ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 29, 2012

ദേശീയപാത വികസന സര്‍വേ വീണ്ടും തടസ്സപ്പെടുത്തി

ദേശീയപാത വികസന സര്‍വേ
വീണ്ടും തടസ്സപ്പെടുത്തി
ചക്കരക്കല്ല്: ദേശീയപാത വികസന സര്‍വേ നാട്ടുകാര്‍ വീണ്ടും തടസ്സപ്പെടുത്തി. വാരം-കടാങ്കോട് പ്രദേശത്ത് കൂടി  പോകുന്ന വളപട്ടണം-ചാല കണ്ണൂര്‍ ബൈപ്പാസ് ചാലില്‍ മൊട്ട-നാലു വരി പാതക്ക് വേണ്ടിയുള്ള സര്‍വേയാണ് ബുധനാഴ്ച 11 മണിയോടെ പ്രദേശവാസികളായ 600 ഓളം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം തടഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘര്‍ഷത്തിലത്തെിയപ്പോള്‍ കടാങ്കോട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ എട്ടുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുന്നൂറിലധികം വീടുകളടങ്ങുന്ന  ജനവാസ കേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇതിനുപകരണം നിര്‍ദിഷ്ട അലൈന്‍മെന്‍റ് അല്‍പം മാറ്റി ജനവാസമില്ലാത്ത പ്രദേശത്ത ് കൂടെ  സര്‍വേ നടത്തണമെന്ന പ്രദേശവാസികളുടെ നിര്‍ദേശം അധികൃതര്‍ ചെവിക്കൊണ്ടില്ളെന്നും തികച്ചും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.  ബുധനാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ സര്‍വേ ജനങ്ങളുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചെങ്കിലും അധികൃതരുടെ നിര്‍ദേശപ്രകാരം ഉച്ചയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. അതിനിടയില്‍ പൊലീസും അധികൃതരും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ നാലുവരി പാതക്കുവേണ്ടി കുറ്റിയടിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍  കഴിയില്ളെന്ന് ജനങ്ങള്‍ പറഞ്ഞു. സ്ഥലം എം.പി, എം.എല്‍.എ, വാര്‍ഡ് മെംബര്‍, ദേശീയപാത ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി
കണ്ണൂര്‍: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടാങ്കോട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി.
കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ പള്ളിക്കുന്നിലുള്ള വീടിനു മുന്നിലാണ്  ധര്‍ണ നടത്തിയത്.
 കണ്‍വീനര്‍ എം.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍  നേതൃത്വം നല്‍കി. ധര്‍ണ നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം -പൊതുജനാരോഗ്യ സംരക്ഷണ സമിതി

പെട്ടിപ്പാലം തീവെപ്പ്
ഗൂഢാലോചന പുറത്തുകൊണ്ടുവരണം
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭാ ലോറി തീയിട്ട സംഭവത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ദിവസം രാവിലെ പുന്നോലിലെ റോഡില്‍നിന്നും വീടുകളില്‍നിന്നും കസ്റ്റഡിയിലെടുത്ത 30 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നഗരസഭ നല്‍കിയ പ്രതിപട്ടികയാണ്. സംഘര്‍ഷത്തിന്‍െറ തലേ ദിവസം നഗരസഭാ ഓഫിസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ തയാറാക്കിയ പ്രതിപട്ടികയാണിത്.
പുന്നോലിലെ പാര്‍ട്ടി ഓഫിസില്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വാഹനം കത്തിക്കാനുള്ള ആളെ ചുമതലപ്പെടുത്തിയതെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 11.30 ന് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി കത്തുമ്പോള്‍ സമരക്കാര്‍ ആരും പെട്ടിപ്പാലത്ത് ഉണ്ടായിരുന്നില്ല. 100 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ ലാത്തിചാര്‍ജ് നടത്തി ഓടിക്കുകയും ചെയ്തശേഷമാണ് ലോറി കത്തിച്ചത്.
ലോറി കത്തുന്ന സമയത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കണ്ടത്തെിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തില്ല. ലോറി കത്തിച്ച് പുഴയില്‍ ചാടിയ പ്രതിയെ ദൃക്സാക്ഷികളായ ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ പിടികൂടിയില്ല. കത്തിച്ചലോറി പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും വിധേയമാക്കാതെ നഗരസഭക്ക് തിരിച്ചേല്‍പിച്ച് തെളിവു നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തില്‍  യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ജില്ലാ പൊലീസ് മേധാവിയോട് അഭ്യര്‍ഥിച്ചു.
‘നഗരസഭാധ്യക്ഷയും
പൊലീസും തെളിവു നശിപ്പിക്കുന്നു’
ന്യൂമാഹി: നഗരസഭാ മാലിന്യവണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷയും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്താതെ മാലിന്യവണ്ടി നഗരസഭക്ക് വിട്ടകൊടുത്ത് ഇത് സ്ഥിരീകരിക്കുകയാണെന്നും  മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഫോറന്‍സിക് വിഭാഗത്തെകൊണ്ട് കത്തിയ വണ്ടി പരിശോധിപ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യുന്നതിനുമുമ്പായി നഗരസഭക്ക് വര്‍ക്ക് ഷോപ്പിലത്തെിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്  പൊലീസ് മേധാവികളും നഗരസഭാ ചെയര്‍പേഴ്സനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. വണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷ തയാറാക്കിയ പ്രതിപട്ടിക അനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നും അവര്‍ ആരോപിച്ചു.
‘ന്യൂമാഹി പഞ്ചായത്ത് അംഗങ്ങള്‍
കബളിപ്പിച്ചു’
തലശ്ശേരി: പെട്ടിപ്പാലം മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുന്നോല്‍ ജനതക്കൊപ്പമാണെന്ന് ഭാവിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിശാല സമര മുന്നണിയിലെ സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പെട്ടിപ്പാലത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേരില്‍ ലളിതമായ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. 24ന് ചേര്‍ന്ന പഞ്ചായത്ത് യോഗം പൊലീസ് ‘ഭീകര’തയില്‍ മൗനം പാലിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 13 അംഗങ്ങളും ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ നിയമപരമായി തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നഗരസഭ അവസാനമയച്ച കത്തിന് പഞ്ചായത്ത് മറുപടി നല്‍കാത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണം.
പെട്ടിപ്പാലത്തെ പൊലീസ് പൈശാചികത മനുഷ്യാവകാശ കമീഷന്‍ കണ്ടില്ളെന്ന് നടിച്ചു. നാലു വയസ്സുകാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിട്ടും കമീഷന്‍ അനങ്ങിയില്ല. മാലിന്യ നിക്ഷേപം അവസാനിക്കുംവരെയോ മരണം വരെയോ തങ്ങള്‍ പോരാട്ടം തുടരുമെന്ന് സ്ത്രീകള്‍ പറഞ്ഞു. ന്യൂമാഹി പഞ്ചായത്തിനെതിരെ 28ന് രാവിലെ മുതല്‍ ഉച്ച വരെ കുറിച്ചിയില്‍ ടൗണില്‍ ധര്‍ണ നടത്തും. 29ന് കുറിച്ചിയില്‍ ജനകീയ കോടതി പരിപാടി, ഏപ്രില്‍ രണ്ടിന് പഞ്ചായത്ത് ഓഫിസ് ഉപരോധം, മൂന്നിന് കുറിച്ചി ടൗണില്‍ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സംഗമം എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.ടി. ജുബൈരിയ, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ്, സീബ നിസാര്‍, ഷബ്ന നൗഫല്‍, ഷഹദിയ, സൈബുന്നീസ, അഫീല തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
‘പുന്നോലില്‍ പൊലീസ് സമരക്കാരെ
 നേരിട്ടത് നെയിംപ്ളേറ്റ് ഇല്ലാതെ’
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം പരാജയപ്പെടുത്താന്‍ മാര്‍ച്ച് 20ന് എത്തിയ പൊലീസുകാരില്‍ ഭൂരിഭാഗവും നെയിംപ്ളേറ്റ് അഴിച്ചുവെച്ചാണ് സമരക്കാരെ നേരിട്ടതെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സ്വന്തം ഐഡന്‍റിറ്റി അഴിച്ചുമാറ്റിയ പൊലീസുകാരാണ് നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തത്.
പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് വെള്ളം കൊടുക്കാനും സമരവളന്‍റിയര്‍മാരെ പൊലീസിന് കാണിച്ചുകൊടുക്കാനും ഓടി നടന്നിരുന്നെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.
ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്
അനുവാദമില്ലാതെയെന്ന്
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തലശ്ശേരി നഗരസഭാധ്യക്ഷയെ താന്‍ വ്യക്തിഹത്യ നടത്തിയതായി അവര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകനായ റംഷീദ് ഇല്ലിക്കല്‍ വ്യക്തമാക്കി.  ഫെയ്സ്ബുക്കില്‍ തന്‍െറ അനുവാദമില്ലാതെ ഷെനിദ് ഷംസ് എന്നയാള്‍ പെട്ടിപ്പാലത്തെ പൊലീസ് മര്‍ദനത്തിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ്. നഗരസഭാധ്യക്ഷയുടെ പരാതിയില്‍ താന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. തന്‍െറ ഫെയ്സ്ബുക്കിലേക്ക് മറ്റൊരാള്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും 128 പേര്‍ കമന്‍റ് രേഖപ്പെടുത്തിയതായും മറ്റുള്ളവര്‍ക്ക് പ്രചരിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നതെന്ന് റംഷീദ് ചൂണ്ടിക്കാട്ടി.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
എടക്കാട്: ജനകീയ സമരങ്ങള്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നതില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സമിതി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്തവരെ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, ഫൈസല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദേശീയപാത വികസനം
സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി
പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഒമ്പത് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എടക്കാട് റെയില്‍വേ സ്റ്റേഷനുസമീപം ചൊവ്വാഴ്ച  രാവിലെ 11 മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സി.ഐ സുകുമാരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്യുന്ന രംഗം പത്രത്തിനുവേണ്ടി ഫോട്ടോ എടുക്കാനത്തെിയ മുഴപ്പിലങ്ങാട്ടെ ഫോട്ടോഗ്രാഫര്‍ ചന്ദ്രനെ സി.ഐ സുകുമാരന്‍ തടഞ്ഞു.  ഫോട്ടോ എടുത്താല്‍ രണ്ടു ദിവസത്തേക്ക് പുറംലോകം കാണില്ളെന്നും ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തി. 
സമരസമിതി നേതാവ്  കെ.കെ. ഉത്തമന്‍, ഷിജു, കെ.വി. ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, അനൂപ് ജോണ്‍, കെ.വി.ശ്രീമതി, വി. ശോഭ, എം.കെ. മറിയു, എ. മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവരെ തലശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാള്‍ ജാമ്യത്തില്‍ ഏഴു മണിക്കുശേഷം വിട്ടയച്ചു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എന്‍.എച്ച്. സര്‍വേ  ഉദ്യോഗസ്ഥ ഭാരതിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ടാലി പരിശീലനം

ടാലി പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്‍െറ സഹകരണത്തോടെ ടാലിയില്‍ സൗജന്യ പരിശീലനം നടത്തും. ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും താമസസൗകര്യവും സൗജന്യമാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം,ഫോണ്‍ നമ്പര്‍, അക്കൗണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായും അപേക്ഷിക്കാം. അഡ്രസ്സ്: www.rudseti.webs.com, ഫോണ്‍: 04602-226573/227869.

Tuesday, March 27, 2012

സായാഹ്ന ധര്‍ണ

സായാഹ്ന ധര്‍ണ
ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍പാത അവഗണനക്കെതിരെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു.

Monday, March 26, 2012

പാസ്പോര്‍ട്ട് അപേക്ഷ; ഇഷ്ടദിവസവും സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം

പാസ്പോര്‍ട്ട് അപേക്ഷ; 
ഇഷ്ടദിവസവും
സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം
കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്‍െറ പ്രിന്‍റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ളെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടത്തെണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ളിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലത്തെി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലത്തെിയാലുടന്‍ അപേക്ഷകന്‍െറ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് ‘ബി’ കൗണ്ടറിലത്തെി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം ‘ബി’ കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ ‘സി’ കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ളിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ളിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന  24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്‍റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പെട്ടിപ്പാലത്ത് തീപിടിച്ച മാലിന്യലോറി ചിറക്കരയിലെ വര്‍ക്ഷോപ്പില്‍

 പെട്ടിപ്പാലത്ത് തീപിടിച്ച മാലിന്യലോറി
ചിറക്കരയിലെ വര്‍ക്ഷോപ്പില്‍
തലശ്ശേരി:  പെട്ടിപ്പാലത്തെ മാലിന്യസമരത്തിനുനേരെ  കഴിഞ്ഞയാഴ്ച നടന്ന പൊലീസ് നടപടിക്കിടയില്‍ തീവെച്ചു നശിപ്പിക്കപ്പെട്ട നഗരസഭയുടെ മാലിന്യ ലോറി, നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് വര്‍ക്ഷോപ്പില്‍ കണ്ടത്തെി. മാലിന്യലോറിക്ക് തീവെച്ചത് സമരക്കാരാണെന്ന് നഗരസഭയും  നഗരസഭയിലെ  ഭരണപക്ഷത്തിന്‍െറ ആസൂത്രിത നാടകമാണെന്ന് സമരസംഘടനാ പ്രതിനിധികളും  പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ടാറ്റാ മോട്ടോര്‍സ് വര്‍ക്ഷോപ്പില്‍ ലോറിയത്തെിച്ചത് ദുരൂഹതക്കിടയാക്കി.
മാലിന്യലോറി കത്തിച്ച സംഭവത്തില്‍ പൊലീസ് മഹസര്‍ തയാറാക്കിയെങ്കിലും  പ്രതികളെ തിരിച്ചറിയുന്നതിന് ഫോറന്‍സിക് പരിശോധനകളോ  മറ്റു നടപടിക്രമങ്ങളോ പൂര്‍ത്തീകരിക്കാനായിട്ടില്ളെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പൊലീസ് കസ്റ്റഡിയിലോ കോടതിയുടെ അധീനതയിലോ സൂക്ഷിക്കുന്നതിനുപകരം ധൃതിപിടിച്ച്, അറ്റകുറ്റപ്പണിക്കെന്ന വ്യാജേന വര്‍ക്ഷോപ്പിലത്തെിച്ചതിലും ദുരൂഹതയുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലോറിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് മാത്രമല്ല കേസ് ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ന്യൂമാഹി പൊലീസ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. തലശ്ശേരി-കൂത്തുപറമ്പ് റോഡിലെ സ്വകാര്യ വര്‍ക്ഷോപ്പില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന വിധത്തിലാണ് ലോറി പാര്‍ക്ക് ചെയ്തിട്ടുള്ളത്. ലോറി കത്തിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാലിന്യവിരുദ്ധ സമരസംഘടനകള്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

MOIDU HAJI

 

PRABODHANAM WEEKLY

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍
പാനൂര്‍: വെല്‍ഫെയര്‍  പാര്‍ട്ടി കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ പാനൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസലാം പതാക കൈമാറി. ബി. ഉസ്മാന്‍ സ്വാഗതവും എം. അബ്ദുറഹീം നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്‍റായി ജയറാം നമ്പ്യാര്‍, ജനറsല്‍ സെക്രട്ടറിയായി ബഷീര്‍ മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പെട്ടിപ്പാലം മാലിന്യ പ്രശ്നം യു.ഡി.എഫിനെതിരെ പുന്നോലില്‍ ലീഗിന്‍െറ പേരില്‍ ഫ്ളക്സ്

 പെട്ടിപ്പാലം മാലിന്യ പ്രശ്നം
യു.ഡി.എഫിനെതിരെ പുന്നോലില്‍
ലീഗിന്‍െറ പേരില്‍ ഫ്ളക്സ്
തലശ്ശേരി: പെട്ടിപ്പാലത്തുണ്ടായ സംഘര്‍ഷത്തിലും ബലം പ്രയോഗിച്ച് മാലിന്യം തള്ളിയ നഗരസഭാ നടപടിയിലും യു.ഡി.എഫിനെ വിമര്‍ശിച്ച് മുസ്ലിം ലീഗിന്‍െറ പേരില്‍ ഫ്ളക്സ് ബോര്‍ഡ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പുന്നോലില്‍ സ്ഥാപിച്ച ഫ്ളക്സില്‍ ‘ഈ ക്രൂരതകള്‍ കണ്ടില്ളെന്ന് നടിച്ചവരോട്...കാലം എത്ര മാറിയാലും മറക്കില്ല ഞങ്ങള്‍’ എന്ന തലക്കെട്ടില്‍ പൊലീസ് ക്രൂരതയുടെ നാല് ചിത്രങ്ങള്‍ സഹിതമാണുള്ളത്. ഡിവൈ.എസ്.പി ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തല്ലിച്ചതച്ചത് ഞങ്ങളെപ്പോലെ യു.ഡി.എഫിന് സിന്ദാബാദ് വിളിക്കുന്നവരെ, തലശ്ശേരിയിലെ യു.ഡി.എഫ് നേതാക്കള്‍ക്ക് ജനങ്ങളോട് മാപ്പ് പറയേണ്ടി വരും, ലീഗ് കൊടി പൊലീസ് കത്തിച്ചിട്ടും നേതാക്കള്‍ക്ക് നാവ് പൊന്തിയില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഫ്ളക്സിലുണ്ട്.
എന്നാല്‍, ഫ്ളക്സ് നാട്ടിയത് പാര്‍ട്ടിയുടെ അറിവോടെയല്ളെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ പ്രതികരിച്ചു. പെട്ടിപ്പാലം വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഇടപെടേണ്ടന്നാണ് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മണ്ഡലം കമ്മിറ്റിയാണ് പെട്ടിപ്പാലം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മാലിന്യ നിക്ഷേപത്തിനെതിരെ സമര രംഗത്തുള്ള മാലിന്യവിരുദ്ധ സമിതിയുടെ മുഖ്യഭാരവാഹിയുമായ സിദ്ദീഖ് സന സജീവമായി സമരത്തിലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ സിദ്ദീഖ് സനയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അതിനിടെ, സംഘര്‍ഷത്തിനുശേഷം ചേര്‍ന്ന ന്യൂമാഹി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പെട്ടിപ്പാലം വിഷയം ചര്‍ച്ചക്ക് പോലുമെടുത്തില്ല. ബജറ്റ് അവതരണമായതിനാല്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ളെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറയുന്നത്. മുഴുവന്‍ അംഗങ്ങളും ഹാജരായിരുന്നെങ്കിലും ആരും വിഷയം ഉന്നയിച്ചില്ളെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തംഗമായ ലീഗിലെ പി.സി.റിസാല്‍ വിശാല സമരമുന്നണി സ്റ്റിയറിങ് കമ്മിറ്റി അംഗവും ആദ്യഘട്ടത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ ആളുമാണ്. പെട്ടിപ്പാലത്ത് പൊലീസ് ഇടപെടലുണ്ടായാല്‍ തങ്ങള്‍ അംഗത്വം രാജിവെക്കുമെന്ന് ആറ് യു.ഡി.എഫ് അംഗങ്ങള്‍ വാക്ക് നല്‍കിയെങ്കിലും അവരെ ഇപ്പോള്‍ കാണാന്‍ പോലുമില്ളെന്ന് സമരക്കാര്‍ പറയുന്നു.
Courtesy: Madhyamam

നഗരസഭയുടെ പാപഭാരം പൊലീസ് ചുമക്കരുത് -സോളിഡാരിറ്റി

നഗരസഭയുടെ പാപഭാരം പൊലീസ്
ചുമക്കരുത് -സോളിഡാരിറ്റി
കണ്ണൂര്‍: പെട്ടിപ്പാലം സംഭവത്തില്‍ തലശ്ശേരി നഗരസഭയുടെ പാപഭാരം സ്വന്തം ചുമലിലേക്ക് കയറ്റിവെക്കുന്ന നടപടികളില്‍നിന്ന് പൊലീസ് പിന്‍വാങ്ങണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മാസങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ തല്ലിച്ചതച്ച സംഭവത്തിലൂടെ നഗരഭസഭയുടെ തിട്ടൂരം നടപ്പാക്കുന്ന ദല്ലാള്‍പടയുടെ നിലവാരത്തിലേക്ക് പൊലീസ് തരംതാഴ്ന്നു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞതും മാലിന്യവണ്ടിക്ക് തീകൊളുത്തിയതും നഗരസഭ മെനഞ്ഞ തിരക്കഥയുടെ ഭാഗമാണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കെ നഗരസഭക്കെതിരെ കേസെടുത്ത് കുറ്റവാളികളെ പിടികൂടാനുള്ള ആര്‍ജവം പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാവണം. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, എന്‍.എം.ശഫീഖ്, കെ. സാദിഖ്, പി.സി. ശമീം, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു. ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.

Saturday, March 24, 2012

പ്രകടനം നടത്തി

 പ്രകടനം നടത്തി
കാഞ്ഞിരോട്: പെട്ടിപ്പാലത്തെ മനുഷ്യാവകാശ സംരക്ഷണ സമരത്തിനെതിരെ പൊലീസ് നടത്തിയ നരനായാട്ടില്‍ എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.സി. അജ്മല്‍, കെ. ഫവാസ്, പി.സി. ഷമ്മാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കുഞ്ഞു പോരാളി..........

 കുഞ്ഞു പോരാളി..........
പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പോലീസിന്റെ ബലപ്രയോഗത്തിന്നിരയായ ഇസമോള്‍ക്കുള്ള ഹാരാര്‍പ്പണം...

പെട്ടിപ്പാലം: എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു

 
 പെട്ടിപ്പാലം: എസ്.പി ഓഫിസ്
മാര്‍ച്ച് പൊലീസ് തടഞ്ഞു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് വന്‍സന്നാഹമൊരുക്കി തടഞ്ഞു. മുപ്പതില്‍ കുറവുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ ചെറുക്കാന്‍ മുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. എ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസില്‍നിന്ന് 250 മീറ്റര്‍ അകലെ കലക്ടറേറ്റിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു.
ഇടതു യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പ്രതിരോധിക്കുന്നതില്‍ പറ്റിയ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധസമാനമായ സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയത്. ജലപീരങ്കിയും ഫയര്‍ഫോഴ്സിനെയും ഒരുക്കിനിര്‍ത്തിയിരുന്നു.പതിനൊന്നരയോടെ വായ മൂടിക്കെട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയത്. പെട്ടിപ്പാലത്ത് ഗാന്ധിജിയുടെ ചിത്രം കത്തിച്ചതില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ പ്രതീകാത്മക ചിതാഭസ്മവും കൊണ്ടാണ് സമരക്കാര്‍ എത്തിയത്. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ തടഞ്ഞതോടെ എസ്.പി ഓഫിസ് കവാടം വരെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളംവെച്ചു. എന്നാല്‍, സമരക്കാരെ വിടാന്‍ പൊലീസ് തയാറായില്ല. ഇതേതുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പുസമരം നടത്തി. മാര്‍ച്ച് എ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹീം, ഭാസ്കരന്‍ വെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ഹരി, ആശ, രമേശന്‍ മാമ്പ, ചാലോടന്‍ രാജീവന്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി 
പ്രഖ്യാപന സമ്മേളനം
പാനൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലം വെല്‍ഫെയര്‍  പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനം നാളെ വൈകീട്ട് 4.30ന് പാനൂര്‍ യു.പി സ്കൂളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.

പെട്ടിപ്പാലം: പോസ്റ്റര്‍ പതിക്കവെ രണ്ടുപേര്‍ കസ്റ്റഡിയില്‍

ഫെയ്സ് ബുക്കിലൂടെ വ്യക്തിഹത്യ
നടത്തുന്നെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍
തലശ്ശേരി: പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഫെയ്സ് ബുക്കിലൂടെ വ്യക്തിഹത്യ നടത്തുന്നതായി കാണിച്ച് തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ തലശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
തന്‍െറ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് ഫെയ്സ് ബുക്കിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നഗരസഭാ ചെയര്‍പേഴ്സനെതിരെ പ്രചരിക്കുന്നുവെന്ന് പറയുന്ന പോസ്റ്റുകള്‍ സീഡിയിലാക്കി പരാതിയാടൊപ്പം ഡിവൈ.എസ്.പിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പെട്ടിപ്പാലം: പോസ്റ്റര്‍ പതിക്കവെ
രണ്ടുപേര്‍ കസ്റ്റഡിയില്‍
തലശ്ശേരി: പെട്ടിപ്പാലം പ്രശ്നത്തില്‍  പൊലീസിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിനിടയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി കായ്യത്ത് റോഡില്‍ റഹ്മയില്‍ ഷാനവാസ് (32), പാലിശ്ശേരി ചെറിയപാറക്കണ്ടിയില്‍ സി.എം. റഹീസ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുണ്ടേരിമൊട്ടയില്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം

 
 
 മുണ്ടേരിമൊട്ടയില്‍ വാഹനങ്ങള്‍ക്ക് 
നേരെ അക്രമം;
പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു
മുണ്ടേരിമൊട്ട, ചെറുവത്തലമൊട്ട പ്രദേശങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനങ്ങള്‍ക്കുനേരെയും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും വ്യാപക അക്രമം. രണ്ട് ബസുകളും ജീപ്പ്, വാന്‍ എന്നിവയും തകര്‍ത്തു. ചെക്കിക്കുളം, ചെറുവത്തലമൊട്ട എന്നിവിടങ്ങളിലെ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ബസിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ ബസുകള്‍ ട്രിപ്പ് നിര്‍ത്തിവെച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായത്തെിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മുണ്ടേരിമൊട്ടയില്‍ റഷീദാസില്‍ മുസ്തഫയുടെ ടൂറിസ്റ്റ് ബസ്, മുണ്ടേരിമൊട്ട ഗംഗയില്‍ പി.വി. ദിവാകരന്‍െറ ദര്‍ശന ബസ് എന്നിവയാണ് തകര്‍ന്നത്. കയ്പക്കീല്‍ മെട്ടയില്‍ പാര്‍ക്കുചെയ്ത ബസായിരുന്നു തകര്‍ത്തത്.  ടാറിങ് ജോലിക്കായി സമീപത്ത് നിര്‍ത്തിയിട്ട ജീപ്പിന്‍െറ ഗ്ളാസുകളും തകര്‍ത്തു. വയനാട് മില്‍ക്കിന്‍െറ വിതരണ വാനാണ് അക്രമത്തില്‍ തകര്‍ന്നത്. അക്രമിക്കപ്പെടുമ്പോള്‍ വാനിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ജംഷീറിന് ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വലിയന്നൂര്‍ മുതല്‍ ചെക്കിക്കുളം വരെ സ്ഥാപിച്ച സി.പി.എം കൊടി, കൊടിമരം എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ചെക്കിക്കുളത്തെ കൃഷ്ണപ്പിള്ള വായനശാല, ചെറുവത്തലമൊട്ടയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് എന്നിവക്കുനേരെയും അക്രമം നടന്നു. വായനശാലക്കുനേരേ ബോംബെറിഞ്ഞതായി സി.പി.എം ആരോപിച്ചു.
പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു. എ.എസ്.ഐ ദീപക് രാഞ്ജന്‍, സിറ്റി സി.ഐ ടി. അനില്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Friday, March 23, 2012

പെട്ടിപ്പാലം: സോളിഡാരിറ്റി മാര്‍ച്ച് നടത്തി

 
 
 
 
 
 പെട്ടിപ്പാലം: 
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
തലശ്ശേരി: പെട്ടിപ്പാലത്തെ  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച ഡിവൈ.എസ്.പി ഓഫിസ്  മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രാവിലെ പത്തരയോടെ എന്‍.സി.സി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് ലോഗന്‍സ് റോഡ്, പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവ ചുറ്റി ഡിവൈ.എസ്.പി ഓഫിസ് ലക്ഷ്യമാക്കി നീങ്ങി.  നൂറുകണക്കിന് യുവാക്കളും യുവതികളും പങ്കെടുത്ത മാര്‍ച്ച് തലശ്ശേരി സിവില്‍ സ്റ്റേഷന് മുന്നില്‍   സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.  സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയ  ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ പ്ളക്കാര്‍ഡുകളേന്തിയായിരുന്നു മാര്‍ച്ച്.  സംസ്ഥാന സെക്രട്ടി ടി. മുഹമ്മദ് വേളം  ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്ത് ബസിന് കല്ളെറിയുകയും നഗരസഭാ മാലിന്യവണ്ടി കത്തിക്കുകയും ചെയ്ത അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.   ജില്ലാ സെക്രട്ടറിമാരായ കെ. സാദിഖ്, എ.പി. അജ്മല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.

ജയില്‍ മോചിതരായ സമരക്കാര്‍ക്ക് സ്വീകരണം നല്‍കി

പെട്ടിപ്പാലം സംഘര്‍ഷം:
നാല് പേര്‍ക്ക് ജാമ്യം
തലശ്ശേരി: പെട്ടിപ്പാലം സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ല്  കല്ളെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത നാല് പേര്‍ക്ക് ജാമ്യം ലഭിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് കണ്ണൂര്‍ കക്കാട് ഇട്ടിക്കല്‍ ഹൗസില്‍ എന്‍.എം. ഷഫീഖ് (36), പുന്നോല്‍ അറഫ മന്‍സിലില്‍ കെ.പി. അര്‍ഷാദ് (25), പുന്നോല്‍ അഹ്ലമില്‍ സനം (20), എ.വി. ഹൗസില്‍ നിസാമുദ്ദീന്‍ (20) എന്നിവര്‍ക്കാണ് തലശ്ശേരി എ.സി.ജെ.എം  ജാമ്യം അനുവദിച്ചത്. തകര്‍ന്ന ചില്ലിന്‍െറ വിലയായി 60,000 രൂപ നാല് പേരും ചേര്‍ന്ന് കെട്ടിവെച്ചശേഷമായിരുന്നു ജാമ്യം അനുവദിച്ചത്.
 ജയില്‍ മോചിതരായ
സമരക്കാര്‍ക്ക് സ്വീകരണം നല്‍കി
തലശ്ശേരി: ജയില്‍ മോചിതരായ എന്‍.എം. ഷഫീഖ്, പി.കെ.അര്‍ഷാദ്, നിസാമുദ്ദീന്‍, സനം എന്നിവര്‍ക്ക് തലശ്ശേരി സബ്ജയില്‍ പരിസരത്ത് പുന്നോല്‍ നിവാസികള്‍ സ്വീകരണം നല്‍കി. പി.എം. അബ്ദുന്നാസിര്‍, കെ.പി. അബൂബക്കര്‍, പി. അബ്ദുല്‍ സത്താര്‍, പി.കെ. മഹ്റൂഫ് എന്നിവര്‍ സംബന്ധിച്ചു.
പുന്നോലില്‍ നടന്ന സ്വീകരണത്തില്‍ ജബീന ഇര്‍ഷാദ്, കെ.പി. സ്വാലിഹ, റുബീന അനസ്, ടി.എ.സജ്ജാദ്, കെ.എം.പി. മഹ്മൂദ്, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

പെട്ടിപ്പാലം പൊലീസ് മര്‍ദനം പ്രതിഷേധാര്‍ഹം -ജി.ഐ.ഒ

പെട്ടിപ്പാലം പൊലീസ് മര്‍ദനം
പ്രതിഷേധാര്‍ഹം -ജി.ഐ.ഒ
കോഴിക്കോട്: ജീവിക്കാനുള്ള  സമരത്തില്‍ ഏര്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി  പ്രതിഷേധാര്‍ഹമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന പറഞ്ഞു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്ത്രീകളെ റുക്സാന,സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. കദീജ, ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ, ജി.ഐ.ഒ ജില്ലാസമിതിയംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പൊലീസ്  നടപടി ജനാധിപത്യത്തോടുള്ള
വെല്ലുവിളി -സര്‍വോദയ മണ്ഡലം
തലശ്ശേരി: ശുദ്ധവായു, ശുദ്ധജലം എന്നീ ജന്മാവകാശങ്ങള്‍ക്കായി പുന്നോല്‍ പെട്ടിപ്പാലത്തെ ജനങ്ങള്‍ ദീര്‍ഘനാളായി നടത്തിവരുന്ന സമാധാനപരമായ സമരം പൈശാചികമായ ക്രൂരതയോടെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുടെയും പൊലീസിന്‍െറയും സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് തലശ്ശേരിയില്‍ ചേര്‍ന്ന സര്‍വോദയ മണ്ഡലം, ഗാന്ധിദര്‍ശന്‍ എന്നിവയുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.
സകല മര്യാദകളും കാറ്റില്‍പറത്തി കൈക്കുഞ്ഞുങ്ങളെപ്പോലും വേട്ടയാടിയതും രാഷ്ട്രപിതാവിന്‍െറ പടമുള്‍പ്പെടെ അഗ്നിക്കിരയാക്കിയതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. എം.പി. ബാലകൃഷ്ണന്‍, ആര്‍.കെ. മോഹന്‍ദാസ്, വിജയന്‍ കൈനാടത്ത്, എ.കെ. സുരേശന്‍ എന്നിവര്‍ സംസാരിച്ചു.
‘പഞ്ചായത്ത് അധികാരം
വിനിയോഗിക്കണം’
മാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്ത് ശക്തമായി പ്രതികരിക്കണമെന്ന് സോളിഡാരിറ്റി ന്യൂമാഹി ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി പഞ്ചായത്തിരാജ് അധികാരങ്ങള്‍ വിനിയോഗിക്കാന്‍ പഞ്ചായത്ത് തയാറാകണം.  ഏരിയ പ്രസിഡന്‍റ് സി.എച്ച്. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് മുഹമ്മദ്, ഫൈസല്‍, ഫിര്‍ദൗസ്, കെ.കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത്

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട്
ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: ശുദ്ധവായുവും വെള്ളവും തേടി പെട്ടിപ്പാലത്ത് പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് നാട്ടുകാരെ മറന്നെന്ന് ആക്ഷേപം.
 തങ്ങളുടെ പരിധിയിലുള്ള പെട്ടിപ്പാലം പ്രദേശത്ത് മാലിന്യം തള്ളരുതെന്ന് തലശ്ശേരി നഗരസഭക്ക് നോട്ടീസയക്കാന്‍ ചങ്കുറപ്പ് കാട്ടിയ പഞ്ചായത്ത് പക്ഷേ, സംഘര്‍ഷമുണ്ടായപ്പോള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്തിന്‍െറ തീരുമാനത്തിന് ഒരു വിലയും കല്‍പ്പിക്കാതെ പൊലീസ് സംരക്ഷണയില്‍  മാലിന്യം തള്ളിയതോടെ നാട്ടുകാരുടെ മുന്നില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമപഞ്ചായത്ത്.  പെട്ടിപ്പാലത്ത് പൊലീസ് ഇടപെട്ടാല്‍ മുന്നില്‍ താനുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാക്കുപറഞ്ഞിരുന്നതായി പുന്നോലിലെ സ്ത്രീകള്‍ പറയുന്നു.
എന്നാല്‍, ചൊവ്വാഴ്ച സ്ത്രീകളെയടക്കം പൊലീസ് മര്‍ദിച്ചപ്പോള്‍ വിവരമറിയിക്കാന്‍ പലരും പ്രസിഡന്‍റിനെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് വരാന്‍ പോലും കൂട്ടാക്കിയില്ലത്രെ. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘നമുക്ക് അത്ര സ്വാതന്ത്ര്യമൊന്നുമില്ലല്ളൊ’ എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
ഗ്രാമപഞ്ചായത്തിന്‍െറ നോട്ടീസിന് തലശ്ശേരി നഗരസഭ പുല്ലുവില കല്‍പിച്ച സാഹചര്യത്തില്‍ 24ന് ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പെട്ടിപ്പാലം സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പെട്ടിപ്പാലത്ത് ചേലോറ ആവര്‍ത്തിക്കരുതെന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ച കാര്യവും പി. ശ്രീജ പറഞ്ഞു.
തലശ്ശേരിയിലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് ഘടകങ്ങള്‍ മാലിന്യം പെട്ടിപ്പാലത്ത് നിക്ഷേപിക്കണമെന്ന നിലപാടിലാണ്.
എന്നാല്‍, ഈ പാര്‍ട്ടികളില്‍പ്പെട്ട പുന്നോലുകാര്‍ എല്ലാവരും  സമരരംഗത്തുണ്ട്. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കണമെന്നായിരുന്നു പെട്ടിപ്പാലം ഉദ്ദേശിച്ച് സി.പി.എം തലശ്ശേരി ഏരിയ സമ്മേളനത്തിലെ തീരുമാനം. എന്നാല്‍, നഗരസഭയുടെ വാശിയില്‍ പാര്‍ട്ടി തീരുമാനവും അട്ടിമറിക്കപ്പെട്ടു.

ദേശീയ പാത വികസനം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി

 
 ദേശീയ പാത വികസനം:
സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പറേറ്റുകളുടെ കൂടെയാണെന്ന് ദേശീയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. ബി.ഒ.ടി പാതക്കു വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് താഴെചൊവ്വയിലെ ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലേക്ക് ദേശീയ പാത സംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാത വികസനത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് ഇരു മുന്നണി സര്‍ക്കാരുകളും സ്വീകരിച്ചത്. ദേശീയ പാത 30 മീറ്റര്‍ മതിയെന്ന കാര്യം തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചതാണ്. എന്നാല്‍, ഒരു ഭാഗത്ത് പാവപ്പെട്ട ജനങ്ങളും മറു ഭാഗത്ത് കോര്‍പറേറ്റുകളും അണിനിരന്നപ്പോള്‍ എല്ലാവരും കോര്‍പറേറ്റുകളുടെ ഭാഗത്തേക്ക് മലക്കം മറിയുകയായിരുന്നു. ദേശീയ പാത 45 മീറ്ററാക്കാന്‍ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 15 മീറ്റര്‍ കൂടുതല്‍ വികസിപ്പിക്കുമ്പോള്‍ കേരളത്തില്‍ മൊത്തം 5000 ഏക്കര്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരും. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജിവനമാര്‍ഗം ഇല്ലാതാവും. ഈ സ്ഥാനത്ത്  വന്‍കിട മാളുകളും ബാര്‍ ഹോട്ടലുകളും സ്ഥാപിക്കാനാണ് ശ്രമം.
ഉദ്യോഗസ്ഥരും ജനങ്ങളേക്കാളേറെ കേര്‍പറേറ്റുകളെയാണ് കണക്കിലെടുക്കുന്നത്. ഭരണകൂടത്തെ മറിച്ചിടാന്‍ കെല്‍പുള്ളവരാണ് ജനങ്ങളെന്നത് ഉദ്യോഗസ്ഥര്‍ മറക്കരുത്. സ്ഥലമെടുപ്പിന്‍െറ പേരില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന മുഷ്ക് അതിരുവിട്ടാല്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും സുരേന്ദ്രനാഥ് പറഞ്ഞു.
മുഴപ്പിലങ്ങാട്, എടക്കാട്, ചാല ദേശീയപാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പാത കുടിയിറക്ക് വിരുദ്ധസമിതി ജില്ലാ കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, ടി.സി. മനോജ്, പോള്‍ ടി. സാമുവല്‍, പ്രേമന്‍ പാതിരിയാട്, എം.കെ. അബൂബക്കര്‍, അബ്ദുല്‍ അസീസ് ഹാജി, കെ. സുധര്‍മന്‍, നസീര്‍ കടാങ്കോട് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
കണ്ണൂര്‍: കാനച്ചേരി മെഡിക്കല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. ഏപ്രില്‍ ഒന്നിന് രാവിലെ 10ന് ഇടയില്‍പീടിക കാനച്ചേരി മെഡിക്കല്‍ സെന്‍റര്‍ ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ 9447648526, 9947027633 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

Thursday, March 22, 2012

കുടിവെള്ളം വിതരണം ചെയ്തു

 കുടിവെള്ളം വിതരണം ചെയ്തു
കണ്ണൂര്‍: എളയാവൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ അതിരകം കോളനിയില്‍ സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു.
പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വേനല്‍ക്കാലത്തെ ജലക്ഷാമത്തിന് പുറമെ, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം കൂടി നിലച്ചതാണ് കോളനിയില്‍ ജലക്ഷാമം രൂക്ഷമാക്കിയത്. ടി. അസീര്‍, അഷ്റഫ്, യാസിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടാളിയില്‍ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു

 
 
കൂടാളിയില്‍ പൈപ്പ്പൊട്ടി
കുടിവെള്ളം പാഴാകുന്നു
മട്ടന്നൂര്‍: കൂടാളിയില്‍ പൈപ്പ്പൊട്ടി വന്‍തോതില്‍ കുടിവെള്ളം  പാഴാകുന്നു. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് ബുധനാഴ്ച വൈകീട്ട് 3.30ന് കൂടാളി ആശുപത്രി സ്റ്റോപ്പിനടുത്ത് പൊട്ടിയത്. കൂടാളി, ഏച്ചൂര്‍, മുണ്ടേരി തുടങ്ങിയ ഭാഗങ്ങളില്‍ ജലവിതരണം നടത്തുന്ന 250 എം.എം പൈപ്പാണിത്. ഇതോടെ ചാലോട് മുതല്‍ മുണ്ടേരി വരെയുള്ള ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
പൈപ്പ്പൊട്ടുന്നതിനിടെ സമീപത്ത് മറ്റൊരു പൈപ്പിന്‍െറ പണിയെടുക്കുകയായിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ കുഴിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
വെള്ളം കുത്തിയൊഴുകി ചളിയും മണ്ണും ഉള്‍പ്പെടെ റോഡിന് താഴെ സ്ഥിതിചെയ്യുന്ന യു. അഹമ്മദിന്‍െറ വീട്ടിലേക്കത്തെി. വീടിനുചുറ്റും ചളിവെള്ളം നിറഞ്ഞതിനാല്‍ മണിക്കൂറുകളോളം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ വീടിന്‍െറ പിറകുവശത്ത് സൂക്ഷിച്ചിരുന്ന വിറക്  നശിച്ചു. റോഡിലെങ്ങും വെള്ളം കെട്ടിക്കിടന്നതിനാല്‍ വാഹനഗതാഗതത്തിനും പ്രയാസം സൃഷ്ടിച്ചു. ചാലുകീറി സമീപ പറമ്പുകളിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നു.  

മുഖ്യമന്ത്രി സി.പി.എം കെണിയില്‍ വീണു -പൊതുജനാരോഗ്യ സംരക്ഷണ സമിതി

ജനാധിപത്യ ധ്വംസനം -ഐ.എന്‍.എല്‍
കാഞ്ഞിരോട്: പുന്നോല്‍ പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ നരനായാട്ട് ജനാധിപത്യം സംരക്ഷിക്കാന്‍ കാവല്‍നില്‍ക്കേണ്ടവര്‍ നടത്തിയ ജനാധിപത്യ ധ്വംസനമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍ പ്രസ്താവിച്ചു. ജനകീയ സമരത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കാതെ കൈയ്യൂക്കുകൊണ്ട് നേരിടുന്നത് രാഷ്ട്രീയകേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപലപിച്ചു
കണ്ണൂര്‍: പെട്ടിപ്പാലത്ത് സമാധാനപരമായി സമരം നടത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് ആക്രമിച്ച സംഭവം അപലപനീയമാണെന്ന് മദ്യനിരോധന സമിതി ജില്ലാ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ മദ്യനിരോധന സമിതി പ്രസിഡന്‍റ് എം. മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പത്തേ്, ടി. ചന്ദ്രന്‍, അഡ്വ. അഹമ്മദ് മാണിയൂര്‍,സി. കാര്‍ത്യായനി,എ.കെ. സുരേശന്‍, രഘുമാസ്റ്റര്‍,കെ. നാണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധിച്ചു
ചക്കരക്കല്ല്: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ മുന്നണി പ്രവര്‍ത്തകരെ മര്‍ദിക്കുകയും സമരപന്തല്‍, ഗാന്ധിചിത്രം തുടങ്ങിയവ കത്തിച്ചതിലും പൊലീസ് നടത്തിയ ക്രൂരമര്‍ദനത്തിലും ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം, സി.ടി. അഷ്കര്‍, എം. മൊയ്തീന്‍കുട്ടി, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി സി.പി.എം കെണിയില്‍ വീണു
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് നടപടി സി.പി.എം നേതാക്കളൊരുക്കിയ കെണിയില്‍ മുഖ്യമന്ത്രി  വീണതിന്‍െറ ഫലമാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, കാരായി രാജന്‍ എന്നിവരാണ്  കെണിയൊരുക്കിയത്.
സംഘര്‍ഷ ദിവസം ബസിന് കല്ളെറിഞ്ഞതും മാലിന്യവണ്ടി തീയിട്ടതുമായ സംഭവങ്ങളുമായി സമരക്കാര്‍ക്ക് ബന്ധമില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തലശ്ശേരി നഗരസഭാധ്യക്ഷ പെട്ടിപ്പാലത്തത്തെി സി.പി.എം പ്രവര്‍ത്തകരുടെ രഹസ്യയോഗത്തില്‍ സംബന്ധിച്ചിരുന്നു. ഈ യോഗത്തിലാണ് അക്രമം നടത്തി അത് സമരക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ തീരുമാനിച്ചത്. വണ്ടി കത്തിച്ച് ബോട്ടില്‍ രക്ഷപെട്ടയാളെ തിരിച്ചറിഞ്ഞാല്‍ സത്യമറിയും. അങ്ങിനെയെങ്കില്‍ നഗരസഭാധ്യക്ഷക്കും ഉപാധ്യക്ഷനും ജയിലില്‍ പോകേണ്ടിവരും-അബ്ദുന്നാസിര്‍ പറഞ്ഞു.
 പെട്ടിപ്പാലത്ത് പോലിസിനെ ഉപയോഗിക്കില്ളെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി കളവുപറയുകയായിരുന്നു.
 സമരക്കാരോട് അതിക്രൂരമായാണ് പോലിസ് പെരുമാറിയത്. സ്ത്രീകളോട് പോലും മോശമായിരുന്നു ഡി.വൈ.എസ്.പി അടക്കമുള്ളവരുടെ പെരുമാറ്റം.
പെട്ടിപ്പാലത്ത് പോലിസ് ഇടപെട്ടാല്‍ രാജിവെക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ആറ് യു.ഡി.എഫ് അംഗങ്ങള്‍ വാക്ക്പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമര നേതാക്കള്‍ പറഞ്ഞു. നജ്മ, സഫിയ, റനീഷ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലോറി കത്തിച്ചതില്‍ ദുരൂഹത:
നഗരസഭ നല്‍കിയ പ്രതിപ്പട്ടിക പൊലീസ് തള്ളി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യലോറി കത്തിച്ച സംഭവത്തില്‍ ദുരൂഹത. ഇതുസംബന്ധിച്ച കേസില്‍ നഗരസഭയുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ പ്രതിപ്പട്ടിക പൊലീസ് തള്ളി. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരടക്കമുള്ളവരുടെ പേരുകളും നഗരസഭ നല്‍കിയ 30 പേരുടെ പട്ടികയിലുണ്ട്. 11.30നാണ് മാലിന്യവണ്ടി കത്തിക്കാനാരംഭിച്ചത്.
ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പോയ ലോറി മാലിന്യമിറക്കാതെ 20 മിനിറ്റിലേറെ സമയം ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടതിനെക്കുറിച്ചും റോഡില്‍നിന്നും 500 മീറ്റര്‍ മാറി ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി എത്തിയതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നഗരസഭയുടെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. കടലിലെ പാറക്കെട്ടില്‍ ഇരിക്കുകയായിരുന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് നോക്കിനില്‍ക്കെ കടല്‍മാര്‍ഗമത്തെി രക്ഷിച്ച സംഭവങ്ങളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആസൂത്രിതമായി നടന്ന തീവെപ്പില്‍ അഞ്ചുപേരില്‍ താഴെ മാത്രമുള്ള പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ നിന്നും ജാമ്യമെടുക്കാതെയും വിലാസം പൊലീസിനു പറഞ്ഞുകൊടുക്കാതെയും നിരഹാരമനുഷ്ഠിച്ച എട്ട് സ്ത്രീകളും 28 പുരുഷന്മാരുമുള്‍പ്പെടെയുള്ള സമരക്കാരെ രാത്രി വൈകി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റിനോട് വിലാസം പറഞ്ഞ സമരക്കാര്‍ക്ക് രാത്രി 11 ഓടെ കോടതി ജാമ്യം അനുവദിച്ചു. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കുശേഷമാണ് സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാര്‍ മജിസ്ട്രേറ്റിനു മുന്നിലത്തെിച്ചത്. കൈക്കുഞ്ഞുങ്ങളുമായാണ് വീട്ടമ്മമാര്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരായത്.
ബസിന് കല്ളെറിഞ്ഞെന്ന കേസില്‍പെടുത്തിയവര്‍
നിരപരാധികളെന്ന് ബന്ധുക്കള്‍
തലശ്ശേരി: സംഘര്‍ഷ ദിവസം കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ കേസില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍പെടുത്തി അറസ്റ്റ് ചെയ്തത് നിരപരാധികളെയെന്ന് ബന്ധുക്കള്‍.
സമരവുമായി ഒരു ബന്ധവുമില്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് കണ്ണൂര്‍ കക്കാട് ഇട്ടിക്കല്‍ ഹൗസില്‍ എന്‍.എം. ഷഫീഖ് (36), പുന്നോല്‍ ‘അഹ്ലമി’ല്‍ സനം അന്‍വര്‍ (20), എ.വി. ഹൗസില്‍ നിസാമുദ്ദീന്‍ (20), അറഫ മന്‍സിലില്‍ കെ.പി. അര്‍ഷാദ് (25)എന്നിവരാണ് പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പില്‍പ്പെടുത്തി അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും ജയിലിലുള്ളത്.
ബഹളം കേട്ട് വീട്ടിന്‍െറ ഗേറ്റില്‍നിന്ന് എത്തിനോക്കിയ മകനെ പൊലീസ് വന്ന് പിടികൂടുകയായിരുന്നെന്ന് ഉമ്മ നജ്മ പറയുന്നു.  
നിസാമുദ്ദീനിനെ പല്ലു തേക്കുമ്പോളാണ് പൊലീസ് ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ടുപോയതെന്ന് മാതാവ് സഫിയ പറഞ്ഞു.
 പൊലീസുകാര്‍  വരുന്നതുകണ്ട് ഭയന്ന നിസാം അടുത്ത വീട്ടില്‍ കയറിയെങ്കിലും പിടികൂടി. മകന്‍ നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ളെന്ന് സഫിയ പറയുന്നു. അര്‍ഷാദിനും സംഭവവുമായി ബന്ധമില്ളെന്ന്  സമരക്കാര്‍  പറയുന്നു.  തകര്‍ക്കപ്പെട്ട ബസ് ചില്ലിന്‍െറ തുക എഫ്.ഐ.ആറില്‍ രേഖപ്പെടുത്താത്തതിനാല്‍ ഇന്നലെയും നാലുപേര്‍ക്കും ജാമ്യം ലഭിച്ചില്ല. 
പൊലീസ് നടപടി അപലപനീയം -പി.ഡി.പി
കണ്ണൂര്‍: അതിജീവനത്തിനുവേണ്ടി പെട്ടിപ്പാലം നിവാസികള്‍ നടത്തിവരുന്ന സമരം പൊലീസിന്‍െറ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച നടപടി അപലപനീയമാണെന്ന് പി.ഡി.പി ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്തു. ഹംസ മാലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന്‍െറ ഭാഗമായി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളെ പുന$സംഘടിപ്പിക്കുന്നതിന് അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഭാരവാഹികള്‍: ഹംസ മാലൂര്‍ (ചെയ.) സുബൈര്‍ പുഞ്ചവയല്‍ (ജന. കണ്‍.) റഷീദ് മെരുവമ്പായി (കണ്‍.) ഷാജഹാന്‍ കീഴ്പ്പള്ളി, ഖാലിദ് മറിയാടന്‍ (ജോ. കണ്‍.).
പൊലീസ് നടപടി അപലപനീയം -ഐ.എസ്.എം
തലശ്ശേരി: അതിജീവനത്തിനുവേണ്ടി സമരം നടത്തുന്ന പുന്നോല്‍ പെട്ടിപ്പാലത്തെ സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തിയ നടപടി അപലപനീയമാണെന്ന് ഐ.എസ്.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രഫ. അബ്ദുല്‍ജലീല്‍ ഒതായി, അഷ്റഫ് മമ്പറം, തന്‍വീര്‍ദ്ദീന്‍ തലശ്ശേരി, റമീസ് പാറാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിഷേധ റാലി നടത്തി
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഭീകരത സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിച്ച് അറസ്റ്റ്ചെയ്ത് സമരപ്പന്തല്‍ പൊളിച്ചുനീക്കിയ നഗരസഭാ-പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുന്നോല്‍, കുറിച്ചിയില്‍ ടൗണുകളില്‍ വിശാല സമരമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, വി. വത്സന്‍,പി.സി. മുഹമ്മദ് ഷാബില്‍, റസിയ ലത്തീഫ്, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് തടയാന്‍ സജീവമായി സമരത്തിനിറങ്ങാന്‍ തീരുമാനിച്ചു. നൂറ് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് സമരം ശക്തമാക്കും. സി.ആര്‍.റസാഖ് അധ്യക്ഷത വഹിച്ചു. മൂസ മുഹമ്മദ്, ടി.എം. ലത്തീഫ്, പി.സി. റിസാല്‍, മറിയം സിത്താര,പി. ഷിനോജ് എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം:പരിക്കേറ്റ നാല് കുട്ടികളടക്കം ആറുപേര്‍ കൂടി ആശുപത്രിയില്‍

 പെട്ടിപ്പാലം:പരിക്കേറ്റ നാല് കുട്ടികളടക്കം
ആറുപേര്‍ കൂടി ആശുപത്രിയില്‍
തലശ്ശേരി:  പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ആറുപേരെ കൂടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്.
 പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിന്‍െറ ഭാര്യ ഉമ്മുല്ല (38), മകള്‍ നാലു വയസ്സുകാരി ഇസ്സ, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദിന്‍െറ മകള്‍ സഫ (ഒന്നര), സജിന (32), സജിനയുടെ മക്കളായ ആമിര്‍ ഷാ (നാല്), ആദില്‍ ഷാ (അഞ്ച്)എന്നിവരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച സംഘര്‍ഷത്തിനിടെ ഇസ്സയെ പൊലീസ് പിടിച്ചുകൊണ്ടുപോയത് മൃഗീയമായായിരുന്നു.  ഇരു കൈകളും രണ്ട് ഭാഗത്തുനിന്നും പൊലീസുകാര്‍ ശക്തിയില്‍ വലിച്ചു. ഇതിനിടെ പൊലീസ് ലാത്തികൊണ്ട് പിഞ്ചുകുട്ടിയുടെ വയറ്റില്‍ കുത്തി. നിലവിളിക്കുന്ന ഇസ്സയുടെ ദയനീയചിത്രം മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. നേതാവിന്‍െറ മകളെന്ന നിലയില്‍ നാലുവയസ്സുകാരിയെ പൊലീസ് തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

സോളിഡാരിറ്റി ബഹുജന മാര്‍ച്ച് ഇന്ന്

സോളിഡാരിറ്റി ബഹുജന
മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: പെട്ടിപ്പാലത്ത് മുഖ്യമന്ത്രിയുടെ ഉറപ്പുലംഘിച്ച് പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് എന്‍.സി.സി റോഡില്‍നിന്ന് ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് അറിയിച്ചു.