ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 11, 2012

നരനായാട്ട് അവസാനിപ്പിക്കണം - സോളിഡാരിറ്റി

കൂടങ്കുളം സമരം: നരനായാട്ട്
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം നിവാസികള്‍ നടത്തുന്ന ജീവിതസമരത്തിനുനേരെ തമിഴ്നാട് പൊലീസും കേന്ദ്ര ദ്രുതകര്‍മ സേനയും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 ഇരുപതിനായിരത്തോളം ഗ്രാമവാസികള്‍ ജീവനില്‍ ഭയമുള്ളതിനാലാണ് കൂടങ്കുളം ആണവ പ്ളാന്‍റില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ഉപരോധസമരവുമായി രംഗത്തത്തെിയത്. ഗ്രാമവാസികളുടെ സുരക്ഷാ ആശങ്ക മുഖവിലക്കെടുത്ത് ജനപക്ഷത്ത് നിലയുറപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്‍റും തയാറാകണം.
ആണവ പദ്ധതി കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിഷയത്തിലുള്ള നിലപാട് പ്രശംസനീയമാണ്. കേരളത്തിനുള്ള സുരക്ഷാഭീഷണി മുഖവിലക്കെടുത്ത് കൂടങ്കുളത്ത് ആണവനിലയം ആരംഭിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കൂടങ്കുളം ആണവനിലയ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Monday, September 10, 2012

പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്

 
 
 പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് ക്ളാസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. പി.എം. ജസീന ഖുര്‍ആന്‍ ക്ളാസ് നടത്തി.  ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി അംഗം സുശീര്‍ ഹസന്‍, സൈകോ കൗണ്‍സിലര്‍ റഷീദ് മുഹമ്മദ് എന്നിവര്‍ ക്ളാസെടുത്തു. ജില്ലാ സെക്രട്ടറി യു.വി. സുബൈദ സ്വാഗതവും കെ.എം. റഷീദ നന്ദിയും പറഞ്ഞു.

PRABODHANAM WEEKLY


‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’

 ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’
സോളിഡാരിറ്റി കാമ്പയിന് തുടക്കമായി
ഒറ്റപ്പാലം: എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തിന്‍െറ സാംസ്കാരിക തനിമയെയും ഭൂപ്രദേശങ്ങളെയും വില്‍പനക്ക് വെക്കാന്‍ കേരള യുവത സമ്മതിക്കുകയില്ളെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ കാമ്പയിന്‍െറ സംസ്ഥാനതല പ്രഖ്യാപനം ഒറ്റപ്പാലം ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരുവിഭാഗം ദേശസ്നേഹം പ്രകടിപ്പിക്കുന്നത് ഒരുവിഭാഗം പൗരന്മാരെ ദേശദ്രോഹികള്‍ എന്ന് വിളിച്ചു കൊണ്ടാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. കവിതാ മത്സര വിജയികളായ ഷിഹാബുദ്ദീന്‍ കുമ്പിടി, വി.ടി. പ്രമീഷ് കോഴിക്കോട്, നിഷാദ് തൃശൂര്‍ എന്നിവര്‍ക്കും കഥാ മത്സര വിജയികളായ യേശുദാസ് എറണാകുളം, ജോസുകുട്ടി ആലപ്പുഴ, മുരളി മങ്കര എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി.
ടി.ഡി. രാമകൃഷ്ണന്‍, കെ.പി.എസ് പയ്യനെടം, രാഗരത്ന മണ്ണൂര്‍ രാജകുമാരനുണ്ണി,  ബഷീര്‍ വല്ലപ്പുഴ, ഉമര്‍ ആലത്തൂര്‍, അബ്ദുറസാഖ് മാസ്റ്റര്‍, നൗഷാദ് മുഹ്യിദ്ദീന്‍, എ.കെ. നൗഫല്‍, റസാഖ് മാസ്റ്റര്‍ അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

Sunday, September 9, 2012

 ജമാഅത്തെ ഇസ്ലാമി
നേതൃസംഗമം
കണ്ണൂര്‍: സേവനസന്നദ്ധതയും ത്യാഗമനോഭാവവും നഷ്ടപ്പെടുന്നതോടെ മനുഷ്യത്വം പ്രതിസന്ധിയിലകപ്പെടുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഐ.സി.എം സ്കൂളില്‍ നടന്ന ജമാഅത്തെ ഇസ്ലാമി മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതപ്രതിസന്ധികളില്‍ മനുഷ്യത്വത്തെ കര്‍മോത്സുകരാക്കിയവരായിരുന്നു മുന്‍കഴിഞ്ഞുപോയ നേതാക്കള്‍. ഒട്ടിയ വയറുമായി കഴിയുന്ന ജനലക്ഷങ്ങളുടെ മുന്നില്‍ മുദ്രാവാക്യങ്ങളുടെ ആവേശമല്ല, ആഹാരത്തിന്‍െറയും സേവനത്തിന്‍െറയും രൂപത്തില്‍ നേതാക്കള്‍ പ്രത്യക്ഷപ്പെടണം. സി.പി. ഹബീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ഇഖ്ബാല്‍, നാസര്‍ ചെറുകര, സലീല്‍ ഹസന്‍, മുഹമ്മദ് ഫാറൂഖ്, സി. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.

ജമാഅത്ത് അമീര്‍ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

 ജമാഅത്ത് അമീര്‍ ഒമാന്‍ 
 ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു 
മസ്കത്: കേരളമെന്നാല്‍ ‘ദൈവത്തിന്‍െറ നന്മ’യാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ഖലീലി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുമായി മസ്കത്തിലെ മതകാര്യമന്ത്രാലയം ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം
കേരളത്തോടും മലയാളികളോടുമുള്ള തന്‍െറ മമത അറിയിച്ചത്. കേരളം എന്ന പദം അറബിയില്‍ ‘ദൈവിക നന്മ’ എന്നര്‍ഥം വരുന്ന ‘ഖൈറുല്ല’ എന്ന വാക്കിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി വിശദീകരിച്ചു. നൂറ്റാണ്ടുകളായി ഊഷ്മളമായ സ്നേഹബന്ധം തുടരുന്നവരാണ് ഒമാനികളും ഇന്ത്യക്കാരും. അവരില്‍ മലയാളികളുമായി ബന്ധം കൂടുതല്‍ ശക്തമാണ്.കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കുറിച്ച് താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ അദ്ദേഹം ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും മറ്റുള്ളവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതോടൊപ്പം തീവ്രവാദനിലപാടുകളെ ചെറുക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇസ്ലാം സമാധാനത്തിന്‍െറ മതമാണ്.
സമാധാനപരമായ പ്രബോധനത്തിലൂടെയും സംവാദങ്ങളിലൂടെയുമാണ് മുസ്ലിംകള്‍ ആശയപ്രചാരണം നടത്തേണ്ടത്.
അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനായി ശക്തമായ നിലപാടുകളെടുക്കുമ്പോള്‍തന്നെ അവ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന തരത്തിലാകരുതെന്നും മുഫ്തി പറഞ്ഞു. മത, സാമൂഹിക രംഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അബുല്‍അഅ്ലാ മൗദൂദി 20ാം നൂറ്റാണ്ടില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പോരാട്ടം നടത്തിയ നേതാവാണെന്ന് അനുസ്മരിച്ചു.
മീഡിയ വണ്‍ ചാനല്‍ സി.ഇ.ഒ അബ്ദുസ്സലാം വാണിയമ്പലം, കേരള ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇസ്രായേലി സാന്നിധ്യം വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം

ഇസ്രായേലി സാന്നിധ്യം
വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം
ഹൈദരാബാദ്: ഇന്‍ഡസ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്തോ ഗ്ളോബല്‍ എജുക്കേഷന്‍ സമ്മിറ്റിനെതിരെ ഫ്രന്‍റ്സ് ഓഫ് ഫലസ്തീന്‍ (എഫ്.ഒ.പി), എസ്.ഐ.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഇസ്രായേലില്‍നിന്നുള്ള ടെല്‍അവീവ്, ഹൈഫ യൂനിവേഴ്സിറ്റികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് എഫ്.ഒ.പി, എസ്.ഐ.ഒ  പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന താജ് ഡക്കാന്‍ ഹോട്ടലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇസ്രായേലിനെ അക്കാദമികമായി ബഹിഷ്കരിക്കുക എന്ന സാര്‍വദേശീയ സമരങ്ങളുടെ ഭാഗമാണ് തങ്ങളുടെ സമരമെന്ന് എഫ്.ഒ.പി, എസ്.ഐ.ഒ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം’

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ
നിജസ്ഥിതി പുറത്തുകൊണ്ടുവരണം’
 കരുനാഗപ്പള്ളി: അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട മുഴുവന്‍ ദുരൂഹമരണങ്ങളുടെയും നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാന്‍ ഭരണകൂടം തയാറാകണമെന്ന് പ്രക്ഷോഭസമ്മേളനത്തില്‍ ആവശ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാനകമ്മിറ്റി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭസമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
നാട്ടില്‍ അനീതിയുണ്ടായാല്‍ അതിനെതിരെ കലാപമുണ്ടായില്ളെങ്കില്‍ ആ നാട് കത്തിയമരുമെന്ന് പ്രഖ്യാപിച്ച പുരോഗമന സംഘടനകളും ഒഴിഞ്ഞുമാറുന്ന ഘട്ടത്തില്‍, ആത്മീയതയുടെ മറവിലുള്ള ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം വിലമതിക്കുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത പ്രമുഖ അഭിഭാഷകനും നൈതിക സംവാദത്തിന്‍െറ പത്രാധിപരുമായ അഡ്വ. ആര്‍. പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ആരെയും കണ്ടാല്‍ ചിരിക്കുന്ന സത്യാന്വേഷിയായ ഒരു പരദേശിയുടെ മരണം മതേതര മാനവികതയുടെ ആലയങ്ങളെന്ന് പ്രചരിപ്പിക്കുന്നിടത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സത്നം സിങ്ങിന്‍െറ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ ജനം വിശ്വസിക്കുന്നില്ല. ജനങ്ങള്‍ക്ക് സംശയമില്ലാത്ത അന്വേഷണമാണ് വേണ്ടത്. പുരോഗമന യുവജനരാഷ്ട്രീയപാര്‍ട്ടികള്‍ വഞ്ചനപരമായ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളും ആത്മീയകൊലപാതകങ്ങളും നാട്ടുനടപ്പായിരിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു.
ആത്മീയത സുതാര്യമായിരിക്കണമെന്നും അമൃതാനന്ദമയീ മഠത്തില്‍ ആത്മീയത കാപാലികതയുടെ ക്രൗര്യം വെളിപ്പെടുത്തുന്നതായും ഇത് സാക്ഷാല്‍ ആത്മീയതക്ക് അപമാനമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.പി.  അബ്ദുറഹ്മാന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു. ആത്മീയ മഠങ്ങള്‍ യുവതയെ കാത്ത് പല്ലിളിച്ചുകൊണ്ടിരിക്കുകയാണെന്നും മത കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള പ്രക്ഷോഭം അത് എളുപ്പമല്ളെന്ന കാര്യം ഓര്‍ക്കണമെന്നും സാമൂഹികപ്രവര്‍ത്തകന്‍ ടി.എന്‍. ജോയ് പറഞ്ഞു. 23 കാരനായ പരദേശി ദാഹിച്ച് പട്ടിയെപ്പോലെ ഇഴഞ്ഞ് കക്കൂസിലെ വെള്ളം കുടിച്ച് മരിച്ചതിന്‍െറ നിജസ്ഥിതി അറിയേണ്ടതും അറിയിക്കേണ്ടതും ഇതിന് സത്യസന്ധവും വിശ്വാസ്യവുമായ അന്വേഷണമാണ് വേണ്ടതെന്നും പരിസ്ഥിതിപ്രവര്‍ത്തകനായ ടി.കെ. വിനോദന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.എം. ഷെരീഫ്, എസ്.ഐ.ഒ ജില്ലാപ്രസിഡന്‍റ് ഫാസില്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് എ.എ കബീര്‍ സ്വാഗതവും ജില്ലാസെക്രട്ടറി അനീഷ് യൂസഫ് നന്ദിയും പറഞ്ഞു.

Saturday, September 8, 2012

GIO


SPEECH


പുതുതലമുറ ഗായകര്‍ക്ക് പാടാന്‍ അവസരം

 പുതുതലമുറ ഗായകര്‍ക്ക്
പാടാന്‍ അവസരം
കോഴിക്കോട്: മലയാളത്തില്‍ പുതുതായി ആരംഭിക്കുന്ന മീഡിയ വണ്‍ ചാനലിലെ സംഗീത പരിപാടിയായ പതിനാലാം രാവിലൂടെ പുതിയ ഗായകര്‍ക്ക് പാടാന്‍ അവസരം. 25 വയസ്സിനുതാഴെ പ്രായമുള്ളവര്‍ വിശദമായ ബയോഡാറ്റ, ഒരു പാസ്പോര്‍ട്ട് സൈസ്, ഫുള്‍സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷകര്‍ പാടിയ മലയാള സിനിമാ ഗാനം, മാപ്പിളപ്പാട്ട്, അന്യഭാഷാ ഗാനം തുടങ്ങിയ മൂന്നു പാട്ടുകളുടെ സിഡിയും അപേക്ഷയോടൊപ്പം ഉണ്ടാവണം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, സെപ്റ്റംബര്‍ 12 ന് മുമ്പായി പ്രോഗ്രാംസ്, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ഗലേറിയ ട്രേഡ് സെന്‍റര്‍, മൂന്നാം നില, ഡോര്‍ നമ്പര്‍ 5/340 (47), ഐ.ജി റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

സ്വാശ്രയ കരാര്‍ അഴിമതിക്കെതിരെ എസ്.ഐ.ഒ സെക്രട്ടേറിയറ്റ് ധര്‍ണ

സ്വാശ്രയ കരാര്‍ അഴിമതിക്കെതിരെ എസ്.ഐ.ഒ സെക്രട്ടേറിയറ്റ് ധര്‍ണ
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ പുന$പരിശോധിക്കണമെന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന കരാര്‍ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കോളര്‍ഷിപ് വിതരണവ്യവസ്ഥകള്‍  നിശ്ചയിക്കാനുള്ള മാനദണ്ഡവും അര്‍ഹരായവരെ തെരഞ്ഞെടുക്കാനുള്ള അധികാരവും സര്‍ക്കാറില്‍നിന്ന് തട്ടിയെടുത്ത മാനേജ്മെന്‍റ് ഫെഡറേഷന്‍ പ്രസ്തുത സ്കോളര്‍ഷിപ് വിതരണ സംവിധാനം അട്ടിമറിച്ചിരിക്കുകയാണ്. സ്വാശ്രയ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പി.എ. മുഹമ്മദ്കമ്മിറ്റി പിരിച്ചുവിട്ട് ഗുണനിലവാരമടക്കം നിരീക്ഷിക്കുന്ന സമഗ്ര കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ്  ലബീബ ഇബ്രാഹിം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ നേതാക്കളായ ഫാസില്‍, യൂസുഫ്, ഷിയാസ്, അജ്മല്‍ റഹ്മാന്‍, അമീര്‍, മഖ്താര്‍, നജ്ദ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

ഐത്തപ്പയുടെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കും

 ഐത്തപ്പയുടെ ചികിത്സ
സോളിഡാരിറ്റി ഏറ്റെടുക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ബെള്ളൂരിലെ ഐത്തപ്പയുടെ കുടുംബത്തിനുള്ള ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുരിത ബാധിതരുടെ പട്ടികയില്‍പെടാത്ത നിരവധി കുടുംബങ്ങളില്‍ ഒന്നാണ് ഐത്തപ്പയുടേത്. കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഐത്തപ്പ. കര്‍ണാടകത്തില്‍ ജനിച്ച ഭാര്യക്ക് ബെള്ളൂരിലത്തെിയതോടെ അസുഖം വന്നുതുടങ്ങി. മകന്‍ ഏഴുവയസ്സുള്ള ശിവകുമാറിനും അഞ്ചുവയസ്സുള്ള അക്ഷയിനും സമാന അസുഖങ്ങളുണ്ട്. മക്കളെ എന്നും എടുത്തിരിക്കേണ്ട അവസ്ഥയിലായതിനാല്‍ ഐത്തപ്പക്കും ഭാര്യക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവരുടെ അസുഖം കൂടിവരുന്നത് നാട്ടുകാരെയും ഉത്കണ്ഠാകുലരാക്കുന്നു. സ്ഥിര വരുമാനമില്ലാതെ കൊച്ചു കുടിലില്‍ കഴിയുന്ന ഈ കുടുംബത്തിന് ഇപ്പോള്‍ അത്താണി അയല്‍ക്കാരും നാട്ടുകാരുമാണ്. ഇവര്‍ മൂന്നുനേരം ആഹാരം വീട്ടിലത്തെിക്കും.
കുടുംബത്തിലെ എല്ലാവരും എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടും സഹായം ലഭിക്കുകയോ സര്‍ക്കാറിന്‍െറ പട്ടികയില്‍ പെടുത്തുകയോ ചെയ്യാത്തത് കഴിഞ്ഞ ആഗസ്റ്റ് ആറിന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഐത്തപ്പയുടെ കുടുംബത്തിന്‍െറ കാര്യം പരിശോധിക്കാമെന്ന് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റെമഡിയേഷന്‍ സെല്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. കഴിഞ്ഞദിവസം എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ നിരവധി വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഐത്തപ്പയുടെ കുടുംബത്തിന്‍െറ ജീവിതം സോളിഡാരിറ്റി നേതാക്കള്‍ നേരില്‍ കണ്ടത്.
ഐത്തപ്പയുടെ കുടുംബത്തിന് ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി നേതാക്കള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, സെക്രട്ടറി കെ.കെ. ബഷീര്‍, പി.കെ. അബ്ദുല്ല, അബ്ദുല്ലത്തീഫ് കുമ്പള, കെ.കെ. ഇസ്മാഈല്‍, റാഷിദ് മുഹ്യിദ്ദീന്‍, സിന്ധു ഷാജി, വി.പി. ഷക്കീര്‍, അബ്ദുഖാദര്‍, എന്‍.എം. റിയാസ്, മുഹമ്മദ് പാടലടുക്ക, അബ്ദുറഹ്മാന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Courtesy:Madhyamam

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സെക്രട്ടറിമാരായ മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷഫീഖ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിന്‍െറ കൊറ്റാളിയിലെ വീട് സന്ദര്‍ശിച്ചു.

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി സ്കോളര്‍ഷിപ്


എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക്
സോളിഡാരിറ്റി സ്കോളര്‍ഷിപ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പരിധിയിലെ നിര്‍ധന എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ് നല്‍കുന്നു. അര്‍ഹരായവര്‍ പ്രസിഡന്‍റ്, സോളിഡാരിറ്റി കണ്ണൂര്‍, കൗസര്‍ കോംപ്ളക്സ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. 8089808828, 0497 2701988.

എന്‍ഡോസള്‍ഫാന്‍: ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി

 എന്‍ഡോസള്‍ഫാന്‍: 
ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ചിത്രം നേരില്‍ക്കണ്ട ദേശീയ മനുഷ്യാവകാശ കമീഷന്‍ അതിന്‍െറ ഇരകളായ ജില്ലയിലെ 4000ത്തിലധികം പേര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുവര്‍ഷം പിന്നിട്ട ഉത്തരവ് ഉടന്‍ നടപ്പാക്കാമെന്ന് കോടതിയിലടക്കം ബോധ്യപ്പെടുത്തിയ സര്‍ക്കാര്‍, രോഗികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരിമിതമായ രോഗികള്‍ക്ക് മാത്രമേ സഹായം നല്‍കൂവെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണ്. മാത്രമല്ല, വിദഗ്ധ ചികിത്സക്കാവശ്യമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്പെഷല്‍ സ്കൂള്‍ തുടങ്ങി  കമീഷന്‍െറ മറ്റ് ഉത്തരവുകളുടെ കാര്യത്തിലും  അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ദുരിതബാധിതരെ അണിനിരത്തി അവകാശ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ലിസ്റ്റില്‍പെടാത്ത ഗുരുതര രോഗത്തിനിരയായ നിരവധി പേര്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ബോധ്യമാവുന്നത്. രോഗികളുടെ ജീവന്‍ രക്ഷിച്ചെടുക്കാനുള്ള ചികിത്സാ കാര്യത്തിലും സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബ്ദുല്ല, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.കെ. ഇസ്മാഈല്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് മുഹ്യിദ്ദീന്‍, വിക്ടിംസ് ഫോറം സെക്രട്ടറി സിന്ധു ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, September 6, 2012

ബംഗളൂരുവിലെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണം -എസ്.ഐ.ഒ

ബംഗളൂരുവിലെ വിദ്യാര്‍ഥിവേട്ട
അവസാനിപ്പിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്ലിം വിദ്യാര്‍ഥികളെയും പ്രഫഷനലുകളെയും അറസ്റ്റ് ചെയ്യുന്ന കര്‍ണാടക ഭരണകൂടത്തിന്‍െറ വംശീയ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലുകളിലൂടെയും പൊലീസിങ്ങിലൂടെയും മുസ്ലിം സമൂഹത്തിനെതിരെ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനത്തിന്‍െറ തുടര്‍ച്ചയാണ് ബംഗളൂരുവില്‍ നടക്കുന്നത്. കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഗുജറാത്താക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യവാദികള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
  ബംഗളൂരുവിലെ ആസൂത്രിതമായ വേട്ടക്കെതിരെ എസ്.ഐ.ഒ കാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

SOLIDARITY POSTER


speech


സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി

സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണം:
സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി
അത്താഴക്കുന്ന്: കൗസര്‍ സ്കൂള്‍ അധ്യാപകനും വയനാട് ജില്ലക്കാരനുമായ സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണത്തിലേക്ക് നയിക്കുന്നതിന് കാരണക്കാരായ സദാചാര ഗുണ്ടകളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.എം.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. പള്ളിയത്ത് ശ്രീധരന്‍, പി.വി. മുത്തലിബ്, ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പള്ളിയത്ത് ശ്രീധരന്‍ (ചെയര്‍.), പി.വി. മുത്തലിബ്, സി.എച്ച്. പ്രഭാകരന്‍ (വൈ. ചെയര്‍.), എം.കെ. മഹമൂദ് (കണ്‍വീനര്‍), എന്‍. പ്രഭാകരന്‍, ടി. അസീര്‍ (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.അമീര്‍ കീഴ്പറമ്പ് നന്ദി പറഞ്ഞു.

എമര്‍ജിങ് കേരള:പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി

എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ
പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി
കോഴിക്കോട്: പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്ന എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തോട്ടം മേഖലയിലെ ഭൂമി അഞ്ചുശതമാനം ടൂറിസത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതും എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കുത്തകകള്‍ക്ക് വില്‍ക്കാനാണെന്ന് നേതാക്കള്‍ ആരോപിച്ചു. ദുരൂഹതകള്‍ നിറഞ്ഞ പദ്ധതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍തന്നെ രംഗത്തത്തെിയ സാഹചര്യത്തില്‍ എമര്‍ജിങ് കേരള പുനപ്പരിശോധിക്കണം. നിക്ഷേപ സംഗമം നടക്കുന്ന നാളുകളില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം നടത്തുകയെന്നും നേതാക്കള്‍ പറഞ്ഞു.
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം മുന്‍നിര്‍ത്തി സാമുദായിക ധ്രുവീകരണവും വര്‍ഗീയ പ്രചാരണവും നടക്കുന്നത് അപകടകരമാണ്. സാമൂഹിക നീതിക്കുവേണ്ടി കൂട്ടായ്മകള്‍ നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വിദ്വേഷങ്ങളിലേക്ക് പോകരുത്. സാമൂഹികനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ യഥാര്‍ഥ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുകൊണ്ടുവരണം. അല്ലാതെ ഭൂരിപക്ഷ പ്രീണനം, ന്യൂനപക്ഷ പ്രീണനം എന്നിങ്ങനെ അര്‍ഥരഹിത വിവാദങ്ങളിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, September 5, 2012

CHALA PHOTO

 

SOLIDARITY POSTER


സോളിഡാരിറ്റി കാമ്പയിന്‍

സോളിഡാരിറ്റി കാമ്പയിന്‍
തളിപ്പറമ്പ്: ‘വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റി അംഗമാവുക’ പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, യുവജനകൂട്ടായ്മ, പഠനക്യാമ്പ്, സേവനപ്രവര്‍ത്തനം, മേഖലാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഉസ്മാന്‍, ഖാലിദ് കുപ്പം, മുസദ്ദിഖ്, സി.എച്ച്. മിലാസ്, ഷരീഫ് എന്നിവര്‍ സംസാരിച്ചു.

ചേലോറയില്‍ ബലപ്രയോഗത്തിലൂടെ മാലിന്യം തള്ളി

ചേലോറയില്‍
ബലപ്രയോഗത്തിലൂടെ
മാലിന്യം തള്ളി
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വീണ്ടും പൊലീസ് ബലപ്രയോഗത്തിലൂടെ നഗരസഭ മാലിന്യം തള്ളി. ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം. കണ്ണൂര്‍ നഗരസഭയുടെ നാല് ലോഡ് പ്ളാസ്റ്റിക്, അറവുമാലിന്യമുള്‍പ്പെടെയുള്ളവയാണ് ചേലോറയില്‍ തള്ളിയത്.
സമരസമിതിയംഗങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് വണ്ടികള്‍ തടഞ്ഞു. 200ലധികം പൊലീസുകാരുടെ സാന്നിധ്യത്തില്‍ സമരക്കാരെ ബലമായി പിടിച്ചുമാറ്റിയാണ് മാലിന്യമിറക്കിയത്. നഗരസഭയുടെ നടപടിയില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കണ്ണൂര്‍ മെഡിക്കല്‍ കോളജ്: വിദ്യാഭ്യാസമന്ത്രി ഇടപെടണം -എസ്.ഐ.ഒ

കണ്ണൂര്‍ മെഡിക്കല്‍
കോളജ്: വിദ്യാഭ്യാസമന്ത്രി
ഇടപെടണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അധികഫീസ് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനോ രക്ഷിതാക്കളുമായി ചര്‍ച്ച നടത്താനോ തയാറാവാത്ത കോളജ് മാനേജ്മെന്‍റിന്‍െറ നിലപാട് സംശയാസ്പദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നോക്കുകുത്തിയായി മാറിയ പി.എ. മുഹമ്മദ് കമ്മിറ്റിയെ പിരിച്ചുവിടണമെന്നും സ്വതന്ത്ര കമീഷനെ നിയോഗിച്ച് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി എന്നിവര്‍ സംസാരിച്ചു.

Tuesday, September 4, 2012

MADHYAMAM WEEKLY


ചാലയില്‍ സേവനരംഗത്ത് സോളിഡാരിറ്റിയും

ചാലയില്‍ സേവനരംഗത്ത്
സോളിഡാരിറ്റിയും
കണ്ണൂര്‍: ചാല ദുരന്തത്തില്‍പെട്ടവരെയും സ്ഥലത്ത് സേവനത്തിനത്തെിയവരെയും സഹായിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രംഗത്തത്തെി. ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായ ദിവസം രാത്രിതന്നെ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചാലയിലും പൊള്ളലേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലുമത്തെിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ആശുപത്രി, കൊയിലി ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചവര്‍ക്ക് ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് അത്യാവശ്യ സഹായങ്ങള്‍ ചെയ്യാന്‍ സോളിഡാരിറ്റി നിയോഗിച്ച വളന്‍റിയര്‍മാര്‍ സജീവമായുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ചാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പ്രവര്‍ത്തകരത്തെി.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, സെക്രട്ടറി പി.സി. ഷമീം, ടി.പി. ഇല്യാസ്, ഫൈസല്‍ മാടായി, കെ.എന്‍. ജാബിര്‍, യാസിര്‍, സാജിദ് പാപ്പിനിശ്ശേരി, എം.ബി. ഫൈസല്‍, ടി.കെ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സുഹൃദ് സംഗമം

സുഹൃദ് സംഗമം
തളിപ്പറമ്പ്: വ്യത്യസ്ത മതവിഭാഗങ്ങളെയും മറ്റു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെ യും ഒരുമിച്ചുകൂട്ടുന്ന സൗഹൃദ സംഗമങ്ങള്‍ മതേതരത്വത്തെ തിരിച്ചുപിടിക്കാനുള്ള മഹത്തായ സംരംഭമാണെന്നും തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി ഇതിനു മുന്നിട്ടിറങ്ങിയ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ റംല പക്കര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സുഹൃദ് സന്ദേശം നല്‍കി. ഡോ. ശാന്തി ധനഞ്ജയന്‍, പ്രസന്ന, ബെറ്റി ജോസ്, സാവിത്രി, ലക്ഷ്മി ടീച്ചര്‍, തങ്കം നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏരിയാ കണ്‍വീനര്‍ ജുബൈന അധ്യക്ഷത വഹിച്ചു. സമീന ജബ്ബാര്‍ സ്വാഗതവും ശഖീബ നന്ദിയും പറഞ്ഞു.

വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണം -സോളിഡാരിറ്റി

വ്യാപാരികളുടെ പുനരധിവാസം 
ഉറപ്പുവരുത്തണം -സോളിഡാരിറ്റി

എടക്കാട്:  നാടിനെ നടുക്കിയ  ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടറി യോഗം അനുശോചനം രേഖപ്പെടുത്തി. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, സെക്രട്ടറി കെ.ടി. റസാഖ്, എ.ടി. വര്‍ഷാദ്, സി.സി.ഒ ആസിഫ് എന്നിവര്‍ സംസാരിച്ചു.