ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 16, 2012

പാലിയേറ്റിവ് ദിനമാചരിച്ചു

 MM HASHIM
 @ STARTING POINT NEAR PANCHAYATH OFFICE
 JEEP ANNOUNCEMENT
 Dr. SABEER TK
 Dr. KHALEEL, CKC MUHAMMED
പാലിയേറ്റിവ് ദിനമാചരിച്ചു
കാഞ്ഞിരോട്: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുക്കിമൊട്ടയിലെ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍ പാലിയേറ്റിവ് ദിനമാചരിച്ചു. ഏച്ചൂര്‍ നളന്ദ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് \'പാലിയേറ്റിവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്\' എന്ന വിഷയത്തില്‍ കെ. രാമകൃഷ്ണന്‍ ക്ലാസെടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാസ്റ്റര്‍, ടി.വി.പി. അസ്ലം മാസ്റ്റര്‍, അഹമ്മദ്പാറക്കല്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മണന്‍, ഹരീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുക്കിമൊട്ട ടൌണില്‍ വിളംബരജാഥ നടത്തി. ഡോ. ടി.കെ. ശബീര്‍,കരുണാകരന്‍ മാസ്റ്റര്‍, എ. നസീര്‍, എം.എം. ഹാശിം, സജിം കാഞ്ഞിരോട്, പി.സി. അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MADHYAMAM WEEKLY

PRABODHANAM WEEKLY

ജമാലുദ്ദീന്‍ മങ്കടയുടെ പ്രഭാഷണം 22ന്

 ജമാലുദ്ദീന്‍ മങ്കടയുടെ
പ്രഭാഷണം 22ന്
തലശേãരി: തലശേãരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍  ജനുവരി 22ന് നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. ഉച്ച രണ്ടിന് \'ഖുര്‍ആന്‍ സന്ദേശം ബഹുസ്വര സമൂഹത്തില്‍\'  വിഷയത്തിലാണ് പ്രഭാഷണം. രാവിലെ പത്തിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. \'ഖുര്‍ആനിലെ കുടുംബം\'  വിഷയത്തില്‍ സഫിയ ശര്‍ഫിയ, \'വിശുദ്ധ ഖുര്‍ആനിലൂടെ ഒരു യാത്ര\'  വിഷയത്തില്‍ നഹാസ് മാള എന്നിവര്‍ സംസാരിക്കും.

വാദിഹുദ കിരീടമണിഞ്ഞത് തുടര്‍ച്ചയായി നാലാം തവണ

 ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റ്;
വാദിഹുദ കിരീടമണിഞ്ഞത്
തുടര്‍ച്ചയായി നാലാം തവണ
പഴയങ്ങാടി: വാദിഹുദയില്‍ നടന്ന ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ 185 പോയന്റുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ വിളയാങ്കോട് അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ കിരീടം സ്വന്തമാക്കുന്നത് തുടര്‍ച്ചയായി നാലാം തവണ.
ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ അഞ്ച് തവണ ഓവറോള്‍  ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്്.  ഇത്തവണ കലാ, കായിക മേളയിലും ഒന്നാം സ്ഥാനം നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്് കരസ്ഥമാക്കിയത്.
കഴിഞ്ഞ സംസ്ഥാന ഓര്‍ഫന്‍സ് ഫെസ്റ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അല്‍ഹുദ ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയിട്ടുണ്ട്. അലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ 185 അന്തേവാസികളാണുള്ളത്.
ഫെസ്റ്റില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ അന്തേവാസികളെ മാനേജ്മെന്റ് അനുമോദിച്ചു.

കെ. സൈനബ

സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ യു.പി വിഭാഗം ഗാര്‍മെന്റ് മേക്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ
കെ. സൈനബ
(വിളയാങ്കോട് കാരുണ്യ നികേതന്‍ ബധിര വിദ്യാലയം)

സിജാഹിന്റെ ക്ലോക്കില്‍ 24 മണി

 സിജാഹിന്റെ
ക്ലോക്കില്‍ 24 മണി
കണ്ണൂര്‍: മുഹമ്മദ് സിജാഹ് ഒരുവര്‍ഷത്തോളം പണിപ്പെട്ട് രൂപകല്‍പന ചെയ്ത പുത്തന്‍ ക്ലോക്കിന്റെ സൂചി ഒരുവട്ടം കറങ്ങിയെത്താന്‍ 24 മണിക്കൂര്‍ വേണം. സാധാരണ ക്ലോക്കുകളില്‍ ഉച്ച ഒരുമണിയാകുമ്പോള്‍ സിജാഹിന്റെ ക്ലോക്കില്‍ 13 മണിയാണ് രേഖപ്പെടുത്തുക. വൈകീട്ട് ആറിന് 18 മണിയാകും. രാത്രി 12ന് സമയം പൂജ്യം.
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുണ്ടേരി കാനച്ചേരിയിലെ മുഹമ്മദ് സിജാഹിന്റെ (19) പുതിയ കണ്ടെത്തലാണ് 24 മണിക്കൂര്‍ സമയം കാണിക്കുന്ന അനലോഗ് ക്ലോക്ക്. റെയില്‍വേയിലും വിമാനത്താവളങ്ങളിലും മൊബൈല്‍ ഫോണുകളിലും 24 മണിക്കൂര്‍ സമയക്രമീകരണരീതി പിന്തുടരുമ്പോള്‍ പുതിയ ക്ലോക്കിന് പ്രാധാന്യമുണ്ടെന്ന് സിജാഹ് പറയുന്നു. മണിക്കൂര്‍ സൂചിയുടെ ചലനവേഗത പകുതിയാക്കി കുറച്ചാണ് തന്റെ ക്ലോക്കില്‍ സമയം ക്രമീകരിച്ചത്. ചക്രങ്ങളുടെ ചലന അനുപാതം 1:12 എന്നത് 1:24 ആക്കി മാറ്റി.
സാധാരണ ഇലക്ട്രോണിക് ക്ലോക്കിന്റെ മോട്ടോറാണ് ഇതിനുപയോഗിച്ചത്. ചക്രങ്ങളും സൂചികളും സ്വയം ഉണ്ടാക്കി. ഗിയറുകളും പല്‍ചക്രങ്ങളും ഉണ്ടാക്കാന്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ബോര്‍ഡുകള്‍ ഉപയോഗപ്പെടുത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് മുറിച്ചെടുത്ത് ക്ലോക്കിന്റെ ഡയല്‍ തയാറാക്കി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പല്‍ചക്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറെ പാടുപെട്ടത്. തന്റെ കണ്ടെത്തല്‍ വിപണിയിലിറക്കാന്‍ ഏതെങ്കിലും കമ്പനി തയാറായി വരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് സിജാഹ്. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഒന്നാംവര്‍ഷ ബി.ടെക് (മെക്കാനിക്കല്‍) വിദ്യാര്‍ഥിയായ മുഹമ്മദ് സിജാഹ് കാനച്ചേരിയിലെ തൈവളപ്പില്‍ ടി.എ. മുഹമ്മദിന്റെയും ടി.വി. സൌദത്തിന്റെയും മകനാണ്. സ്വിച്ച് അമര്‍ത്തുമ്പോള്‍ അടയുന്ന ജനല്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന സംവിധാനം, വീട്ടിനകത്തുനിന്ന് ടെറസിന് മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ ഉപകരിക്കുന്ന സ്കെയില്‍ എന്നിവ സിജാഹിന്റെ കണ്ടെത്തലുകളായുണ്ട്.
Courtesy:Madhyamam-16-01-2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

  ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം
മതത്തിന്റെ വിമോചന സാധ്യത
അംഗീകരിക്കപ്പെടുന്നു -ടി. ആരിഫലി
പെരിന്തല്‍മണ്ണ: മതത്തിന്റെ വിമോചന സാധ്യത കമ്യൂണിസ്റ്റ്^മുതലാളിത്ത സൈദ്ധാന്തികര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിച്ച ഇസ്ലാമിക അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് സെക്കുലര്‍ ലോകത്തില്‍ മതത്തിന് കൈവരാന്‍ പോകുന്ന ഈ സാധ്യതയെ ഏറ്റെടുക്കാനുള്ള വൈജ്ഞാനിക ചങ്കുറപ്പ് മുസ്ലിം യുവത ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാധുനിക ലോകവുമായി സംവദിക്കാനും ആധുനികാന്തര പ്രവണതകളെ നിരീക്ഷിക്കാനും അഭിമുഖീകരിക്കാനുമുള്ള ശേഷി പുതുതലമുറക്ക് സാധ്യമായിട്ടുണ്ട്.പ്രമാണബദ്ധമല്ലാത്ത ചിന്തകളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അബദ്ധങ്ങള്‍ക്കിടയാക്കും. പ്രമാണങ്ങളിലെ അക്ഷരങ്ങളെ സേവിച്ചും പൂജിച്ചും കഴിയാതെ, അക്ഷരങ്ങളില്‍നിന്നുണര്‍ന്ന് അതിന്റെ ആശയങ്ങളെ സ്വാംശീകരിച്ച് സമകാലിക പുനര്‍വായന നടത്തണം. ഇസ്ലാമിന്റെ സാകല്യത്തെകുറിച്ചും പരപ്പിനെകുറിച്ചും അവബോധമില്ലാതെയുള്ള വായനകള്‍ വിജ്ഞാന അസന്തുലിതത്വത്തിനിടയാക്കും. അത്തരം വലിച്ചുനീട്ടലുകള്‍ വഴികേടായി പരിണമിക്കും. നവീകരണമെന്നാല്‍ പഴയതിനെ കൊന്നുകളയാതെ, പുതുക്കിയെടുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷമെന്ന ചിന്ത മാറ്റിവെച്ച് രാജ്യത്തെ മുസ്ലിം സമൂഹം ചരിത്ര ദൌത്യം നിറവേറ്റാന്‍ മുന്നോട്ടു വരണണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല, സാദിഖ് അല്‍മന്‍സലി (യമന്‍), എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് പി.എന്‍. സഫിയ അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം സ്വാഗതവും കെ.വി. സഫീര്‍ഷാ നന്ദിയും പറഞ്ഞു.

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ 
പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നബാര്‍ഡ് സഹകരണത്തോടെ പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും.    താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം  ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 21നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.
ഡാറ്റാ എന്‍ട്രി പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി സൌജന്യ പരിശീലനം സംഘടിപ്പിക്കും.  താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂറ്റ്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 24നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍: ജില്ലാ മത്സര വിജയികള്‍

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍:
ജില്ലാ മത്സര വിജയികള്‍
കണ്ണൂര്‍: ജനുവരി 22ന് തലശേãരിയില്‍ നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് പഠിതാക്കള്‍ക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍: ഖുര്‍ആന്‍ പാരായണം^കെ.ടി. ഉമൈറ (കണ്ണൂര്‍), കെ.എല്‍. സമീറ (കക്കാട്), അബ്ദുല്‍ അസീസ് (കണ്ണൂര്‍). ഖുര്‍ആന്‍ മനഃപാഠം^വി.പി. നബീല (പെരിങ്ങാടി), എ.പി.വി. ഹഫ്സത്ത് (പുതിയങ്ങാടി), മെഹര്‍ബാനു (തലശേãരി), ഡോ. പി. സലീം (കണ്ണൂര്‍). ഖുര്‍ആന്‍ ക്വിസ്^വഹീദ റഫീഖ് (പെരിങ്ങാടി), പി.എം. റുബീന (നെട്ടൂര്‍), പി. അര്‍ഷാന (കവിയൂര്‍). ഖുര്‍ആന്‍ ദര്‍സ്^കെ.എ. സുമയ്യ (ഞാലുവയല്‍), സാഹിദ അലി (മാട്ടൂല്‍), ലദീദ (ഞായുവയല്‍).
മത്സരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. മൂസ മാസ്റ്റര്‍, എന്‍.എം. ബഷീര്‍, ഹിഷാം മാസ്റ്റര്‍, എ.ടി. സമീറ, സി. ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.

ഏച്ചൂരിനു സമീപം കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം

 ഏച്ചൂരിനു സമീപം കോണ്‍ഗ്രസ്
ഓഫിസിനുനേരെ അക്രമം
ഏച്ചൂരിനു സമീപം നല്ലാഞ്ചിയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം. ഏച്ചൂര്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപത്ത് നല്ലാഞ്ചിയിലെ പ്രിയദര്‍ശിനി മന്ദിരമാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ അക്രമികള്‍ തകര്‍ത്തത്. ഓഫിസില്‍ സൂക്ഷിച്ച നേതാക്കളുടെ ഫോട്ടോകള്‍, ഫര്‍ണിച്ചര്‍, കാരംസ്ബോര്‍ഡ് എന്നിവയും തകര്‍ത്തിട്ടുണ്ട്. ഓഫിസിന്റെ തകരവാതില്‍ അടിച്ചുതകര്‍ത്താണ് അക്രമികള്‍ അകത്തു പ്രവേശിച്ചത്. സമീപത്തെ രണ്ടുകൊടിമരങ്ങളും പിഴുതെടുത്ത് ദൂരെ കളഞ്ഞനിലയിലാണ്. സെക്രട്ടറി കെ. ചന്ദ്രന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍, മുണ്ടേരി ഗംഗാധരന്‍, ടി.ഒ. മോഹനന്‍, മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Sunday, January 15, 2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

 
 
 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
ശാന്തപുരം (മലപ്പുറം): ഇസ്ലാമിക പഠന^ഗവേഷണ രംഗത്തെ പുതു പ്രവണതകള്‍ സംവാദ വിധേയമാക്കി ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ ഉജ്ജ്വല തുടക്കം. എസ്.ഐ.ഒ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 12 സെഷനുകളിലായി അഞ്ച് അന്തര്‍ദേശീയ വ്യക്തിത്വങ്ങളും 20 ദേശീയ വ്യക്തിത്വങ്ങളുമടക്കം നൂറോളം പേര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമ്മേളനം മലേഷ്യ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷകന്‍ എറിക് വിംഗ്ള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക സാമൂഹിക^സാമ്പത്തിക വ്യവസ്ഥയെ ലോകം, വിശേഷിച്ച് മുതലാളിത്ത രാജ്യങ്ങള്‍ പ്രതീക്ഷയോടെയും അസൂയയോടെയും നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം കൂടുതല്‍ വൈരുധ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാരിദ്യ്രവും സമ്പന്നതയും ആത്മീയതയും ശാസ്ത്രവും പരിസ്ഥിതിയും സാങ്കേതികതയും തമ്മിലുള്ള അന്തരങ്ങളെ നേരിടാനാകാത്ത  സ്ഥിതിയിലാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍.
കടുത്ത സാമ്പത്തിക തകര്‍ച്ച നേരിട്ട ജര്‍മനിയും ഫ്രാന്‍സുംപോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധരുടെ അവസാന പ്രതീക്ഷ ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിലാണ്. പലിശരഹിതവും പരിസ്ഥിതി സൌഹൃദവും ജനക്ഷേമപരവുമായ നിലപാടുകളിലൂന്നിയതാണ് ഇസ്ലാമിക വ്യവസ്ഥ.
ലോകത്തിന്റെ പ്രതീക്ഷ സാര്‍ഥകമാകണമെങ്കില്‍ ഇസ്ലാമിന്റെ പൂര്‍വ വ്യാഖ്യാനങ്ങള്‍ നിരാകരിക്കാതെ അതിനെ ആധുനിക നിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ച് പുതിയ ചിന്തകള്‍ക്ക് ഇസ്ലാമിക സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിന്ന സ്വത്വങ്ങളെ ഉള്‍ക്കൊള്ളാനും അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിക്കാതെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് കാലിക വ്യാഖ്യാനം നല്‍കാനും ഇസ്ലാമിക സമൂഹം തയാറാകണമെന്ന് അധ്യക്ഷത വഹിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. വൈജ്ഞാനിക സംവാദത്തിന് തയാറാകാത്ത അടഞ്ഞ സമൂഹമാണ് ഇസ്ലാമിക സമൂഹമെന്ന മിഥ്യാധാരണകളെ തകര്‍ത്തെറിയുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ദൌത്യമെന്ന് പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മൌലികവും അഗാധവുമായ ദാര്‍ശനിക അടിത്തറയില്ലാത്ത വിപ്ലവങ്ങള്‍ കേവലം അട്ടിമറി മാത്രമാകുമെന്ന്  മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും അവസാന വാക്കില്ല. എല്ലാ പ്രത്യയശാസ്ത്രങ്ങളും ധൈഷണിക മുരടിപ്പ് നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ആനുകാലിക പ്രശ്നങ്ങളെ ഇസ്ലാമിക കാഴ്ചപ്പാടില്‍ വ്യാഖ്യാനിച്ച് ബദല്‍ ദര്‍ശനം മുന്നോട്ട് വെക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇസ്ലാമിക ചിന്തയുടെ പുനരാവിഷ്കരണം' വിഷയം കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നസീം റഫിയാബാദി അവതരിപ്പിച്ചു.
ഇതര സംസ്കാരങ്ങളുടെ ഉള്ളുകളിലേക്ക് പാലം പണിയാന്‍ ഇസ്ലാമിക സമൂഹം തയാറാകണമെന്ന് ടൊറോണ്ടോ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അഹമ്മദ്കുട്ടി ടൊറോണ്ടോ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രബോധന മേഖലയിലേക്ക് ഭാരതീയ ഇതിഹാസങ്ങളിലെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ സാധ്യത പരിശോധിക്കപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. നവോത്ഥാനത്തെ ഒതുക്കി നിര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.
രാഷ്ട്രീയ രംഗമടക്കം തുറന്ന് കിട്ടുമ്പോഴും കേരള മുസ്ലിം വനിതകള്‍ ഉന്നത മതപഠന മേഖലയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്റ പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ മുദീര്‍ വി.കെ. അലി, ഡോ. യൂസുഫ് നദ്വി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ ഖാസിമി, കടക്കല്‍ ജുനൈദ്, ടി.കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുസലാം സ്വാഗതവും പി.കെ. സാദിഖ് നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

DYFI V/s.SOLIDARITY

പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും

 പാലിയേറ്റിവ് ദിനാചരണവും
ബോധവത്കരണ ക്ലാസും
ചക്കരക്കല്ല്:  സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ഐ.പി.എം ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍സലാം,എന്‍.സി. ജാഫര്‍, സി. കൃഷ്ണന്‍ മാസ്റ്റര്‍, സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, യു.ടി. ജയന്ത്, ഡോ. സി.കെ. സലീം, കെ.കെ.ഇബ്രാഹിം, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Saturday, January 14, 2012

കപ്പല്‍ശാല കണ്ണൂരില്‍നിന്ന് മാറ്റാനുള്ള തീരുമാനം ചെറുക്കും -സോളിഡാരിറ്റി


കപ്പല്ശാല കണ്ണൂരില്നിന്ന്  മാറ്റാനുള്ള

തീരുമാനം ചെറുക്കും -സോളിഡാരിറ്റി

കണ്ണൂര്: അഴീക്കല് കപ്പല്ശാല തെക്കന് കേരളത്തിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് പറഞ്ഞു. മാറിമാറി വന്ന സര്ക്കാര് അഴീക്കലില് പല പദ്ധതികളും പ്രഖ്യാപിക്കുകയും  പിന്നീട് പിന്വലിക്കുന്ന രീതിയും ഇനി അനുവദിക്കില്ല. 1,500ല്പരം കോടി രൂപ ചെലവ് വരുന്ന പദ്ധതി  വന്കിട തുറമുഖമാക്കി മാറ്റുമെന്ന് വിവിധ മന്ത്രിമാര് വാഗ്ദാനം നല്കിയിരുന്നു. എന്നാല്, പദ്ധതി മാറ്റാനുള്ള നീക്കം മലബാര് അവഗണനയുടെ ഉദാഹരണങ്ങളിലൊന്നാണ്. ജില്ലയിലെ വ്യവസായികളെയും പൌരപ്രമുഖരെയും അണിനിരത്തി ഉദ്യോഗസ്ഥലോബികളുടെ ഇത്തരം ഇടപെടലുകളെ ചെറുത്തുതോല്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില് പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ മത്സരങ്ങള്‍ നാളെ കണ്ണൂരില്‍



ഖുര്ആന് സ്റ്റഡിസെന്റര്

മത്സരങ്ങള് നാളെ കണ്ണൂരില്

കണ്ണൂര്: ഖുര്ആന് സ്റ്റഡിസെന്റര് സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല മത്സരങ്ങള് ഞായറാഴ്ച രാവിലെ 10ന്  കണ്ണൂര്  കൌസര് ഓഡിറ്റോറിയത്തില് നടക്കും. പഠിതാക്കള് രാവിലെ ഒമ്പതിന് എത്തിച്ചേരണം. ഖുര്ആന് പാരായണം, ഹിഫ്ള്, ഖുര്ആന് ദര്സ്, ക്വിസ് എന്നിവയാണ് മത്സര ഇനങ്ങള്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

ഇസ്ലാമിക് അക്കാദമിക്
കോണ്ഫറന്സിന് ഇന്ന് തുടക്കം

ശാന്തപുരം (മലപ്പുറം): എസ്.. സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്ഫറന്സിന് ശനിയാഴ്ച രാവിലെ 10ന് ശാന്തപുരം അല്ജാമിഅ അല് ഇസ്ലാമിയയില് തുടക്കമാവും. ഇന്റര്നാഷനല് ഇസ്ലാമിക് അസോസിയേഷന് ഓഫ് സയന്സ് മെമ്പര് എറിക് വിംഗ്ള് മലേഷ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനില് ഇസ്ലാമിക ചിന്തകളുടെ പുനരാവിഷ്കരണം എന്ന വിഷയത്തില് ഡോ. നസീം റഫിയാബാദി (കശ്മീര് യൂനിവേഴ്സിറ്റി) മുഖ്യപ്രഭാഷണം നടത്തും.

എസ്.. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്, അബ്ദുല്ഹകീം ഫൈസി, ഡോ. ഹുസൈന് രണ്ടത്താണി, ഡോ. ബഹാവുദീന് നദ്വി, 'മാധ്യമം' എഡിറ്റര് . അബ്ദുറഹ്മാന്, ഡോ. യൂസഫ് നദ്വി, പി.സി. സക്കീര് ഹുസൈന്, ജമാഅത്തെ ഇസ്ലാമി അസി. അമീര് ശൈഖ് മുഹമ്മദ് കാരകുന്ന്, കടക്കല് ജുനൈദ്, അല്ജാമിഅ മുദീര് വി.കെ. അലി, എസ്.. സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്, കെ.കെ. സുഹ്റ, കെ.പി. അബ്ദുസ്സലാം, പി.കെ. സ്വാദിഖ് എന്നിവര് പങ്കെടുക്കും. തുടര്ന്ന് ഫിഖ്ഹ് ആന്ഡ് ഉസൂലുല് ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം, ഇസ്ലാമിക ജ്ഞാനശാസ്ത്രം എന്നീ വിഷയങ്ങളില് പ്രബന്ധാവതരണങ്ങളും ചര്ച്ചകളും വിവിധ ഹാളുകളില് നടക്കും.

ഉച്ചക്കുശേഷം ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം; വികാസ പരിണാമങ്ങള്, അല്മലകത്തുല് ഫിഖ്ഹിയ്യ, ഇസ്ലാമിക പ്രമാണങ്ങളും വ്യാഖ്യാന ശാസ്ത്രവും, ഫിഖ്ഹ് സമകാലിക പ്രവണതകള്, ആഗോളീകരണം, ഉദാരീകരണം, ഇസ്ലാമിക രാഷ്ട്രീയം എന്നീ തലക്കെട്ടുകളിലായി പ്രബന്ധാവതരണങ്ങള് നടക്കും. രാത്രി സമീര് ബിന്സി നയിക്കുന്ന കള്ച്ചറല് നൈറ്റ് നടക്കും. സമാപനദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില് ഡോ. നസീം റഫിയാബാദി, എറിക്വിംഗ്ള്, ഡോ. ഉബൈദുല്ല ഫഹദ്, സാദിഖ് മന്സിലി യമന്, ഡോ. മുഹമ്മദ് മുംതാസ്, പി.എം. സ്വാലിഹ്, ടി. ആരിഫലി, അബ്ദുശുക്കൂര് ഖാസിമി, പി.. നൌഷാദ്, പി. മുജീബുറഹ്മാന്, കെ.എന്. സുലൈഖ, എം.കെ. സുഹൈല, ശിഹാബ് പൂക്കോട്ടൂര്, സഫീര് ഷാ എന്നിവര് പങ്കെടുക്കും.

KAOSER SCHOOL

Friday, January 13, 2012

SOLIDARITY WORKING FUND-2012

Solidarity Thalassery Area Collection Inauguration

SOLIDARITY WORKING FUND-2012

Solidarity Edakkad Area Fund Collection Inauguration

സംഘടനകള്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

 
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് ട്രേഡ് യൂനിയന്‍:
സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍  നടത്തുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ നിയമനടപടികള്‍ വന്ന സാഹചര്യത്തില്‍ വന്‍കിട മാര്‍ക്കറ്റിങ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ട്രേഡ് യൂനിയനുകളെ ഉപയോഗപ്പെടുത്തുന്നത് സാമൂഹികവിരുദ്ധമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആംവെ, ആര്‍.എം.പി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെവരെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തുവന്നത്. എ.ഐ.ടി.യു.സിയിലൂടെ ആരംഭിച്ച ഈ കടന്നുകയറ്റം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും തട്ടിപ്പുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്  സംഘടനകള്‍ ട്രേഡ് യൂനിയനുകളുടെ ജനവഞ്ചനയില്‍ നിലപാട് വ്യക്തമാക്കണം. തൊഴിലാളികളുടെ പേരില്‍ എല്ലാ ചൂഷണങ്ങളെയും പിന്തുണക്കുന്ന സംസ്കാരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ അധഃപതിക്കരുത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങുമായി  ബന്ധപ്പെട്ട കേസുകള്‍ സമ്മര്‍ദത്തിന്റെ  ഫലമായി സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരിക്കുകയാണ്. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയും കേസന്വേഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ആര്‍.എം.പിയുടെയും ആംവേയുടെയും കേരളത്തിലെ പ്രധാനികള്‍ ചേര്‍ന്നാണ് മോണാവി രൂപവത്കരിച്ചിരിക്കുന്നത്.  വമ്പിച്ച തട്ടിപ്പാണ് മൊണാവിയിലൂടെ നടക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് തടയാനോ നടപടിയെടുക്കാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ജനവഞ്ചനയില്‍നിന്ന് പിന്മാറണമെന്നും തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും പങ്കെടുത്തു.

ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്

 ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്
കണ്ണൂര്‍: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങില്‍ ഡാറ്റാ എന്‍ട്രി അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സീഡിറ്റ്, സി ഡാക്, ഡി.ഇ.ഒ.എസ്.സി, യൂനിവേഴ്സിറ്റികള്‍ എന്നിവ നല്‍കുന്ന പി.ജി.ഡി.സി.എയും ഉള്ളവരായിരിക്കണം.
അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ നല്‍കുന്ന മള്‍ട്ടിമീഡിയ, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ആറുമാസത്തില്‍ കുറയാത്ത പരിശീലനവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദവും സെക്രട്ടേറിയല്‍ പ്രാക്ടീസ്, കെ.ജി.ടി.ഇ (ഇംഗ്ലീഷ്, മലയാളം) സ്റ്റെനോഗ്രഫി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ഫ്രന്റ് ഓഫിസ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍, പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈമാസം 20ന് മുമ്പ് സി.ഐ.ഇ.ടി, പി.ബി നമ്പര്‍ 30, ഇരിട്ടി എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് നാളെ തുടക്കം

 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് നാളെ തുടക്കം
മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10ന് ഇമാം ഗസ്സാലി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ (മലേഷ്യ) ഡോ. എറിക് വിംഗിള്‍, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നാസി ഹാമിദ് റഫിയാ ബാദി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി (വാഫി വളാഞ്ചേരി), മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഇമാം ശാഫി ഹാള്‍, ഇബ്നു ഖല്‍ദൂന്‍ ഹാള്‍, ഇമാം അബു ഹനീഫ ഹാള്‍ തുടങ്ങിയവയില്‍ ഇസ്ലാമിക പ്രമാണങ്ങളും വ്യാഖാനശാസ്ത്രവും, ഇസ്ലാമിക ചിന്താപദ്ധതിയും സാമൂഹിക സിദ്ധാന്തങ്ങളും, അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം പ്രാദേശിക ഘടകങ്ങളും സാര്‍വലൌകിക മൂല്യങ്ങളും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^വികാസ പരിണാമങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^സമകാലിക പ്രവണതകള്‍, ആഗോളീകരണം^നവലിബറല്‍ വാദം^ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാം, മുസ്ലിം വായനകള്‍: ആധുനികതക്കും സെകുലരിസത്തിനും ശേഷം തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് സെഷനുകള്‍ നടക്കും. ശനിയാഴ്ച രാത്രി സമീര്‍ ബിന്‍സി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന സൂഫി സംഗീതനിശ നടക്കും.
വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് മുംതാസ് (ഇന്റര്‍ നാഷനല്‍ യൂനിവേഴ്സിറ്റി മലേഷ്യ), ഡോ. ബഹാവുദ്ദീന്‍ നദ്വി, മുജീബ് റഹ്മാന്‍ കിനാലൂര്‍, അമീന്‍ ഉസ്മാനി (ഫിഖ്ഹ് അക്കാദമി ദല്‍ഹി) എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), ഡോ. ഉബൈദുല്ല ഫഹദ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി) ഡോ. എം.എച്ച്. ഇല്യാസ് (ജാമിഅ മില്ലിയ ഇസ്ലാമിയ) ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍) ഡോ. സി. ബഷീര്‍ (ദാറുല്‍ ഉലൂം വാഴക്കാട്) സി. ദാവൂദ്, ടി.കെ. ഉബൈദ്, സലിം മൌലവി, വി.എ.എം. അഷ്റഫ്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസ്ലാമിക ചിന്തയും പുനഃസംവിധാനവും, ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. നാസി ഹാമിദ് റഫിയാ ബാദി, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, ഡോ. ഉബൈദുല്ല ഫഹദ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 പ്രതിനിധികള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ടി.കെ. അബ്ദുല്ല, പി.ഐ. നൌഷാദ്, കെ.എന്‍. സുലൈഖ, പി. മുജീബ്റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി. സലാം തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനവും വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംഘാടക സമിതി ഡയറക്ടര്‍ പി.കെ. സാദിഖ്, കണ്‍വീനര്‍ കെ.വി. സഫീര്‍ഷ, അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.

Thursday, January 12, 2012

IAC


IAC

SIO COLUMN

ഇസ്രായേല്‍ ബന്ധം ആപത്ത് -ജമാഅത്തെ ഇസ്ലാമി

 ഇസ്രായേല്‍ ബന്ധം ആപത്ത്
-ജമാഅത്തെ ഇസ്ലാമി
 ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മറന്നുകൊണ്ട് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താനുള്ള വിദേശകാര്യ വകുപ്പിന്റെ നീക്കം ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും  ഇസ്രായേലും യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജറൂസലം പ്രസ്താവന ബുദ്ധിശൂന്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അകറ്റിനിര്‍ത്തുകയും മര്‍ദിതരായ ഫലസ്തീനികളോടൊപ്പം നില്‍ക്കുകയുമായിരുന്നു ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറും യു.പി.എ സര്‍ക്കാറും അതിനെ ശക്തിപ്പെടുത്തി.
ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ആയുധച്ചന്തയാക്കി മാറ്റുകയാണ് ഇതിനകം ഇസ്രായേല്‍ ചെയ്തത്. ഇന്ത്യയിലാവര്‍ത്തിക്കപ്പെടുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും അതുമായി ബന്ധമുള്ള സംഘ്പരിവാര്‍ ശക്തികളുടെയും പങ്ക് ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുമെതിരായ ഈ സമീപനത്തെ കുറിച്ച് നിലപാട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ് സന്നദ്ധമാവണം. വിദേശകാര്യ വകുപ്പിലെ സഹകക്ഷിയായ മുസ്ലിംലീഗിനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് ^പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തക കിറ്റ്

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ഡയലോഗ് സെന്റര്‍ നല്‍കുന്ന പുസ്തക കിറ്റ് ലൈബ്രേറിയന്‍ സജിത്തിന് അബ്ദുല്‍ മജീദ് കൈമാറുന്നു.

ചേലോറ മാലിന്യപ്രശ്നം: എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

 
 ചേലോറ മാലിന്യപ്രശ്നം: 
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നടക്കുന്ന പ്രദേശ വാസികളുടെ സമരത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്  സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. സമരം അന്തിമമാണെന്നും ഒരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നും സമര നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നീളുന്ന സമരപ്പന്തലിലേക്ക് കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റിയിരുന്നു. സംഭവത്തോടെ പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. നഗരസഭയും പൊലീസ് അധികൃതരും സമരക്കാരെ കരുതിക്കൂട്ടി പ്രകോപിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍
ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
തലശേãരി പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ ഇന്നലെ ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, കെ.വി. അബൂബക്കര്‍, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, റഹീം തച്ചറോത്ത് തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.

Wednesday, January 11, 2012


കോടിയേരിയുടെ നാട്ടിലെ
'ഭീകരവാദികള്‍'

സി. ദാവൂദ്
ആഭ്യന്തര വകുപ്പിന്റെ ചുമതല വി.എസ്. അച്യുതാനന്ദന് നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന് നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭാ രൂപവത്കരണ സമയത്ത് കേരളത്തില്‍ വലിയൊരു വിവാദം നടന്നിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് എഴുത്തുകാരനായ സക്കറിയ അന്ന് വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. 'ആഭ്യന്തര വകുപ്പാണ് വകുപ്പുകളില്‍ കേമന്‍; നാടിന് ഏറ്റവും പ്രധാനമായിട്ടുള്ളത് എന്ന സങ്കല്‍പത്തില്‍നിന്നാണ് ഈ വിവാദങ്ങളുണ്ടാവുന്നത്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും നിര്‍ണായകമായ വകുപ്പ് ശുചീകരണ വകുപ്പാണ്' എന്നതായിരുന്നു സക്കറിയയുടെ നിലപാട്. അതിനാല്‍, ഏറ്റവും കഴിവുള്ള മന്ത്രിയെ ആ വകുപ്പ് ഏല്‍പിക്കുക; നാടിനെ രക്ഷിക്കുക ^അദ്ദേഹം പറഞ്ഞു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേരളത്തില്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സക്കറിയയുടെ നിരീക്ഷണം കൂടുതല്‍ പ്രസക്തമാവുകയാണ്. തിരുവനന്തപുരത്തെ വിളപ്പില്‍ ശാല, എറണാകുളത്തെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, ഗുരുവായൂരിലെ ചക്കുംകണ്ടം, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്, കണ്ണൂരിലെ ചേലോറ, തലശേãരിയിലെ പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സമരങ്ങളും വിവാദങ്ങളും മാത്രം പരിശോധിച്ചാല്‍ മനസ്സിലാവും എത്രമാത്രം തീക്ഷ്ണമാണ് ഈ വിഷയമെന്ന്. വളരെ ലളിതമായ, എന്നാല്‍ വളരെ നിര്‍ണായകമായ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്രമാത്രം പരാജയമായിരുന്നുവെന്നാണ് ദീര്‍ഘമായി തുടരുന്ന ഈ സമരങ്ങള്‍ കാണിക്കുന്നത്.
കേരളത്തില്‍ ഇന്ന് നടക്കുന്ന 'മാലിന്യ'സമരങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായത് കണ്ണൂര്‍ ജില്ലയിലെ പുന്നോല്‍, പെട്ടിപ്പാലത്ത് 'പൊതുജനാരോഗ്യ സമിതി'യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമാണ്. കഴിഞ്ഞ ഒക്ടോബര്‍ 31 മുതല്‍ പ്രദേശത്തെ സ്ത്രീകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ റോഡരികില്‍ കെട്ടിയുയര്‍ത്തിയ സമരപ്പന്തലിലാണ് കഴിഞ്ഞുകൂടുന്നത്. അവരുടെ തീറ്റയും കുടിയുമെല്ലാം അവിടെത്തന്നെ. തലശേãരി മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍, ന്യൂമാഹി പഞ്ചായത്തില്‍പെടുന്ന സ്ഥലമാണ് പെട്ടിപ്പാലം. മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ വര്‍ഷങ്ങളായി ഇവിടെയാണ് തള്ളുന്നത്. ദീര്‍ഘകാലം സമരം ചെയ്തിട്ടും നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും മാലിന്യം തള്ളുന്നത് നിര്‍ത്താന്‍ മുനിസിപ്പാലിറ്റി സന്നദ്ധമായില്ല. അതേത്തുടര്‍ന്ന് അന്തിമസമരം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പെട്ടിപ്പാലത്തുകാര്‍ ഇപ്പോള്‍ ജീവിതം സമരപ്പന്തലിലേക്ക് മാറ്റിയിരിക്കുന്നത്. 'അന്തിമ സമരം' ഔദ്യോഗികമായി ആരംഭിച്ച ഒക്ടോബര്‍ 31 മുതല്‍ അവിടേക്ക് മാലിന്യവണ്ടികള്‍ വരുന്നില്ല. സി.പി.എമ്മാണ് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഭരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസരത്തെ പല ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ക്കും മാലിന്യം പേറാനുള്ള ചുമതല നല്‍കിയും തമിഴ്നാട്ടിലേക്കയച്ചും കടലില്‍ തള്ളിയുമൊക്കെയാണത്രെ ഇപ്പോള്‍ മുനിസിപ്പാലിറ്റി മാലിന്യം സംസ്കരിക്കുന്നത്.
പെട്ടിപ്പാലം സമരത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയാനല്ല ഈ കുറിപ്പ്. മറിച്ച്, ആ സമരം ഉന്നയിക്കുന്ന രണ്ടു സുപ്രധാന വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ്. അതിലൊന്ന്, വെയ്സ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ നമ്മുടെ സംസ്ഥാനം ഇന്നും അതിന്റെ പ്രാഥമിക ചുവടുപോലും പിന്നിട്ടില്ല എന്നതാണ്. ആളുകള്‍ കൂടിയതും നഗരവത്കരണം ശക്തിപ്പെട്ടതുമാണ് മാലിന്യപ്രശ്നം നിയന്ത്രണാതീതമാകാന്‍ കാരണമെന്ന് ചിലരെങ്കിലും പറയും. പക്ഷേ, പെട്ടിപ്പാലം സമരസമിതിയുടെ ഒരു നോട്ടീസ് ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. ഇതേ സ്ഥലത്ത് മുനിസിപ്പാലിറ്റി മാലിന്യം തള്ളി പ്രശ്നം സൃഷ്ടിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രൂപവത്കരിച്ച 'ശുചീകരണ കമ്മിറ്റി' 1958 ജൂണ്‍ 27ന് 'തലശേãരി മുനിസിപ്പാലിറ്റിയുടെ അടിയന്തര ശ്രദ്ധക്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് ഇപ്പോള്‍ പൊതുജനാരോഗ്യ സമിതി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ശ്രദ്ധേയനായ ആരോഗ്യമന്ത്രിയായി പരിഗണിക്കപ്പെട്ടുപോരുന്ന എ.ആര്‍. മേനോനെപോലും ശുചീകരണ കമ്മിറ്റി ഈ പ്രശ്നത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പല രാജ്യങ്ങളും, ഇന്ത്യയിലെതന്നെ പല നഗരസഭകളും മാലിന്യത്തെ മികച്ച മൂല്യവര്‍ധിത വിഭവമാക്കി, മാലിന്യം എന്ന പ്രശ്നത്തെ വലിയൊരു സാധ്യതയാക്കി മാറ്റി വന്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, അരനൂറ്റാണ്ട് പിന്നിട്ടിട്ടും പുരോഗമന കേരളത്തിന് ഈ വിഷയത്തില്‍ ഒരു ചുവടുപോലും മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. മാലിന്യത്തെ മികച്ച 'വിഭവ'മാക്കി കീശവീര്‍പ്പിക്കുന്ന ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാരാണ് ഇതിന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി. കോടികളുടെ വൌച്ചറുകള്‍ എളുപ്പത്തില്‍ ഒപ്പിട്ടെടുക്കാനുള്ള വെള്ളാനത്തൊഴുത്താണ് സത്യത്തില്‍ മാലിന്യനിര്‍മാര്‍ജന മേഖല. മാലിന്യനിര്‍മാര്‍ജനം 'പഠിക്കാനെ'ന്ന പേരില്‍ കേരളത്തിലെ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ മേധാവികള്‍ നടത്തിയ വിദേശയാത്രകളുടെ കണക്കെടുത്താല്‍ മാലിന്യം രാഷ്ട്രീയക്കാര്‍ക്ക് തുറന്നുകൊടുക്കുന്ന ഞെട്ടിക്കുന്ന 'സാധ്യതകള്‍' പുറത്തുവരും!
ജനകീയ വിഷയങ്ങളുയര്‍ത്തി നടത്തുന്ന ഇത്തരം സമരങ്ങളോട് ഇടതുപക്ഷം പൊതുവെയും സി.പി.എം വിശേഷിച്ചും സ്വീകരിക്കുന്ന സമീപനമാണ് രണ്ടാമത്തെ വിഷയം. മതമൌലികവാദികള്‍, ഭീകരവാദികള്‍, വര്‍ഗീയവാദികള്‍, അരാജകവാദികള്‍, വികസന വിരോധികള്‍, ഭൂമാഫിയകള്‍^ എല്ലാവരും ചേര്‍ന്ന് വിദേശഫണ്ട് പറ്റി മുനിസിപ്പാലിറ്റിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തകര്‍ക്കാന്‍ നടത്തുന്ന സമരമെന്നാണ് പെട്ടിപ്പാലം സമരത്തെക്കുറിച്ച് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്. (ഭാഗ്യം, അമേരിക്കന്‍ സി.ഐ.എ ഗൂഢാലോചന ഇതുവരെയും ആരോപിച്ചിട്ടില്ല!) കഴിഞ്ഞ ഡിസംബര്‍ 27ന് എല്‍.ഡി.എഫിന്റെ ബാനറില്‍ സമരത്തിനെതിരെ തലശേãരി നഗരത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ നടത്തിയ പ്രസംഗം ജനകീയസമരങ്ങളെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും സി.പി.എം എന്തുമാത്രം പരാജയമാണ് എന്നതിന്റെ നിദര്‍ശനമായിരുന്നു. കേട്ടുതഴമ്പിച്ച അരാജകവാദം, മതമൌലികവാദം, വിദേശ ഫണ്ട് തുടങ്ങിയ ആരോപണങ്ങള്‍ കൂടുതല്‍ ബോറന്‍ രൂപത്തില്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു ജയരാജന്‍. പെട്ടിപ്പാലം മാലിന്യനിക്ഷേപകേന്ദ്രത്തിന്റെ പരിസരവാദികള്‍ കൂടുതലും മുസ്ലിംകളാകയാല്‍, സ്വാഭാവികമായും പര്‍ദയിട്ട സ്ത്രീകളാണ് സമരത്തിന്റെ മുന്നണിയില്‍. 'പര്‍ദയിട്ട മതമൌലികവാദി സ്ത്രീകള്‍' നടത്തുന്ന സമരം എന്ന് പ്രചരിപ്പിച്ച് സമരത്തെ വര്‍ഗീയവത്കരിക്കാനുള്ള അളിഞ്ഞ നീക്കവും സമരക്കാര്‍ക്കുനേരെ മുനിസിപ്പാലിറ്റി നിവാസികളെ തിരിച്ചുവിടാനുള്ള നീക്കവും സി.പി.എം ആസൂത്രിതമായി നടത്തുന്നുണ്ട്. മാലിന്യത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ സമീപനമാണ് ജനകീയസമരത്തോട് ഒരു പുരോഗമന ഇടതുപക്ഷ പ്രസ്ഥാനം സ്വീകരിക്കുന്നത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി കോടിയേരി ബാലകൃഷ്ണനാണ് തലശേãരിയുടെ എം.എല്‍.എ. രസകരമായ കാര്യം, 1987ല്‍ മാലിന്യ നിക്ഷേപത്തിനെതിരെ പെട്ടിപ്പാലത്ത് നടന്ന സമരം ഉദ്ഘാടനം ചെയ്തത് ഇതേ കോടിയേരി തന്നെയായിരുന്നുവെന്നതാണ്! അന്ന് യു.ഡി.എഫിന്റെ കൈയിലായിരുന്നു മുനിസിപ്പാലിറ്റി ഭരണമെന്നുമാത്രം. കോടിയേരി ഉദ്ഘാടനം ചെയ്ത സമരം വിജയിപ്പിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ സാധിക്കാതെ വന്നപ്പോഴാണ് ജനങ്ങള്‍ക്ക് രാഷ്ട്രീയതീതമായി രംഗത്തിറങ്ങേണ്ടി വന്നത്. ഇന്ന് വര്‍ഗീയതയും ഭീകരവാദവും ആരോപിച്ച് സമരത്തെ തകര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്, അതേ കോടിയേരി തന്നെയും. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നാട്ടില്‍ മതഭീകരവാദികള്‍ക്ക് പകല്‍വെളിച്ചത്തില്‍ രണ്ടുമാസത്തിലേറെയായി പ്രത്യക്ഷ സമരം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് വിശദീകരിക്കേണ്ട ചുമതലയും സി.പി.എമ്മിനുണ്ട്.
കക്ഷിരാഷ്ട്രീയത്തിന്റെ കൌശലങ്ങള്‍ക്കതീതമായി ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയം. നവസാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന പദംതന്നെ രൂപപ്പെട്ടത് ഇത്തരം സമരങ്ങളിലൂടെയാണ്. ഈ നവജനാധിപത്യ, നവസാമൂഹിക മുന്നേറ്റങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജനകീയ സമരങ്ങളുടെയും എതിര്‍പക്ഷത്ത് നിലയുറപ്പിക്കുന്ന അവസ്ഥ സി.പി.എമ്മിന് വന്നുപെട്ടത്. ചെങ്ങറ, മൂലമ്പിള്ളി, കിനാലൂര്‍, ഞെളിയന്‍പറമ്പ്, കാതിക്കുടം, വിളപ്പില്‍ശാല... എന്നുതുടങ്ങി കേരളത്തിലെ ശ്രദ്ധേയമായ ഏതാണ്ടെല്ലാ ജനകീയ/നവസാമൂഹിക സമരങ്ങളുടെയും നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച് ദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയാണ് സി.പി.എം. ഈ സമരങ്ങള്‍ക്കെല്ലാമെതിരെ സി.പി.എം ഉപയോഗിച്ച ആയുധങ്ങളാവട്ടെ മതഭീകരവാദം മുതല്‍ വിദേശഫണ്ട് വരെയുള്ള കാലാവധി കഴിഞ്ഞ ആരോപണങ്ങളും.
യഥാര്‍ഥത്തില്‍, ആശയപരമായും നൈതികമായും നവസാമൂഹിക സമരങ്ങളോടും പ്രസ്ഥാനങ്ങളോടും ഏറ്റവും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുക ഇടതുപക്ഷത്തിനായിരുന്നു. എന്നാല്‍, കലശലായ ബുദ്ധിശൂന്യതയും കടുത്ത അസഹിഷ്ണുതയും നിമിത്തം ഈ സമരങ്ങളുമായി ആരോഗ്യകരമായ സംവാദം വികസിപ്പിക്കാന്‍പോലും അവര്‍ക്ക് കഴിയാതെപോയി. ഇത്തരം നവജനാധിപത്യ സമരങ്ങളോട് ആശയപരമായി ഒത്തുപോകാന്‍ കഴിയാതെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരാണ് കോണ്‍ഗ്രസും യു.ഡി.എഫും. കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന മുതലാളിത്ത വികസനമാതൃകയുടെ ഇരകളാണ് ഈ സമരങ്ങളെല്ലാം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍, സമരക്കാരുമായി മാന്യമായി ഇടപഴകാനും സംസാരിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മൂലമ്പിള്ളിയിലും ചെങ്ങറയിലുമെല്ലാം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും സ്കോറടിച്ചത്. കേരളത്തിലാകട്ടെ, പാര്‍ട്ടിയുടെ പിന്തുണയില്ലാഞ്ഞിട്ടും അച്യുതാനന്ദന്‍ എന്ന ജനകീയ നേതാവിനെ സാധ്യമാക്കിയത് ഇത്തരം സമരങ്ങളോട് പാര്‍ട്ടിക്കതീതമായിനിന്ന് അനുഭാവം പുലര്‍ത്തുന്നതായി നടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചതാണ്. പ്രാദേശികതലങ്ങളിലും സൂക്ഷ്മാര്‍ഥങ്ങളിലും രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയം. അത് മനസ്സിലാക്കുന്നത് പോകട്ടെ, അതിനെ അഭിസംബോധന ചെയ്യാന്‍പോലും കഴിയാതെ നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിക്കേണ്ട അവസ്ഥ ഇടതുപക്ഷ പ്രസ്ഥാനത്തിന് വന്നുചേരുന്നത് വല്ലാത്തൊരു രാഷ്ട്രീയ ദുരന്തം തന്നെയാണ്.
Courtesy: Madhyamam-07-01-2011