ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 17, 2012

പെട്ടിപ്പാലം സമരമുന്നണി ചെയര്‍മാനുനേരെ അക്രമം: വ്യാപക പ്രതിഷേധം

പെട്ടിപ്പാലം സമരമുന്നണി ചെയര്‍മാനുനേരെ അക്രമം: വ്യാപക പ്രതിഷേധം
ന്യൂമാഹി: പെട്ടിപ്പാലം മാലിന്യവിരുദ്ധ വിശാല സമരമുന്നണി ചെയര്‍മാന്‍  എന്‍.വി. അജയകുമാറിനെ ചൊക്ലിയില്‍ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍  വ്യാപക പ്രതിഷേധം.പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി. അബ്ദുന്നാസര്‍, എ.കെ. മുസമ്മില്‍, പി.പി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.  ആശുപത്രിയിലുള്ള അജയകുമാറിനെ സോളിഡാരിറ്റി നേതാക്കളായ എ.പി. അജ്മല്‍, കെ. നിയാസ്, കെ.എം. അഷ്ഫാഖ്, പി.എ. സഹീദ്, സാജിദ് കോമത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
 പെട്ടിപ്പാലം: മൂന്നാംഘട്ട
സമരപ്രഖ്യാപനം നടത്തി
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മൂന്നാം ഘട്ട സമരപ്രഖ്യാപനം ഗ്രോ വാസു നിര്‍വഹിച്ചു. സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഏത് സന്നിഗ്ധ ഘട്ടത്തിലും ഉറച്ചുനിന്ന് ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ കരുത്തെന്ന് ഗ്രോവാസു ചൂണ്ടിക്കാട്ടി.
77 ദിവസം പിന്നിട്ടിട്ടും വീര്യം ചോരാതെ മുന്നേറുന്ന പെട്ടിപ്പാലം സമരത്തിന് ഈ നിശ്ചയദാര്‍ഢ്യമുണ്ട്. ഗ്വാളിയോര്‍ റയോണ്‍സ് സമരാനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ. ശാന്തി തളിപ്പറമ്പ്, പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.

Monday, January 16, 2012

പാലിയേറ്റിവ് ദിനമാചരിച്ചു

 MM HASHIM
 @ STARTING POINT NEAR PANCHAYATH OFFICE
 JEEP ANNOUNCEMENT
 Dr. SABEER TK
 Dr. KHALEEL, CKC MUHAMMED
പാലിയേറ്റിവ് ദിനമാചരിച്ചു
കാഞ്ഞിരോട്: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുക്കിമൊട്ടയിലെ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍ പാലിയേറ്റിവ് ദിനമാചരിച്ചു. ഏച്ചൂര്‍ നളന്ദ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് \'പാലിയേറ്റിവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്\' എന്ന വിഷയത്തില്‍ കെ. രാമകൃഷ്ണന്‍ ക്ലാസെടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാസ്റ്റര്‍, ടി.വി.പി. അസ്ലം മാസ്റ്റര്‍, അഹമ്മദ്പാറക്കല്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മണന്‍, ഹരീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുക്കിമൊട്ട ടൌണില്‍ വിളംബരജാഥ നടത്തി. ഡോ. ടി.കെ. ശബീര്‍,കരുണാകരന്‍ മാസ്റ്റര്‍, എ. നസീര്‍, എം.എം. ഹാശിം, സജിം കാഞ്ഞിരോട്, പി.സി. അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MADHYAMAM WEEKLY

PRABODHANAM WEEKLY

ജമാലുദ്ദീന്‍ മങ്കടയുടെ പ്രഭാഷണം 22ന്

 ജമാലുദ്ദീന്‍ മങ്കടയുടെ
പ്രഭാഷണം 22ന്
തലശേãരി: തലശേãരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍  ജനുവരി 22ന് നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. ഉച്ച രണ്ടിന് \'ഖുര്‍ആന്‍ സന്ദേശം ബഹുസ്വര സമൂഹത്തില്‍\'  വിഷയത്തിലാണ് പ്രഭാഷണം. രാവിലെ പത്തിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. \'ഖുര്‍ആനിലെ കുടുംബം\'  വിഷയത്തില്‍ സഫിയ ശര്‍ഫിയ, \'വിശുദ്ധ ഖുര്‍ആനിലൂടെ ഒരു യാത്ര\'  വിഷയത്തില്‍ നഹാസ് മാള എന്നിവര്‍ സംസാരിക്കും.

വാദിഹുദ കിരീടമണിഞ്ഞത് തുടര്‍ച്ചയായി നാലാം തവണ

 ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റ്;
വാദിഹുദ കിരീടമണിഞ്ഞത്
തുടര്‍ച്ചയായി നാലാം തവണ
പഴയങ്ങാടി: വാദിഹുദയില്‍ നടന്ന ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ 185 പോയന്റുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ വിളയാങ്കോട് അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ കിരീടം സ്വന്തമാക്കുന്നത് തുടര്‍ച്ചയായി നാലാം തവണ.
ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ അഞ്ച് തവണ ഓവറോള്‍  ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്്.  ഇത്തവണ കലാ, കായിക മേളയിലും ഒന്നാം സ്ഥാനം നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്് കരസ്ഥമാക്കിയത്.
കഴിഞ്ഞ സംസ്ഥാന ഓര്‍ഫന്‍സ് ഫെസ്റ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അല്‍ഹുദ ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയിട്ടുണ്ട്. അലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ 185 അന്തേവാസികളാണുള്ളത്.
ഫെസ്റ്റില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ അന്തേവാസികളെ മാനേജ്മെന്റ് അനുമോദിച്ചു.

കെ. സൈനബ

സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ യു.പി വിഭാഗം ഗാര്‍മെന്റ് മേക്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ
കെ. സൈനബ
(വിളയാങ്കോട് കാരുണ്യ നികേതന്‍ ബധിര വിദ്യാലയം)

സിജാഹിന്റെ ക്ലോക്കില്‍ 24 മണി

 സിജാഹിന്റെ
ക്ലോക്കില്‍ 24 മണി
കണ്ണൂര്‍: മുഹമ്മദ് സിജാഹ് ഒരുവര്‍ഷത്തോളം പണിപ്പെട്ട് രൂപകല്‍പന ചെയ്ത പുത്തന്‍ ക്ലോക്കിന്റെ സൂചി ഒരുവട്ടം കറങ്ങിയെത്താന്‍ 24 മണിക്കൂര്‍ വേണം. സാധാരണ ക്ലോക്കുകളില്‍ ഉച്ച ഒരുമണിയാകുമ്പോള്‍ സിജാഹിന്റെ ക്ലോക്കില്‍ 13 മണിയാണ് രേഖപ്പെടുത്തുക. വൈകീട്ട് ആറിന് 18 മണിയാകും. രാത്രി 12ന് സമയം പൂജ്യം.
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുണ്ടേരി കാനച്ചേരിയിലെ മുഹമ്മദ് സിജാഹിന്റെ (19) പുതിയ കണ്ടെത്തലാണ് 24 മണിക്കൂര്‍ സമയം കാണിക്കുന്ന അനലോഗ് ക്ലോക്ക്. റെയില്‍വേയിലും വിമാനത്താവളങ്ങളിലും മൊബൈല്‍ ഫോണുകളിലും 24 മണിക്കൂര്‍ സമയക്രമീകരണരീതി പിന്തുടരുമ്പോള്‍ പുതിയ ക്ലോക്കിന് പ്രാധാന്യമുണ്ടെന്ന് സിജാഹ് പറയുന്നു. മണിക്കൂര്‍ സൂചിയുടെ ചലനവേഗത പകുതിയാക്കി കുറച്ചാണ് തന്റെ ക്ലോക്കില്‍ സമയം ക്രമീകരിച്ചത്. ചക്രങ്ങളുടെ ചലന അനുപാതം 1:12 എന്നത് 1:24 ആക്കി മാറ്റി.
സാധാരണ ഇലക്ട്രോണിക് ക്ലോക്കിന്റെ മോട്ടോറാണ് ഇതിനുപയോഗിച്ചത്. ചക്രങ്ങളും സൂചികളും സ്വയം ഉണ്ടാക്കി. ഗിയറുകളും പല്‍ചക്രങ്ങളും ഉണ്ടാക്കാന്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ബോര്‍ഡുകള്‍ ഉപയോഗപ്പെടുത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് മുറിച്ചെടുത്ത് ക്ലോക്കിന്റെ ഡയല്‍ തയാറാക്കി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പല്‍ചക്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറെ പാടുപെട്ടത്. തന്റെ കണ്ടെത്തല്‍ വിപണിയിലിറക്കാന്‍ ഏതെങ്കിലും കമ്പനി തയാറായി വരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് സിജാഹ്. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഒന്നാംവര്‍ഷ ബി.ടെക് (മെക്കാനിക്കല്‍) വിദ്യാര്‍ഥിയായ മുഹമ്മദ് സിജാഹ് കാനച്ചേരിയിലെ തൈവളപ്പില്‍ ടി.എ. മുഹമ്മദിന്റെയും ടി.വി. സൌദത്തിന്റെയും മകനാണ്. സ്വിച്ച് അമര്‍ത്തുമ്പോള്‍ അടയുന്ന ജനല്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന സംവിധാനം, വീട്ടിനകത്തുനിന്ന് ടെറസിന് മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ ഉപകരിക്കുന്ന സ്കെയില്‍ എന്നിവ സിജാഹിന്റെ കണ്ടെത്തലുകളായുണ്ട്.
Courtesy:Madhyamam-16-01-2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

  ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം
മതത്തിന്റെ വിമോചന സാധ്യത
അംഗീകരിക്കപ്പെടുന്നു -ടി. ആരിഫലി
പെരിന്തല്‍മണ്ണ: മതത്തിന്റെ വിമോചന സാധ്യത കമ്യൂണിസ്റ്റ്^മുതലാളിത്ത സൈദ്ധാന്തികര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിച്ച ഇസ്ലാമിക അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് സെക്കുലര്‍ ലോകത്തില്‍ മതത്തിന് കൈവരാന്‍ പോകുന്ന ഈ സാധ്യതയെ ഏറ്റെടുക്കാനുള്ള വൈജ്ഞാനിക ചങ്കുറപ്പ് മുസ്ലിം യുവത ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാധുനിക ലോകവുമായി സംവദിക്കാനും ആധുനികാന്തര പ്രവണതകളെ നിരീക്ഷിക്കാനും അഭിമുഖീകരിക്കാനുമുള്ള ശേഷി പുതുതലമുറക്ക് സാധ്യമായിട്ടുണ്ട്.പ്രമാണബദ്ധമല്ലാത്ത ചിന്തകളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അബദ്ധങ്ങള്‍ക്കിടയാക്കും. പ്രമാണങ്ങളിലെ അക്ഷരങ്ങളെ സേവിച്ചും പൂജിച്ചും കഴിയാതെ, അക്ഷരങ്ങളില്‍നിന്നുണര്‍ന്ന് അതിന്റെ ആശയങ്ങളെ സ്വാംശീകരിച്ച് സമകാലിക പുനര്‍വായന നടത്തണം. ഇസ്ലാമിന്റെ സാകല്യത്തെകുറിച്ചും പരപ്പിനെകുറിച്ചും അവബോധമില്ലാതെയുള്ള വായനകള്‍ വിജ്ഞാന അസന്തുലിതത്വത്തിനിടയാക്കും. അത്തരം വലിച്ചുനീട്ടലുകള്‍ വഴികേടായി പരിണമിക്കും. നവീകരണമെന്നാല്‍ പഴയതിനെ കൊന്നുകളയാതെ, പുതുക്കിയെടുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷമെന്ന ചിന്ത മാറ്റിവെച്ച് രാജ്യത്തെ മുസ്ലിം സമൂഹം ചരിത്ര ദൌത്യം നിറവേറ്റാന്‍ മുന്നോട്ടു വരണണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല, സാദിഖ് അല്‍മന്‍സലി (യമന്‍), എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് പി.എന്‍. സഫിയ അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം സ്വാഗതവും കെ.വി. സഫീര്‍ഷാ നന്ദിയും പറഞ്ഞു.

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ 
പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നബാര്‍ഡ് സഹകരണത്തോടെ പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും.    താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം  ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 21നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.
ഡാറ്റാ എന്‍ട്രി പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി സൌജന്യ പരിശീലനം സംഘടിപ്പിക്കും.  താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂറ്റ്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 24നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍: ജില്ലാ മത്സര വിജയികള്‍

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍:
ജില്ലാ മത്സര വിജയികള്‍
കണ്ണൂര്‍: ജനുവരി 22ന് തലശേãരിയില്‍ നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് പഠിതാക്കള്‍ക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍: ഖുര്‍ആന്‍ പാരായണം^കെ.ടി. ഉമൈറ (കണ്ണൂര്‍), കെ.എല്‍. സമീറ (കക്കാട്), അബ്ദുല്‍ അസീസ് (കണ്ണൂര്‍). ഖുര്‍ആന്‍ മനഃപാഠം^വി.പി. നബീല (പെരിങ്ങാടി), എ.പി.വി. ഹഫ്സത്ത് (പുതിയങ്ങാടി), മെഹര്‍ബാനു (തലശേãരി), ഡോ. പി. സലീം (കണ്ണൂര്‍). ഖുര്‍ആന്‍ ക്വിസ്^വഹീദ റഫീഖ് (പെരിങ്ങാടി), പി.എം. റുബീന (നെട്ടൂര്‍), പി. അര്‍ഷാന (കവിയൂര്‍). ഖുര്‍ആന്‍ ദര്‍സ്^കെ.എ. സുമയ്യ (ഞാലുവയല്‍), സാഹിദ അലി (മാട്ടൂല്‍), ലദീദ (ഞായുവയല്‍).
മത്സരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. മൂസ മാസ്റ്റര്‍, എന്‍.എം. ബഷീര്‍, ഹിഷാം മാസ്റ്റര്‍, എ.ടി. സമീറ, സി. ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.

ഏച്ചൂരിനു സമീപം കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം

 ഏച്ചൂരിനു സമീപം കോണ്‍ഗ്രസ്
ഓഫിസിനുനേരെ അക്രമം
ഏച്ചൂരിനു സമീപം നല്ലാഞ്ചിയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം. ഏച്ചൂര്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപത്ത് നല്ലാഞ്ചിയിലെ പ്രിയദര്‍ശിനി മന്ദിരമാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ അക്രമികള്‍ തകര്‍ത്തത്. ഓഫിസില്‍ സൂക്ഷിച്ച നേതാക്കളുടെ ഫോട്ടോകള്‍, ഫര്‍ണിച്ചര്‍, കാരംസ്ബോര്‍ഡ് എന്നിവയും തകര്‍ത്തിട്ടുണ്ട്. ഓഫിസിന്റെ തകരവാതില്‍ അടിച്ചുതകര്‍ത്താണ് അക്രമികള്‍ അകത്തു പ്രവേശിച്ചത്. സമീപത്തെ രണ്ടുകൊടിമരങ്ങളും പിഴുതെടുത്ത് ദൂരെ കളഞ്ഞനിലയിലാണ്. സെക്രട്ടറി കെ. ചന്ദ്രന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍, മുണ്ടേരി ഗംഗാധരന്‍, ടി.ഒ. മോഹനന്‍, മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Sunday, January 15, 2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

 
 
 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
ശാന്തപുരം (മലപ്പുറം): ഇസ്ലാമിക പഠന^ഗവേഷണ രംഗത്തെ പുതു പ്രവണതകള്‍ സംവാദ വിധേയമാക്കി ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ ഉജ്ജ്വല തുടക്കം. എസ്.ഐ.ഒ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 12 സെഷനുകളിലായി അഞ്ച് അന്തര്‍ദേശീയ വ്യക്തിത്വങ്ങളും 20 ദേശീയ വ്യക്തിത്വങ്ങളുമടക്കം നൂറോളം പേര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമ്മേളനം മലേഷ്യ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷകന്‍ എറിക് വിംഗ്ള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക സാമൂഹിക^സാമ്പത്തിക വ്യവസ്ഥയെ ലോകം, വിശേഷിച്ച് മുതലാളിത്ത രാജ്യങ്ങള്‍ പ്രതീക്ഷയോടെയും അസൂയയോടെയും നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം കൂടുതല്‍ വൈരുധ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാരിദ്യ്രവും സമ്പന്നതയും ആത്മീയതയും ശാസ്ത്രവും പരിസ്ഥിതിയും സാങ്കേതികതയും തമ്മിലുള്ള അന്തരങ്ങളെ നേരിടാനാകാത്ത  സ്ഥിതിയിലാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍.
കടുത്ത സാമ്പത്തിക തകര്‍ച്ച നേരിട്ട ജര്‍മനിയും ഫ്രാന്‍സുംപോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധരുടെ അവസാന പ്രതീക്ഷ ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിലാണ്. പലിശരഹിതവും പരിസ്ഥിതി സൌഹൃദവും ജനക്ഷേമപരവുമായ നിലപാടുകളിലൂന്നിയതാണ് ഇസ്ലാമിക വ്യവസ്ഥ.
ലോകത്തിന്റെ പ്രതീക്ഷ സാര്‍ഥകമാകണമെങ്കില്‍ ഇസ്ലാമിന്റെ പൂര്‍വ വ്യാഖ്യാനങ്ങള്‍ നിരാകരിക്കാതെ അതിനെ ആധുനിക നിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ച് പുതിയ ചിന്തകള്‍ക്ക് ഇസ്ലാമിക സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിന്ന സ്വത്വങ്ങളെ ഉള്‍ക്കൊള്ളാനും അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിക്കാതെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് കാലിക വ്യാഖ്യാനം നല്‍കാനും ഇസ്ലാമിക സമൂഹം തയാറാകണമെന്ന് അധ്യക്ഷത വഹിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. വൈജ്ഞാനിക സംവാദത്തിന് തയാറാകാത്ത അടഞ്ഞ സമൂഹമാണ് ഇസ്ലാമിക സമൂഹമെന്ന മിഥ്യാധാരണകളെ തകര്‍ത്തെറിയുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ദൌത്യമെന്ന് പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മൌലികവും അഗാധവുമായ ദാര്‍ശനിക അടിത്തറയില്ലാത്ത വിപ്ലവങ്ങള്‍ കേവലം അട്ടിമറി മാത്രമാകുമെന്ന്  മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും അവസാന വാക്കില്ല. എല്ലാ പ്രത്യയശാസ്ത്രങ്ങളും ധൈഷണിക മുരടിപ്പ് നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ആനുകാലിക പ്രശ്നങ്ങളെ ഇസ്ലാമിക കാഴ്ചപ്പാടില്‍ വ്യാഖ്യാനിച്ച് ബദല്‍ ദര്‍ശനം മുന്നോട്ട് വെക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇസ്ലാമിക ചിന്തയുടെ പുനരാവിഷ്കരണം' വിഷയം കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നസീം റഫിയാബാദി അവതരിപ്പിച്ചു.
ഇതര സംസ്കാരങ്ങളുടെ ഉള്ളുകളിലേക്ക് പാലം പണിയാന്‍ ഇസ്ലാമിക സമൂഹം തയാറാകണമെന്ന് ടൊറോണ്ടോ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അഹമ്മദ്കുട്ടി ടൊറോണ്ടോ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രബോധന മേഖലയിലേക്ക് ഭാരതീയ ഇതിഹാസങ്ങളിലെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ സാധ്യത പരിശോധിക്കപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. നവോത്ഥാനത്തെ ഒതുക്കി നിര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.
രാഷ്ട്രീയ രംഗമടക്കം തുറന്ന് കിട്ടുമ്പോഴും കേരള മുസ്ലിം വനിതകള്‍ ഉന്നത മതപഠന മേഖലയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്റ പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ മുദീര്‍ വി.കെ. അലി, ഡോ. യൂസുഫ് നദ്വി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ ഖാസിമി, കടക്കല്‍ ജുനൈദ്, ടി.കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുസലാം സ്വാഗതവും പി.കെ. സാദിഖ് നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

DYFI V/s.SOLIDARITY

പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും

 പാലിയേറ്റിവ് ദിനാചരണവും
ബോധവത്കരണ ക്ലാസും
ചക്കരക്കല്ല്:  സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ഐ.പി.എം ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍സലാം,എന്‍.സി. ജാഫര്‍, സി. കൃഷ്ണന്‍ മാസ്റ്റര്‍, സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, യു.ടി. ജയന്ത്, ഡോ. സി.കെ. സലീം, കെ.കെ.ഇബ്രാഹിം, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Saturday, January 14, 2012

കപ്പല്‍ശാല കണ്ണൂരില്‍നിന്ന് മാറ്റാനുള്ള തീരുമാനം ചെറുക്കും -സോളിഡാരിറ്റി


കപ്പല്ശാല കണ്ണൂരില്നിന്ന്  മാറ്റാനുള്ള

തീരുമാനം ചെറുക്കും -സോളിഡാരിറ്റി

കണ്ണൂര്: അഴീക്കല് കപ്പല്ശാല തെക്കന് കേരളത്തിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് പറഞ്ഞു. മാറിമാറി വന്ന സര്ക്കാര് അഴീക്കലില് പല പദ്ധതികളും പ്രഖ്യാപിക്കുകയും  പിന്നീട് പിന്വലിക്കുന്ന രീതിയും ഇനി അനുവദിക്കില്ല. 1,500ല്പരം കോടി രൂപ ചെലവ് വരുന്ന പദ്ധതി  വന്കിട തുറമുഖമാക്കി മാറ്റുമെന്ന് വിവിധ മന്ത്രിമാര് വാഗ്ദാനം നല്കിയിരുന്നു. എന്നാല്, പദ്ധതി മാറ്റാനുള്ള നീക്കം മലബാര് അവഗണനയുടെ ഉദാഹരണങ്ങളിലൊന്നാണ്. ജില്ലയിലെ വ്യവസായികളെയും പൌരപ്രമുഖരെയും അണിനിരത്തി ഉദ്യോഗസ്ഥലോബികളുടെ ഇത്തരം ഇടപെടലുകളെ ചെറുത്തുതോല്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില് പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ മത്സരങ്ങള്‍ നാളെ കണ്ണൂരില്‍



ഖുര്ആന് സ്റ്റഡിസെന്റര്

മത്സരങ്ങള് നാളെ കണ്ണൂരില്

കണ്ണൂര്: ഖുര്ആന് സ്റ്റഡിസെന്റര് സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല മത്സരങ്ങള് ഞായറാഴ്ച രാവിലെ 10ന്  കണ്ണൂര്  കൌസര് ഓഡിറ്റോറിയത്തില് നടക്കും. പഠിതാക്കള് രാവിലെ ഒമ്പതിന് എത്തിച്ചേരണം. ഖുര്ആന് പാരായണം, ഹിഫ്ള്, ഖുര്ആന് ദര്സ്, ക്വിസ് എന്നിവയാണ് മത്സര ഇനങ്ങള്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

ഇസ്ലാമിക് അക്കാദമിക്
കോണ്ഫറന്സിന് ഇന്ന് തുടക്കം

ശാന്തപുരം (മലപ്പുറം): എസ്.. സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്ഫറന്സിന് ശനിയാഴ്ച രാവിലെ 10ന് ശാന്തപുരം അല്ജാമിഅ അല് ഇസ്ലാമിയയില് തുടക്കമാവും. ഇന്റര്നാഷനല് ഇസ്ലാമിക് അസോസിയേഷന് ഓഫ് സയന്സ് മെമ്പര് എറിക് വിംഗ്ള് മലേഷ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനില് ഇസ്ലാമിക ചിന്തകളുടെ പുനരാവിഷ്കരണം എന്ന വിഷയത്തില് ഡോ. നസീം റഫിയാബാദി (കശ്മീര് യൂനിവേഴ്സിറ്റി) മുഖ്യപ്രഭാഷണം നടത്തും.

എസ്.. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്, അബ്ദുല്ഹകീം ഫൈസി, ഡോ. ഹുസൈന് രണ്ടത്താണി, ഡോ. ബഹാവുദീന് നദ്വി, 'മാധ്യമം' എഡിറ്റര് . അബ്ദുറഹ്മാന്, ഡോ. യൂസഫ് നദ്വി, പി.സി. സക്കീര് ഹുസൈന്, ജമാഅത്തെ ഇസ്ലാമി അസി. അമീര് ശൈഖ് മുഹമ്മദ് കാരകുന്ന്, കടക്കല് ജുനൈദ്, അല്ജാമിഅ മുദീര് വി.കെ. അലി, എസ്.. സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്, കെ.കെ. സുഹ്റ, കെ.പി. അബ്ദുസ്സലാം, പി.കെ. സ്വാദിഖ് എന്നിവര് പങ്കെടുക്കും. തുടര്ന്ന് ഫിഖ്ഹ് ആന്ഡ് ഉസൂലുല് ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം, ഇസ്ലാമിക ജ്ഞാനശാസ്ത്രം എന്നീ വിഷയങ്ങളില് പ്രബന്ധാവതരണങ്ങളും ചര്ച്ചകളും വിവിധ ഹാളുകളില് നടക്കും.

ഉച്ചക്കുശേഷം ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം; വികാസ പരിണാമങ്ങള്, അല്മലകത്തുല് ഫിഖ്ഹിയ്യ, ഇസ്ലാമിക പ്രമാണങ്ങളും വ്യാഖ്യാന ശാസ്ത്രവും, ഫിഖ്ഹ് സമകാലിക പ്രവണതകള്, ആഗോളീകരണം, ഉദാരീകരണം, ഇസ്ലാമിക രാഷ്ട്രീയം എന്നീ തലക്കെട്ടുകളിലായി പ്രബന്ധാവതരണങ്ങള് നടക്കും. രാത്രി സമീര് ബിന്സി നയിക്കുന്ന കള്ച്ചറല് നൈറ്റ് നടക്കും. സമാപനദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില് ഡോ. നസീം റഫിയാബാദി, എറിക്വിംഗ്ള്, ഡോ. ഉബൈദുല്ല ഫഹദ്, സാദിഖ് മന്സിലി യമന്, ഡോ. മുഹമ്മദ് മുംതാസ്, പി.എം. സ്വാലിഹ്, ടി. ആരിഫലി, അബ്ദുശുക്കൂര് ഖാസിമി, പി.. നൌഷാദ്, പി. മുജീബുറഹ്മാന്, കെ.എന്. സുലൈഖ, എം.കെ. സുഹൈല, ശിഹാബ് പൂക്കോട്ടൂര്, സഫീര് ഷാ എന്നിവര് പങ്കെടുക്കും.

KAOSER SCHOOL

Friday, January 13, 2012

SOLIDARITY WORKING FUND-2012

Solidarity Thalassery Area Collection Inauguration

SOLIDARITY WORKING FUND-2012

Solidarity Edakkad Area Fund Collection Inauguration

സംഘടനകള്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

 
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് ട്രേഡ് യൂനിയന്‍:
സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍  നടത്തുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ നിയമനടപടികള്‍ വന്ന സാഹചര്യത്തില്‍ വന്‍കിട മാര്‍ക്കറ്റിങ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ട്രേഡ് യൂനിയനുകളെ ഉപയോഗപ്പെടുത്തുന്നത് സാമൂഹികവിരുദ്ധമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആംവെ, ആര്‍.എം.പി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെവരെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തുവന്നത്. എ.ഐ.ടി.യു.സിയിലൂടെ ആരംഭിച്ച ഈ കടന്നുകയറ്റം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും തട്ടിപ്പുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്  സംഘടനകള്‍ ട്രേഡ് യൂനിയനുകളുടെ ജനവഞ്ചനയില്‍ നിലപാട് വ്യക്തമാക്കണം. തൊഴിലാളികളുടെ പേരില്‍ എല്ലാ ചൂഷണങ്ങളെയും പിന്തുണക്കുന്ന സംസ്കാരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ അധഃപതിക്കരുത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങുമായി  ബന്ധപ്പെട്ട കേസുകള്‍ സമ്മര്‍ദത്തിന്റെ  ഫലമായി സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരിക്കുകയാണ്. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയും കേസന്വേഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ആര്‍.എം.പിയുടെയും ആംവേയുടെയും കേരളത്തിലെ പ്രധാനികള്‍ ചേര്‍ന്നാണ് മോണാവി രൂപവത്കരിച്ചിരിക്കുന്നത്.  വമ്പിച്ച തട്ടിപ്പാണ് മൊണാവിയിലൂടെ നടക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് തടയാനോ നടപടിയെടുക്കാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ജനവഞ്ചനയില്‍നിന്ന് പിന്മാറണമെന്നും തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും പങ്കെടുത്തു.

ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്

 ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്
കണ്ണൂര്‍: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങില്‍ ഡാറ്റാ എന്‍ട്രി അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സീഡിറ്റ്, സി ഡാക്, ഡി.ഇ.ഒ.എസ്.സി, യൂനിവേഴ്സിറ്റികള്‍ എന്നിവ നല്‍കുന്ന പി.ജി.ഡി.സി.എയും ഉള്ളവരായിരിക്കണം.
അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ നല്‍കുന്ന മള്‍ട്ടിമീഡിയ, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ആറുമാസത്തില്‍ കുറയാത്ത പരിശീലനവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദവും സെക്രട്ടേറിയല്‍ പ്രാക്ടീസ്, കെ.ജി.ടി.ഇ (ഇംഗ്ലീഷ്, മലയാളം) സ്റ്റെനോഗ്രഫി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ഫ്രന്റ് ഓഫിസ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍, പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈമാസം 20ന് മുമ്പ് സി.ഐ.ഇ.ടി, പി.ബി നമ്പര്‍ 30, ഇരിട്ടി എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് നാളെ തുടക്കം

 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് നാളെ തുടക്കം
മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10ന് ഇമാം ഗസ്സാലി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ (മലേഷ്യ) ഡോ. എറിക് വിംഗിള്‍, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നാസി ഹാമിദ് റഫിയാ ബാദി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി (വാഫി വളാഞ്ചേരി), മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഇമാം ശാഫി ഹാള്‍, ഇബ്നു ഖല്‍ദൂന്‍ ഹാള്‍, ഇമാം അബു ഹനീഫ ഹാള്‍ തുടങ്ങിയവയില്‍ ഇസ്ലാമിക പ്രമാണങ്ങളും വ്യാഖാനശാസ്ത്രവും, ഇസ്ലാമിക ചിന്താപദ്ധതിയും സാമൂഹിക സിദ്ധാന്തങ്ങളും, അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം പ്രാദേശിക ഘടകങ്ങളും സാര്‍വലൌകിക മൂല്യങ്ങളും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^വികാസ പരിണാമങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^സമകാലിക പ്രവണതകള്‍, ആഗോളീകരണം^നവലിബറല്‍ വാദം^ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാം, മുസ്ലിം വായനകള്‍: ആധുനികതക്കും സെകുലരിസത്തിനും ശേഷം തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് സെഷനുകള്‍ നടക്കും. ശനിയാഴ്ച രാത്രി സമീര്‍ ബിന്‍സി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന സൂഫി സംഗീതനിശ നടക്കും.
വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് മുംതാസ് (ഇന്റര്‍ നാഷനല്‍ യൂനിവേഴ്സിറ്റി മലേഷ്യ), ഡോ. ബഹാവുദ്ദീന്‍ നദ്വി, മുജീബ് റഹ്മാന്‍ കിനാലൂര്‍, അമീന്‍ ഉസ്മാനി (ഫിഖ്ഹ് അക്കാദമി ദല്‍ഹി) എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), ഡോ. ഉബൈദുല്ല ഫഹദ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി) ഡോ. എം.എച്ച്. ഇല്യാസ് (ജാമിഅ മില്ലിയ ഇസ്ലാമിയ) ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍) ഡോ. സി. ബഷീര്‍ (ദാറുല്‍ ഉലൂം വാഴക്കാട്) സി. ദാവൂദ്, ടി.കെ. ഉബൈദ്, സലിം മൌലവി, വി.എ.എം. അഷ്റഫ്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസ്ലാമിക ചിന്തയും പുനഃസംവിധാനവും, ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. നാസി ഹാമിദ് റഫിയാ ബാദി, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, ഡോ. ഉബൈദുല്ല ഫഹദ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 പ്രതിനിധികള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ടി.കെ. അബ്ദുല്ല, പി.ഐ. നൌഷാദ്, കെ.എന്‍. സുലൈഖ, പി. മുജീബ്റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി. സലാം തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനവും വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംഘാടക സമിതി ഡയറക്ടര്‍ പി.കെ. സാദിഖ്, കണ്‍വീനര്‍ കെ.വി. സഫീര്‍ഷ, അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.

Thursday, January 12, 2012

IAC


IAC

SIO COLUMN

ഇസ്രായേല്‍ ബന്ധം ആപത്ത് -ജമാഅത്തെ ഇസ്ലാമി

 ഇസ്രായേല്‍ ബന്ധം ആപത്ത്
-ജമാഅത്തെ ഇസ്ലാമി
 ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മറന്നുകൊണ്ട് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താനുള്ള വിദേശകാര്യ വകുപ്പിന്റെ നീക്കം ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും  ഇസ്രായേലും യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജറൂസലം പ്രസ്താവന ബുദ്ധിശൂന്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അകറ്റിനിര്‍ത്തുകയും മര്‍ദിതരായ ഫലസ്തീനികളോടൊപ്പം നില്‍ക്കുകയുമായിരുന്നു ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറും യു.പി.എ സര്‍ക്കാറും അതിനെ ശക്തിപ്പെടുത്തി.
ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ആയുധച്ചന്തയാക്കി മാറ്റുകയാണ് ഇതിനകം ഇസ്രായേല്‍ ചെയ്തത്. ഇന്ത്യയിലാവര്‍ത്തിക്കപ്പെടുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും അതുമായി ബന്ധമുള്ള സംഘ്പരിവാര്‍ ശക്തികളുടെയും പങ്ക് ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുമെതിരായ ഈ സമീപനത്തെ കുറിച്ച് നിലപാട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ് സന്നദ്ധമാവണം. വിദേശകാര്യ വകുപ്പിലെ സഹകക്ഷിയായ മുസ്ലിംലീഗിനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് ^പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തക കിറ്റ്

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ഡയലോഗ് സെന്റര്‍ നല്‍കുന്ന പുസ്തക കിറ്റ് ലൈബ്രേറിയന്‍ സജിത്തിന് അബ്ദുല്‍ മജീദ് കൈമാറുന്നു.

ചേലോറ മാലിന്യപ്രശ്നം: എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

 
 ചേലോറ മാലിന്യപ്രശ്നം: 
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നടക്കുന്ന പ്രദേശ വാസികളുടെ സമരത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്  സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. സമരം അന്തിമമാണെന്നും ഒരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നും സമര നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നീളുന്ന സമരപ്പന്തലിലേക്ക് കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റിയിരുന്നു. സംഭവത്തോടെ പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. നഗരസഭയും പൊലീസ് അധികൃതരും സമരക്കാരെ കരുതിക്കൂട്ടി പ്രകോപിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍
ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
തലശേãരി പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ ഇന്നലെ ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, കെ.വി. അബൂബക്കര്‍, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, റഹീം തച്ചറോത്ത് തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.