ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 21, 2012

പെട്ടിപ്പാലം: പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

 
 
 
ഡിവൈ.എസ്.പി നഗരസഭയുടെ
ചട്ടുകമായി  -സമര നേതാക്കള്‍
തലശ്ശേരി: പെട്ടിപ്പാലത്ത് നഗരസഭയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച ഡിവൈ.എസ്.പി പൊലീസ് സേനക്ക് അപമാനമാണെന്ന് വിവിധ സമര സമിതികളുടെ നേതാക്കളായ പി.എം. അബ്ദുന്നാസിര്‍, എന്‍.വി. അജയകുമാര്‍, സിദ്ദീഖ് സന എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഉറപ്പ് ലംഘിച്ച് സി.പി.എം നേതൃത്വത്തിലുള്ള നഗരസഭയെ സഹായിക്കാനിറങ്ങിയത് എന്തിനെന്ന് മുഖ്യമന്ത്രിയും യു.ഡി.എഫും വ്യക്തമാക്കണം. സമരക്കാര്‍ക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെ പൊലീസ് ആവര്‍ത്തിക്കുന്നതിലൂടെ സി.പി.എം-പൊലീസ് ഗൂഢാലോചന വ്യക്തമാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലത്തെിച്ചശേഷം പുന്നോലില്‍ നടന്ന ഒരു സംഭവത്തിനും സമരസമിതികള്‍ക്ക് പങ്കില്ല.  സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി  പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പ്രതിഷേധിച്ചു. അക്രമത്തിലൂടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെ ജില്ലാ നേതാക്കളായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, സി.ടി. ഫൈസല്‍, സി. അബ്ദുല്‍ നാസിര്‍ എന്നിവര്‍ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും സന്ദര്‍ശിച്ചു.
കള്ളക്കേസില്‍  പ്രതിഷേധിച്ചു
തലശ്ശേരി: സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖിനെതിരെ കള്ളക്കേസെടുത്ത് മൃഗീയമായി പീഡിപ്പിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, കെ. സാദിഖ്, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
പൊലീസിന്‍േറത് നരനായാട്ട്
-സാംസ്കാരിക നായകര്‍
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. പെട്ടിപ്പാലത്ത് പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒപ്പുവെച്ച പ്രസ്താവന ആരോപിച്ചു. സ്ത്രീകളെയും പിഞ്ചുകുട്ടികളെയുമുള്‍പ്പെടെ മര്‍ദിച്ച് അവശരാക്കുകയും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് സി.ആര്‍. നീലകണ്ഠന്‍, ബി.ആര്‍.പി ഭാസ്കര്‍, കാനായി കുഞ്ഞിരാമന്‍, എം.എ. റഹ്മാന്‍, എന്‍. സ്മിത, ഡോ. ഡി. സുരേന്ദ്രനാഥ്, ഡോ. വി. വേണുഗോപാല്‍, ഡോ. പി. ഗീത, സാറാ ജോസഫ്, പി. സുരേന്ദ്രന്‍, കെ. സുനില്‍കുമാര്‍, കെ. വേണു, ചൂര്യയി ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവിച്ചു.
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കാടത്തമാണ് അരങ്ങേറിയതെന്ന് ജില്ലാ സമരസഹായ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. രാഷ്ട്രപിതാവിന്‍െറ ഛായാചിത്രം തീയിട്ട് ചുടാന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജനകീയ സമരങ്ങളെ നേരിടാന്‍ പൊലീസിനെ കയറൂരിവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) തലശ്ശേരി മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യു.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. പോള്‍ ടി. സാമുവല്‍, സനൂപ് എന്നിവര്‍ സംസാരിച്ചു.
അക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി  പ്രതിഷേധിച്ചു. ഇരുട്ടിന്‍െറ മറവില്‍ മാലിന്യസമരത്തെ നേരിട്ടത് ഭരണവര്‍ഗത്തിന്‍െറ ഭീരുത്വവും നട്ടെല്ലില്ലായ്മയുമാണ് കാണിക്കുന്നത്. 140 ദിവസം പിന്നിട്ട സമരം ന്യായമാണെന്ന് നീതിപീഠങ്ങളും പരിസ്ഥിതി പഠനങ്ങളും ശരിവെച്ചിരിക്കെ പൊലീസിനെ ഉപയോഗിച്ച് നഗരസഭ നടത്തിയ അക്രമം ന്യായീകരിക്കാനാവില്ല.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസിര്‍, ജമാല്‍ കടന്നപ്പള്ളി, കെ.പി. അബ്ദുല്‍ അസീസ്, ഇബ്രാഹിം മാസ്റ്റര്‍, കെ.എല്‍. ഖാലിദ്, എം.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതിഷേധാര്‍ഹം -ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: പഞ്ചായത്ത് അനുമതിയില്ലാതെ പൊലീസ് സഹായത്തോടെ  പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യനിക്ഷേപം ഹൈകോടതി നിരോധിച്ചതും ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതുമാണ്. സംഭവത്തില്‍ സി.പി.എം അനുകൂല പെട്ടിപ്പാലം പരിസര മലിനീകരണ വിരുദ്ധസമിതി പ്രതിഷേധിച്ചു.ന്യൂമാഹിയിലെ ജനങ്ങളെ വെല്ലുവിളിച്ചാണ് പൊലീസ് മാലിന്യം തള്ളാന്‍ സൗകര്യമൊരുക്കിയതെന്ന് കണ്‍വീനര്‍ സി.കെ. പ്രകാശന്‍  പറഞ്ഞു.
നഗരസഭയും പൊലീസും ഗുണ്ടായിസം വെടിയണം -എസ്.ഐ.ഒ
കണ്ണൂര്‍: പെട്ടിപ്പാലം ജനകീയ സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള പൊലീസിന്‍െറയും നഗരസഭ അധികൃതരുടെയും നീക്കത്തെ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അപലപിച്ചു. ആഷിഖ് കാഞ്ഞിരോട്, യൂനുസ് സലീം, ഷംസീര്‍ ഇബ്രാഹിം, റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
ഡിവൈ.എസ്.പിക്കെതിരെ
നടപടി വേണം -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടില്ളെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും ഇരുട്ടിന്‍െറ മറവില്‍ സമരപന്തല്‍ പൊളിച്ച് പൊലീസ് നടത്തിയ തേര്‍വാഴ്ചയുടെ ഉത്തരവാദിയായ തലശ്ശേരി ഡിവൈ.എസ്.പിക്കെതിരെ നടപടി വേണമെന്ന് സോളിഡാരിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗാന്ധിയുടെ ചിത്രമടക്കം പൊലീസ് കത്തിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവം സി.പി.എം എഴുതിയ തിരക്കഥയാണെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് ആരോപിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് മാലിന്യവണ്ടി കത്തിയത്. ഇത് പൊലീസ് സഹായത്തോടെ നഗരസഭ നടത്തിയ നാടകമാണെന്ന് സംശയിക്കണം. സോളിഡാരിറ്റി നേതാവ് ഷഫീഖിനെ ക്രൂരമായി മര്‍ദിച്ചാണ് ജിപ്പില്‍ കയറ്റിയത്.  ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ.എന്‍.എം പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാരെ ആക്രമിച്ച പൊലീസ് നടപടിയില്‍ കെ.എന്‍.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി.ശക്കീര്‍ ഫാറൂഖി, കെ.എല്‍.പി. ഹാരിസ്, പി.ടി.പി. മുസ്തഫ, ടി. മുഹമ്മദ് നജീബ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം: പൊലീസ് നടപടിയില്‍ 
വ്യാപക പ്രതിഷേധം
കണ്ണൂര്‍: പെട്ടിപ്പാലത്തെ ജനങ്ങളുടെ ധാര്‍മിക സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സജി, വി. കൃഷ്ണന്‍ കരിങ്കല്‍കുഴി, പത്മനാഭന്‍ തായക്കര, എം.കെ. ജയരാജന്‍, മേരി എബ്രഹാം, അഡ്വ. പി.സി. വിവേക് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തും ചേലോറയിലും നടന്നുവരുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ചോരക്കളം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥും കണ്‍വീനര്‍ സി. ശശി എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള തലശ്ശേരി നഗരസഭയുടെയും സര്‍ക്കാറിന്‍െറയും ആസൂത്രിത നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എ. ആഗസ്തി, പോള്‍ ടി. സാമുവല്‍, അനൂപ് ഏരിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
മാലിന്യ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സോളിഡാരിറ്റി. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ജനങ്ങള്‍ അധികാരം ഏറ്റെടുക്കുന്ന കാലം വരുമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടറി ബി. യാസര്‍ പറഞ്ഞു.  പെട്ടിപ്പാലം സമരക്കാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി.  ഹനീഫ് മാസ്റ്റര്‍, കെ.കെ. ഷുഹൈബ് മുഹമ്മദ്, പി.ബി.എം. ഫര്‍മീസ്, പി.സി. ഷമീം, റംസി ചൊവ്വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ബസ്സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.ബി.എം. ഫര്‍മീസ് സംസാരിച്ചു.
പെട്ടിപ്പാലം: പൊലീസ് നടപടി കാടത്തം
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പെട്ടിപ്പാലത്ത് നടക്കുന്ന സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രകടനം നടത്തി
ഇരിക്കൂര്‍: പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ പ്രകടനം നടത്തി.യൂനുസ് സലീം, കെ. ഫാറൂഖ്, കെ.പി. ഹാരിസ്, ഇഖ്ബാല്‍ മാസ്റ്റര്‍, ഹാഷിഖ്,എന്‍.വി. ത്വാഹിര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഇരിട്ടി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ തീയിട്ടുകരിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. അന്‍സാര്‍ ഉളിയില്‍, നൗഷാദ് മത്തേര്‍, ഫായിസ് ഇരിട്ടി, ഷമീര്‍ ആറളം, ഫൈസല്‍,മെഹറൂഫ്, ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
തലശ്ശേരിയിലെ പൊലീസ് 
അതിക്രമത്തില്‍  പ്രതിഷേധം
 കോഴിക്കോട്: തലശ്ശേരി നഗരസഭ, ജനവാസപ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പുലര്‍ച്ചെ വന്ന് സമരപ്പന്തലിന് തീകൊടുക്കുകയാണ് പൊലീസ് ചെയ്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളടക്കം പൊലീസ് തീവെച്ച് നശിപ്പിച്ചു. സമരസമിതി നേതാവ് പി.എം. അബ്ദുന്നാസറിനെയും കൈക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി മര്‍ദിച്ചു. വിളപ്പില്‍ശാലയില്‍നിന്നും ലാലൂരില്‍നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ല എന്നാണിതിന്‍െറ അര്‍ഥം. 
ബി.ആര്‍.പി. ഭാസ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സാറാ ജോസഫ്, കെ. വേണു, പി. സുരേന്ദ്രന്‍, കെ.ആര്‍. മീര, പി. ഗീത, വിളയോടി വേണുഗോപാല്‍, ലീലാകുമാരിയമ്മ, ശൈഖ് മുഹമ്മദ് കാരകുന്ന്, ളാഹ ഗോപാലന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എം.എ. റഹ്മാന്‍, അംബികാസുതന്‍ മങ്ങാട്, അഡ്വ. പി.എ. പൗരന്‍, ഡോ. എസ്. ബലരാമന്‍, കെ. അജിത, കെ.കെ. കൊച്ച്, ജിയോ ജോസ്, ടി. പീറ്റര്‍, കെ.പി. ശശി, ജോയ് കൈതാരം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങി 43 പേര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
തലശ്ശേരി:  പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരമുഖത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ക്ക് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാക്കളടക്കം 58 പേര്‍ അറസ്റ്റിലായി. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകനെയും പൊലീസ് പിടികൂടി. സമരക്കാര്‍ സംഘടിക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ അകലെ വരെ വളഞ്ഞ പൊലീസ് വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിയെ മര്‍ദിച്ചു. സംഘര്‍ഷം ശമിച്ചശേഷം ദേശീയപാതയില്‍ കൂടി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായി.
അതിനിടെ, മാലിന്യം കൊണ്ടുവന്ന തലശ്ശേരി നഗരസഭയുടെ ടിപ്പര്‍ ലോറി പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കത്തിച്ചു. ഇതിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.
 സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ രാവിലെ 11 മുതലും ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയും ഹര്‍ത്താലാചരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരക്കാണ് കൃത്യമായ ആസൂത്രണത്തോടെ തലശ്ശേരി ഡിവൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ 400ഓളം വരുന്ന വന്‍ പൊലീസ് സംഘം പെട്ടിപ്പാലത്തത്തെിയത്. തലശ്ശേരി സി.ഐ എം.പി. വിനോദ്, എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ധര്‍മടം എസ്.ഐ ജയരാജ്, ന്യൂമാഹി എസ്.ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പൊലീസുകാരടക്കം സുസജ്ജമായിരുന്നു പൊലീസ്. മൂന്നോളം സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയ പൊലീസ് സമീപത്തെ എല്ലാ രാഷ്ട്രീയ, യുവജന സംഘടനകളുടെ കൊടികളും അഴിച്ച് തീകൊടുത്തു.
പന്തലിലുണ്ടായിരുന്ന രാഷ്ട്രപിതാവിന്‍െറ ചിത്രവും തീവെച്ച് നശിപ്പിച്ചതായി ആരോപണമുണ്ട്. നഗരസഭയുടെ അഞ്ച് മാലിന്യവണ്ടികള്‍ ഒന്നൊന്നായി ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഈ സമയം സമരക്കാരടക്കം നാട്ടുകാര്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ കൊടുവള്ളി ഗവ. വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ എ.കെ. അഷ്റഫിനെ മര്‍ദിച്ച് ജീപ്പില്‍ കയറ്റി. ബസ് കാത്തിരുന്ന, സമരവുമായി ബന്ധമില്ലാത്ത പലരേയും അടിച്ചോടിച്ചതായി പറയുന്നു.
പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍  പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് നേതാവ് ജബീന ഇര്‍ഷാദ്, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, മാലിന്യവിരുദ്ധ സമിതി നേതാവ് സിദ്ദീഖ് സന, സ്ഥലത്തത്തെിയ സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് എന്നിവരുള്‍പ്പെടെ 40 ഓളം പേരെ അസ്റ്റ് ചെയ്തു. തുടര്‍ന്ന് രാവിലെ 8.30ഓടെ സംയുക്തസമരസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തവെ പ്രകോപനമില്ലാതെ പൊലീസ്  പ്രകടത്തിനിടയിലേക്ക് ഇരച്ചുകയറി ലാത്തിച്ചാര്‍ജ് നടത്തി. ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇത്. പലരേയും വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കേറ്റ 15 പേരില്‍ 10 പേര്‍ സ്ത്രീകളാണ്. ഏഴും പത്തും വയസ്സുള്ള കുട്ടികളും പരിക്കേറ്റവരി ലുള്‍പ്പെടും. ഈ സമയമാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായത്. കല്ളേറില്‍ ബസിന്‍െറ ചില്ല് തകര്‍ന്നു.
11.30ഓടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ KL 58 D7187 ടിപ്പര്‍ ലോറിക്ക് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചത്. പൊലീസ് ബന്തവസ്സുള്ള സമയത്താണ് വാഹനം കത്തിയത്. വാഹനത്തിന് തീവെച്ചതെന്ന് കരുതുന്നയാളെ പൊലീസ് നോക്കിനില്‍ക്കേ കടലില്‍ നിന്ന് ബോട്ടത്തെി രക്ഷപ്പെടുത്തി കൊണ്ടുപോയി.  പരിക്കേറ്റ 15 പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവരില്‍ 19 പേര്‍ വൈകീട്ട് ജാമ്യമെടുത്തു.
സമരമുഖത്ത് കുട്ടികളെ പങ്കെടുപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23ാം വകുപ്പനുസരിച്ച് കേസെടുത്തതായി ഡിവൈ. എസ്.പി വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരൊഴികെ മറ്റുള്ളവര്‍ക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷ ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സാഹില്‍, കെ.പി. അര്‍സു തുടങ്ങിയവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് അതിക്രമത്തില്‍ പുന്നോല്‍ നടുങ്ങി
തലശ്ശേരി: സംരക്ഷിക്കേണ്ടവര്‍ തന്നെ മര്‍ദിച്ചൊതുക്കിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെ ഒരു ദേശം മുഴുവനും ഭീതിയിലായി. ശുദ്ധവായുവിനും വെള്ളത്തിനും വേണ്ടി സമാധാനപരമായി സമരം ചെയ്ത തങ്ങളെ കൈക്കരുത്തില്‍ പൊലീസ് നേരിടുമെന്ന് പുന്നോലുകാര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസ് ഇടപെടലുണ്ടാവില്ളെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനവും നാട്ടുകാര്‍ വിശ്വസിച്ചു.
പക്ഷേ, കൃത്യമായ ആസൂത്രണത്തോടെ 400ഓളം പൊലീസ് ബറ്റാലിയന്‍ ഒന്നടങ്കം എത്തിയത് സമരപന്തല്‍ പൊളിച്ച് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാന്‍ മാത്രമായിരുന്നില്ല;  നാട്ടുകാരുടെ സമരൈക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു. സമരവുമായി ബന്ധവുമില്ലാത്തവരെപ്പോലും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പുന്നോല്‍ സലഫി മസ്ജിദിന് സമീപം ‘സലിംസി’ല്‍ സഹല്‍ (18) രാവിലെ 9.15ഓടെ ബഹളം കേട്ട് റോഡിലേക്കിറങ്ങിയതാണ്. നാല് പൊലീസുകാര്‍ ചേര്‍ന്ന് സഹലിനെ ഓടിച്ച് സ്വന്തം വീട്ടുമുറ്റത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞെന്ന് പറഞ്ഞായിരുന്നു ഇത്. സ്വന്തം ഉമ്മയുടെയും സഹോദരിയുടെയും കണ്‍മുന്നിലായിരുന്നു സഹലിന് മര്‍ദനമേറ്റത്. മര്‍ദനത്തിനിടെ സിവില്‍ പൊലീസ് ഓഫിസറുടെ നെയിംപ്ളേറ്റ് അടര്‍ന്ന് മുറ്റത്തുവീണു. തുടര്‍ന്ന് സഹലിനെ പൊലീസ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. യുവാവ് നിരപരാധിയാണെന്ന് വീട്ടുകാരും നാട്ടുകാരും ആണയിടുന്നു.
 സമരരംഗത്തെ സജീവ സാന്നിധ്യമായ സി.പി. അഷ്റഫിനെ വളഞ്ഞിട്ടാണ്  മര്‍ദിച്ചത്. മിസ്വ എന്ന പത്തുവയസ്സുകാരിയെ കരണത്തടിച്ചു. മിസ്വയുടെ ഉമ്മ റനീഷയുടെ കഴുത്തിലെ ഷാള്‍ പിടിച്ച് വലിച്ചിഴച്ചു. ഇവരെ കാല്‍മുട്ടുകൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഏഴ് വയസുകാരി മര്‍വയും പരിക്കേറ്റവരിലുള്‍പ്പെടുന്നു.
52 കാരി റാബിയ അറസ്റ്റ്വരിക്കാന്‍ വിസമ്മതിച്ച് റെയില്‍പാളത്തോട് കൈ ചേര്‍ത്ത് പിടിച്ചപ്പോള്‍ കൈക്കായിരുന്നു ലാത്തിയടി. പി.എം. ജമാലിനെയും ഭാര്യയെയും പൊലീസ് കൊണ്ടുപോയത് വീട്ടില്‍ തനിച്ചുള്ള 13 കാരി മകള്‍ ഫൗമിയെ കൂടെക്കൂട്ടാന്‍ സമ്മതിക്കാതെ. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍വെച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിനെ ഡിവൈ.എസ്.പികരണത്തടിച്ചു. വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാറിന് ധര്‍മടം സ്റ്റേഷനിലായിരുന്നു മര്‍ദനം.
തലശ്ശേരി, ധര്‍മടം സ്റ്റേഷനുകളിലായാണ് അറസ്റ്റിലായവരെ പാര്‍പ്പിച്ചിട്ടുള്ളത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേശീയപാത ഉപരോധം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലായി 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാലിന്യവണ്ടി കത്തിച്ചതിന് പ്രത്യേകം കേസെടുത്തതായി ഡിവൈ.എസ്.പി പറഞ്ഞു.  ബസിന് കല്ളെറിഞ്ഞെന്ന കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ഷഫീഖ്, സഹല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് പിടികൂടിയ ഷഫീഖിനെ റോഡിലിട്ടും പൊലീസ് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചു.
പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: എ.പി.അര്‍ഷാദ്  (42), സി.പി. അഷ്റഫ് (47), കെ.എം. അഷ്ഫാഖ് (36), ഷരീഫ (50), സുഹ്റ (53), ജുബൈരിയ (32), റാബിയ (52), സീബ (27), മറിയം സിതാര (29), മര്‍വ (7), മിസ്വ (10), റനീഷ (32), നഫീസ (50), സുബൈദ നാലകത്ത് (50), ഷബ്ന (27).

സാധാരണക്കാരെ വിസ്മരിച്ച ബജറ്റ് -വെല്‍ഫെയര്‍ പാര്‍ട്ടി

സാധാരണക്കാരെ വിസ്മരിച്ച ബജറ്റ്
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ സാധാരണക്കാര്‍ പ്രതീക്ഷിച്ച ബജറ്റ് അല്ല മന്ത്രി കെ.എം. മാണി അവതരിപ്പിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി പ്രസ്താവിച്ചു. വാറ്റ് ഘടനയില്‍ വരുത്തിയ ഒരു ശതമാനം വര്‍ധന പലരംഗത്തും വിലക്കയറ്റത്തിന് കാരണമാകും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതുവഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബജറ്റ് മൗനം പാലിക്കുന്നു. എല്ലാ ജില്ലകളിലും വിമാനത്താവളം എന്ന നിര്‍ദേശത്തിലൂടെ പാരിസ്ഥിതിക കാര്‍ഷിക പ്രാധാന്യമുള്ള ഭൂമേഖലയുടെ തകര്‍ച്ചക്കും ഭൂമാഫിയയുടെ കൈയേറ്റത്തിനും ഇടവരുത്തും.
അതേസമയം ചില ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണ്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബജറ്റ് യുവാക്കളെയും മലബാറിനെയും പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത് -സോളിഡാരിറ്റി

ബജറ്റ് യുവാക്കളെയും
മലബാറിനെയും പ്രക്ഷോഭത്തിന്
പ്രേരിപ്പിക്കുന്നത് -സോളിഡാരിറ്റി
കോഴിക്കോട്: ബജറ്റ് മലബാറിനെയും യുവാക്കളെയും  പ്രക്ഷോഭത്തിലേക്ക് നയിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ജനസംഖ്യയില്‍ യുവാക്കള്‍ കൂടുതലുള്ളതും അവരില്‍ ഏറെയും തൊഴില്‍രഹിതരുമായ സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് അശാസ്ത്രീയവും യുവജനവിരുദ്ധവുമാണ്.
വികസനത്തിന് പണം കണ്ടത്തൊനുള്ള വഴി ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കലല്ല, ശരിയായ സാമ്പത്തിക ആസൂത്രണമാണ്. തോമസ് ഐസക്ക് നടപ്പാക്കിയ വിരമിക്കല്‍ തീയതി എകീകരണമാണ് മാണിക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് സൗകര്യം ഒരുക്കിയത്.
ആ നടപടിയെ ന്യായീകരിച്ചതിന് യുവാക്കളോട് മാപ്പുപറഞ്ഞിട്ടുവേണം  ഡി.വൈ.എഫ്.ഐ പുതിയ പ്രക്ഷോഭത്തിന് പങ്കുചേരാന്‍. പതിറ്റാണ്ടുകളായി വികസന വിവേചനം അനുഭവിക്കുന്ന മലബാറിനെ സവിശേഷമായി പരിഗണിക്കാനോ വികസന അസമത്വം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികളോ മുന്നോട്ടുവെക്കാത്തതും പ്രതിഷേധാര്‍ഹമാണ്. മലബാര്‍ അനുഭവിക്കുന്ന അസമത്വം പരിഹരിക്കുന്നതുവരെ സമാനമനസ്കരുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tuesday, March 20, 2012

KANHIRODE NEWS



കണ്ണൂര്‍ താവക്കര റോഡില്‍ സ്പോര്‍ട്സ് വേള്‍ഡിന്‍െറയും ഹെല്‍ത്ത് വേള്‍ഡിന്‍െറയും ഉദ്ഘാടനം പാണക്കാട് നൗഫലലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, പ്രൊപ്രൈറ്റര്‍ വി.കെ. മുസ്തഫ എന്നിവര്‍ സമീപം

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
ഇരിട്ടി: കേരളത്തിലെയും കണ്ണൂരിലെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ തലശ്ശേരി-മൈസൂര്‍ റെയില്‍വേ അവഗണയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് പ്രതിഷേധിച്ചു. കേന്ദ്രത്തില്‍നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്ത കേരളത്തിലെ കേന്ദ്ര നോക്കുകുത്തികള്‍ രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പെട്ടിപ്പാലം: മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യം

പെട്ടിപ്പാലം:  മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യം
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടുന്നത് അറിഞ്ഞില്ളെന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി അറിയാതെയാണ് പൊലീസ് ഇടപെടലെങ്കില്‍ ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
സമാധാനപരമായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ നടക്കുന്ന പെട്ടിപ്പാലം സമരത്തെ അക്രമംമൂലം  ഇല്ലാതാക്കാമെന്നത് നഗരസഭയുടെ വ്യാമോഹം മാത്രമാണ്. പ്രശ്നത്തില്‍ ഇടപെട്ട് തലശ്ശേരി നഗരസഭയുടെ തെറ്റ് തിരുത്തിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ തയാറാവണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം.അബ്ദുല്‍നാസര്‍ ആവശ്യപ്പെട്ടു.

നോര്‍ക്ക പഠന ക്യാമ്പ് 24ന്

നോര്‍ക്ക പഠന ക്യാമ്പ് 24ന്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24ന് വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠന ക്യാമ്പ് കണ്ണൂര്‍ ഹോട്ടല്‍ സ്കൈ പാലസില്‍ നടത്തും.
വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2304885, 9744328441.  

മന്ത്രിയുടെ കോലം കത്തിച്ചു

 മന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ മലബാറിന് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ധനമന്ത്രി കെ.എം. മാണിയുടെ കോലം കത്തിച്ചു. കോലവുമേന്തി നഗരത്തില്‍ പ്രകടനം നടത്തിയശേഷം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കത്തിക്കുകയായിരുന്നു. ടി. അസീര്‍, കെ.എം. ജുനൈദ്, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
ബജറ്റില്‍ മലബാറിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, പി.സി.ശമീം, എന്‍.എം.ശഫീഖ്, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

സന്ധ്യക്കും മക്കള്‍ക്കും തലചായ്ക്കാനിടമൊരുങ്ങി

സന്ധ്യക്കും മക്കള്‍ക്കും
തലചായ്ക്കാനിടമൊരുങ്ങി
പയ്യന്നൂര്‍: വര്‍ഷങ്ങളായി സങ്കടക്കടലില്‍ കഴിയുന്ന യുവതിയുടെയും രോഗികളായ മക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. സങ്കടക്കടലില്‍ നീന്തി തളര്‍ന്ന കുന്നരുവിലെ സന്ധ്യയുടെയും രോഗികളായ മക്കളുടെയും തല ചായ്ക്കാനൊരിടം എന്ന സ്വപ്നമാണ് ഒരുകൂട്ടം നന്മയുള്ള മനസ്സുകളുടെ കാരുണ്യംകൊണ്ട് യാഥാര്‍ഥ്യമായത്.
കുന്നരുവിലെ നിലംപൊത്താറായ കുടിലില്‍ ജന്മനാ വൈകല്യമുള്ള കുട്ടികളുമായി ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ കഥ ‘മാധ്യമ’വും ചില ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മാടായി ഏരിയാ ഘടകം രാമന്തളി ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
കുന്നരുവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീ ബാലകൃഷ്ണന്‍ വീട് സന്ധ്യക്ക് കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ്, ഫൈസല്‍ മാടായി, റാഷിദ്, കെ.പി. വിനു മാസ്റ്റര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു -എസ്.ഐ.ഒ

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു
-എസ്.ഐ.ഒ
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കാര്യമായ പരിഗണനകള്‍ നല്‍കാതെ നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന്  എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി. കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന  ഗവര്‍ണറുടെ നയപ്രഖ്യാപനം ബജറ്റ് മറന്നു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും ബജറ്റ് നിശ്ശബ്ദമായി. അറബിക് സര്‍വകലാശാല, പൗരസ്ത്യ ഭാഷാ സര്‍വകലാശാല തുടങ്ങിയവയും മറന്നു.

Monday, March 19, 2012

MATRIMONIAL

PRABODHANAM WEEKLY

പെട്ടിപ്പാലം: നഗരസഭ ആടിനെ പട്ടിയാക്കുന്നു -സോളിഡാരിറ്റി

പെട്ടിപ്പാലം: നഗരസഭ ആടിനെ
പട്ടിയാക്കുന്നു -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലം സമരത്തെ അവഹേളിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന നഗരസഭയുടെ നിലപാട് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. വര്‍ഷങ്ങളായി പെട്ടിപ്പാലത്ത് തള്ളിയ മാലിന്യത്തില്‍നിന്ന് ലഭിച്ച അവിഹിത വരുമാനം നഷ്ടപ്പെട്ടുപോകുമെന്ന ഭയത്താലാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത്. സമരം തുടങ്ങിയശേഷം മാലിന്യസംസ്കരണത്തിന് 23 ലക്ഷം ചെലവാക്കിയെന്ന മറുപടി അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.
സമരക്കാര്‍ക്കെതിരെ ആരോപിക്കുന്ന ഭൂമാഫിയ ബന്ധം തെളിയിക്കാന്‍ നഗരസഭ തയാറാവണം. അഴിമതിയില്‍ ഭരണ-പ്രതിപക്ഷ ഒത്തുകളിയുടെ തികഞ്ഞ ഉദാഹരണമാണ് ഇപ്പോള്‍ തലശ്ശേരി നഗരസഭ. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോളിഡാരിറ്റി ശക്തമായ സമരത്തിന് തയാറെടുക്കുകയാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അഷ്ഫാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് നിയാസ്, പി.പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ളാസും

മെഡിക്കല്‍ ക്യാമ്പും
ബോധവത്കരണ ക്ളാസും
കണ്ണൂര്‍: കൗസര്‍ മെഡി കെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് പുല്ലൂപ്പിക്കടവിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ രോഗ ക്യാമ്പുകളും ബോധവത്കരണ ക്ളാസും നടത്തും. നിര്‍ധനരായ ആളുകള്‍ക്ക് ചികിത്സക്കും ഓപറേഷനും ഇളവുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ 0497-2711152, 9747335195 എന്നീ നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.

Sunday, March 18, 2012

കുടിവെള്ള ബൂത്ത് ഉദ്ഘാടനം

 കുടിവെള്ള ബൂത്ത് ഉദ്ഘാടനം
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയിന്‍റോഡ് മട്ടാമ്പ്രം പള്ളിക്ക് സമീപം ജനകീയ കുടിവെള്ള ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി ഫുഡ് ഗ്രെയ്ന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ഇ.എ. ഹാരിസിന് കുടിവെള്ളം നല്‍കി സൂപ്പര്‍ നസീര്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി തലശ്ശേരി ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ്, സെക്രട്ടറി കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, ഇ.വി. ശമീം എന്നിവര്‍ സംബന്ധിച്ചു.

മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്

 മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്
കോഴിക്കോട്: വാര്‍ത്തകളും വിനോദ പരിപാടികളുമായി മലയാളികളുടെ കുടുംബസുഹൃത്താകാന്‍ മീഡിയ വണ്‍ ടി.വി ഓണത്തിന് സംപ്രേഷണം ആരംഭിക്കും. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന മീഡിയവണ്‍ മലബാറില്‍നിന്നുള്ള ആദ്യത്തെ വാര്‍ത്ത-വാര്‍ത്തേതര സാറ്റലൈറ്റ് ചാനലാണ്.
കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന പുതുമയാര്‍ന്ന പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു. വാര്‍ത്തകളില്‍ നിറംചേര്‍ക്കാത്ത നീതിബോധവും വസ്തുനിഷ്ഠതയും ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പിലാണ് സ്റ്റുഡിയോ കോംപ്ളക്സ്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മലയാളികള്‍ക്കും ചാനല്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍ പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍
പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തലശ്ശേരി: കഴിഞ്ഞ ദിവസം പെട്ടിപ്പാലത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചത് തങ്ങളുടെ അറിവോടെയല്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതായി മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പറഞ്ഞു. പുന്നോലിലെ സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പെട്ടിപ്പാലത്തേക്ക് പൊലീസിനെ നിയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ചപ്പോഴായിരുന്നു ഇത്. തലശ്ശേരി നഗരസഭയുടെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് അനധികൃത മാലിന്യ നിക്ഷേപത്തിന് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജബീന ഇര്‍ഷാദ് പറഞ്ഞു.കടല്‍ഭിത്തി തകര്‍ത്ത് മാലിന്യം കടലില്‍ തള്ളിയ നഗരസഭക്കെതിരെ പൊലീസ് ഇതേവരെ നടപടി സ്വീകരിക്കാത്തതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അവര്‍ പറഞ്ഞു.

തനിമ സര്‍ഗസായാഹ്നം

 
 
 
 
 
 
 
 

Saturday, March 17, 2012

SAHULAT

പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു

പൊതുജനാരോഗ്യ സംരക്ഷണ 
സമിതി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള നീക്കത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം പ്രതിഷേധിച്ചു. മാലിന്യം തള്ളാന്‍ പൊലീസിന്‍െറ സഹായം അനുവദിക്കരുതെന്ന് പഞ്ചായത്ത് ഭരണസമിതിയുടെയും ഗ്രാമസഭയുടെയും ഏകകണ്ഠമായ തീരുമാനമുണ്ടായിട്ടും നഗരസഭയുടെ ധാര്‍ഷ്ട്യത്തിന് കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും ഗ്രാമവികസനമന്ത്രിയുടെയും നിലപാട് അധിക്ഷേപാര്‍ഹമാണ്. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍വേണ്ടി വണ്ടികളും ഉദ്യോസ്ഥരും തയാറായിട്ടും ജനശക്തിക്കുമുന്നില്‍ പിന്തിരിയേണ്ടിവന്നതില്‍ യോഗം ആഹ്ളാദം പ്രകടിപ്പിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. ടി. ഹനീഫ സ്വാഗതവും പി. നാണു നന്ദിയും പറഞ്ഞു.

‘പ്രതിഷേധിക്കുക’

‘പ്രതിഷേധിക്കുക’
വാരം: ചേലോറ സമരസമിതി നേതാവ് മധുവിനെ ഗുണ്ടാസംഘം മര്‍ദിച്ച് അവശനാക്കിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പൊലീസിനെയും ഗുണ്ടാസംഘത്തെയും ഉപയോഗിച്ച് ചേലോറക്കാരെയും സമരസമിതിക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടി പ്രശ്നം പരിഹരിക്കാമെന്നത് മൗഢ്യമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്‍റ് കെ.കെ. ഫൈസല്‍, കെ. സജീം, സി.ടി. ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു

 പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ തീരുമാനിച്ച് സര്‍വ ഒരുക്കങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയില്‍ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധര്‍മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങള്‍ പെട്ടിപ്പാലത്തേക്ക് തിരിക്കാന്‍ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാര്‍പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തല്‍ നിറഞ്ഞിരുന്നു.
  സമര നേതാക്കള്‍ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാല്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികള്‍ സ്റ്റേഷനിലത്തെി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ്  വിളപ്പിന്‍ശാലയില്‍ നടന്നതുപോലുള്ള ചെറുത്തുനില്‍പ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷന്‍ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളില്‍ നിന്നുള്ള നിര്‍ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചത്.
 ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ പെട്ടിപ്പാലത്ത് ഇടപെടാന്‍ സാധിക്കില്ളെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തല്‍ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാല്‍ പൊങ്കാല സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് വിവാദമായ ഉത്തരവാണിത്.  തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബര്‍ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു

 
 
ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലില്‍ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലത്തെിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. ‘ചെയര്‍പേഴ്സന്‍ ശ്രീജയുടെ വീട്ടില്‍ മാലിന്യം തള്ളുമല്ളെടാ’ എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് മധു പറഞ്ഞു.
കാല്‍മുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകരായ പിഷാരടി, ഷൈജു എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്തെിയത്. തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ഗുണ്ടാസംഘമാണ് മര്‍ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്.  ഏതാനും ദിവസം മുമ്പ് സമസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേമ്പറില്‍ മാലിന്യം വിതറിയിരുന്നു. ഇതിന്‍െറ പേരില്‍ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മര്‍ദനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മര്‍ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവര്‍ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. ഫൈസല്‍, സി.ടി. അശ്കര്‍, സി.ടി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പി.ബി.എം. ഫര്‍മീസ് പറഞ്ഞു.
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണര്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കലാകുടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു.

പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്

പൗരബോധവും പരജീവിസ്നേഹവും
വളരണം  -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം ജനവിരുദ്ധമാവുകയാണ്. ഈ പദ്ധതികളുടെ ബുള്‍ഡോസര്‍ ചക്രങ്ങളില്‍പെട്ട് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയാറാവുന്നില്ല. ഈ അവസ്ഥയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍  സ്വന്തം പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് പെട്ടിപ്പാലം സമരം തകര്‍ക്കാനുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.
രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും തലശ്ശേരി നഗരസഭയുടെ തെറ്റായ നടപടികളെ എതിര്‍ക്കാന്‍ ഇനിയെങ്കിലും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ. മുഹമ്മദലി ആമുഖഭാഷണം നടത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു

പെട്ടിപ്പാലം സമരസമിതി
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
ന്യൂമാഹി: ജയില്‍മോചിതരായ ചേലോറ മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്ക് പെട്ടിപ്പാലം സമരസമിതിപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറയും ആഭിമുഖ്യത്തിലാണ് പെട്ടിപ്പാലം ദേശവാസികള്‍ ചേലോറയിലത്തെിയത്. ടി.എം. മമ്മൂട്ടി, മഹറൂഫ് അബ്ദുല്ല, പി. അബ്ദുസത്താര്‍, കെ.എം. ആയിശ, സഫിയ, സൈനബ എനിവര്‍ നേതൃത്വം നല്‍കി. പി.എം. അബ്ദുന്നാസിര്‍, ജബീന ഇര്‍ഷാദ്, ഇസ്സ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം

കാഞ്ഞിരോട് ശങ്കരവിലാസം
യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് മെംബര്‍ സി. ഉമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത എന്നിവര്‍ സംസാരിച്ചു. ടി.കെ. സുരേഷ്ബാബു, സി.എച്ച്. രാമകൃഷ്ണന്‍ എന്നിവര്‍ എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. കെ. സുധീര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിരമിക്കുന്ന എല്‍.വി. ഭാര്‍ഗവി ടീച്ചര്‍ക്ക് വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.

Thursday, March 15, 2012

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം; മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം;
മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
 നഗരസഭാ ഓഫിസില്‍ മാലിന്യം വിതറിയ സംഭവത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച സമരസമിതി പ്രവര്‍ത്തകര്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ സ്വീകരണം നല്‍കി.  തിങ്കളാഴ്ചയായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, നഗരസഭ ചേലോറയില്‍ ബലമായി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. മാലിന്യം തള്ളല്‍ കാരണം പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം മലിനമായിരിക്കുകയാണ്.
കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈയൊരവസരത്തില്‍ വീണ്ടും മാലിന്യം തള്ളി പ്രദേശവാസികളുടെ കുടിവെള്ളം തടയുന്നത് നീതീകരിക്കാനാവില്ളെന്ന് ഇവര്‍ പറയുന്നു. ജയില്‍മോചിതര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മധു, പിഷാരടി, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ഫണ്ട് വിതരണോദ്ഘാടനം

ഫണ്ട് വിതരണോദ്ഘാടനം
ഇരിട്ടി: ആറളം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആടു വളര്‍ത്തലിന്‍െറ ഭാഗമായുള്ള ഫണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ് വിതരണം ചെയ്തു. ചതിരൂര്‍ 110 കോളനി, വീര്‍പ്പാട് കോളനി, നവജീവന്‍ മാതൃകാ ഗ്രാമം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഫണ്ട് വിതരണം ചെയ്തത്. വാര്‍ഡ് മെംബര്‍ എം.എം. തോമസ് അധ്യക്ഷത വഹിച്ചു. കെ. കേളപ്പന്‍, ഡോ. ഖലീല്‍, ഡോ. ഷിബു, സി.എം. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

Wednesday, March 14, 2012

ഹജ്ജ് യാത്രികര്‍ക്ക് സേവനവുമായി സുബൈര്‍ ഹാജി

 ഹജ്ജ് യാത്രികര്‍ക്ക്
സേവനവുമായി സുബൈര്‍ ഹാജി
ചക്കരക്കല്ല്: ഹജ്ജ് അപേക്ഷകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കി ചക്കരക്കല്ലിലെ സുബൈര്‍ ഹാജി മാതൃകയാവുന്നു. യാത്ര ഉദ്ദേശിക്കുന്നവര്‍ പല നിലക്കും ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് പരമാവധി ഹജ്ജ് അപേക്ഷകര്‍ക്കുള്ള സേവനമൊരുക്കലാണ് തന്‍െറ ലക്ഷ്യമെന്ന് 13 വര്‍ഷമായി ഈ രംഗത്തുള്ള അദ്ദേഹം പറയുന്നു.  സ്വന്തം ചെലവില്‍ ഏഴുപേരെ ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ ഇദ്ദേഹം നിയമിച്ചിട്ടുണ്ട്. അപേക്ഷ തയാറാക്കലിനൊപ്പം തുടര്‍ന്ന് വരുന്ന ഹജ്ജ് ക്ളാസും അനുബന്ധ സേവനങ്ങളും നടത്തുന്നു. ചക്കരക്കല്ല് ഹജ്ജ് ക്യാമ്പിന്‍െറ പ്രധാന സംഘാടകരില്‍ ഒരാളും സംസ്ഥാന ഹജ്ജ്  ക്യാമ്പ് വളന്‍റിയര്‍ അംഗവും കൂടിയാണ് ഇദ്ദേഹം. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റോഡിലുള്ള നാഷനല്‍ സൂപ്പര്‍ഷോപ്പിന് പിറകിലാണ് സുബൈര്‍ ഹാജിയുടെ ഹജ്ജ് ഓഫിസ്.
Courtesy: Madhyamam