ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 28, 2012

ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം

ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം

ചൊക്ളി: ടീന്‍ ഇന്ത്യ ചൊക്ളി ഏരിയ പ്രഖ്യാപനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ വടകര നിര്‍വഹിച്ചു. ജില്ല കോ ഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ കുട്ടികളോട് സംവദിച്ചു.  ഭാരവാഹികളായി ആണ്‍: അബ്ദുല്‍ ഹസീബ്, ഫായിസ് ഇഹ്സാന്‍. പെണ്‍: ഫാത്തിമ അബ്ദുല്‍ ലതീഫ്, ഫാദിയ  എന്നിവരെ പ്രസിഡന്‍റ്, സെക്രട്ടറിമാരായി  തെരഞ്ഞെടുത്തു. യോഗത്തില്‍ ചൊക്ളി ഏരിയ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. സി. ഹസീന സ്വാഗതവും പ്രഫ.  ഉസ്മാന്‍ നന്ദിയും പറഞ്ഞു.

കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്

സോളിഡാരിറ്റി ഭവന നിര്‍മാണം: കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്
പഴയങ്ങാടി: സോളിഡാരിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന് മനുഷ്യാദ്ധ്വാനം സമര്‍പ്പിച്ച് വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്.
 50ല്‍പരം യൂനിറ്റ് അംഗങ്ങളാണ് പുതിയങ്ങാടിയിലത്തെി കഴിഞ്ഞ ഓരാഴ്ചയായി സേവനത്തിനിറങ്ങിയത്. സേവനത്തിന്‍െറ വീഥിയില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ച വിറാസിലെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സേവനത്തിന്‍െറ പുതിയ തലങ്ങള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു. കല്ല് ചുമന്നും മണല്‍ കടത്തിയും സേവനത്തില്‍ കൂട്ടായ്മ പങ്കിട്ട വിദ്യാര്‍ഥികള്‍ ഇനിയും അവധിക്കാലങ്ങള്‍ സേവനത്തിന് നീക്കിവെക്കുമെന്ന പ്രതിജ്ഞയോടെയാണ് പിരിഞ്ഞത്. സപ്തദിന  ക്യാമ്പ് മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിറാസ് കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇക്ബാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ റൈഹാനത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കുടുംബസംഗമം

 കുടുംബസംഗമം  
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ആവിലാട് കുടുംബസംഗമം നടത്തി. ഡോ. സലിം നദ്വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്‍റ് എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം. അലി, കെ. ബഷീര്‍, സി.എം. മുസ്തഫ, പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

മനുഷ്യാവകാശ സമ്മേളനം നാളെ മട്ടന്നൂരില്‍

മനുഷ്യാവകാശ സമ്മേളനം
നാളെ മട്ടന്നൂരില്‍
മട്ടന്നൂര്‍: ‘മഅ്ദനിക്ക് വേണ്ടത് ജാമ്യം’ എന്ന പ്രമേയവുമായി സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.കെ. ഷാഹിന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശാഫി നദ്വി, കെ. സാദിഖ് (സോളിഡാരിറ്റി), എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത് ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍ഗ്രസ്), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), സി.വി. ശശീന്ദ്രന്‍ (സി.എം.പി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി) എന്നിവര്‍ പങ്കെടുക്കും.

കുഞ്ഞിമുഹമ്മദ് ഹാജി

 കുഞ്ഞിമുഹമ്മദ് ഹാജി
കണ്ണൂര്‍: കുടകിലെ  പ്ളാന്‍ററും വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം ഷഫീല്‍ഡില്‍ എം.പി. കുഞ്ഞിമുഹമ്മദ് ഹാജി (73) നിര്യാതനായി.
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, എം.ഇ.എസ് ആജീവനാന്ത അംഗം, കണ്ണൂര്‍ മുസ്ലിം എജുക്കേഷന്‍ അസോസിയേഷന്‍ രക്ഷാധികാരി, മദ്രാസ് മുസ്ലിം അസോസിയേഷന്‍ ആജീവനാന്ത അംഗം, ഖുദ്ദാമുല്‍ ഇസ്ലാം സഭ അംഗം, വീരാജ്പേട്ട ഷാഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ് വീരാജ്പേട്ട താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, വീരാജ്പേട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്, കുടക് ജില്ല ഡി.സി.സി അംഗം, ഡി.സി.സി ട്രഷറര്‍, വീരാജ്പേട്ട ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപദേശക സമിതി അംഗം, കുടക് ചേംബര്‍ ഓഫ് കോമേഴ്സ് അംഗം, എം.എസ്.എസ് ആജീവനാന്ത അംഗം, നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ സുലൈഖ ബീവി. മക്കള്‍: നൗഷാദ്, നൗഷീര്‍ (ഇരുവരും വീരാജ്പേട്ട), ഖദീജ, നസരി, നിജാന, പരേതനായ നിസാര്‍. മരുമക്കള്‍: ഹാഷിം (ഖത്തര്‍), അഫീഫ, സൈനുദ്ദീന്‍ (എടപ്പാള്‍), ഫെമിത, ഡോ. നസീര്‍ (ഗവ. ആശുപത്രി ചക്കരക്കല്‍).  സഹോദരങ്ങള്‍: ഹാഷിം, മറിയുമ്മ, പരേതരായ അബ്ദുല്ലഹാജി, അബ്ദുല്‍ ഖാദര്‍, നഫീസ.

വാരം ടീന്‍ ഇന്ത്യ ജേതാക്കള്‍

 
 
 
 
 വാരം ടീന്‍ ഇന്ത്യ  ജേതാക്കള്‍
കണ്ണൂര്‍: ടീന്‍ ഇന്ത്യ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ടീന്‍ ഇന്ത്യ വാരം ജേതാക്കളായി. ടീന്‍ ഇന്ത്യന്‍ തോട്ടടയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റ് ഫിഫ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. മികച്ച കളിക്കാരനുള്ള ട്രോഫി വാരം ടീന്‍ ഇന്ത്യയുടെ മുഹമ്മദ് സഹദിന് മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ നല്‍കി. വി.എന്‍. ആബിദ് ടീന്‍ ഇന്ത്യ ടോക് അവതരിപ്പിച്ചു. എ.പി. അബ്ദുറഹിം സ്വാഗതം പറഞ്ഞു.

കെ.സി.ബി.സിയുടെ നിലപാട് സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി

കെ.സി.ബി.സിയുടെ നിലപാട്
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി

തൃശൂര്‍: മദ്യനിരോധത്തിനുവേണ്ടി കേരള  കത്തോലിക്ക മെത്രാന്‍സഭ (കെ.സി.ബി.സി) സ്വീകരിക്കുന്ന നിലപാടുകളെ  വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന എക്സിക്യൂട്ടീവ്  അഭിനന്ദിച്ചു. മദ്യവില്‍പ്പനക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയില്ളെന്നും  മദ്യക്കച്ചവടക്കാരെയും  മദ്യപരെയും സഭയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ളെന്നുമുള്ള കെ.സി.ബി.സിയുടെ തീരുമാനം ധീരമാണ്. തിരുവനന്തപുരം ഐകഫ് സെന്‍ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്‍റ്  ഡോ.കൂട്ടില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മദ്യനിരോധത്തിന് വേണ്ടി തെരഞ്ഞെടുപ്പുകളെ പ്രയോജനപ്പെടുത്താന്‍ കെ.സി.ബി.സിയുടെ  ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്ന്  യോഗം അഭിപ്രായപ്പെട്ടു.  
കെ. അംബുജാക്ഷന്‍,പി.എ. അബ്ദുല്‍ ഹക്കീം, സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമ പിഷാരടി, ഇ.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ആറിന്

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍
ഏരിയ സമ്മേളനം ആറിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ജനുവരി ആറിന് കണ്ണൂരില്‍  നടക്കും. വൈകീട്ട് നാലുമണിക്ക് മുനിസിപ്പല്‍ ഹൈസ്കൂളില്‍ പരിപാടി നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാതൃസംഗമം

മാതൃസംഗമം
ചാലാട്: ജനുവരി ആറിന് കണ്ണൂരില്‍ നടക്കുന്ന  ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം ‘മാതൃസംഗമം’ നടത്തി. കെ. അന്ത്രുമൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി.വി. ഉമ്മര്‍കുഞ്ഞി സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.

Wednesday, December 26, 2012

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നു


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നു.
പുതിയ കണ്ടത്തെലുമായി നമിത
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്

 കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ സസ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന കണ്ടത്തെലുമായി മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കെ. നമിത ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്.
ഡിസംബര്‍ 27 മുതല്‍ 31 വരെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന 20ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നമിത സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യും.
മൊബൈല്‍ ഫോണ്‍ ടവര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ സസ്യങ്ങളുടെ വളര്‍ച്ച കുറയുന്നതിനും രോഗങ്ങള്‍ വരുന്നതിനും കാരണമാകുന്നുവെന്നാണ് കണ്ടത്തെല്‍.
ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ എം.പി. നവനീത്, കെ. സായൂജ്, എം. അനുരാഗ്, സഫ സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രോജക്ട് തയാറാക്കിയത്. ശാസ്ത്ര അധ്യാപകന്‍ കെ.പി. ഗംഗാധരന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഇത് അഞ്ചാംതവണയാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്.

MADHYAMAM WEEKLY

സഹവാസ ക്യാമ്പ്

സഹവാസ ക്യാമ്പ്
മുണ്ടേരി: മുണ്ടേരി എല്‍.പി സ്കൂളില്‍ നടത്തിയ ‘ഒരുമ’ സഹവാസ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ. പുഷ്പജ നേതൃത്വം നല്‍കി.

റോഡിലെ കുഴിയടച്ച് പ്രതിഷേധിച്ചു

 
റോഡിലെ കുഴിയടച്ച്
പ്രതിഷേധിച്ചു
കണ്ണൂര്‍: താവക്കര ആശീര്‍വാദ് ആശുപത്രി കവലയില്‍ തകര്‍ന്ന് പടുകുഴിയായി മാറിയ റോഡ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്തി. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് അപകട ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജനകിയ പ്രതിഷേധമുയര്‍ത്തി റോഡ് കോണ്‍ക്രീറ്റ് ചെയത് കുഴിയടച്ചത്. നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാതായപ്പോഴാണ് പുതുമയുള്ള പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. ഉച്ചക്ക് മൂന്നുമണി മുതല്‍ രാത്രിവരെ പണിപ്പെട്ടാണ് കുഴിയടച്ചത്.
മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എന്‍.എം. ഷഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ്, സെക്രട്ടറി മധു കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മുആദ്, ഹാരിസ്, അംദാന്‍, എ. അസ്ഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍

 
 സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍
 ‘സംസ്കാരം വെട്ടും കുത്തും കച്ചവടവുമല്ല’
 കണ്ണൂര്‍: സംസ്കാരം വെട്ടും കുത്തും കച്ചവടവും മാത്രമായി മാറിയെന്നും എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറന്ന് പണമുണ്ടാക്കുന്നവരെ ആരാധ്യ പുരുഷന്മാരാക്കുന്ന അവസ്ഥയിലത്തെിയെന്നും കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. തനിമ കലാസാഹിത്യവേദി നടത്തുന്ന സാംസ്കാരിക സഞ്ചാരത്തിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരെയോ ചരിത്രകാരന്‍മാരെയോ നമുക്ക് ഓര്‍മയില്ല. ‘വെള്ളുവക്കമ്മാരന്‍’ എന്ന ചരിത്ര നോവല്‍ എഴുതിയ സി.വി. രാമന്‍പിള്ളയെപ്പോലെ ശ്രദ്ധേയനാകേണ്ട വളപട്ടണം സ്വദേശിയായ എം.ആര്‍.കെ.സിയെ ഇവിടുത്തെ എഴുത്തുകാര്‍ക്കുപോലും അറിയില്ല.
ചരിത്രകാരനായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ക്ക് സ്മാരകംപോലുമില്ല. ചെറുശ്ശേരിക്ക് സ്മാരകമില്ലാത്തിടത്ത് മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. പുതിയ കാലം എത്തിനില്‍ക്കുന്നത് പണാരാധനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ഫൈസല്‍ കൊച്ചിയെ തനിമ ജില്ല രക്ഷാധികാരി ടി.കെ. മുഹമ്മദലി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഹസന്‍കോയ, കെ.കെ. ദേവദാസ് എന്നിവര്‍ ജാഥ ലീഡറെ ഷാള്‍ അണിയിച്ചു. രവം മാസികയുടെ കഥാപതിപ്പ് തനിമ സംസ്ഥാന സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് പ്രകാശനം ചെയ്തു.  മാധ്യമം ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍ കോപ്പി ഏറ്റുവാങ്ങി. എഡിറ്റര്‍ കളത്തില്‍ ബഷീര്‍ മാസികയെ പരിചയപ്പെടുത്തി. കല, സാംസ്കാരിക പ്രവര്‍ത്തകരായ ലക്ഷ്മണന്‍ പഞ്ഞിക്കല്‍, ടി.കെ.സി. മുഴപ്പിലങ്ങാട്, ഹസന്‍കോയ കച്ചേരി, എ.പി. ചന്ദ്രന്‍, എം.കെ. മഹമൂദ്, സുവൈഫ, കെ.എം. ലക്ഷ്മണന്‍ എന്നിവരെ ആദരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ പരിചയപ്പെടുത്തി.
ചലച്ചിത്ര നിര്‍മാതാവ് പി.എ. റഷീദ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. തനിമ കലാസാഹിത്യ വേദിയുടെ കലാസംഘം ഗാനശില്‍പം, നാടകം, ഗാനമേള എന്നിവ അവതരിപ്പിച്ചു.
 തളിപ്പറമ്പ്: തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. സര്‍ഗവേദിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനുമായ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.എം. കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഡി.എം എ.സി. മാത്യു, ജാഥ ക്യാപ്റ്റന്‍ ഫൈസല്‍ കൊച്ചിയെ സ്വീകരിച്ചു. സുലൈമാന്‍ കുപ്പം, മധു തളിപ്പറമ്പ്, നാസര്‍ പറശ്ശിനി, റംസി പട്ടുവം, ഒ. നരശിവന്‍, രമേശന്‍ പണിക്കര്‍, പി.സി.എം. കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും റഹ്മാന്‍ മുന്നൂര്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സഞ്ചാരം ഇന്ന് രാവിലെ അറക്കല്‍ സന്ദര്‍ശനം നടത്തും.  പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 ന് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്‍െറ നിലനില്‍പിന്
ആത്മാര്‍ഥ ശ്രമം വേണം
കണ്ണൂര്‍: മലയാളത്തിന്‍െറ നിലനില്‍പിനും ഭാഷ പരിപോഷണത്തിനും ആത്മാര്‍ഥ നീക്കങ്ങളുണ്ടാകണമെന്ന് തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ആവശ്യപ്പെട്ടു. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാല, ശ്രേഷ്ഠഭാഷ പദവിക്ക് വേണ്ടിയുള്ള നിവേദനങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കാത്തതും ബിരുദതലത്തില്‍ സാഹിത്യ പഠനത്തിന്‍െറ അവസരം കുറച്ചതും ഈ കാര്യക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ടെന്ന് സാംസ്കാരിക സഞ്ചാരം അഭിപ്രായപ്പെട്ടു.

സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത് ധാര്‍മിക ഉത്തരവാദിത്തം

 സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത്
ധാര്‍മിക ഉത്തരവാദിത്തം
-സി.എന്‍. ബാലകൃഷ്ണന്‍
തൃശൂര്‍:സേവന മന$സ്ഥിതി സമൂഹത്തില്‍  ഇല്ലാതാവുന്ന സാഹചര്യത്തില്‍ പണത്തിന് മുന്‍തൂക്കം നല്‍കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹിക സംഘടനകള്‍ ധാര്‍മിക ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത - സാങ്കേതിക വിദ്യാഭ്യാസ രംഗം പണച്ചെലവുള്ള വേദിയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. പഠനത്തിന്  ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ ദത്തെടുത്ത് കൈത്താങ്ങാവുന്നത്  പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങളിലെ മാറ്റം മൂലം വിദ്യാഭ്യാസം സാധാരണക്കാരന് വഹിക്കാന്‍ കഴിയാത്ത ഭാരമായെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി കൂണുപോലെ പൊന്തിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരായ കേരളീയരെയാണെന്ന്  അദ്ദേഹം പറഞ്ഞു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ അദ്ദേഹം വിതരണം ചെയ്തു. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് എം.പി. വിന്‍സെന്‍റ് എം.എല്‍.എയും ഡിപ്ളോമ കോഴ്സുകള്‍ക്ക് മേയര്‍ ഐ.പി. പോളും ഹ്രസ്വകാല കോഴ്സുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസനും സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ.എം. മാധവന്‍കുട്ടി, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സെഫീര്‍ഷ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഇ.എം.മുഹമ്മദ് അമീന്‍ സ്വാഗതവും കെ.എം. ഷാജു നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസ്സകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ് നല്‍കിയത്. വിവിധ മതവിഭാഗത്തില്‍ പെട്ട തെരഞ്ഞെടുക്കപ്പെട്ട 304 വിദ്യാര്‍ഥികള്‍ക്ക് 30 ലക്ഷം രൂപയാണ് നല്‍കിയത്. ഡിഗ്രി,പി.ജി,ഡിപ്ളോമ,എം.ഫില്‍,പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാല തൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് നീക്കിവെച്ച 15 ലക്ഷം ജനുവരിയില്‍ വിതരണം ചെയ്യും.

വരുമാനം ലക്ഷ്യമിട്ടുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറി -ആരിഫലി
തൃശൂര്‍: ഭാവിയില്‍ വരുമാനം ലഭിക്കാനുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍  ടി. ആരിഫലി. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്‍െറ മൗലിക ലക്ഷ്യം സംബന്ധിച്ച കാഴ്ചപ്പാട് മാറിയതോടെ വിദ്യാഭ്യാസ മേഖല സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടുള്ള വ്യവസായമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃശൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാനതല സ്കോളര്‍ഷിപ് വിതരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിക്ഷേപിക്കാന്‍ പണമുള്ളവന് മാത്രമേ വിദ്യാഭ്യാസം നേടാനാകൂ എന്ന അവസ്ഥയാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പഠനം മുടങ്ങിപ്പോകരുതെന്ന ആശയമാണ് 2007ല്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീം രൂപവത്കരിക്കാന്‍ ഇടയാക്കിയത്. കൂടുതല്‍ വിഭവ സമാഹരണം നടത്തി സംസ്ഥാനത്തെ നമ്പര്‍ വണ്‍ സ്കോളര്‍ഷിപ് സ്കീമായി ഇതിനെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടന്നു.ഡോ.ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) സംസാരിച്ചു. രഹന ഖുര്‍ആന്‍ പാരായണം നടത്തി. ജമാഅത്തെ ഇസ്ലാമി സേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

ജി.ഐ.ഒ സംസ്ഥാന മെംബേഴ്സ് മീറ്റ് തുടങ്ങി

ജി.ഐ.ഒ  സംസ്ഥാന 
മെംബേഴ്സ് മീറ്റ് തുടങ്ങി
പെരുമ്പിലാവ്: ജി.ഐ.ഒ കേരളസംസ്ഥാന മെംബേഴ്സ് മീറ്റ് അന്‍സാര്‍ കോളജ് കാമ്പസില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ആദ്യകാല രക്ഷാധികാരിയായിരുന്ന വി.മൂസ മൗലവി സദസ്സിനെ അഭിസംബോധന ചെയ്തു . രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് , ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍ .സുലൈഖ,  എസ്.ഐ.ഒ  കേരള ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം,  പി. റുക്സാന, സാജിദ് നദ്വി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പുതിയ നേതൃത്വത്തിന്‍െറ പ്രഖ്യാപനം നടത്തും.

Sunday, December 23, 2012

‘തനിമ’ സഞ്ചാരം ഇന്ന് ജില്ലയില്‍

 ‘തനിമ’ സാംസ്കാരിക സഞ്ചാരം
ഇന്ന്  ജില്ലയില്‍
 കണ്ണൂര്‍: തനിമ കലാസാഹിത്യ വേദിയുടെ ‘സാംസ്കാരിക സഞ്ചാരം’ ഞായറാഴ്ച ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് ആറുമണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നല്‍കുന്ന പൗരസ്വീകരണത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരിക്കും. താഹ മാടായി ഉദ്ഘാടനം ചെയ്യും. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. അപ്പുക്കുട്ടപൊതുവാള്‍, ഡോ. വി.സി. രവീന്ദ്രന്‍, അസീസ് തായിനേരി, രാഘവന്‍ കടന്നപ്പള്ളി തുടങ്ങി 13 പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും. തിങ്കളാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് സര്‍ഗവേദി വ്യാപാരഭവനില്‍ ഒരുക്കുന്ന സ്വീകരണത്തില്‍ കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സുനില്‍ (മക്തബ്) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയും ചിറക്കല്‍ കോവിലകവും സന്ദര്‍ശിക്കും. വൈകീട്ട് നാലിന് വളപട്ടണം സ്റ്റേഡിയം പരിസരത്ത് നടക്കുന്ന കഥയരങ്ങ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ആറുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൗരസ്വീകരണ സമ്മേളനം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്യും. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.  ഷെറി (ആദിമധ്യാന്തം) മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും.
ചൊവ്വാഴ്ച രാവിലെ അറക്കല്‍ സന്ദര്‍ശനം. പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 മണിക്ക് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ റഹിം അധ്യക്ഷത വഹിക്കും. വിവിധ കലാകാരന്‍മാരെ ആദരിക്കും.

ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം

 
  തനിമ സാംസ്കാരിക സഞ്ചാരത്തിന്
ഇശല്‍ഗ്രാമത്തില്‍ തുടക്കമായി
കാസര്‍കോട്:  തമസ്കരിക്കപ്പെട്ട സാംസ്കാരിക മുദ്രകളെ വീണ്ടെടുക്കാന്‍ തനിമ കലാ സാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് കുമ്പളയിലെ ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ ഉജ്വല തുടക്കം. ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഹസന്‍ കമാല്‍ ഉദ്ഘാടനം ചെയ്തു. മതേതര കാഴ്ചപ്പാടിന് കേരളം എന്നും മാതൃകയാണെന്ന് ഹസന്‍ കമാല്‍ പറഞ്ഞു. ഏത് ആശയത്തെയും ഏത് ഭാഷയെയും നല്ലമനസോടെ നെഞ്ചേറ്റുന്നവരാണ് കേരളീയര്‍. കേരളത്തില്‍ ഉര്‍ദു സംസാരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. മുമ്പ് ഇത് ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഉര്‍ദുവിനെ സ്നേഹിക്കുന്ന നിരവധി പേര്‍ കാസര്‍കോട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മഹാരാഷ്ട്ര ഉര്‍ദു അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് ഖുര്‍ഷിദ് സിദ്ദീഖി സഞ്ചാരം ഫ്ളാഗ് ഓഫ് ചെയ്തു. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ പതാക ഏറ്റുവാങ്ങി.
എം.എസ്. മൊഗ്രാല്‍, എം.സി. മമ്മി, എം.സി. അബ്ദുല്‍ഖാദര്‍ ഹാജി, എം.കെ. അബ്ദുല്ല, എം.ടി. അബ്ദുല്‍ഖാദര്‍, നാങ്കി അബ്ദുല്ല മാസ്റ്റര്‍, ടി. മമ്മൂഞ്ഞി മാസ്റ്റര്‍, എം.പി. ഫക്രുദ്ദീന്‍, മാപ്പിള കവികളായിരുന്ന സാഹുകാര്‍ കുഞ്ഞിപക്കി, ബാലാമു ഇബ്നു ഫക്കി, നടത്തോപ്പില്‍ അബ്ദുല്ല, നടത്തോപ്പില്‍ മമ്മുഞ്ഞി, നടത്തോപ്പില്‍ കുഞ്ഞയിശു, അഹമ്മദ് ഇസ്മായില്‍, മമ്മുഞ്ഞി മുസ്ലിയാര്‍, കെ.കെ. അബ്ദുല്‍ഖാദര്‍ എന്നിവരെ അനുസ്മരിച്ചു. സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം പ്രഫ. ഇബ്രാഹിം ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി. മലര്‍ ജയറാം റൈ, പ്രഫ. പി.സി.എം. കുഞ്ഞി, എം. മാഹിന്‍ മാസ്റ്റര്‍, പി.എസ്. മുഹമ്മദ് ഹാജി, കുത്തിരിപ്പ് മുഹമ്മദ്, കെ.എം. അബ്ദുറഹ്മാന്‍, എസ്.കെ. ഇഖ്ബാല്‍, എ.കെ. അബ്ദുറഹ്മാന്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍കുഞ്ഞ്, ബി.എം. സാലിഹ്, എം.എസ്. മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി മൈമൂണ്‍ നഗര്‍, ഇ.എം. ഇബ്രാഹിം, ഖാദര്‍ മൊഗ്രാല്‍, എ.എ. സിദ്ദീഖ് റഹ്മാന്‍  എന്നിവരെ ആദരിച്ചു.
‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തനിമ അബ്ദുല്ല മുഖ്യാതിഥികളെ പരിചയപ്പെടുത്തി. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച്. റംല, റഹ്മാന്‍ തായലങ്ങാടി, യു.പി. സിദ്ദീഖ് മാസ്റ്റര്‍, മഞ്ജുനാഥ ആള്‍വ, കവി പി.എസ്. ഹമീദ് എന്നിവര്‍ സംസാരിച്ചു. തനിമ സെക്രട്ടറി ഫൈസല്‍ കൊച്ചി സ്വാഗതവും അഷ്റഫ് അലി ചേരങ്കൈ നന്ദിയും പറഞ്ഞു.
 
ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം
 കാസര്‍കോട്: തനിമ കലാ സാംസ്കാരിക വേദിയുടെ സാംസ്കാരിക സഞ്ചാരം സാംസ്കാരിക മേഖലയില്‍ പുതിയ ഉണര്‍ത്തുപാട്ടായി. കുമ്പള മൊഗ്രാലിലെ ഇശല്‍ നഗറില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസ്കാരിക സഞ്ചാരം തുടങ്ങിയത്.
കപ്പലോട്ടക്കാരുടെ നാടിന്‍െറ പാരമ്പര്യം അനുസ്മരിപ്പിച്ച് പായിക്കപ്പലാകൃതിയില്‍ പണിത വേദിയിലായിരുന്നു സഞ്ചാരത്തിന്‍െറ ഉദ്ഘാടനം. മൊഗ്രാലിന്‍െറ തനത് സാംസ്കാരിക മുദ്രയായ പക്ഷിപ്പാട്ടോടെ തുടക്കമിട്ട ചടങ്ങ് ഏറെ  ഹൃദ്യമായി. ഷാഹിറ, മുന്‍ഷിറ, മുബഷിറ എന്നിവര്‍ ആലപിച്ച പക്ഷിപ്പാട്ട് ഏറെ ആസ്വാദ്യകരമായി. ഉദ്ഘാടന ചടങ്ങിനുശേഷം സംഗീതശില്‍പം, കോല്‍ക്കളി, നാടകം, ദഫ്മുട്ട്, മക്കാനിപ്പാട്ട്, വായ്പാട്ട്, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ നടന്നു.
ജില്ലാതല പര്യടന സമാപനം 23ന് ചെറുവത്തൂരില്‍ നടക്കും. ചെറുവത്തൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാധവസ്വാമി അധ്യക്ഷത വഹിക്കും. ഡോ. എന്‍.പി. വിജയന്‍ പ്രഭാഷണം നടത്തും. സുറാബ്, വാസു ചോറോട്, സുബൈദ നീലേശ്വരം, സി. കാര്‍ത്യായനി, മുകേഷ് ബാലകൃഷ്ണന്‍, എം.സി. ഖമറുദ്ദീന്‍, കെ. വിനോദ്കുമാര്‍, ഗംഗാധരന്‍ കുട്ടമത്ത്, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സി.എച്ച്. മുത്തലിബ് എന്നിവര്‍ സംബന്ധിക്കും. മഹാകവി കുട്ടമത്ത്, ടി.എസ്. തിരുമുമ്പ്, പി. കോമന്‍നായര്‍, കണ്ണന്‍ പെരുവണ്ണാന്‍, ഇബ്രാഹിം ബീരിച്ചേരി, സി.എം.എസ്. ചന്തേര, കെ.എം.കെ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഡോ. പി.എം. കൃഷ്ണന്‍ ഗുരിക്കള്‍, കെ.പി. കണ്ണന്‍ മാസ്റ്റര്‍, ഉദിനൂര്‍ ബാലഗോപാലന്‍, നഫീസ മടിക്കുന്നില്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, കെ.എം. കൃഷ്ണന്‍, ടി.കെ. അബ്ദുറഹ്മാന്‍, പ്രകാശന്‍ കുതിരുമ്മല്‍, സി. ഭരതന്‍, പൊക്കന്‍ പണിക്കര്‍ എന്നിവരെ ആദരിക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

Saturday, December 22, 2012

PRABODHANAM WEEKLY


റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ നടപടിയായി

 റോഡിന്  സ്ഥലം  വിട്ടുകൊടുക്കാന്‍ നടപടിയായി
കാഞ്ഞിരോട്: യു.പി സ്കൂളിന് സമീപം റോഡിനുവേണ്ടി റവന്യൂ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടി തുടങ്ങി. സബ്കലക്ടര്‍ ടി.വി. അനുപമ സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി തിട്ടപ്പെടുത്തി സര്‍ക്കാറിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുനല്‍കുകയും ചെയ്തു.
മുന്നൂറോളം കുടുംബങ്ങളും ഹൈസ്കൂള്‍, യു.പി സ്കൂള്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന റോഡാണിത്.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി,  ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. നൗഷാദ്, പി. പ്രമീള, വില്ളേജ് ഓഫിസര്‍ എം.പി. നൂറുദ്ദീന്‍, കെ.ഇ. ഷാജു, കെ. അജിത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ദേശീയപാത വികസനം

 
 
 
 
 
 
ദേശീയപാത വികസനം:
 പ്രതിഷേധത്തെ തുടര്‍ന്ന്
തെളിവെടുപ്പ് നിര്‍ത്തിവെച്ചു
 കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി ആഘാത തെളിവെടുപ്പ് നാട്ടുകാരുടേയും സംഘടന പ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറുടെ സാന്നിധ്യത്തില്‍ ദേശീയപാത അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെളിവെടുപ്പാണ് പ്രതിഷേധത്തിന് വേദിയായത്. തെളിവെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ കലക്ടറേറ്റ് പരിസരത്ത് പദ്ധതി റിപ്പോര്‍ട്ടിന്‍െറ കോപ്പി കത്തിച്ചു.
കരിവെള്ളൂര്‍ മുതല്‍ വളപട്ടണം വരെ റോഡ് വികസനത്തിന് സ്ഥലമെടുന്നത് സംബന്ധിച്ച പരാതി സ്വീകരിക്കാനായിരുന്നു തെളിവെടുപ്പ്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത പദ്ധതി ടെന്‍ഡര്‍ വിളിച്ച് ഹൈദരാബാദ് ആസ്ഥാനമായ  കമ്പനിക്ക് കരാര്‍ കൊടുത്തതും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതും തെളിവെടുപ്പിനത്തെിയവര്‍ ചോദ്യംചെയ്തു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച ശേഷം തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് വേണ്ടി വീണ്ടും സര്‍വേ നടത്തുകയാണ് വേണ്ടത്. റോഡിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലൊരിടത്തും റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയതിന് പകരം മരം നട്ട ചരിത്രമില്ളെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കുന്നവരെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനായി കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നത് നാടിനെ മരുഭൂമിയാക്കും. ഭൂമാഫിയയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് പരിപാടിയെങ്കില്‍ ഒരു ലോഡ് മണ്ണ് പോലും എടുക്കാന്‍ സമ്മതിക്കില്ളെന്ന് ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. മുഴുവന്‍ കുന്നിന്‍പ്രദേശങ്ങളിലും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പദ്ധതി നടപ്പാക്കാനുറച്ച് കരാര്‍ കൊടുത്ത ശേഷം തെളിവെടുപ്പ് നടത്തിയ ദേശീയപാത അധികൃതരെ മറുപടി പറയാന്‍ അനുവദിക്കില്ളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ ജില്ല കലക്ടര്‍ അറിയിക്കണമെന്നും ജനരോഷം കാരണം യോഗം നിര്‍ത്തിവെച്ചതായി മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്നും തെളിവെടുപ്പിനത്തെിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് കലക്ടര്‍ വഴങ്ങിയില്ല. എല്ലാവരുടെയും അഭിപ്രായം മിനുട്ട്സില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തുമെന്നും യോഗം മാറ്റിവെക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
ചാലയിലും ഇരിട്ടിയിലും ദുരന്തമുണ്ടായപ്പോള്‍ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച കലക്ടര്‍ ഇവിടെയും അത് തുടരണമെന്നും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് ദേശീയപാത അധികൃതരാണെന്നും അവര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു.
തുടക്കത്തില്‍ പദ്ധതിയുടെ രൂപരേഖ പ്രൊജക്ടര്‍ ഉപയോഗിച്ച് വിശദീകരിച്ച് തുടങ്ങിയത് മുതല്‍, തെളിവെടുപ്പ് പ്രഹസനമാണെന്ന ആരോപണവുമുയര്‍ന്നു. ഇത് സാധൂകരിക്കുന്ന തരത്തില്‍ ധൃതി പിടിച്ചാണ് ദേശീയപാത അധികൃതര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്ന് കലക്ടര്‍ തന്നെ ഒന്നിലേറെ തവണ ആവശ്യപ്പെട്ടു.  ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി യു.കെ. സെയ്ത്, മനോഹരന്‍ കരിവെള്ളൂര്‍, കേണല്‍ പി.വി.ഡി. നമ്പ്യാര്‍, മന്‍സൂര്‍ എടക്കാട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല  സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ടി.പി ഇല്യാസ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ചു.
ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ പ്രിന്‍സ് പ്രഭാഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയേണ്‍മെന്‍റല്‍ എന്‍ജിനീയര്‍ സി.വി. ജയശ്രീ, എന്‍ജിനീയര്‍ പി. മൃദുല, അസി. എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവരാണ് തെളിവെടുപ്പിനത്തെിയത്.

‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’

‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’ 
തലശ്ശേരി:  ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം പാര്‍ക്ക് നിര്‍മാണത്തിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ജില്ല പഞ്ചായത്തിന്‍െറ തീരുമാനം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ധാന ലംഘനമാണെന്ന് പാര്‍ട്ടി ന്യൂമാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.പി. അര്‍ഷാദ്, ടി.വി. രാഘവന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന അഞ്ച് കുടുംബങ്ങള്‍ക്കും പ്രദേശത്തിന് തൊട്ടടുത്ത്  അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍  കലക്ടറുടെ ഉത്തരവ് പ്രകാരം ധാരണയായിരുന്നു. എന്നാല്‍, ഈ പദ്ധതി ജില്ല പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു. കരാര്‍ പ്രകാരമുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ വീട് പൊളിക്കാനോ ഏറ്റെടുത്ത സ്ഥലം മതില്‍ കെട്ടി വേര്‍തിരിക്കാനോ അനുവദിക്കില്ളെന്ന് തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ്, ജില്ല കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് എന്നിവര്‍ അറിയിച്ചു.
നിര്‍ധന കുടുംബങ്ങളുടെ താമസ സ്ഥലം ഇല്ലാതാക്കി പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കത്തെ  വെല്‍ഫെയര്‍ പാര്‍ട്ടി നിയമപരമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. വസന്ത ടീച്ചര്‍, സി.ടി. ഖാലിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം രൂപവത്കരിച്ചു
എടക്കാട്: തനിമ സാംസ്കാരികവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ എടക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. എ. മുഹമ്മദ് ഷരീഫ്, ശ്രീമതി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍, വിജയന്‍ കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.

പ്രചാരണോദ്ഘാടനം

പ്രചാരണോദ്ഘാടനം
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ സമ്മേളനത്തിന്‍െറ പ്രചാരണോദ്ഘാടനം എടക്കാട് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നു. കെ.എ. സൗദ ടീച്ചര്‍, എം.കെ. മറിയു, എ.കെ. ത്വാഹിറ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം

 വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ വെച്ച് മര്‍ദനമേറ്റു. ഇവരെ പരിക്കുകളോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷം ബി.ഫാമിന് പഠിക്കുന്ന കാഞ്ഞിരോട് സ്വദേശികളായ മെഹര്‍ (20), അഷ്കര്‍ (20) എന്നീ വിദ്യാര്‍ഥികളെ ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന സ്റ്റാര്‍ ഗാര്‍ഡന്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഏച്ചൂരിലാണ് സംഭവം.  ക്ളാസിന് ശേഷം വീട്ടിലേക്ക് പോകാന്‍ ഏച്ചൂരില്‍നിന്ന് ബസില്‍ കയറിയതായിരുന്നു ഇവര്‍. പാസുള്ള വിദ്യാര്‍ഥികളെ ഇതില്‍ കയറ്റില്ളെന്ന് പറഞ്ഞ് തങ്ങളെ മര്‍ദിക്കുകയും ബസില്‍നിന്ന് പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു. മര്‍ദിച്ചശേഷം റോഡിലേക്ക് തള്ളിയ ഇവരെ നാട്ടുകാര്‍ ഇടപെട്ട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്

 ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്
 തൃശൂര്‍: സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള നല്‍കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന് വൈകീട്ട്  മൂന്നിന് ടൗണ്‍ ഹാളില്‍  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ഇ.എം. മുഹമ്മദ് അമീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 2007ല്‍ ആരംഭിച്ച  പദ്ധതിയില്‍,  ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം സ്കോളര്‍ഷിപ് വിതരണം ചെയ്തു. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ എല്ലാ മതവിഭാഗത്തിലുംപെട്ട 300 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാലതൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്ക പ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ജനുവരിയില്‍ ഈ തുക വിതരണം ചെയ്യും.
വിതരണോദ്ഘാടനച്ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഐ.പി. പോള്‍, എം.പി. വിന്‍സന്‍റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.വി. ദാസന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) എന്നിവര്‍ സംസാരിക്കും.
സ്കോളര്‍ഷിപ് വിതരണത്തിന് മുന്നോടിയായി രാവിലെ പത്തിന് ടൗണ്‍ ഹാളില്‍ ചേരുന്ന വിദ്യാര്‍ഥി സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടക്കും. ഡോ. ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. ഷാജു മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍

 പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ
അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
 കോഴിക്കോട്: ഗവേഷണങ്ങളാണ് ഏതൊരു സമൂഹത്തിന്‍െറയും അതിജീവനത്തിന്‍െറ അടിത്തറയെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍. പുതിയ രൂപത്തിലും ഭാവത്തിലും പ്രസിദ്ധീകരണമാരംഭിച്ച ബോധനം ത്രൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണ രംഗത്ത് പുതിയ തലമുറയില്‍ ശക്തിപ്പെട്ട് വരുന്ന ആഭിമുഖ്യം ആഹ്ളാദകരമാണ്. കൈമോശം വന്നുപോയ ഗവേഷണ ത്വര തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലേ നമുക്ക് അതിജീവനം സാധ്യമാകൂ. ബോധനം ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആദ്യലക്കം ഏറ്റുവാങ്ങി. എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍, ബോധനം മാനേജര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

‘തര്‍തീല്‍ 2012’ ഡി.വി.ഡി പുറത്തിറങ്ങി

‘തര്‍തീല്‍ 2012’ 
ഡി.വി.ഡി പുറത്തിറങ്ങി
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍ 12’ ന്‍െറ വീഡിയോ ഡി.വി.ഡി പുറത്തിറങ്ങി.
ഹിറാ സെന്‍ററില്‍  ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ആദ്യ കോപ്പി കേരള അമീര്‍ ടി. ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു.