Friday, April 13, 2012
ജീവിതസ്വപ്നങ്ങള്‍ മാലിന്യവിപത്തിന് ബലിനല്‍കി
ജീവിതസ്വപ്നങ്ങള്‍
മാലിന്യവിപത്തിന് ബലിനല്‍കി
വേണു കള്ളാര്‍
മാലിന്യവിപത്തിന് ബലിനല്‍കി
വേണു കള്ളാര്‍
കണ്ണൂര്‍: ‘ചേലോറ നാടിനെ മാലിന്യമുക്തമാക്കിയശേഷം മാത്രമേ നമ്മള് കല്യാണം കഴിക്കൂ... ശുദ്ധവായുവും ശുദ്ധജലവും ഇല്ലാത്ത നാട്ടിലേക്ക് വേറൊരു നാട്ടിലെ പെണ്ണിനെക്കൂടി കൊണ്ടുവന്ന് രോഗിയാക്കാന്‍ നമ്മള് തയാറല്ല....’ ചേലോറയില്‍ മാലിന്യവിരുദ്ധ സമരത്തില്‍ പങ്കാളിയായ പാറയില്‍ ഷൈജു 40 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്‍െറ കാരണം വെളിപ്പെടുത്തി. ‘എന്നെപ്പോലെ തീരുമാനിച്ച കൊറേ ആള്ണ്ട്. പ്രശ്നം എന്ന് തീരുന്നോ അന്ന് സമരപ്പന്തലില് നമ്മള് താലികെട്ടും. നമ്മളോ ഇങ്ങനത്തെ അവസ്ഥയിലായി. ഇനി വെര്ന്ന പെണ്‍കുട്ടികളെകൂടി ഈ സ്ഥിതിയിലാക്കാന്‍ പറ്റൂലാ...’ -ഷൈജു പറയുന്നു.
നാടിനെ ബാധിച്ച മാലിന്യവിപത്തിനെതിരായ പോരാട്ടത്തിനു വ്യക്തിജീവിതത്തിലെ ആവശ്യങ്ങള്‍ പലതും ഉപേക്ഷിച്ച നിരവധി ചെറുപ്പക്കാരുണ്ട് ചേലോറ വട്ടപ്പൊയില്‍ പ്രദേശത്ത്. സമരനേതാവായ കെ.കെ. മധുവും ഇക്കൂട്ടത്തിലൊരാളാണ്. 1999ല്‍ സമരം തുടങ്ങിയതുമുതല്‍ ഇതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അവസ്ഥയിലാണിദ്ദേഹം. ‘വിവാഹംപോലും സമരം കാരണം മാറ്റിവെക്കപ്പെട്ടു. ഊണും ഉറക്കവും സമരപ്പന്തലിലായി. മാലിന്യനിക്ഷേപകേന്ദ്രം ഇവിടെനിന്ന് മാറ്റിയിട്ടുമതി സ്വന്തം ജീവിതം’ -മധു നിലപാട് വ്യക്തമാക്കി. സമാനചിന്താഗതിക്കാരായ നിരവധി പേര്‍ സമരസമിതിയിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. 50ഓളം യുവാക്കള്‍ ഈ മേഖലയില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്നുണ്ടെന്നാണ് കണക്ക്. വിവാഹിതരായവരുടെ ഭാര്യമാരും കുട്ടികളും ഇവിടെ താമസിക്കാന്‍ തയാറാകുന്നില്ല. ദുര്‍ഗന്ധത്തില്‍ മുങ്ങിയ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ഇവര്‍ക്കു കഴിയാത്തതാണ് പ്രശ്നം. ഇവിടുത്തെ പെണ്‍കുട്ടികളെ പുറമെനിന്നുള്ളവര്‍ വിവാഹം ചെയ്യാനും മടിക്കുന്നു. വിവാഹം ഉറപ്പിച്ചശേഷം വരന്‍െറ ആളുകള്‍ ഒഴിഞ്ഞുമാറിയ അനുഭവങ്ങളുണ്ട്. 55 വയസ്സ് കഴിഞ്ഞിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത സ്ത്രീകള്‍ നിരവധിയാണ്. ഇക്കാരണം കൊണ്ടുകൂടിയാണ് ഇവിടുത്തെ ചെറുപ്പക്കാര്‍ വിവാഹജീവിതം മാലിന്യപ്രശ്നത്തിനു പരിഹാരം ഉണ്ടായശേഷം മതിയെന്ന തീരുമാനത്തിലത്തെിയത്. സംഘടിത തീരുമാനമല്ളെങ്കിലും സാഹചര്യം അങ്ങനെയായതിനാല്‍ ഒരേ നിലപാടില്‍ അവര്‍ എത്തിച്ചേരുകയായിരുന്നു.
മാലിന്യവിരുദ്ധ സമരം ജീവിതദൗത്യമാക്കി ഏറ്റെടുത്ത് അതിനുവേണ്ടി കടുത്ത സഹനങ്ങളും ത്യാഗങ്ങളും അനുഭവിക്കുന്നവരെ ചേലോറയില്‍ കാണാനാകും. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ചാലോടന്‍ രാജീവന്‍ തന്നെയാണ് അതിനൊരുദാഹരണം. ജീവിതത്തിലെ നല്ല അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് ഇദ്ദേഹം സമരരംഗത്തുനില്‍ക്കുന്നത്. വലിയൊരു അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് രാജീവന്‍. 2000ലെ സമരഘട്ടത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കാണാനുള്ള യാത്രക്കിടെയുണ്ടായ അപകടം ഇദ്ദേഹത്തെ ഗുരുതരമായി ബാധിച്ചു. ഇതിന്‍െറ പ്രയാസങ്ങള്‍ ഇപ്പോഴും വിട്ടകന്നിട്ടില്ല.
12 വര്‍ഷമായി തുടരുന്ന ചേലോറയിലെ സമരത്തിന് പുറംലോകത്തിന്‍െറ ശ്രദ്ധയും പരിഗണനയും വേണ്ടത്ര കിട്ടിയിട്ടില്ല. ഹൈടെക് സമരരീതികള്‍ അറിയാത്തതുകൊണ്ട് ആറു പതിറ്റാണ്ടായി ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ഇവരുടെ പ്രതിഷേധ ശബ്ദങ്ങളും ഈ പഞ്ചായത്തിന് പുറത്തുള്ളവരെ അലട്ടുന്നില്ല. നഗരങ്ങളില്‍നിന്ന് സമരക്കാര്‍ക്കെതിരെ ഉയരുന്ന ജനനേതാക്കളുടെ വായ്ത്താരികളാണ് ഈ ജനകീയ സമരത്തേക്കാള്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ പൊലീസിന്‍െറ ഇടപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ചേലോറക്കാരുടെ സമരം വാര്‍ത്തയാവുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പെട്ടിപ്പാലത്തിന്‍െറയും ചേലോറയുടെയും മാലിന്യപ്രശ്നം ഏറ്റെടുക്കാന്‍ തയാറാകാതെ അകന്നുനില്‍ക്കുകയാണ്. പെട്ടിപ്പാലത്തുചെന്ന് സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കണ്ണൂരിലത്തെി സമരത്തിനെതിരെ തിരിയുകയും ചെയ്ത് ചില രാഷ്ട്രീയ നേതാക്കള്‍ വിചിത്രമായ ഇരട്ടത്താപ്പ് നയം പ്രകടമാക്കുകയാണ് ചെയ്തത്. സമരസമിതികളില്‍ അംഗങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ വിലക്കിന്‍െറ നിഴലിലാണ്. മിക്ക പാര്‍ട്ടികള്‍ക്കും മാലിന്യപ്രശ്നം നേരിടുന്ന പഞ്ചായത്തിലും നഗരസഭയിലും വ്യത്യസ്ത നിലപാടാണ്.
12 വര്‍ഷമായി തുടരുന്ന ചേലോറയിലെ സമരത്തിന് പുറംലോകത്തിന്‍െറ ശ്രദ്ധയും പരിഗണനയും വേണ്ടത്ര കിട്ടിയിട്ടില്ല. ഹൈടെക് സമരരീതികള്‍ അറിയാത്തതുകൊണ്ട് ആറു പതിറ്റാണ്ടായി ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ഇവരുടെ പ്രതിഷേധ ശബ്ദങ്ങളും ഈ പഞ്ചായത്തിന് പുറത്തുള്ളവരെ അലട്ടുന്നില്ല. നഗരങ്ങളില്‍നിന്ന് സമരക്കാര്‍ക്കെതിരെ ഉയരുന്ന ജനനേതാക്കളുടെ വായ്ത്താരികളാണ് ഈ ജനകീയ സമരത്തേക്കാള്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ പൊലീസിന്‍െറ ഇടപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ചേലോറക്കാരുടെ സമരം വാര്‍ത്തയാവുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പെട്ടിപ്പാലത്തിന്‍െറയും ചേലോറയുടെയും മാലിന്യപ്രശ്നം ഏറ്റെടുക്കാന്‍ തയാറാകാതെ അകന്നുനില്‍ക്കുകയാണ്. പെട്ടിപ്പാലത്തുചെന്ന് സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കണ്ണൂരിലത്തെി സമരത്തിനെതിരെ തിരിയുകയും ചെയ്ത് ചില രാഷ്ട്രീയ നേതാക്കള്‍ വിചിത്രമായ ഇരട്ടത്താപ്പ് നയം പ്രകടമാക്കുകയാണ് ചെയ്തത്. സമരസമിതികളില്‍ അംഗങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ വിലക്കിന്‍െറ നിഴലിലാണ്. മിക്ക പാര്‍ട്ടികള്‍ക്കും മാലിന്യപ്രശ്നം നേരിടുന്ന പഞ്ചായത്തിലും നഗരസഭയിലും വ്യത്യസ്ത നിലപാടാണ്.
നഗരസംസ്കാരത്തിന്‍െറ മുഴുവന്‍ ജീര്‍ണതകളും ദുര്‍ഗന്ധവും ഏറ്റുവാങ്ങി സഹിക്കുകയെന്നത് പഞ്ചായത്ത്വാസികളുടെ ബാധ്യതയാണെന്ന് നഗരപാലകരും ജനനേതാക്കളും ധരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ പൊലീസ്രാജ് പ്രയോഗിക്കാന്‍ ഇവര്‍ക്ക് മടിയില്ലാത്തത്. സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പതിറ്റാണ്ടുകളായി മാലിന്യദുരിതംപേറി ജീവിക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തതാണ് പ്രശ്നം പരിഹാരമാര്‍ഗം കാണാതെ അനിശ്ചിതമായി തുടരാന്‍ കാരണം.
ഒരുദിവസമെങ്കിലും ഈ മനുഷ്യര്‍ക്കൊപ്പം താമസിക്കാന്‍ ഇടവന്നാല്‍, ഈ കിണര്‍വെള്ളം രുചിക്കേണ്ടിവന്നാല്‍ സമരത്തെ തള്ളിപ്പറയാന്‍ നാവു പൊങ്ങില്ല.
ഈ ദേശങ്ങളെ മാലിന്യവിപത്തില്‍നിന്ന് മോചിപ്പിക്കാന്‍, നഗരസഭകളുടെ സ്വപ്നപദ്ധതികള്‍ ഫയലുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഉയിര്‍ത്തെണീക്കുന്നതുവരെ, മാരകരോഗങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഈ മനുഷ്യര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.(അവസാനിച്ചു)
ഒരുദിവസമെങ്കിലും ഈ മനുഷ്യര്‍ക്കൊപ്പം താമസിക്കാന്‍ ഇടവന്നാല്‍, ഈ കിണര്‍വെള്ളം രുചിക്കേണ്ടിവന്നാല്‍ സമരത്തെ തള്ളിപ്പറയാന്‍ നാവു പൊങ്ങില്ല.
ഈ ദേശങ്ങളെ മാലിന്യവിപത്തില്‍നിന്ന് മോചിപ്പിക്കാന്‍, നഗരസഭകളുടെ സ്വപ്നപദ്ധതികള്‍ ഫയലുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഉയിര്‍ത്തെണീക്കുന്നതുവരെ, മാരകരോഗങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഈ മനുഷ്യര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.(അവസാനിച്ചു)
Courtesy:Madhyamam.13.04.2012
എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം
എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം
പയ്യന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ യൂനിറ്റ് ഏകദിന അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഐ.എസ്.ഡി സ്കൂള്‍ കാമ്പസില്‍ നടന്ന പരിപാടി സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് , എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ജസീം പൂരത്തൂര്‍, കണ്ണൂര്‍ ജില്ലാ കാമ്പസ് സെക്രട്ടറി രവിന്‍ജാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുത്തു.
ഡീഷാന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഷമീം കേളോത്ത് സ്വാഗതവും ഫര്‍സീന്‍ ആസാദ് നന്ദിയും പറഞ്ഞു.
ഡീഷാന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഷമീം കേളോത്ത് സ്വാഗതവും ഫര്‍സീന്‍ ആസാദ് നന്ദിയും പറഞ്ഞു.
ടീന്‍സ് മീറ്റ് സമാപിച്ചു
ടീന്‍സ് മീറ്റ് സമാപിച്ചു
കണ്ണൂര്‍: വിളയാങ്കോട് വാദിസ്സലാമില്‍ നടന്ന ‘ടീന്‍സ് മീറ്റ് (ജസ്റ്റിയോണ്‍) സമാപിച്ചു. എം. മനോജ്(സിജി) , ജമാല്‍ കടന്നപ്പള്ളി, ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് , ജസീം പുറത്തൂര്‍, ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ, അമല്‍ അബ്ദുറഹ്മാന്‍, സാജിദ് നദ്വി, റാഫി ചര്‍ച്ചമ്പലപ്പള്ളി, എം. മഖ്ബൂല്‍, സി.കെ. മുനവ്വിര്‍, നിഖിത വളപട്ടണം എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. പി.ടി.പി സാജിദ സമ്മാനദാനവും വി.എന്‍. ഹാരിസ് സമാപനവും നിര്‍വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. നഫ്സന സ്വാഗതം പറഞ്ഞു. സക്കീന, മര്‍ജാന,സീനത്ത്, സുമയ്യ, അഫീദ എന്നിവര്‍ നേതൃത്വം നല്‍കി.
Thursday, April 12, 2012
ചേലോറക്കാര്‍ക്ക് കുടിക്കാന്‍ ‘ജീവനില്ലാത്ത’ ജലം
ചേലോറക്കാര്‍ക്ക് കുടിക്കാന്‍
‘ജീവനില്ലാത്ത’ ജലം
വേണുകള്ളാര്‍
കണ്ണൂര്‍: ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയവരോട് കണ്ണൂര്‍ നഗരസഭ പകരംവീട്ടിയത് കുടിവെള്ളം മുട്ടിച്ചുകൊണ്ടാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. നഗരസഭ സ്ഥാപിച്ച പമ്പ്ഹൗസില്‍നിന്നാണ് മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ പരിധിയിലെ 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. മാലിന്യങ്ങളുമായി വരുന്ന ലോറികള്‍ തടയാന്‍ തുടങ്ങിയതോടെ പമ്പിങ് നിലച്ചു. ടാപ്പ് തുറക്കുമ്പോള്‍ പുറത്തുചാടിയിരുന്നത് പുഴുക്കളാണ്. മാസങ്ങളായി ടാങ്ക് വൃത്തിയാക്കാത്തതുകൊണ്ടാണ് വെള്ളം അഴുക്കായി പുഴുക്കള്‍ നിറഞ്ഞത്. ടാങ്ക് വൃത്തിയാക്കാതെ വെള്ളം പമ്പുചെയ്യരുതെന്ന് നാട്ടുകാര്‍ നഗരസഭാ ജീവനക്കാരോട് പറഞ്ഞു. ഇതോടെ നഗരസഭ പമ്പിങ് നിര്‍ത്തലാക്കുകയായിരുന്നു. 107 ദിവസത്തിനുശേഷമാണ് കുടിവെള്ള വിതരണം പുനരാരംഭിച്ചത്. കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ രണ്ടുദിവസത്തിന് ശേഷം കുടിവെള്ള വിതരണം വീണ്ടും നിലച്ചു. ‘ജീവനില്ലാത്ത’ ജലം
വേണുകള്ളാര്‍
ചേലോറ വട്ടപ്പൊയില്‍ പാതിരിക്കുന്നിലാണ് മാലിന്യനിക്ഷേപ കേന്ദ്രം. 58 വര്‍ഷമായി ഇവിടെ കൊണ്ടുവന്ന് തള്ളിക്കൊണ്ടിരിക്കുന്ന നഗരമാലിന്യങ്ങളില്‍നിന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഭൂമിക്കടിയിലൂടെ കിനിഞ്ഞിറങ്ങുന്നത് വിഷദ്രാവകമാണ്. ഡീസല്‍ കലര്‍ത്തിയതുപോലെ വഴുവഴുപ്പാര്‍ന്ന കിണര്‍ വെള്ളത്തിന് തവിട്ടുനിറമാണ്. വായിലൊഴിച്ചാല്‍ പുളിരസം അനുഭവപ്പെടുന്നു. കിണറുകളിലെ ജലപ്പരപ്പിനുമുകളില്‍ എണ്ണപ്പാട തിളങ്ങുന്നതു കാണാം. ഈ വെള്ളമാണ് ഇവിടത്തെ മനുഷ്യര്‍ കുടിക്കാനും കുളിക്കാനും ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നത്. കിണര്‍ വെള്ളത്തില്‍ കുളിച്ചാല്‍ തലമുടി ഒട്ടിപ്പിടിക്കും. മുടി കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തെതുടര്‍ന്ന് 1999ല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ കുടിവെള്ളത്തിന്‍െറ ഗുണനിലവാരം മനസ്സിലാക്കാന്‍ സര്‍വേ നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സര്‍വേയില്‍ ശേഖരിച്ച കുടിവെള്ള സാമ്പിളുകള്‍ കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. പ്രദേശത്തെ 125 കുടുംബങ്ങളുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കൊള്ളാത്തവിധം മലിനമാണെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. ‘ജീവനില്ലാത്ത ജലം’ എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കി. ഇത് കണക്കിലെടുത്ത് നാട്ടുകാര്‍ താല്‍ക്കാലികമായി സമരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. 125 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ മൂന്നു കിണറുകള്‍ വേണമെന്ന് വാട്ടര്‍ അതോറിറ്റി നഗരസഭക്കു സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നഗരസഭ ഇത് ഒരു കിണറാക്കി ചുരുക്കി. ഒരു കിണറില്‍നിന്ന് പമ്പ്ചെയ്യുന്ന വെള്ളം 125 കുടുംബങ്ങള്‍ക്ക് മതിയായ തോതില്‍ എത്തിക്കാന്‍ തികഞ്ഞിരുന്നില്ല. രണ്ടു ദിവസത്തിലൊരിക്കല്‍ 20 മിനിറ്റ് നേരം മാത്രമാക്കി ജലവിതരണവും ചുരുക്കേണ്ടിവന്നു. 2012 ജനുവരി 12 മുതല്‍ കിണറില്‍ ആവശ്യത്തിന് വെള്ളമില്ളെന്ന കാരണത്താല്‍ നഗരസഭ പമ്പിങ് പൂര്‍ണമായി നിര്‍ത്തിവെക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ ഒന്നടങ്കം മാലിന്യലോറികള്‍ തടഞ്ഞ് സമരം തുടങ്ങിയത്. 2010ല്‍ നടത്തിയ സര്‍വേയില്‍ ചേലോറ വട്ടപ്പൊയില്‍ പ്രദേശത്തെ 200 കുടുംബങ്ങളുടെ കിണറുകളില്‍ മലിനജലമാണെന്നു കണ്ടത്തെിയിരുന്നു. ഇതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭക്ക് നോട്ടീസ് അയച്ചെങ്കിലും നടപടി ഉണ്ടായില്ല.
1954ലാണ് ചേലോറ പാതിരിക്കുന്നില്‍ കണ്ണൂര്‍ നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. മലബാര്‍ മേഖല ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്തിന്‍െറ കീഴിലെ നഗരസഭാ കമീഷണര്‍ ബ്രിട്ടീഷ് പാതിരിയില്‍നിന്ന് വിലക്കുവാങ്ങിയ 23.24 ഏക്കര്‍ ഭൂമിയാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. പാതിരിക്കുന്ന് എന്ന പേരുവന്നത് അങ്ങനെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നൈസ് ഓയില്‍ ഫാക്ടറി സ്ഥാപിക്കാനെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മാലിന്യ നിക്ഷേപത്തിന് നാട്ടുകാരുടെ സമ്മതം വാങ്ങിയത്. ആദ്യകാലത്ത് നഗരത്തിലെ കക്കൂസുകളില്‍നിന്ന് ശേഖരിക്കുന്ന മനുഷ്യമലമാണ് ഇവിടേക്ക് മനുഷ്യര്‍ ചുമന്നുകൊണ്ടുവന്ന് തള്ളിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രി, അറവുശാല മാലിന്യങ്ങളുടെയും പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും വരവ് തുടങ്ങി. ഇതോടെയാണ് പാതിരിക്കുന്ന് കൂറ്റന്‍ മാലിന്യമലയായി മാറിയത്.
1954ലാണ് ചേലോറ പാതിരിക്കുന്നില്‍ കണ്ണൂര്‍ നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. മലബാര്‍ മേഖല ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്തിന്‍െറ കീഴിലെ നഗരസഭാ കമീഷണര്‍ ബ്രിട്ടീഷ് പാതിരിയില്‍നിന്ന് വിലക്കുവാങ്ങിയ 23.24 ഏക്കര്‍ ഭൂമിയാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. പാതിരിക്കുന്ന് എന്ന പേരുവന്നത് അങ്ങനെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നൈസ് ഓയില്‍ ഫാക്ടറി സ്ഥാപിക്കാനെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മാലിന്യ നിക്ഷേപത്തിന് നാട്ടുകാരുടെ സമ്മതം വാങ്ങിയത്. ആദ്യകാലത്ത് നഗരത്തിലെ കക്കൂസുകളില്‍നിന്ന് ശേഖരിക്കുന്ന മനുഷ്യമലമാണ് ഇവിടേക്ക് മനുഷ്യര്‍ ചുമന്നുകൊണ്ടുവന്ന് തള്ളിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രി, അറവുശാല മാലിന്യങ്ങളുടെയും പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും വരവ് തുടങ്ങി. ഇതോടെയാണ് പാതിരിക്കുന്ന് കൂറ്റന്‍ മാലിന്യമലയായി മാറിയത്.
മാലിന്യ നിക്ഷേപകേന്ദ്രം പൂര്‍ണമായി ഇവിടെനിന്നു മാറ്റണമെന്നും കുടിവെള്ളം മലിനമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കണമെന്നുമാണ് സമരപാതയിലുള്ള നാട്ടുകാരുടെ ആവശ്യം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയപ്രഖ്യാപനത്തില്‍ മാലിന്യങ്ങള്‍ ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കുമെന്ന് പറയുന്നുണ്ട്. ഇത് നടപ്പാക്കണമെന്നാണ് സമരസമിതി പറയുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും വേര്‍തിരിച്ച് കൊണ്ടുവരുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയും നടപ്പാക്കുന്നില്ല. മാലിന്യം വേര്‍തിരിക്കാന്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഷെഡ് ഉണ്ടാക്കിയെങ്കിലും ഇപ്പോഴും വേര്‍തിരിവില്ലാതെ മാലിന്യം തള്ളല്‍ തുടരുന്നു.
അതേസമയം, സമരത്തിലേര്‍പ്പെട്ടവര്‍ക്കുണ്ടായത് തിക്താനുഭവങ്ങളാണ്. സമരപ്പന്തലിലേക്ക് മാലിന്യലോറി ഇടിച്ചുകയറ്റി, സമരനേതാവായ കെ.കെ. മധുവിനെ കാറിലത്തെിയ സംഘം മര്‍ദിച്ച് പല്ലുകൊഴിച്ചു. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ തള്ളിയ പ്ളാസ്റ്റിക് മാലിന്യങ്ങളുമായി നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറിലത്തെി പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. പൊലീസ് പലതവണ സമരപ്പന്തല്‍ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസവും പൊലീസ് അകമ്പടിയോടെ മാലിന്യലോറികളത്തെി. പൊലീസുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇനി മാലിന്യലോറികള്‍ തടയേണ്ടതില്ല എന്ന നിലപാടിലാണ് സമരസമിതി.
മാലിന്യമേഖലയില്‍ ഗുരുതര രോഗങ്ങളും
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിനു സമീപത്തെ വീടുകളില്‍ നിരവധിപേര്‍ പക്ഷാഘാതം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കഴിയുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുപേര്‍ ഇവിടെ പക്ഷാഘാതം ബാധിച്ച് മരിച്ചു.
മാലിന്യകേന്ദ്രത്തിനു തൊട്ടുതാഴെയുള്ള അടുത്തടുത്ത വീടുകളില്‍ മൂന്നുപേര്‍ ഇപ്പോള്‍ പക്ഷാഘാതം ബാധിച്ച് ശരീരം പൂര്‍ണമായി തളര്‍ന്നു കിടപ്പിലാണ്. സമരസമിതി നേതാവായിരുന്ന ഏനാട്ട് നാരായണന്‍ മാസ്റ്റര്‍, അനാഥ മന്ദിരം ജീവനക്കാരനായിരുന്ന കുന്നത്ത് ജലീല്‍, ബസുടമയായിരുന്ന എന്‍.കെ. കുഞ്ഞിരാമന്‍ എന്നിവരാണ് തൊട്ടടുത്ത വീടുകളില്‍ സമാനമായ രോഗം ബാധിച്ച് തളര്‍ന്നുകിടക്കുന്നത്. ജീവനില്ലാത്ത കുടിവെള്ളത്തി ലൂടെ ശരീരത്തിലത്തെിയ മാലിന്യകേന്ദ്രത്തിലെ രാസവിഷങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ചത് പക്ഷാഘാതത്തിനു കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സറും ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമായുണ്ട്.
ചെറുപ്രായത്തില്‍ തന്നെ വാര്‍ധക്യലക്ഷണങ്ങള്‍ ബാധിച്ചവരെയും കാണാം. ഇതുസംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ പ്രദേശവാസികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ. ആരോഗ്യവകുപ്പ് അധികൃതരോ ആരോഗ്യ-പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല.(തുടരും)
Courtesy: Madhyamam.12.04.2012
ഹൃദ്രോഗ ക്യാമ്പ് 15ന്
ഹൃദ്രോഗ ക്യാമ്പ് 15ന്
കണ്ണൂര്‍: കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന 42ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 15ന് രാവിലെ എട്ട് മണി മുതല്‍ സിറ്റി ഗവ. ഹൈസ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
ഹൃദ്രോഗികള്‍ക്കായി ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വൈ.എ. നാസര്‍, ഡോ. മുരുകന്‍, ഡോ. ഹാഷിര്‍ കരീം, ഡോ. വി.എം. അരുണ്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിക്കും.
ഇ.സി.ജി, എക്കോ, രക്തപരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ നടത്തും. നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഓപറേഷന്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2732650 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഡോ. പി. സലീം, ജനറല്‍ സെക്രട്ടറി പി. മുസ്തഫ, ട്രഷറര്‍ പി.കെ. ഇസ്മത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ അഷ്റഫ് ബംഗാളി മുഹല്ല എന്നിവര്‍ പങ്കെടുത്തു.
ഹൃദ്രോഗികള്‍ക്കായി ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വൈ.എ. നാസര്‍, ഡോ. മുരുകന്‍, ഡോ. ഹാഷിര്‍ കരീം, ഡോ. വി.എം. അരുണ്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിക്കും.
ഇ.സി.ജി, എക്കോ, രക്തപരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ നടത്തും. നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഓപറേഷന്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2732650 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഡോ. പി. സലീം, ജനറല്‍ സെക്രട്ടറി പി. മുസ്തഫ, ട്രഷറര്‍ പി.കെ. ഇസ്മത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ അഷ്റഫ് ബംഗാളി മുഹല്ല എന്നിവര്‍ പങ്കെടുത്തു.
മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കും -സോളിഡാരിറ്റി
മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി
ആചരിക്കും -സോളിഡാരിറ്റി
ആചരിക്കും -സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തിലെ ദേശീയ പാതകളെയും സംസ്ഥാന-ജില്ലാ, പി.ഡബ്ള്യു.ഡി റോഡുകളെയും ബി.ഒ.ടി റോഡുകളാക്കി മാറ്റാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ദേശീയപാത 17ഉം 47ഉം ചുങ്കം കൊടുത്ത് മാത്രം ഉപയോഗിക്കാന്‍ കഴിയുംവിധം വികസിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആറുവര്‍ഷമായി ദേശീയപാത വികസനത്തിന്‍െറ ഇരകളും ജനകീയ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ ടോള്‍ കൊള്ള ആരംഭിച്ചതുമുതല്‍ നിരാഹാര സമരം 55 ദിവസം പിന്നിട്ടിരിക്കയാണ്. പാലിയേക്കരയിലും മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും സമരസമ്മേളനങ്ങളും മറ്റിടങ്ങളില്‍ സായാഹ്ന കൂട്ടായ്മ, പ്രക്ഷോഭ യാത്ര, ഇരകളുടെ സംഗമം, ലഘുലേഖ വിതരണം തുടങ്ങി പരിപാടികളും സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, സുബ്ഹാന്‍ ബാബു എന്നിവരും സംസ്ഥാന സമിതി അംഗങ്ങളായ എസ്.എ. അജിംസ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തു, ടി. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, സുബ്ഹാന്‍ ബാബു എന്നിവരും സംസ്ഥാന സമിതി അംഗങ്ങളായ എസ്.എ. അജിംസ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തു, ടി. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
Wednesday, April 11, 2012
‘നാറീട്ട് ജീവിക്കാന്‍ വയ്യ’
കണ്ണൂര്‍: ‘നമ്മക്ക് നാറീറ്റ് ജീവിക്കാന്‍ കയ്യ്ന്നില്ല... വീട്ടിലാരെങ്കിലും വന്നാല് നമ്മള് വഷളാവ്ണ്. മൂക്കു പൊത്താതെ ഭക്ഷണം കഴിക്കാന്‍ പറ്റ്ന്നില്ല....’ ആറു ദശാബ്ദങ്ങളായി സഹിക്കുന്ന കൊടുംയാതനകളുടെ പറഞ്ഞുതീര്‍ക്കാനാവാത്ത ദുരിതങ്ങളുടെ മുഴക്കം കേള്‍ക്കാം ചേലോറയിലെയും പെട്ടിപ്പാലത്തെയും അമ്മമാരുടെ വാക്കുകളില്‍.
‘നാറ്റം പോക്കാന്‍ മേശക്ക് കര്‍പ്പൂരം തേച്ചു, പന്തല് നെറച്ചും ഫാന്‍ കൊണ്ടച്ചു. എന്നിറ്റും കാറ്റ് വെരുമ്പം നാറ്റം സഹിച്ചൂടാ...’ പേരക്കിടാവിന്‍െറ വിവാഹ നിശ്ചയചടങ്ങ് നടത്താന്‍ പാടുപെട്ടതിനെക്കുറിച്ചാണ് ചേലോറ പാതിരിക്കുന്നിലെ കുഞ്ഞിപ്പുരയില്‍ കമല പറഞ്ഞത്.
‘നാറ്റം പോക്കാന്‍ മേശക്ക് കര്‍പ്പൂരം തേച്ചു, പന്തല് നെറച്ചും ഫാന്‍ കൊണ്ടച്ചു. എന്നിറ്റും കാറ്റ് വെരുമ്പം നാറ്റം സഹിച്ചൂടാ...’ പേരക്കിടാവിന്‍െറ വിവാഹ നിശ്ചയചടങ്ങ് നടത്താന്‍ പാടുപെട്ടതിനെക്കുറിച്ചാണ് ചേലോറ പാതിരിക്കുന്നിലെ കുഞ്ഞിപ്പുരയില്‍ കമല പറഞ്ഞത്.
‘ഈട്ത്തെ വെള്ളം തീരെ കുടിച്ചൂടാ... നല്ല വെള്ളം ഒര് തുള്ളി കുടിക്കണങ്കില് ദൂരെ ഏടെങ്കിലും പോയിറ്റ് കൊണ്ടരണം. ഒരാള് ദാഹിച്ചിറ്റ് വന്നാല് നമ്മളെ കെണറ്റിലെ വെള്ളം കൊട്ക്കാന്‍ പറ്റൂല. നമ്മളെ വീടിന്‍െറ പണിയെട്ക്കുമ്പോ പണിക്കാര് നാറ്റംകൊണ്ട് ചോറ് തിന്നാതെ പോയിറ്റ്ണ്ട്. ഈച്ചയും കൊതുകും. അത്കൊണ്ടുള്ള വെഷമം വേറെ. ശ്വാസംമുട്ടലും തുമ്മലും ചൊറിച്ചിലും. വാതില് തൊറന്നാല് തുമ്മല് തൊടങ്ങും. എല്ലാര്ക്കും അലര്‍ജിതന്നെ. വിര്ന്നായിറ്റ് ആരെങ്കിലും വന്നാല് നമ്മള് ജനലും വാതിലും അടച്ചുപൂട്ടി എങ്ങനെയെല്ളോ ഒപ്പിക്കും. ആരും ഈടെ വന്ന്നിക്കാന്‍ ഇഷ്ടപ്പെട്ന്നില്ല. സമരം ചെയ്തിറ്റ് നമ്മളെ ജയിലില് പിടിച്ചിട്ടില്ളെ. ചവറ് വണ്ടി വരാന്‍വിടാതെ സമരം ചെയ്തപ്പൊ ഞങ്ങളെ പൊലീസ് വണ്ടിവന്ന് വെലിച്ചിട്ട്റ്റ് കൊണ്ടോയി. അന്ന് തൊടങ്ങിയ സൂക്കേടാ എനക്ക്. ഭയങ്കര തലചിറ്റല്, എണീറ്റ് നടന്നൂടാ. ഏടെയും പോകാന്‍ പറ്റ്ന്നില്ല. എന്നാലും നമ്മള് സമരം നിര്‍ത്തൂലാ.
ഈ ചവറ് കുന്ന് ഈട്ന്ന് മാറ്റാതെ. എനക്ക് സമരപന്തലില് പോവാന്‍ പറ്റ്ന്നില്ല. ഇപ്പൊ എന്‍െറ മോളെയാ പറഞ്ഞയക്ക്ണെ...’ അറുപതാം വയസ്സിലെ സമരജീവിതം കമലക്ക് സമ്മാനിച്ചത് തിക്താനുഭവങ്ങള്‍ മാത്രമാണ്.
‘കണ്ണൂര്കാര്‍ക്ക് വേണ്ടാത്തതെല്ലം ഈടെ കൊണ്ടന്ന് തള്ള്ന്ന്. ചത്ത് ചീഞ്ഞതും ജീവന്ള്ളതും. നാറ്റമില്ലാതെ നന്നായിറ്റ് ആഹാരം കഴിച്ച നാള് മറന്നു നമ്മള്...’ ചേലോറയിലെ മാലിന്യവിരുദ്ധ സമരത്തിന്‍െറ മുന്‍നിരയിലുള്ള അറുപത്തഞ്ചുകാരി പാറയില്‍ രാധ പറയുന്നു. ‘ഭക്ഷണം മുമ്പില് കൊണ്ടച്ചാല് ഈച്ച വെരും കൂട്ടത്തോടെ. വെലിയ മണിയനീച്ച. നീല നെറത്തില്. രാത്രിപോലും പറന്ന്വെരും. കൊതു കടിച്ചിറ്റ് കാല് വീങ്ങിയത് കണ്ടാ നിങ്ങള് ? വെള്ളംപോലും കിട്ടാഞ്ഞിറ്റാ നമ്മള് ചവറ് വണ്ടി തടഞ്ഞത്. ചേലോറാന്ന് പറഞ്ഞാല് ആള് മൂക്കുപൊത്തും.
മിനിയാന്ന് മാങ്ങ പറിക്കാന്‍ വന്നയാള് വെള്ളം കൊട്ത്തിറ്റ് കുടിച്ചില്ല....’ ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിനു തൊട്ടുതാഴെ താമസിക്കുന്ന, 80 പിന്നിട്ട പാറക്കണ്ടി കുഞ്ഞാമിനക്ക് ദുരിതാനുഭവങ്ങളുടെ മറ്റൊരു വശമാണ് പറയാനുള്ളത്.
‘കൊറേ ബാല്യക്കാര്ത്തി പെണ്ണ് കുഞ്ഞ്യോള്ണ്ട് ഈ നാട്ടില്. മംഗലം കയിക്കാതെ. പെണ്ണിന്‍െറ അന്വേഷണത്തിന് വെരുന്നോര് ഒരുഗ്ളാസ് വെള്ളം കൊടുത്താല് ഒരെറക്ക് കുടിച്ചിറ്റ് അനങ്ങാതെ, മുണ്ടാതെയങ്ങ് പോവും. പിന്നെ വെരൂല്ല. ഈ വെള്ളം കുടിക്കുമ്പൊ ടോണിക്ക് കുടിക്കുന്നത് പോലെ, ശെരിക്ക് വെള്ളല്ല ഇത്.
50 കൊല്ലായി നമ്മൊ ഈടെ താമസിക്ക്ന്ന്. 30 കൊല്ലായി സമരത്തിനും നമ്മള്ണ്ട്. ജയിലില് കെടന്നതാന്ന് ഞാനും. ഇപ്പം വെരുത്തം പിടിച്ചിറ്റ് സമരപ്പന്തലില് പോവാന്‍ പറ്റ്ന്നില്ല. എന്നാലും മക്കളെ അയക്കും...’-കുഞ്ഞാമിന ഉമ്മ പറയുന്നു.
‘കല്യാണപ്പൊരയില് വന്ന ചെക്കന്‍െറ ആള്‍ക്കാര് നാറ്റംകാരണം ഭക്ഷണം കഴിക്കാതെ എറങ്ങിപ്പോയി. നിങ്ങള് കക്കൂസ് ടാങ്ക് തൊറന്ന് വെച്ചിറ്റാണോ ബിരിയാണി വെളമ്പ്ന്നത്ന്ന് അവര് ചോദിച്ചു... കൊറേ ഭക്ഷണം കുഴിച്ച് മൂടേണ്ടിവന്നു....’ പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിനു സമീപത്തെ വിവാഹവീട്ടിലുണ്ടായ അനുഭവം മാലിന്യവിരുദ്ധ സമരത്തിന് വീട്ടമ്മമാരെ നയിക്കുന്ന പുന്നോലിലെ ജബീന ഇര്‍ഷാദ് വിവരിച്ചു.പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പായിരുന്നു ഈ സംഭവം. കോഴിക്കോടുനിന്ന് വന്ന വരന്‍െറ ബന്ധുക്കള്‍ വധൂഗൃഹത്തിനടുത്ത് മാലിന്യ നിക്ഷേപകേന്ദ്രമുള്ളത് അറിഞ്ഞിരുന്നില്ല.
‘ഏതു സമയത്തും മൂക്കുപൊത്തിയാലേ വീട്ടില്‍ ഇരിക്കാന്‍ പറ്റ്ന്നുള്ളൂ. അതിഥികള്‍ വന്നാല് ഭക്ഷണപ്പാത്രത്തിന് സ്പ്രേ അടിച്ചുവെക്കും. എന്നാലും അവര് ഭക്ഷണം കഴിക്കാതെപോകും. കിണറ്റിലെ വെള്ളം തെളപ്പിച്ചാലും കുടിക്കാന്‍ പറ്റ്ന്നില്ല. സ്കൂളിലേക്ക് കുട്ടികള് കുപ്പിയില് വെള്ളം കൊണ്ടുപോയാല് പെട്ടിപ്പാലത്തെ വെള്ളല്ളേന്ന് പറഞ്ഞ് കൂട്ടുകാര് അവരെ കളിയാക്കും...’ -ജബീന പറഞ്ഞു.
‘ആസ്പത്രീല് മരിച്ചോരെ മൂക്കില്വെച്ച പഞ്ഞിവരെ കാക്കകൊത്തി കെണറ്റിലിട്ന്ന്. നായ്ക്കള് പലതും കടിച്ച് കൊണ്ടിടും. എന്നിറ്റും കെണറ്റിലെ വെള്ളംതന്നെ നമ്മൊ പതപ്പിച്ചിറ്റ് കുടിക്കും. വേറെ വെള്ളം കിട്ടണ്ടേ ? മയ പെയ്താല് ഭയങ്കര എടങ്ങേറ്. ഇതുപോലെ എത്തറയാള് കഷ്ടപ്പെട്ന്ന്. ഇത് അവസാനിപ്പിക്കാനാണ് അഞ്ചുമാസം പ്രഷറും ഷുഗറും കൊരയും വെലിയും സയിച്ചിറ്റ് ഞാന് സമരപന്തലിലിരുന്നത്. എന്തായാലും ഈനൊരു പരിഹാരം കാണണം....’ പെട്ടിപ്പാലം മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ തൊട്ടടുത്ത് താമസിക്കുന്ന പുതിയപുരയില്‍ സൈനബ ഉറച്ച നിലപാടിലാണ്.
‘ആസ്പത്രീല് മരിച്ചോരെ മൂക്കില്വെച്ച പഞ്ഞിവരെ കാക്കകൊത്തി കെണറ്റിലിട്ന്ന്. നായ്ക്കള് പലതും കടിച്ച് കൊണ്ടിടും. എന്നിറ്റും കെണറ്റിലെ വെള്ളംതന്നെ നമ്മൊ പതപ്പിച്ചിറ്റ് കുടിക്കും. വേറെ വെള്ളം കിട്ടണ്ടേ ? മയ പെയ്താല് ഭയങ്കര എടങ്ങേറ്. ഇതുപോലെ എത്തറയാള് കഷ്ടപ്പെട്ന്ന്. ഇത് അവസാനിപ്പിക്കാനാണ് അഞ്ചുമാസം പ്രഷറും ഷുഗറും കൊരയും വെലിയും സയിച്ചിറ്റ് ഞാന് സമരപന്തലിലിരുന്നത്. എന്തായാലും ഈനൊരു പരിഹാരം കാണണം....’ പെട്ടിപ്പാലം മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ തൊട്ടടുത്ത് താമസിക്കുന്ന പുതിയപുരയില്‍ സൈനബ ഉറച്ച നിലപാടിലാണ്.
‘ഞങ്ങളെ വീടിന്‍െറ നേരെ ബയ്യിലാ വേസ്റ്റ് കൊണ്ടിട്ന്നത്. ആസ്പത്രീലെ വേസ്റ്റും എറച്ചിപ്പീടിയേലെ ചീഞ്ഞ സാധനങ്ങളും എല്ലാ ഉണ്ടാവും. അത് പര്ന്ത് കൊത്തീറ്റ് വീടിന്‍െറ മിറ്റത്ത് കൊണ്ടന്നിടും. അയില് നെറച്ച് പുഴു ഉണ്ടാവും. ഇതന്നെ കെണറ്റിലം കൊണ്ടിടും. എത്തറ സഹിച്ചു...’ പെട്ടിപ്പാലത്തെ അയിഷാ ബഷീറിന്‍െറ അനുഭവമാണിത്. ‘എന്‍െറ ഭര്‍ത്താവ് മുനിസിപ്പാലിറ്റിക്കെതിരെ ഹൈകോടതീല് കേസ് കൊട്ത്തു. കേസില് ജയിച്ചപ്പളാ ഈടെ പുതിയ വീട് കെട്ടിയത്. ഇപ്പൊ 18 കൊല്ലമായി. എന്നിറ്റും സ്വസ്ഥതയോടെ ജീവിക്കാന്‍ പറ്റ്ന്നില്ല. നിങ്ങക്ക് ഈടെന്ന് വിറ്റിറ്റ് പോയിക്കൂടേന്ന് മുനിസിപ്പാലിറ്റിക്കാര് ചോദിക്ക്ന്ന്. നമ്മളെന്താ ഓറോട് പറയ്യ്യാ ?’ മാലിന്യനിക്ഷേപത്തിനെതിരെ നിയമയുദ്ധം നടത്തി വിജയിച്ച ബഷീറിന്‍െറ ഭാര്യ ചോദിക്കുന്നു.
ഈ വാക്കുകളൊന്നും നമ്മുടെ ജനനേതാക്കള്‍ക്കും നഗരപാലകര്‍ക്കും മനസ്സിലാകാനിടയില്ല. പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മാലിന്യക്കൂമ്പാരത്തിനു നടുവില്‍ പൊറുതിമുട്ടി കഴിയുന്നവരുടെ പ്രയാസങ്ങള്‍ ബോധ്യപ്പെടാന്‍ ഇനിയും ഏറെക്കാലം വേണ്ടിവന്നേക്കും.(തുടരും)
ഈ വാക്കുകളൊന്നും നമ്മുടെ ജനനേതാക്കള്‍ക്കും നഗരപാലകര്‍ക്കും മനസ്സിലാകാനിടയില്ല. പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മാലിന്യക്കൂമ്പാരത്തിനു നടുവില്‍ പൊറുതിമുട്ടി കഴിയുന്നവരുടെ പ്രയാസങ്ങള്‍ ബോധ്യപ്പെടാന്‍ ഇനിയും ഏറെക്കാലം വേണ്ടിവന്നേക്കും.(തുടരും)
Courtesy: Madhyamam.11.04.2012
പരിസ്ഥിതി കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം: സോളിഡാരിറ്റി
പരിസ്ഥിതി കൈയേറ്റങ്ങള്‍
അവസാനിപ്പിക്കണം: സോളിഡാരിറ്റി
അവസാനിപ്പിക്കണം: സോളിഡാരിറ്റി
കണ്ണൂര്‍: ജില്ലയിലെ പല ഭാഗങ്ങളിലായി നടക്കുന്ന കണ്ടല്‍ക്കാട് നശീകരണം, തോട് നികത്തല്‍ തുടങ്ങിയ പരിസ്ഥിതി കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കൈയേറ്റങ്ങള്‍ വ്യാപകമാവാന്‍ കാരണം അധികൃത അനാസ്ഥയും അലംഭാവവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി പ്രതിഷേധിച്ചു
വാരം: ചേലോറ സമരക്കാരെ പ്രസ്താവനയിലൂടെ അപമാനിച്ച കെ. സുധാകരന്‍ എം.പിയുടെ നിലപാടില്‍ സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, കെ. സജീം, കെ.ടി. ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജി.ഐ.ഒ ടീന്‍സ് മീറ്റ്
ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: കൗമാരക്കാര്‍ സ്വയം നിയന്ത്രിച്ചാല്‍ വിജയത്തോടെ ഭാവിജീവിതത്തിലേക്ക് കടക്കാമെന്നും ഈ കാലഘട്ടത്തിലെ ഓരോ ചലനവും സൂക്ഷിച്ചാകണമെന്നും സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്. ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളയാങ്കോട് വാദിസലാമില്‍ സംഘടിപ്പിച്ച ടീന്‍സ് മീറ്റില്‍ മനഃസ്പര്‍ശം എന്ന വിഷയത്തില്‍ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം.ജി.ഐ.ഒ കോഴിക്കോട് ജില്ലാ കാമ്പസ് കമ്മിറ്റി സെക്രട്ടറി അമല്‍ അബ്ദുറഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ എന്നിവര്‍ ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല, സാജിത, കെ.കെ. നസ്റീന, എസ്.എല്‍.പി. മര്‍ജാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി. Tuesday, April 10, 2012
ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍
ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍
കണ്ണൂര്‍: ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ മാത്രമാണെന്ന് കെ. സുധാകരന്‍ എം.പി. കാമറ ഓഫ് ചെയ്താല്‍ അവരൊക്കെ രംഗംവിടും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കണ്ണൂര്‍ പ്രസ്ക്ളബും സംയുക്തമായി നടത്തിയ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 26 ഏക്കര്‍ സ്വന്തമായുള്ള ഏക നഗരസഭയാണ് കണ്ണൂര്‍. ചേലോറയിലെ ഈ ഭൂമിയില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതില്‍ ചേലോറക്കാര്‍ക്ക് എതിര്‍പ്പില്ല. ചാലോട്ടുനിന്നും കുടുക്കിമൊട്ടയില്‍നിന്നുമുള്ളവരാണ് സമരം ചെയ്യുന്നത്. ചാനലുകളും പത്രങ്ങളും ഇവരുടെ വാര്‍ത്തകള്‍ കൊടുക്കരുത്. വാര്‍ത്ത വന്നില്ളെങ്കില്‍ സമരം നിര്‍ത്തി പോയ്ക്കോളും. സമരങ്ങളുടെ മുന്നില്‍ ചെന്ന് സംസാരിക്കുന്ന ഏക ജനപ്രതിനിധിയാണ് ഞാന്‍. എന്‍െറ വീട്ടിലേക്ക് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ മാര്‍ച്ച് നടത്തി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അന്ന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല.
മരിച്ച കണ്ടല്‍മരങ്ങള്‍ സാക്ഷി
വേണു കള്ളാര്‍
കണ്ണൂര്‍: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിനരികിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. ഇതിന്‍െറ കരകളില്‍ ഉണങ്ങി കരിഞ്ഞുനില്‍ക്കുന്ന കണ്ടല്‍ മരങ്ങള്‍ കാണാം. പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കാനും പ്രതികൂല അന്തരീക്ഷത്തെപോലും അതിജീവിക്കാനും അസാമാന്യ ശേഷിയുള്ള കണ്ടല്‍ മരങ്ങളെ കൊന്നൊടുക്കിയത് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങുന്ന മെര്‍ക്കുറി ഉള്‍പ്പെടെയുള്ള രാസവിഷങ്ങളാണ്. മാലിന്യ നിക്ഷേപ കേന്ദ്രം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും അതീവ ഗുരുതരമാണെന്നതിന് അകാലമരണം പ്രാപിച്ച ഈ കണ്ടല്‍മരങ്ങള്‍ തെളിവാകുന്നു.
മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന്യൂമാഹി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പെട്ടിപ്പാലം, പുന്നോല്‍, കുറിച്ചിയില്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, മന്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് 2011 മേയ് മാസത്തില്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
മാലിന്യ കേന്ദ്രത്തില്‍ തള്ളുന്ന ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ എന്നിവയില്‍നിന്ന് രാസവിഷങ്ങള്‍ കിണറുകളിലേക്ക് കിനിഞ്ഞത്തെുന്നത് മാരക ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുന്നു. സമീപത്തുകൂടി ഒഴുകുന്ന കൈത്തോടിലെ വെള്ളം പൂര്‍ണമായി മലിനീകരിക്കപ്പെട്ടു. 12 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി മൂന്നു മീറ്ററായി ചുരുങ്ങി. ഇതിലെ വെള്ളം കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പെട്ടിപ്പാലം കോളനി വാസികളില്‍ ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. പെട്ടിപ്പാലം കോളനിയിലെ ബന്ധുവീട്ടില്‍ അവധിക്കാലം ചെലവഴിക്കാനത്തെിയപ്പോള്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിച്ചുവീര്‍ത്ത കുട്ടിയെ ചേലോറക്കടുത്ത മതുക്കോത്ത് കാണാനിടയായി. പുന്നോല്‍, പെട്ടിപ്പാലം പ്രദേശത്തെ ഓരോ വീട്ടിലും ശരാശരി അഞ്ചു രോഗികളുണ്ടെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. മന്ത്, കാന്‍സര്‍, ചര്‍മരോഗങ്ങള്‍, അലര്‍ജി,ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ചവരാണേറെയും. സ്ത്രീകളുടെയും കുട്ടികളുടെയും കൈകാലുകള്‍ നീരുവെച്ച് തടിച്ചു വീങ്ങിയതായി കാണാം. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലത്തു താമസിക്കുന്നവര്‍പോലും പലവിധ രോഗങ്ങള്‍ക്കടിമകളാണ്.എന്നാല്‍, ഇതുസംബന്ധിച്ച് പഠനമോ സര്‍വേയോ നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. പരിസ്ഥിതി സംഘടനകളുംഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തതിന്‍െറ ലക്ഷണം കണ്ടില്ല.
ജില്ലയിലെ ആരോഗ്യ വകുപ്പധികൃതര്‍ക്ക് തലശ്ശേരി നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധയെന്ന് പെട്ടിപ്പാലത്തുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യ നിക്ഷേപം തടഞ്ഞാല്‍ തലശ്ശേരി നിവാസികളെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പത്രക്കുറിപ്പിറക്കിയതാണ് പരാതിക്കിടയാക്കിയത്. പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ അമിതമായി അടങ്ങിയതിനാല്‍ തിളപ്പിച്ചാല്‍പോലും കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്നറിയിപ്പ് കേട്ടില്ളെന്നു നടിച്ച് കിണര്‍വെള്ളം ഉപയോഗിക്കുന്നു. ന്യൂമാഹി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13 വാര്‍ഡുകളെയും തലശ്ശേരി നഗരസഭയിലെ 32, 33 വാര്‍ഡുകളെയുമാണ് മാലിന്യ നിക്ഷേപ പ്രശ്നം നേരിട്ടു ബാധിക്കുന്നത്. 1958ല്‍ തന്നെ ഇവിടെ 6000 ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഇപ്പോഴതിന്‍െറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവും. ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്‍ത്തിവെക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പരിസ്ഥിതി വിഭാഗം എന്‍ജിനീയര്‍ ഹൈകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കടലിനോടു ചേര്‍ന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ദേശീയപാതയും റെയില്‍വേട്രാക്കും തൊട്ടടുത്താണ്. മാലിന്യ നിക്ഷേപം നാട്ടുകാര്‍ക്കു മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യങ്ങള്‍ കുന്നുകൂടി ട്രഞ്ചിങ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞപ്പോള്‍ 2010 ജൂലൈയില്‍ കടല്‍ഭിത്തി പൊളിച്ച് ഓവുചാലുണ്ടാക്കി കടലിലേക്ക് ഒഴുക്കിവിടുകയാണ് നഗരസഭ ചെയ്തത്. സമരസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. ന്യൂമാഹി പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് തലശ്ശേരി നഗരസഭ പതിറ്റാണ്ടുകളായി ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം 2011 നവംബര്‍ അഞ്ചിനുശേഷം മാലിന്യം തള്ളാന്‍ പാടില്ളെന്ന് നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നഗരസഭാധികൃതര്‍ ഇതു വകവെച്ചില്ല.
പെട്ടിപ്പാലം കോളനി വാസികളില്‍ നല്ളൊരുഭാഗവും മാലിന്യ നിക്ഷേപകേന്ദ്രം വിതക്കുന്ന ദുരിതങ്ങള്‍ക്കിരകളാണെങ്കിലും അധികൃതര്‍ ഇവരുടെ വായ മൂടിയ സ്ഥിതിയാണ്. തലശ്ശേരി നഗരസഭയുടെ അതിര്‍ത്തിയിലാണ് കോളനി. ദേഹമാസകലം ചൊറിഞ്ഞുപൊട്ടിയും ഏക്കംവലിച്ചും പ്രയാസപ്പെടുമ്പോഴും തങ്ങള്‍ക്കു പരാതിയൊന്നുമില്ളെന്ന് ഇവര്‍ പറയും. പുറമ്പോക്കില്‍ കഴിയുന്ന ഈ പാവങ്ങള്‍ക്ക് നഗരസഭ കെട്ടിക്കൊടുക്കാമെന്നു പറഞ്ഞ വീട് നഷ്ടപ്പെട്ടാലോ എന്ന പേടിയാണ്. കോളനിക്കു മുന്നിലാണ് സമരപ്പന്തല്‍. 142 ദിവസം നീണ്ട സത്യഗ്രഹത്തിലോ പൊലീസ് നരവേട്ട നടത്തിയപ്പോഴോ കോളനിവാസികളിലാരും ഇങ്ങോട്ടുവന്നില്ല.(തുടരും)
മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന്യൂമാഹി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പെട്ടിപ്പാലം, പുന്നോല്‍, കുറിച്ചിയില്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, മന്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് 2011 മേയ് മാസത്തില്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
മാലിന്യ കേന്ദ്രത്തില്‍ തള്ളുന്ന ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ എന്നിവയില്‍നിന്ന് രാസവിഷങ്ങള്‍ കിണറുകളിലേക്ക് കിനിഞ്ഞത്തെുന്നത് മാരക ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുന്നു. സമീപത്തുകൂടി ഒഴുകുന്ന കൈത്തോടിലെ വെള്ളം പൂര്‍ണമായി മലിനീകരിക്കപ്പെട്ടു. 12 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി മൂന്നു മീറ്ററായി ചുരുങ്ങി. ഇതിലെ വെള്ളം കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പെട്ടിപ്പാലം കോളനി വാസികളില്‍ ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. പെട്ടിപ്പാലം കോളനിയിലെ ബന്ധുവീട്ടില്‍ അവധിക്കാലം ചെലവഴിക്കാനത്തെിയപ്പോള്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിച്ചുവീര്‍ത്ത കുട്ടിയെ ചേലോറക്കടുത്ത മതുക്കോത്ത് കാണാനിടയായി. പുന്നോല്‍, പെട്ടിപ്പാലം പ്രദേശത്തെ ഓരോ വീട്ടിലും ശരാശരി അഞ്ചു രോഗികളുണ്ടെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. മന്ത്, കാന്‍സര്‍, ചര്‍മരോഗങ്ങള്‍, അലര്‍ജി,ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ചവരാണേറെയും. സ്ത്രീകളുടെയും കുട്ടികളുടെയും കൈകാലുകള്‍ നീരുവെച്ച് തടിച്ചു വീങ്ങിയതായി കാണാം. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലത്തു താമസിക്കുന്നവര്‍പോലും പലവിധ രോഗങ്ങള്‍ക്കടിമകളാണ്.എന്നാല്‍, ഇതുസംബന്ധിച്ച് പഠനമോ സര്‍വേയോ നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. പരിസ്ഥിതി സംഘടനകളുംഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തതിന്‍െറ ലക്ഷണം കണ്ടില്ല.
ജില്ലയിലെ ആരോഗ്യ വകുപ്പധികൃതര്‍ക്ക് തലശ്ശേരി നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധയെന്ന് പെട്ടിപ്പാലത്തുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യ നിക്ഷേപം തടഞ്ഞാല്‍ തലശ്ശേരി നിവാസികളെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പത്രക്കുറിപ്പിറക്കിയതാണ് പരാതിക്കിടയാക്കിയത്. പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ അമിതമായി അടങ്ങിയതിനാല്‍ തിളപ്പിച്ചാല്‍പോലും കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്നറിയിപ്പ് കേട്ടില്ളെന്നു നടിച്ച് കിണര്‍വെള്ളം ഉപയോഗിക്കുന്നു. ന്യൂമാഹി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13 വാര്‍ഡുകളെയും തലശ്ശേരി നഗരസഭയിലെ 32, 33 വാര്‍ഡുകളെയുമാണ് മാലിന്യ നിക്ഷേപ പ്രശ്നം നേരിട്ടു ബാധിക്കുന്നത്. 1958ല്‍ തന്നെ ഇവിടെ 6000 ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഇപ്പോഴതിന്‍െറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവും. ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്‍ത്തിവെക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പരിസ്ഥിതി വിഭാഗം എന്‍ജിനീയര്‍ ഹൈകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കടലിനോടു ചേര്‍ന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ദേശീയപാതയും റെയില്‍വേട്രാക്കും തൊട്ടടുത്താണ്. മാലിന്യ നിക്ഷേപം നാട്ടുകാര്‍ക്കു മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യങ്ങള്‍ കുന്നുകൂടി ട്രഞ്ചിങ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞപ്പോള്‍ 2010 ജൂലൈയില്‍ കടല്‍ഭിത്തി പൊളിച്ച് ഓവുചാലുണ്ടാക്കി കടലിലേക്ക് ഒഴുക്കിവിടുകയാണ് നഗരസഭ ചെയ്തത്. സമരസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. ന്യൂമാഹി പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് തലശ്ശേരി നഗരസഭ പതിറ്റാണ്ടുകളായി ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം 2011 നവംബര്‍ അഞ്ചിനുശേഷം മാലിന്യം തള്ളാന്‍ പാടില്ളെന്ന് നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നഗരസഭാധികൃതര്‍ ഇതു വകവെച്ചില്ല.
പെട്ടിപ്പാലം കോളനി വാസികളില്‍ നല്ളൊരുഭാഗവും മാലിന്യ നിക്ഷേപകേന്ദ്രം വിതക്കുന്ന ദുരിതങ്ങള്‍ക്കിരകളാണെങ്കിലും അധികൃതര്‍ ഇവരുടെ വായ മൂടിയ സ്ഥിതിയാണ്. തലശ്ശേരി നഗരസഭയുടെ അതിര്‍ത്തിയിലാണ് കോളനി. ദേഹമാസകലം ചൊറിഞ്ഞുപൊട്ടിയും ഏക്കംവലിച്ചും പ്രയാസപ്പെടുമ്പോഴും തങ്ങള്‍ക്കു പരാതിയൊന്നുമില്ളെന്ന് ഇവര്‍ പറയും. പുറമ്പോക്കില്‍ കഴിയുന്ന ഈ പാവങ്ങള്‍ക്ക് നഗരസഭ കെട്ടിക്കൊടുക്കാമെന്നു പറഞ്ഞ വീട് നഷ്ടപ്പെട്ടാലോ എന്ന പേടിയാണ്. കോളനിക്കു മുന്നിലാണ് സമരപ്പന്തല്‍. 142 ദിവസം നീണ്ട സത്യഗ്രഹത്തിലോ പൊലീസ് നരവേട്ട നടത്തിയപ്പോഴോ കോളനിവാസികളിലാരും ഇങ്ങോട്ടുവന്നില്ല.(തുടരും)
Courtesy:Madhyamam.10-04-10
ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് വിളയാങ്കോട് വാദിസലാമില്‍ ആരംഭിച്ചു. എഴുത്തുകാരന്‍ താഹ മാടായി ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗത്തില്‍ പോകുമ്പോള്‍ ടീനേജുകാര്‍ കണ്ണാടി നോക്കിയിരിക്കുന്ന അവസ്ഥയില്‍നിന്നു മാറി സര്‍ഗാത്മകമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിജി റിസോഴ്സ് പേഴ്സന്‍ എം. മനോജ് ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. വി.കെ. നഫ്സീന സ്വാഗതം പറഞ്ഞു. അഫീദ ഖുര്‍ആന്‍ പാരായണം നടത്തി. എസ്.എല്‍.വി. മര്‍ജാന, സീനത്ത്, സക്കീന, ഷബാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ ക്യാമ്പ്
മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൗസര്‍ മെഡികെയര്‍ കണ്‍വീനര്‍ ഡോ. എ.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ് സ്വാഗതവും ഡോ. എന്‍.പി. ബഷീര്‍ നന്ദിയും പറഞ്ഞു.
അവധിക്കാല സഹവാസ ക്യാമ്പ്
അവധിക്കാല
സഹവാസ ക്യാമ്പ്
സഹവാസ ക്യാമ്പ്
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കൗസര്‍ സ്കൂളില്‍ ഏപ്രില്‍ 13, 14, 15 തീയതികളില്‍ ഇസ്ലാമിക സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇസ്ലാമിക ആദര്‍ശം, വ്യക്തിത്വ വികസനം, ഐ.ടി ലോകം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ പഠനസംഗമവും ചര്‍ച്ചകളും ഖുര്‍ആന്‍-ഹദീസ് ദര്‍സുകളുമുണ്ടാകും. വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക വളര്‍ച്ചക്കുതകുന്ന വിനോദങ്ങളും കായികമത്സരങ്ങളും ക്യാമ്പിന്‍െറ സവിശേഷതയാണ്. ഫോണ്‍: 9388790321, 8891 295 299.
Monday, April 9, 2012
ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍
ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍
വേണു കള്ളാര്‍
കണ്ണൂര്‍: 1987ല്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയാണ് പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭയുടെ മാലിന്യനിക്ഷേപത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്തത്. അന്ന് സമരത്തിന്‍െറ മുന്‍നിരയില്‍ സി.പി.എമ്മായിരുന്നു. മാലിന്യവണ്ടികള്‍ പലതവണ തടഞ്ഞു. പൊലീസ് ഇടപെടലുണ്ടായി. വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. പെട്ടിപ്പാലത്തുകാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചതേയുള്ളൂ. പക്ഷേ, കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍.എ നിലപാട് മാറ്റി. അദ്ദേഹം ഇപ്പോള്‍ തലശ്ശേരി നഗരസഭയുടെ പക്ഷത്താണ്. സി. പി.എം സമരപാതയില്‍നിന്ന് പിന്മാറുകയും ചെയ്തു. ഈയിടെ നഗരസഭക്കുവേണ്ടി സമരക്കാരെ ചര്‍ച്ചക്കു വിളിച്ച എം.എല്‍.എ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പെട്ടിപ്പാലത്തുകാര്‍ക്ക് പലതരം രാഷ്ട്രീയ മറിമായങ്ങള്‍ക്ക് സാക്ഷികളാവേണ്ടിവന്നു. 1954ലാണ് പുന്നോല്‍ പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. ന്യൂമാഹി പഞ്ചായത്തില്‍പെട്ട കടല്‍തീരത്തോടു ചേര്‍ന്ന 8.5 ഏക്കര്‍ ഭൂമിയാണ് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഉപയോഗിക്കുന്നത്. മദ്രാസ് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണിതെന്ന് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നു. തലശ്ശേരി സ്വദേശിയായ കുട്ടുക്കേയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി അന്യാധീനപ്പെട്ടപ്പോള്‍ നഗരസഭയുടെ കൈവശമായതാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇപ്പോള്‍ നഗരസഭയുടെ പക്കലില്ല.
മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ 1958ല്‍ കുറിച്ചിയില്‍ പരിസര ശുചീകരണ സമിതി എന്ന സംഘടന രൂപവത്കരിച്ചു. ഇവര്‍ ആരോഗ്യമന്ത്രിക്ക് നിവേദനവും മറ്റും നല്‍കിയെങ്കിലും പ്രത്യക്ഷ പ്രക്ഷോഭമൊന്നും നടത്തിയില്ല. പിന്നീട് പല ചെറുസമരങ്ങള്‍ ഉണ്ടായെങ്കിലും ശക്തിപ്രാപിച്ചില്ല. 1980കളില്‍ പൊതു പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്ന തളിപ്പറമ്പിലെ ഡോ. ബേബി വര്‍ഗീസ് പെട്ടിപ്പാലത്തുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1987ലാണ് സി.പി.എം നേതൃത്വം സമരം ഏറ്റെടുത്തത്. 1995 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടര്‍ന്നു. അതുവരെ തലശ്ശേരി നഗരസഭ മുസ്ലിംലീഗാണ് ഭരിച്ചിരുന്നത്. 1996ല്‍ തലശ്ശേരി നഗരസഭയും പെട്ടിപ്പാലം ഉള്‍പ്പെടുന്ന ന്യൂമാഹി പഞ്ചായത്തും സി.പി.എമ്മിന്‍െറ ഭരണനിയന്ത്രണത്തിലായി. ഇതോടെ പാര്‍ട്ടി നേതാക്കള്‍ മാലിന്യവിരുദ്ധ സമരത്തില്‍നിന്ന് പിന്മറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ 1997ലാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരരംഗത്തത്തെുന്നത്. സി.പി.എം ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തം സമിതിക്ക് ലഭിച്ചു. ഇക്കാലത്തുതന്നെ മാലിന്യവിപത്തിനെതിരെ നാട്ടുകാരില്‍ ചിലര്‍ നിയമനടപടിയും തുടങ്ങിയിരുന്നു. പുന്നോല്‍ സ്വദേശികളായ ടി.എം. ലത്തീഫ്, എന്‍. ബഷീര്‍, ടി.കെ. മമ്മൂട്ടി എന്നിവര്‍ തലശ്ശേരി മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധിയുണ്ടായി. നഗരസഭയും ന്യൂമാഹി പഞ്ചായത്തും ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. 1999 നവംബര്‍ 12ന് ഹൈകോടതിയും നഗരസഭക്കെതിരായി വിധിപുറപ്പെടുവിച്ചു. പെട്ടിപ്പാലത്തുനിന്ന് തലശ്ശേരി നഗരസഭ ഒഴിഞ്ഞുപോകണമെന്നും മാലിന്യം തള്ളല്‍ നിര്‍ത്തലാക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവുണ്ടായത്.
എന്നാല്‍, ഹൈകോടതി വിധി നടപ്പാക്കാന്‍ തയാറാകാതെ പുതിയ പഴുതുകള്‍ തേടുകയാണ് നഗരസഭ ചെയ്തത്. പൊറുതിമുട്ടി ജനങ്ങള്‍ സമരത്തിനിറങ്ങുമ്പോള്‍ അധികൃതര്‍ ചര്‍ച്ചക്കു വിളിക്കുകയും അനുരഞ്ജന കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. 1999 മുതല്‍ 2011വരെ ഇങ്ങനെ എട്ടുതവണ കരാറുകള്‍ ഉണ്ടാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജില്ലാ കലക്ടര്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാറുടെ പ്രതിനിധി, ആര്‍.ഡി.ഒ എന്നിവരെ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളിലെ ഒത്തുതീര്‍പ്പ് ഉപാധികളില്‍ ഒന്നുപോലും നഗരസഭ നടപ്പാക്കിയില്ല. 1999 മേയ് മാസത്തിലാണ് ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. 1999 ഡിസംബര്‍ 31നകം മാലിന്യ നിക്ഷേപം നിര്‍ത്തലാക്കുമെന്നായിരുന്നു അന്ന് നഗരസഭ നല്‍കിയ ഉറപ്പ്. ഇത് പലതവണ ലംഘിച്ചു. 2010 ഒക്ടോബര്‍ 21ന് ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍െറ മധ്യസ്ഥതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒടുവിലത്തെ ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളില്ല എന്നതായിരുന്നു പ്രധാന തീരുമാനം. ജില്ലാ കലക്ടര്‍, തലശ്ശേരി നഗരസഭാ അധികൃതര്‍, ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍, സമരസമിതി ഭാരവാഹികള്‍ എന്നിവരാണ് ഇതില്‍ ഒപ്പുവെച്ചത്.
രണ്ടുമാസം കൂടുമ്പോള്‍ മാലിന്യ നിക്ഷേപത്തിന്‍െറ തോത് 20 ശതമാനം വീതം കുറക്കാനും അങ്ങനെ ഒരു വര്‍ഷത്തിനകം പൂര്‍ണമായി മാലിന്യം ഇല്ലാതാക്കാനുമായിരുന്നു ധാരണ. ഇതിനായി നഗരസഭയിലെ എട്ടു കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്നും ഗാര്‍ഹിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് നിരോധിക്കുമെന്നും കരാറില്‍പറഞ്ഞിരുന്നു. ഈ തീരുമാനങ്ങള്‍ക്കും പഴയ കരാറുകളുടെ അതേ ദുര്‍ഗതിയാണുണ്ടായത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും തലശ്ശേരി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഒത്തുതീര്‍പ്പ് കാലാവധി കഴിയുന്നതുവരെ ഒരു തവണയെങ്കിലും യോഗം ചേരാന്‍ ഈ കമ്മിറ്റിക്കു സാധിച്ചില്ല.
2011ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളുകയില്ളെന്ന് നഗരസഭാധികൃതര്‍ ഉറപ്പുനല്‍കിയതായി ദേശീയ മനുഷാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖേന മറുപടി നല്‍കി. പക്ഷേ, ഇതും പാഴ്വാക്കായി. ഉറപ്പുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടപ്പോഴാണ് വീണ്ടും സമരമാരംഭിച്ചത്. വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമര സമിതി എന്നീ സംഘടനകളും പ്രശ്നമേറ്റെടുത്ത് സമരരംഗത്തത്തെി. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപകേന്ദ്രത്തിന്‍െറ കവാടത്തില്‍ പന്തലുകളുയര്‍ത്തിയാണ് സത്യഗ്രഹ സമരമാരംഭിച്ചത്. 142 ദിവസം മാലിന്യലോറികളെ ഇങ്ങോട്ടു കടത്തിവിട്ടില്ല. സമാധാനപൂര്‍ണമായിരുന്നസമരത്തിന്‍െറ പേരില്‍ മാര്‍ച്ച് 20ന് പൊലീസ് അതിക്രമം ഉണ്ടാവുന്നതുവരെ ഒരു കേസുപോലും ഉണ്ടായില്ല. മാലിന്യനീക്കം തടസ്സപ്പെട്ടപ്പോള്‍ പലതവണ അനുരഞ്ജന ശ്രമങ്ങളുണ്ടായി. എം.എല്‍.എമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. പ്രശ്നപരിഹാരത്തിന് ഇനിയും സമയം അനുവദിക്കണമെന്നുതന്നെയായിരുന്നു അധികൃതരുടെ ആവശ്യം. ഓരോ തവണയും കൂടുതല്‍ സമയം ആവശ്യപ്പെടുന്ന പതിവ് തുടരുകയാണ് അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഇനിയും അത്തരമൊരുകെണിയില്‍ തലവെച്ചുകൊടുക്കാനും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൂടെനില്‍ക്കുന്ന നാട്ടുകാരെ കബളിപ്പിക്കാനും കഴിയില്ളെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ ‘മാധ്യമ’ത്തോടുപറഞ്ഞു. മാലിന്യപ്രശ്നത്തില്‍ പൊലീസ് ഇടപെടില്ളെന്നും അതു സര്‍ക്കാറിന്‍െറ നയമല്ളെന്നുമാണ് സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, ഇവിടെ സംഭവിച്ചത് അതല്ല. മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് പൊലീസ് ആക്ഷന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ചേലോറയിലേക്ക് കഴിഞ്ഞ ദിവസവും സമരക്കാരെ മറികടന്ന് മാലിന്യലോറികള്‍ കടന്നുപോയത് വന്‍ പൊലീസ് പടയുടെ അകമ്പടിയോടെയാണ്. ആരാണ് നുണ പറയുന്നത് ? ആരാണ് തങ്ങളെ കബളിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.(തുടരും)
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പെട്ടിപ്പാലത്തുകാര്‍ക്ക് പലതരം രാഷ്ട്രീയ മറിമായങ്ങള്‍ക്ക് സാക്ഷികളാവേണ്ടിവന്നു. 1954ലാണ് പുന്നോല്‍ പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. ന്യൂമാഹി പഞ്ചായത്തില്‍പെട്ട കടല്‍തീരത്തോടു ചേര്‍ന്ന 8.5 ഏക്കര്‍ ഭൂമിയാണ് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഉപയോഗിക്കുന്നത്. മദ്രാസ് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണിതെന്ന് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നു. തലശ്ശേരി സ്വദേശിയായ കുട്ടുക്കേയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി അന്യാധീനപ്പെട്ടപ്പോള്‍ നഗരസഭയുടെ കൈവശമായതാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇപ്പോള്‍ നഗരസഭയുടെ പക്കലില്ല.
മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ 1958ല്‍ കുറിച്ചിയില്‍ പരിസര ശുചീകരണ സമിതി എന്ന സംഘടന രൂപവത്കരിച്ചു. ഇവര്‍ ആരോഗ്യമന്ത്രിക്ക് നിവേദനവും മറ്റും നല്‍കിയെങ്കിലും പ്രത്യക്ഷ പ്രക്ഷോഭമൊന്നും നടത്തിയില്ല. പിന്നീട് പല ചെറുസമരങ്ങള്‍ ഉണ്ടായെങ്കിലും ശക്തിപ്രാപിച്ചില്ല. 1980കളില്‍ പൊതു പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്ന തളിപ്പറമ്പിലെ ഡോ. ബേബി വര്‍ഗീസ് പെട്ടിപ്പാലത്തുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1987ലാണ് സി.പി.എം നേതൃത്വം സമരം ഏറ്റെടുത്തത്. 1995 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടര്‍ന്നു. അതുവരെ തലശ്ശേരി നഗരസഭ മുസ്ലിംലീഗാണ് ഭരിച്ചിരുന്നത്. 1996ല്‍ തലശ്ശേരി നഗരസഭയും പെട്ടിപ്പാലം ഉള്‍പ്പെടുന്ന ന്യൂമാഹി പഞ്ചായത്തും സി.പി.എമ്മിന്‍െറ ഭരണനിയന്ത്രണത്തിലായി. ഇതോടെ പാര്‍ട്ടി നേതാക്കള്‍ മാലിന്യവിരുദ്ധ സമരത്തില്‍നിന്ന് പിന്മറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ 1997ലാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരരംഗത്തത്തെുന്നത്. സി.പി.എം ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തം സമിതിക്ക് ലഭിച്ചു. ഇക്കാലത്തുതന്നെ മാലിന്യവിപത്തിനെതിരെ നാട്ടുകാരില്‍ ചിലര്‍ നിയമനടപടിയും തുടങ്ങിയിരുന്നു. പുന്നോല്‍ സ്വദേശികളായ ടി.എം. ലത്തീഫ്, എന്‍. ബഷീര്‍, ടി.കെ. മമ്മൂട്ടി എന്നിവര്‍ തലശ്ശേരി മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധിയുണ്ടായി. നഗരസഭയും ന്യൂമാഹി പഞ്ചായത്തും ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. 1999 നവംബര്‍ 12ന് ഹൈകോടതിയും നഗരസഭക്കെതിരായി വിധിപുറപ്പെടുവിച്ചു. പെട്ടിപ്പാലത്തുനിന്ന് തലശ്ശേരി നഗരസഭ ഒഴിഞ്ഞുപോകണമെന്നും മാലിന്യം തള്ളല്‍ നിര്‍ത്തലാക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവുണ്ടായത്.
എന്നാല്‍, ഹൈകോടതി വിധി നടപ്പാക്കാന്‍ തയാറാകാതെ പുതിയ പഴുതുകള്‍ തേടുകയാണ് നഗരസഭ ചെയ്തത്. പൊറുതിമുട്ടി ജനങ്ങള്‍ സമരത്തിനിറങ്ങുമ്പോള്‍ അധികൃതര്‍ ചര്‍ച്ചക്കു വിളിക്കുകയും അനുരഞ്ജന കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. 1999 മുതല്‍ 2011വരെ ഇങ്ങനെ എട്ടുതവണ കരാറുകള്‍ ഉണ്ടാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജില്ലാ കലക്ടര്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാറുടെ പ്രതിനിധി, ആര്‍.ഡി.ഒ എന്നിവരെ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളിലെ ഒത്തുതീര്‍പ്പ് ഉപാധികളില്‍ ഒന്നുപോലും നഗരസഭ നടപ്പാക്കിയില്ല. 1999 മേയ് മാസത്തിലാണ് ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. 1999 ഡിസംബര്‍ 31നകം മാലിന്യ നിക്ഷേപം നിര്‍ത്തലാക്കുമെന്നായിരുന്നു അന്ന് നഗരസഭ നല്‍കിയ ഉറപ്പ്. ഇത് പലതവണ ലംഘിച്ചു. 2010 ഒക്ടോബര്‍ 21ന് ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍െറ മധ്യസ്ഥതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒടുവിലത്തെ ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളില്ല എന്നതായിരുന്നു പ്രധാന തീരുമാനം. ജില്ലാ കലക്ടര്‍, തലശ്ശേരി നഗരസഭാ അധികൃതര്‍, ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍, സമരസമിതി ഭാരവാഹികള്‍ എന്നിവരാണ് ഇതില്‍ ഒപ്പുവെച്ചത്.
രണ്ടുമാസം കൂടുമ്പോള്‍ മാലിന്യ നിക്ഷേപത്തിന്‍െറ തോത് 20 ശതമാനം വീതം കുറക്കാനും അങ്ങനെ ഒരു വര്‍ഷത്തിനകം പൂര്‍ണമായി മാലിന്യം ഇല്ലാതാക്കാനുമായിരുന്നു ധാരണ. ഇതിനായി നഗരസഭയിലെ എട്ടു കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്നും ഗാര്‍ഹിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് നിരോധിക്കുമെന്നും കരാറില്‍പറഞ്ഞിരുന്നു. ഈ തീരുമാനങ്ങള്‍ക്കും പഴയ കരാറുകളുടെ അതേ ദുര്‍ഗതിയാണുണ്ടായത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും തലശ്ശേരി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഒത്തുതീര്‍പ്പ് കാലാവധി കഴിയുന്നതുവരെ ഒരു തവണയെങ്കിലും യോഗം ചേരാന്‍ ഈ കമ്മിറ്റിക്കു സാധിച്ചില്ല.
2011ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളുകയില്ളെന്ന് നഗരസഭാധികൃതര്‍ ഉറപ്പുനല്‍കിയതായി ദേശീയ മനുഷാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖേന മറുപടി നല്‍കി. പക്ഷേ, ഇതും പാഴ്വാക്കായി. ഉറപ്പുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടപ്പോഴാണ് വീണ്ടും സമരമാരംഭിച്ചത്. വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമര സമിതി എന്നീ സംഘടനകളും പ്രശ്നമേറ്റെടുത്ത് സമരരംഗത്തത്തെി. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപകേന്ദ്രത്തിന്‍െറ കവാടത്തില്‍ പന്തലുകളുയര്‍ത്തിയാണ് സത്യഗ്രഹ സമരമാരംഭിച്ചത്. 142 ദിവസം മാലിന്യലോറികളെ ഇങ്ങോട്ടു കടത്തിവിട്ടില്ല. സമാധാനപൂര്‍ണമായിരുന്നസമരത്തിന്‍െറ പേരില്‍ മാര്‍ച്ച് 20ന് പൊലീസ് അതിക്രമം ഉണ്ടാവുന്നതുവരെ ഒരു കേസുപോലും ഉണ്ടായില്ല. മാലിന്യനീക്കം തടസ്സപ്പെട്ടപ്പോള്‍ പലതവണ അനുരഞ്ജന ശ്രമങ്ങളുണ്ടായി. എം.എല്‍.എമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. പ്രശ്നപരിഹാരത്തിന് ഇനിയും സമയം അനുവദിക്കണമെന്നുതന്നെയായിരുന്നു അധികൃതരുടെ ആവശ്യം. ഓരോ തവണയും കൂടുതല്‍ സമയം ആവശ്യപ്പെടുന്ന പതിവ് തുടരുകയാണ് അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഇനിയും അത്തരമൊരുകെണിയില്‍ തലവെച്ചുകൊടുക്കാനും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൂടെനില്‍ക്കുന്ന നാട്ടുകാരെ കബളിപ്പിക്കാനും കഴിയില്ളെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ ‘മാധ്യമ’ത്തോടുപറഞ്ഞു. മാലിന്യപ്രശ്നത്തില്‍ പൊലീസ് ഇടപെടില്ളെന്നും അതു സര്‍ക്കാറിന്‍െറ നയമല്ളെന്നുമാണ് സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, ഇവിടെ സംഭവിച്ചത് അതല്ല. മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് പൊലീസ് ആക്ഷന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ചേലോറയിലേക്ക് കഴിഞ്ഞ ദിവസവും സമരക്കാരെ മറികടന്ന് മാലിന്യലോറികള്‍ കടന്നുപോയത് വന്‍ പൊലീസ് പടയുടെ അകമ്പടിയോടെയാണ്. ആരാണ് നുണ പറയുന്നത് ? ആരാണ് തങ്ങളെ കബളിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.(തുടരും)
Courtesy:Madhyamam.09.04.12
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം
അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
ചക്കരക്കല്ല്: ആഭ്യന്തര സുരക്ഷയെപോലും അപകടത്തിലാക്കുന്ന അഴിമതിഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാമ്പത്തികനയം കാരണം സാധാരണ പൗരന്‍െറ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തിലെ മുഴുവനാളുകള്‍ക്കും തുല്യമായ നീതിയും സമാധാനവും ലഭ്യമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസിന് പതാക കൈമാറി പാര്‍ട്ടി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പി.ബി.എ. ഫര്‍മിസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മോഹന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, പള്ളിപ്രം പ്രസന്നന്‍, ടി. നാണി ടീച്ചര്‍, ഡോ. ശാന്തി ധനഞ്ജയന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റായി സി. ഇംതിയാസിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കക്കാടിനെയും തെരഞ്ഞെടുത്തു. എ.എസ്. മുഹമ്മദ് ആശിഖ്, മിനി തോട്ടട, കാര്‍ത്യായനി ടീച്ചര്‍, ബിനി ഫെര്‍ണാണ്ടസ്, കെ.പി. ഇബ്രാഹിം, പനയന്‍ കുഞ്ഞിരാമന്‍, എം. കദീജ, പി. ഫാറൂഖ്, സി.പി. രഹ്ന ടീച്ചര്‍, കെ.കെ. ഫസല്‍, ഹാരിസ് ഏച്ചൂര്‍, സി.എച്ച്. മുസ്തഫ മാസ്റ്റര്‍, കെ.കെ. സുഹൈര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
പുത്തന്‍ സാമ്പത്തികനയം കാരണം സാധാരണ പൗരന്‍െറ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തിലെ മുഴുവനാളുകള്‍ക്കും തുല്യമായ നീതിയും സമാധാനവും ലഭ്യമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസിന് പതാക കൈമാറി പാര്‍ട്ടി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പി.ബി.എ. ഫര്‍മിസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മോഹന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, പള്ളിപ്രം പ്രസന്നന്‍, ടി. നാണി ടീച്ചര്‍, ഡോ. ശാന്തി ധനഞ്ജയന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റായി സി. ഇംതിയാസിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കക്കാടിനെയും തെരഞ്ഞെടുത്തു. എ.എസ്. മുഹമ്മദ് ആശിഖ്, മിനി തോട്ടട, കാര്‍ത്യായനി ടീച്ചര്‍, ബിനി ഫെര്‍ണാണ്ടസ്, കെ.പി. ഇബ്രാഹിം, പനയന്‍ കുഞ്ഞിരാമന്‍, എം. കദീജ, പി. ഫാറൂഖ്, സി.പി. രഹ്ന ടീച്ചര്‍, കെ.കെ. ഫസല്‍, ഹാരിസ് ഏച്ചൂര്‍, സി.എച്ച്. മുസ്തഫ മാസ്റ്റര്‍, കെ.കെ. സുഹൈര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
Subscribe to:
Posts (Atom)









































