഷമീമ, ഡോ. നജീബ്, ഷാജഹാന്‍ (ഇരുവരും ദുബൈ), അന്‍സാര്‍, ഷാഹിന (ഇരുവരും സൗദി), നഷീദ, ഷാനവാസ്, ഷക്കീബ് (മൂവരും ദുബൈ).
മരുമക്കള്‍: സാഹിറ, ഡോ. മഹ്മൂദ്, മുനീര്‍, ഡോ. സല്‍മ, ഫായിസ, ഷമീല, മഹ്ബൂബ്, അഹ്മദ്, ഹംന, ഫാസില. സഹോദരങ്ങള്‍: പി.കെ. ഫസ്ലുല്ല, ഖദീജ, പരേതരായ പി.കെ. മുഹമ്മദ്, പി.കെ. ഇബ്രാഹിം, പി.കെ. അബ്ദുല്ല, പി.കെ. ഹംസ, പി.കെ. കുഞ്ഞാസിയ.
 അബൂബക്കര്‍ നദ്വി: വിനയും
വിട്ടുവീഴ്ചയും നിറഞ്ഞ വ്യക്തിത്വം
വി.കെ. ഹംസ അബ്ബാസ്
പാണ്ഡിത്യത്തിന്‍െറ ഗരിമയും സമ്പത്തിന്‍െറ പൊലിമയും ഒരാളില്‍ ഒരുമിച്ചുകാണുക വളരെ വിരളം. അത് രണ്ടും ഒന്നിച്ചാല്‍ ചില വ്യക്തികള്‍ പിന്നെ ഭൂമിയിലായിരിക്കയില്ല; വാനലോകത്താണെന്ന അഹംഭാവവും തന്നെ സമസ്ത ചരാചരങ്ങളും വണങ്ങണമെന്ന അഹംബോധവുമായിരിക്കും അവരില്‍.  ഇതില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് തിങ്കളാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ പി.കെ. അബൂബക്കര്‍ നദ്വി.  ലഖ്നോ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍നിന്ന് ആദ്യകാലത്ത് ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും സാമ്പത്തിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. വിനയവും വിട്ടുവീഴ്ചയും അദ്ദേഹത്തിന്‍െറ മഹിത സ്വഭാവങ്ങളില്‍പെട്ടതാണ്.
പഠനം പൂര്‍ത്തീകരിച്ച് കേരളത്തിലത്തെിയ നദ്വിയെ ശാന്തപുരം ഇസ്ലാമിയാ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രബോധനം പാക്ഷികത്തിലും മാസികയിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അറബി, ഉര്‍ദു ഭാഷകളിലുള്ള അദ്ദേഹത്തിന്‍െറ പ്രാവീണ്യം പ്രസിദ്ധീകരണ രംഗത്ത് വളരെയേറെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ചെംനാട് ആലിയാ അറബിക് കോളജ്, പടന്ന ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, കാഞ്ഞങ്ങാട് ദാറുല്‍ഹിദായ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ  ഭാരവാഹിയും കാസര്‍കോട് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗള്‍ഫില്‍ പലയിടങ്ങളിലായി ബിസിനസ് ശൃംഖലകള്‍ സ്ഥാപിച്ച് നടത്തിവന്നിരുന്ന ഘട്ടത്തിലും വിദ്യാഭ്യാസ രംഗത്തുള്ള സേവനം തുടര്‍ന്നുപോന്നിരുന്നു. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച മാതൃകാ വനിതകള്‍, മുഹമ്മദ്നബിയുടെ പ്രവാചകത്വം തുടങ്ങിയ അദ്ദേഹത്തിന്‍െറ ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ വക്രതയില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന അദ്ദേഹത്തിന്‍െറ സൗമ്യഭാവത്തിന്‍െറ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. കാസര്‍കോട് ജില്ലയിലെ കടലോര മേഖലയായ പള്ളിക്കരയിലെ പുരാതന കുടുംബത്തില്‍ ജനിച്ച  നദ്വി ഉത്തര കേരളത്തില്‍ സാമൂഹിക സാംസ്കാരിക മേഖലകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഉത്തര കേരളത്തില്‍ മാധ്യമത്തിന്‍െറ വളര്‍ച്ചക്ക് അദ്ദേഹം മഹത്തായ  സേവനമാണ് കാഴ്ചവെച്ചത്. പഴയങ്ങാടി പള്ളിക്കരയിലെ പ്രസിദ്ധ കുടുംബമായ മൈലാഞ്ചിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകള്‍ ആയിഷയാണ് ഭാര്യ. ജമാഅത്തെ ഇസ്ലാമിയുടെ വടക്കന്‍ മേഖലയിലെ നെടുംതൂണായിരുന്ന അബ്ദുറഹ്മാന്‍ ഹാജി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി ഹാജിയുമായി അടുത്തബന്ധമുള്ള വ്യക്തിയായിരുന്നു. പരേതാത്മാവിന്‍െറ പാരത്രികമോക്ഷത്തിനായി പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നു.
Courtesy:Madhyamam